കാദറിന്‍റെ ബാലകാണ്ഡം – 3

“ഇന്നേക്ക് മൂന്നാം നാള്‍ രേതസ്സോഴുക്കാന്‍ ആ യോഗിവര്യന്‍ ഇവിടെ എത്തണം തമ്പുരാട്ടി.. ആരെ വിളിക്കും??”

“ശങ്കരന്‍ പേടിക്കേണ്ട.. ഞാന്‍ ആളെ വിളിച്ചിട്ടുണ്ട്..”

“ആരാ തമ്പുരാട്ടി…??”

“വെട്ടത്തുനാട്ടിലെ ദിഗ്വിജയം കൊണ്ടാടുന്ന ഒരേ ഒരാള്‍..
ഇത്രയും നാള്‍ എന്നെ ഏകാന്തതയ്ക്ക് വിട്ടുകൊടുത്ത് സന്യാസവും ആഭിചാരവും അനുഷ്ടിച്ച എന്റെ സ്വന്തം ജ്യേഷ്ഠന്‍..
സോമദത്തന്‍…
വടക്കേപ്പാട്ട് സോമാദത്തന്‍…”

കോലായിലിരുന്നു തമ്പുരാട്ടി ആ പേര് പറഞ്ഞത് കേട്ടപ്പോള്‍ ശങ്കരന്റെ ഉടല്‍ ഒന്ന് വിറയ്ക്കുന്നത് ആമിന കണ്ടു.. ആരാണീ സോമാദത്തന്‍.. അയാളെങ്ങനെയാണ് തമ്പുരാട്ടിയുടെ ജ്യേഷ്ഠനാവുന്നത്…?? ഉത്തരം കിട്ടാത്ത ചോദ്യക്കുരുക്കുകളില്‍ ആമിന പകച്ചിരിക്കാന്‍ നേരം തമ്പുരാട്ടി അകായില്‍ അവളെ നോക്കി ഒരു ചിരി ചിരിച്ചു.. നിഗൂഡത നിറഞ്ഞ ഒരു പുഞ്ചിരി…

(തുടരും..)

Leave a Reply

Your email address will not be published. Required fields are marked *