ഗോൾ – 4 2അടിപൊളി  

മകനെ തല്ലിയതിൽ മനസ്താപം തോന്നിയെങ്കിലും അവനോട് ക്ഷമിക്കാൻ അവളുടെ മനസ്സ് പാകപ്പെട്ടിരുന്നില്ല…

മൂസ അവനെ വിളിച്ചത് തെറ്റ്…….

സല്ലുവിന് ഒഴിഞ്ഞു മാറാമായിരുന്നു…

താൻ വിളിച്ചതുമായിരുന്നു…

കൗമാര സഹജമായ കാര്യം തന്നെയാണത്..

അത് സംഭവിച്ചുകൂടാത്തതാണെങ്കിൽ കൂടിയും…

വഴി പിഴയ്ക്കുന്ന സമയം കൂടിയാണ്…

ആ സമയം അവളുടെ ഉള്ളിൽ നെറ്റി കയറിയ , ചട്ടുകാലുള്ള ആൾ ഒന്നു മിന്നി…

നായിന്റെ മോൻ… !

നാറിയ കഥകളെഴുതി പിള്ളേരെ വഴി തെറ്റിക്കാൻ നടക്കുന്നു…

സല്ലുവിനും ഫോണുണ്ടല്ലോ…

അവനും വായിക്കുന്നുണ്ടാകും…

അതൊക്കെ വായിച്ചാകും ഇമ്മാതിരി വൃത്തികെട്ട പണിക്കിറങ്ങിയത്……

ഇനി സല്ലുവും തന്നെ ആ രീതിയിൽ കാണുന്നുണ്ടോ എന്നൊരു സംശയവും ഭീതിയും ഒരേ സമയം അവളിലുണ്ടായി……

എങ്കിൽ അവനെ കൊന്നിട്ട് ജയിലിൽ പോകുമെന്ന് അവൾ മനസ്സിൽ ഊട്ടിയുറപ്പിക്കുകയും ചെയ്തു…

ഉച്ചയ്ക്ക് അവൾ ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും സല്ലു എഴുന്നേറ്റതേയില്ല..

ചായയും കുടിച്ചില്ല …

സുഹാന നിർബന്ധിക്കാനും പോയില്ല…

മണിക്കൂറുകൾ പോകെ, തനിക്കിനി മകനെ പഴയ സല്ലുവായി കാണാൻ കഴിയില്ലെന്ന് അവളറിഞ്ഞു തുടങ്ങി…

ഒരു സംശയത്തോടെ മാത്രമേ അവനെ ഇനി കാണാനാകൂ…

പഴയ സല്ലുവിനെ തിരികെ കിട്ടില്ല…

സൽമാൻ ഒരേ കിടപ്പു തന്നെയായിരുന്നു……

അബ്ദുറഹ്മാൻ വീണ്ടും പുറത്തേക്ക് പോയി..

അതിനാൽത്തന്നെ ഫാത്തിമയെ നേരിടാനുള്ള മടി കൊണ്ട് സുഹാനയും താഴേക്കിറങ്ങിയില്ല…

കാൽമുട്ടിന് നീരും വേദനയും ഉള്ളതിനാൽ ഫാത്തിമ പടികൾ കയറാറില്ല…

ഭക്ഷണം കഴിക്കാൻ തോന്നുന്നില്ല……

നാണക്കേടും അകം പൊടിയുന്ന നൊമ്പരവുമായി സുഹാന മുറിയിൽ തന്നെ കഴിച്ചു കൂട്ടി……

ഇടയ്ക്കവൾ സല്ലുവിന്റെ മുറിയുടെ വാതിൽക്കൽ പോയി നോക്കിയിരുന്നു..

അവനതേ കിടപ്പു തന്നെ…

ഫാത്തിമ രണ്ടുമൂന്നു തവണ സ്റ്റെയർകേസിന്റെ ചുവട്ടിൽ വന്ന് സുഹാനയെ പേരെടുത്ത് ഇതിനിടയിൽ വിളിച്ചിരുന്നു……

അവളത് കേട്ട ഭാവം നടിച്ചില്ല…

കുടുംബത്ത് ഒരു പ്രശ്‌നം വന്നപ്പോൾ ഇടയുകയും കയ്യൊഴിയുകയും ചെയ്ത ഫാത്തിമയെ അവൾ വെറുത്തു തുടങ്ങിയിരുന്നു……

മകൻ ചെയ്ത തെറ്റിനെ വെറുക്കുകയും അതേ സമയം അവന്റെ അവസ്ഥയിൽ സഹതപിക്കുന്ന, ഉരുകുന്ന ഒരുമ്മയായും ഒരേ സമയം സുഹാന മാറിക്കൊണ്ടിരുന്നു…

ആറു മണിയായപ്പോഴാണ് സുഹാന താഴേക്കിറങ്ങിച്ചെന്നത്..

തലവേദന തോന്നിയതിനാൽ അവൾ കടുപ്പത്തിൽ കട്ടൻചായയിട്ടു കുടിച്ചു..

കട്ടൻ ചായ അവൾക്ക് പതിവില്ലാത്തതാണ് .

പക്ഷേ, വിശപ്പില്ല…….!

ഒന്നും കഴിക്കാനും തോന്നുന്നില്ല…

പുറത്തെയും അകത്തേയും ലൈറ്റുകൾ തെളിഞ്ഞതൊഴിച്ചാൽ ഒരു മാറ്റവും പകലത്തേതിൽ ഉണ്ടായില്ല……

ചായ കുടി കഴിഞ്ഞ് സുഹാന കുളിച്ചു……

വസ്ത്രം മാറി അവൾ ചെല്ലുമ്പോഴും സല്ലു ഒരേ കിടപ്പു തന്നെ…

“” ടാ………. “

അവൾ കിടക്കയ്ക്കടുത്ത് ചെന്ന് വിളിച്ചു..

സല്ലു അനങ്ങിയതു കൂടെയില്ല…

“” ആരേക്കാണിക്കാനാ അന്റെയീ കിടപ്പ്… ?””

അവൾ ദേഷ്യപ്പെട്ടു……

“” ഓരോന്ന് ഒപ്പിച്ചിട്ട് വന്നു കിടന്നാൽ മതിയല്ലോ… …. “

സല്ലുവിൽ ഒരിളക്കമുണ്ടായി…

“” ഉമ്മാ………….””

അവൾ തിരിഞ്ഞതും അവന്റെ പതറിയ ശബ്ദം പിന്നാലെ വന്നു..

സുഹാന തിരിഞ്ഞു നിന്നു…

“” ഇങ്ങളെങ്കിലും ന്നെ വിശ്വസിക്കുമ്മാ… “

സുഹാന അവന്റെ കുറ്റബോധം നിറഞ്ഞ മുഖത്തേക്ക് നോക്കി…

“” ഞാനതിന് പോയതല്ലുമ്മാ… ….”

കിടന്ന കിടപ്പിൽ തന്നെ അവൻ പറഞ്ഞു……

സുഹാനയിൽ ഒരു തരിപ്പുണ്ടായി… ….

അതിന് പോയതല്ലെന്ന്… ….

ഏതിന്… ?

പറഞ്ഞു കഴിഞ്ഞാണ് സല്ലുവിനും അബദ്ധം മനസ്സിലായത്…

അവൻ വീണ്ടും കിടക്കയിലേക്ക് മുഖം താഴ്ത്തി…

 

****        *****       *****       *****       *****

 

മൂഢനേപ്പോലെ മൂസ  ബസ് സ്റ്റാൻഡിൽ നിന്നു .

കീശയിൽ കിടന്ന ഗാന്ധിയുടെ മുഖം അവൻ ഒന്നു കൂടി എടുത്തു നോക്കി…

നൂറു രൂപ… !

“” അന്ന് ഞാൻ എസ്. ഐ…… ഓൺ പ്രൊബേഷൻ… …. “

ഇനി കാണുന്ന കാലത്ത് അയാളെങ്ങാനും ഈ ഡയലോഗും പറഞ്ഞു വരുമോ എന്നൊരു ചിന്ത മൂസയിലുണ്ടായി..

എവിടേക്ക് പോകും…….?