നോ ഐഡിയ……….
ഗോളടിക്കാൻ വഴി തേടുന്ന ഫോർവേഡിനേപ്പോലെ മൂസ ബസുകൾക്കിടയിലൂടെ നടന്നു……
വീട്ടിലേക്ക് പോയാൽ വാപ്പ വെട്ടിക്കൊല്ലും……….
സുൾഫിയുടെ മുഖം ഓർമ്മയിൽ വന്നതും എതിർകളിക്കാരൻ പന്തു റാഞ്ചിയതു പോലെ മൂസ തകർന്നു നിന്നു…
ഇക്കാ പച്ചയ്ക്ക് കത്തിക്കാനേ വഴിയുള്ളൂ…
പല തവണ ഗൾഫിലേക്ക് ക്ഷണിച്ചതാണ്……
വിസയും പേപ്പറും ടിക്കറ്റും റെഡിയാക്കി വെച്ചിട്ട് പോകാതെ സീനത്തിന്റെ കട്ടിലിനടിയിൽ ( എങ്ങനെയും വായിക്കാം..😀) ഒളിച്ചിരുന്നത് മൂസ ഓർത്തു……
വിസിലടി കേട്ടതും മൂസ കളിയിലേക്ക് വന്നു…
പന്തെവിടെ… ….?
പിന്നിൽ കിടക്കുന്ന ബസിലെ റഫറി വിസിലടിച്ച് തെറി പറഞ്ഞതും മൂസ ഒതുങ്ങി നിന്നു…
സുൾഫിക്കാ വരുന്നതിനു മുൻപ് ഗ്രൗണ്ട് വിട്ടേ മതിയാകൂ… ….
അതെവിടേക്ക് ……………..?
വേൾഡ് കപ്പും കോപ്പയും ഒരേ ദിവസം തോറ്റ ബ്രസീൽ ആരാധകനേപ്പോലെ മൂസ സർവ്വതും തകർന്ന് നിന്നു…..
**** ***** ***** ***** ******
ഷെരീഫ് വന്നു…….
സല്ലുവിനെ തല്ലാനൊന്നും നിന്നില്ല……
വിസയുടെ കാര്യങ്ങളുമായിട്ടായിരുന്നു വരവ്…
നിസാമുമായിട്ടുള്ള ഷോപ്പിന്റെ ഷെയർ ഒഴിവായി……
സുഹാന പ്രതീക്ഷിച്ചതു പോലെ അബ്ദുറഹ്മാന്റെ എതിർ പാർട്ടിക്കാർ സംഭവം കുത്തിപ്പൊക്കുകയുണ്ടായില്ല..
അതിനു മാത്രം എസ്.ഐ വിഷ്ണുനാഥിനെ അബ്ദുറഹ്മാൻ സ്വാധീനിച്ചിരുന്നു……
സല്ലുവിന്റെ മെഡിക്കൽ ടെസ്റ്റൊക്കെ വേഗത്തിൽ നടന്നു …
പിന്നാലെ സുൾഫിക്കർ എത്തി…
മൂസയെ തിരഞ്ഞുപിടിച്ച് രണ്ടെണ്ണം കൊടുത്തതു കൂടാതെ കടൽ കടത്താനുള്ള ഏർപ്പാടുകളും ശരിയാക്കി…
ബാപ്പയേയും ഉമ്മയേയും സ്വന്തം വീട്ടിലാക്കി, സുൾഫി തറവാട് അടുത്തറിയുന്ന ഒരു വീട്ടുകാർക്ക് വാടകയ്ക്ക് കൊടുത്തു.
ഇത്തവണ ഒളിച്ചിരിക്കാൻ സീനത്തിന്റെ കട്ടിലില്ല…
പോകുന്നതിന്റെ തലേ ദിവസം മൂസ അപാര ഫോമിലായിരുന്നു……
ഹാട്രിക്… ….!
പിറ്റേന്ന് തമിയുടെ ടീമിനെതിരെയുളള സെമിയിൽ മൂസ ഉണ്ടാവില്ല…….
സുൾഫി, ഡ്രസ്സെടുക്കാൻ കൊടുത്ത പണത്തിൽ നിന്ന് മിച്ചം വന്നതു കൊണ്ട് , മൂസ ലഡ്ഡു വാങ്ങി വിതരണം ചെയ്ത് തന്റെ അവസാന “ വയലോര”” മത്സരം അവിസ്മരണീയമാക്കി…
സുഹൃത്തുക്കൾ സംഘടിപ്പിച്ച വിടവാങ്ങൽ ചടങ്ങിൽ മൂസ വിങ്ങിപ്പൊട്ടി…
“കായിക മലപ്പുറത്തിനെന്നല്ല, കേരളത്തിനും രാജ്യത്തിനും നികത്താനാവാത്ത വിടവാണ് മൂസയുടെ അസാന്നിദ്ധ്യം…… ഖത്തറിലേക്ക് പോകുന്ന മൂസ അടുത്ത വേൾഡ് കപ്പിൽ ഖത്തറിനു വേണ്ടി കളിച്ചാലും അത്ഭുതപ്പെടാനില്ല… …. “
മൈക്ക് കിട്ടിയപ്പോൾ തമി ശത്രുതയെല്ലാം മറന്ന് പറഞ്ഞു…
കണ്ണു നിറഞ്ഞ് മൂസ അവനെ കെട്ടിപ്പിടിച്ചു..
പിറ്റേന്ന്, ഒരൊറ്റ ഫൗളിൽ വേൾഡ് കപ്പ് നഷ്ടപ്പെടുത്തിയ സിനദയ്ൻ സിദാനെപ്പോലെ മൂസ ഫ്ലൈറ്റ് കയറി…
സുൾഫി കയറി വന്നതും ഷെരീഫ് എഴുന്നേറ്റ് സിറ്റൗട്ടിലേക്ക് വന്നു…
“” കേറി വാ അളിയാ………. “
ഇരുവരും കൂടി ഹാളിലേക്ക് വന്നു….
“” മൂസയെ കയറ്റി വിട്ടു അല്ലേ…… ?””
“” ഓനെ പറഞ്ഞുവിട്ടില്ലായിരുന്നെങ്കിൽ ആ ഹറാം പിറന്നോളും മക്കളും വീട്ടിൽക്കയറിക്കൂടിയേനേ……. “
സുൾഫിക്കർ കസേരയിലേക്കിരുന്നു……
ഷെരീഫ് മനസ്സിലാവാതെ അളിയനെ നോക്കി..
സുഹാന ചായയുമായി വന്നു…
അവളുടെ പിന്നാലെ ഫാത്തിമയും …
“” ആ പെണ്ണ് കളിച്ച കളിയാ… മൂസക്കവളെ അറിയില്ലാന്നല്ല…… പിടിച്ചു കെട്ടിക്കാൻ വേണ്ടി , അവൾ തന്നെ ഫോൺ വിളിച്ച് ഒരുത്തനെ ഏർപ്പാടാക്കിയതാന്ന്…””
സുഹാന അവിശ്വസനീയതയോടെ ജ്യേഷ്ഠനെ നോക്കി…
സല്ലു തെറ്റുകാരനല്ലേ……..?
ഓൻ പറഞ്ഞത് സുഹാന ഓർത്തു..
“” അതിലൊരുത്തനാണ് കൂട്ടുകാരെ വിളിച്ച് ഏർപ്പാടാക്കിയത്…… “
സുൾഫി ചായക്കപ്പ് എടുത്തു…
“” അളിയനെങ്ങനെ അറിഞ്ഞു…… ? “”
ഷെരീഫ് ചോദിച്ചു…
“” അന്ന് രാത്രി ഓലെ പിടിക്കാൻ വന്ന ഒരുത്തനുണ്ട്… തമീം…, അവന്റെ ചേട്ടനും ഞാനും ഒരുമിച്ച് പഠിച്ചതാ… അവൻ അനിയനോട് ചോദിച്ചറിഞ്ഞതാ… “
ഷെരീഫും ചായ കുടിച്ചു തുടങ്ങി…
“” ഓളോട് ഞാനൊരാളെ പറഞ്ഞു വിട്ടു ചോദിപ്പിച്ചു…… ആദ്യമൊന്നും സമ്മതിച്ചില്ല…… പിന്നെ സല്ലുവിന്റെ കാര്യം……….”,
