പെയ്തൊഴിഞ്ഞ ശേഷവും, അടർന്നു മാറാൻ ഒട്ടും ഇഷ്ടമില്ലാത്ത മഴത്തുള്ളികൾ പോലെ അവർ വീണ്ടും മാറോടു മാറ് ചേർന്ന് പരസ്പരം നിശ്വാസം പങ്കുവെച്ചു കൊണ്ട്, പരസ്പരം ഉമിനീർ പങ്കുവച്ചുകൊണ്ട്, സ്വയം അലിഞ്ഞു ചേർന്നു. സിദ്ധു അവളുടെ നെറ്റിയിലേക്ക് തൻ്റെ ചുണ്ടുകൾ അമർത്തി, ആനന്ദ നിർവൃതിയിൽ മീര സ്വയം കണ്ണുകൾ അടച്ചു, അവൻ്റെ മാറിൽ, അവൻ്റെ കരവലയങ്ങളിൽ അലിഞ്ഞു. ലോകത്തിൽ താൻ ഏറ്റവും സുരക്ഷിതമായ സ്ഥലത്തു എത്തിച്ചേർന്ന ഒരു തോന്നൽ മീരയെ പുണർന്നു അവൾ അതിൽ ലയിച്ചു.
(തുടരും..)