ഞാൻ കടയിലെ തിരക്കുകളിൽ മുഴുകി. ഒരു ഉച്ച ആയപ്പോൾ മജീദ് ബൈക്കിൽ വന്ന് കടയുടെ മുന്നിൽ നിരത്തി. ആളെ കണ്ടപ്പോൾ മുതൽ എൻ്റെ നെഞ്ചിടിക്കാൻ തുടങ്ങി. അയാൾ നടന്ന് വന്ന് ഒരു പാക്കാറ്റ് സിഗററ്റ് വാങ്ങിച്ചു. എന്നിട്ട് ചോദിച്ചു
“എന്നെ മനസിലായോ ”
ഞാൻ : (വിറച്ച് കൊണ്ട്) ആ മനസിലായി.
മജീദ് : എന്നാ പറ ആരാ ?
ഞാൻ ഒന്നു പരുങ്ങി, ഇന്നലത്തെ കാര്യങ്ങൾ ഒന്നും ഞാൻ അറിയില്ല എന്നാണ് മജീദിൻ്റെ ധാരണ , ഒരു പക്ഷേ അവൾ എന്നോട് പറഞ്ഞോ എന്ന് അറിയാനാകും ഇങ്ങനെ ഒരു വരവ്
ഞാൻ: അന്ന് മാർക്കറ്റിൽ
മജീദ്: ആ.. അപ്പോ ഓർമ്മ ഉണ്ട്, സോറി ട്ടാ അന്ന് അങ്ങനെ പറ്റിപോയി
ഞാൻ: ഏയ് അതൊന്നും സാരല്ല ഇക്കാ.
മജീദ്: പിന്നേ നമ്മൾ ചെറിയ അയൽവാസികളാ കേട്ടോ. ഞാൻ മൊയ്തീൻക്കാൻ്റെ അനിയനാ
ഞാൻ ഒന്ന് സംശയം നടിച്ച് നിന്നു.
മജീദ്: ഹൈ ദേ ആ വീട്ടിലെ, ഷംല ഇത്താൻ്റെ ഭർത്താവിൻ്റെ അനിയൻ. അബുവിൻ്റെ എളാപ്പ
ഞാൻ ചിരിച്ചു. : ആ… മനസിലായി നിങ്ങളെ ഇവിടെ ഒന്നും കണ്ടിട്ടില്ലല്ലോ, പുറത്തായിരുന്നോ?
മജീദ്: ആ ഞാൻ കുറച്ച് കാലം അകത്തായിരുന്നു. സെൻട്രൽ ജയിലിൽ.
എന്ന് പറഞ്ഞ് അയാൾ ബൈക്ക് എടുത്ത് പോയി. എൻ്റെ ഉള്ളിൽ എന്തെന്നില്ലാത്ത ഒരു ഭയം നിറഞ്ഞു.
തുടരും.!
നിങ്ങളുടെ ലൈക്കും കമൻ്റുകളുമാണ് ഇനിയും എഴുതാനുള്ള പ്രചോദനം.
SAMBA.

kolam add more pages min 10 pages
Nice