ഞാൻ ഒന്നുമില്ലെന്ന് കണ്ണുചിമ്മിക്കാണിച്ചു.
അവൾ അതത്ര വിശ്വസിച്ചില്ലങ്കിലും ഒന്ന് മൂളി. എന്നിട്ട് ഓങ്ങിയ കൈ പിൻവലിച്ചു തിരിഞ്ഞിരുന്നു. വീണ്ടും അതേ സ്പർശനം എന്റെ വിരലുകളെ കുളിരണിയിച്ചു. പക്ഷേ ഫോൺ അടിച്ചു കൊണ്ടേ ഇരിക്കുന്നു. മൈര്….. ഫോണുണ്ടാക്കിയവന്റെ അപ്പന് വേണം വിളിക്കാൻ…
ദേ പിന്നേം…ആരാന്നു നോക്ക് ജോക്കുട്ടാ….സഹികെട്ട് അവൾ പറഞ്ഞു.
പ്രാകിക്കൊണ്ടു ഞാൻ എണീറ്റു. ഫോൺ എടുത്തതെ ഒള്ളു. കേട്ടത് അമ്മയുടെ നിലവിളി. നെഞ്ചോന്നു കാളി. സൗമ്യേച്ചിയുടെ ഓർമയാണ് മനസ്സിൽ വന്നത്.
എന്നാമ്മേ??? ഞാൻ ചോദിച്ചത് തന്നെ വിറയലോടെ.
ഫ…എവിടെപ്പോയി കിടക്കുവാരുന്നെടാ??? പിന്നെ കേട്ടത് അച്ഛന്റെ ഗർജ്ജനം.
ഞാ…ഞാ…ഓഫീസില്…. പ്രിൻസിപ്പാള്…. ഞാൻ നിന്നു വിക്കി.(ഉള്ളത് പറയാമല്ലോ പുള്ളിയോട് ചിലപ്പോൾ സംസാരിക്കുമ്പോ എനിക്ക് ഇപ്പോഴും മുട്ട് കൂട്ടിയിടിക്കും.)
നീയെന്റെ കൊച്ചിനെ എന്നാടാ ചെയ്തത്???? അച്ഛൻ നിന്ന് അലറുവാണ്.
ങേ????
വാടാ ഇങ്ങോട്ട്. നേരം ഇത്രയായി…പുരത്തിറങ്ങീട്ട് പോലുമില്ലെന്റെ കോച്ച്.
നീയവളെ എന്നാടാ കാട്ടിയത്???? വാടാ ഇങ്ങോട്ട്. നിന്നെ ഞാനിന്ന് കൊല്ലും. കളിച്ചു കളിച്ചു നീ അവളുമാരുടെ മെത്തേക്കയോ????
അച്ഛൻ നിന്നലറി. വേറെ എന്തൊക്കെയോകൂടി വിളിച്ചു കൂവിയിട്ട് കോൾ കട്ടാക്കി.
ഒരു വാക്ക് പോലും മിണ്ടാനാവാതെ കട്ടായ ഫോണും പിടിച്ചു ഞാൻ അന്തിച്ചു നിന്നു. ശെരിക്കും എന്താ സംഭവം??? ഒരു അടി അടിച്ചതിന് ഇത്ര പ്രശ്നം ഉണ്ടാക്കാൻ എന്നാ??? എനിക്കൊരു എത്തും പീഡിം കിട്ടിയില്ല. എന്റെ ആന്താളിപ്പ് കണ്ടിട്ടാവണം റോസ് എണീറ്റു വന്നു.
എന്നാടാ???
ങ്‌ഹും… ഞാൻ ഒന്നുമില്ലന്ന അർഥത്തിൽ ചുമൽകൂച്ചി.
പിന്നെ???
ആരാ വിളിച്ചേ???
ആ അധികാരത്തോടെയുള്ള ചോദ്യം കേട്ട് ഞാനവളെ തുറിച്ചു നോക്കി. അറിഞ്ഞേ തീരു എന്ന മട്ടിലാണ് നില്പ്. പറയണോ വേണ്ടയോ എന്ന് ഒരു നിമിഷം ഞാൻ ആലോചിച്ചു.
വീട്ടീന്നാ….
ഉം???? എന്താ എന്ന അർഥത്തിൽ അവൾ ഒന്ന് മൂളി.
ഒന്നങ്ങോട്ട് ചെല്ലാൻ…..
എന്താ എന്നാ പറ്റി??? സൗമ്യേച്ചിക്ക് എന്നേലും???? റോസ് ഒരു ഞെട്ടലോടെ ചോദിച്ചു.
ആദ്യമായി എനിക്കവളോട് സഹതാപവും ഒരു ബഹുമാനവുമൊക്കെ തോന്നിയ നിമിഷങ്ങൾ…. തീർത്തും നിഷ്കളങ്കമായ മനസ്സാണവൾക്കെന്നെനിക്ക് തോന്നി. എന്റെ ഒരു മോശം സ്വഭാവവും അറിയാതെ പൊസിറ്റിവ് ആയി മാത്രം കാണുന്ന പെണ്ണ്..!!! ഞാനാ കണ്ണിലേക്ക് നോക്കി ഒരു നിമിഷം നിന്നു.
എന്റെ നോട്ടം കണ്ടിട്ടാവണം എന്റെ മുഖത്തേക്ക് ആകാംഷയോടെ നോക്കിനിന്ന അവള് പെട്ടന്ന് കണ്ണുകൾ മാറ്റി. എനിക്ക് ചെറുതായി ചിരി വന്നു. എത്ര വിൽപവറുള്ള പെണ്ണായാലും ഒരാണ് കണ്ണിലേക്ക് നോക്കിയാൽ ആ വിൽപവറൊക്കെ ചോർന്നു പോകുംപോലെ.
എന്നാ വീട്ടീന്ന് വിളിച്ചേ??? അവൾ വീണ്ടും എന്റെ മുഖത്തേക്ക് നോക്കി. വിഷയം മാറ്റനെന്ന പോലൊരു ഭാവം ആ സ്വരത്തിൽ ഉണ്ടായിരുന്നോ???
ഒന്നൂല്ല. അവളുമാരോട് അടി കൂടിയതിന്റെ തെറിയാ. ഞാനൊന്ന് പോയേച്ചും വരാം…
പോയിട്ട് വേഗം വരുവോ??? അവളുടെ ആ നിഷ്കളങ്കമായ ചോദ്യത്തിന് ഒരായിരം അർഥങ്ങൾ ഉണ്ടായിരുന്നു.
“വരാം”…നോക്കട്ടെ എന്നു സ്ഥിരമായി പറയാറുള്ള ഞാൻ അന്നാദ്യമായി അറിയാതെ പറഞ്ഞുപോയി. പക്ഷേ ആ പറഞ്ഞത് എന്റെ നാവ് ആയിരുന്നില്ല.മനസ്സായിരുന്നു.!!!
ബൈക്കെടുത്തു വീട്ടിലേക്ക് പോയുംമുന്നേ ഞാനാ മുഖത്തേക്ക് ഒന്നൂടി നോക്കി. ഒരു വിരഹഭാവം!!!
ക്ലാസിലിരുന്നോ….ഞാനിപ്പ വന്നേക്കാം… പറയാതിരിക്കാൻ എനിക്കാവുമായിരുന്നില്ല.
അറിയാതെ തലയാട്ടിക്കൊണ്ടുള്ള ആ നിൽപ്പായിരുന്നു വീട്ടിലേക്ക് പായുമ്പോൾ മനസ്സ് നിറയെ. പെട്ടന്നെന്റെ മനസ്സ് ഇത്ര ചാഞ്ചാടാനുള്ള ഒരു കാരണവും എനിക്കറിയില്ല. അവളോട് എന്തോ….തലേന്നുവരെ ഇല്ലായിരുന്ന ഒരു പ്രത്യേക ഇഷ്ടം….ഒരു പരിഗണന….
ശ്രീ എന്നൊരു അദ്ധ്യായമേ ആ ചിന്തകൾക്കിടയിൽ ഇല്ലായിരുന്നു. ശെരിക്കും ശ്രീയോടുള്ള എതിർപ്പ് ആയിരുന്നു റോസിനോടുള്ള ഇഷ്ടമെങ്കിൽ ഇപ്പോളത് മറ്റേതോ തലത്തിലേക്ക് പോയപോലെ….
