നവവധു – 6 1

അപ്പോളാണ് ഞാനും അത് കണ്ടത്. കോളേജിന്റെ അര മതിലിൽ അലക്ഷ്യമായി കടലയും കൊറിച്ചുകൊണ്ട് ഞങ്ങളെയും നോക്കിയിരിക്കുന്ന ശിവേട്ടൻ. മൊത്തത്തിൽ ഒരു സിനിമ കട്ട്.

ശിവേട്ടന് മനസിലായി എല്ലാരും കണ്ടെന്ന്. പെട്ടന്ന് തന്നെ ചാടിയിറങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്നു. എനിക്ക് ചുറ്റും നിന്നവർ അറിയാതെ ഒരടി പിന്നോട്ട് മാറി.

അപ്പൊ തട്ടാനായിരുന്നു ഓർഡർ അല്ലെടോ സുലൈമാനെ???? ശിവേട്ടന്റെ ചോദ്യം തലവനോട്. കയ്യിലിരുന്ന കത്തി വാങ്ങിക്കൊണ്ടാണ് ചോദ്യം.

അതേ…. തലവന് ചെറിയൊരു വിറയല് പോലെ.

ആരാ ആള്….

പ്രെസിഡന്റാ…..

അപ്പഴേ ഇതെന്റെ ചെക്കനാ. ഏതേലും ഒരുത്തൻ ഇവന്റെ മേത്‌ ഒരു നുള്ളു മണ്ണ് വാരിയിട്ടെന്നു ഞാൻ അറിഞ്ഞാൽ….. അറിയാമല്ലോ ശിവനെ….വീട്ടിൽ കേറി ഞാൻ വെട്ടും. അതിപ്പോ പഞ്ചായത്ത് പ്രെസിഡന്റല്ല ഇന്ത്യൻ പ്രധാനമന്ത്രി ആണെന്ന് പറഞ്ഞാലും ശിവൻ വെട്ടുമെന്ന് പറഞ്ഞാൽ വെട്ടും. പോയ്‌ പറഞ്ഞേക് നിന്റെ മൊത്തലാളിയോട്. പറഞ്ഞിട്ട് ശിവേട്ടൻ എന്റെ നേരെ തിരിഞ്ഞു.

ഇവൻ ഗുണ്ടായിസമൊക്കെ നിർത്തി വിശുദ്ധൻ ആയതല്ലേ….ഇനിയിപ്പോ ഇവൻ പറയുന്നത് കേക്കണോ നമ്മള്???? ഗുണ്ടകളിൽ ഒരുത്തൻ തലവനോട് ചോദിച്ചതെ കേട്ടോളു. പിന്നെ കേട്ടത് ഒരു പടക്കം പൊട്ടുന്ന സൗണ്ടാണ്. പറഞ്ഞ ഗുണ്ട അടുത്ത നിമിഷം മൂക്കു പൊത്തിക്കൊണ്ടു നിലത്തേക്കിരുന്നു. അയാളുടെ മുഖം പൊത്തിയ കൈ വിരലുകളുടെ ഇടയിലൂടെ ചോര ഒലിച്ചിറങ്ങി. ബാക്കി ഉള്ളവര് സംഭവിച്ചത് എന്തെന്നറിയാതെ പകച്ചു നിന്നു. കൂട്ടത്തിൽ ഞാനും.

ശിവൻ ഗുണ്ടായിസം മാത്രമേ ഉപേക്ഷിച്ചിട്ടൊള്ളു. ആണത്തം ഇതുവരെ ഉപേക്ഷിച്ചിട്ടില്ല. കേട്ടോടാ….പന്ന പൂ……ശിവേട്ടന്റെ അലർച്ച കേട്ടപ്പോളാണ് അവിടെ നടന്നത് ഏകദേശം എല്ലാവരും മനസിലാക്കിയത്.

ആ നീ പൊക്കോ…ഒരുത്തനും ഒന്നും ചെയ്യില്ല. ശിവേട്ടന്റെ ആജ്ഞ.

ഞാൻ ഗുണ്ടാ തലവനെ നോക്കി. അയാൾ ഒന്നും മിണ്ടുന്നില്ല.

നീ എന്തിനാട പേടിക്കുന്നത്….ഞാനല്ലേ പറയുന്നത്. ഇനി ആരേലും ചൊറിയാൻ വന്നാൽ പറഞ്ഞേക്ക് മിന്നല് ചത്തൊട്ടില്ലാന്ന്……
ഞാനൊന്നും പറഞ്ഞില്ല. ബൈക്കെടുത്തു. കോളേജിലേക്ക് കടന്നു. ഒരുത്തനും ഒന്നും ഉരിയാടിയില്ല. എനിക്ക് മനസിലായി ശിവേട്ടന്റെ പവർ. പെട്ടിയിലാക്കി കുഴിച്ചിട്ട ഡ്രാക്കുള പുനർജനിച്ചിരിക്കുന്നു. ദൈവമേ സൗമ്യേച്ചിയെ നോക്കാൻ പോലും തോന്നിക്കല്ലേ….പ്രാർത്ഥിച്ചു കൊണ്ടാണ് ഞാൻ ക്ലാസ്സിലേക്ക് കയറാൻ തുടങ്ങിയത്.

ടാ…. പിന്നിൽ നിന്നൊരു വിളിയിൽ ഞാൻ കിടുങ്ങിപ്പോയി. തിരിഞ്ഞു നോക്കുമ്പോ ശിവേട്ടൻ.

നിന്റെ നമ്പർ ഒന്ന് തന്നെ….

എനിക്ക് തെല്ലൊരു പേടി തോന്നാതിരുന്നില്ല.

ആ മൊബൈൽ ഒന്നു തന്നാ ഞാൻ സേവ് ചെയ്തു തരാം….

വേണ്ട. ഈ ഡയറിയിലേക്ക് കുറിച്ചോ….. ശിവേട്ടൻ ഒരു പഴക്കമുള്ള പോക്കറ്റ് ഡയറി എടുത്തു നീട്ടി.

ഞാൻ യാന്ദ്രികമായി പേനെയെടുത്തു. മിക്ക പേജിലും നമ്പറുകളാണ്. എല്ലാം വ്യത്യസ്‌ത കൈയക്ഷരം. ഓരോരുത്തരും അവരുടെ നമ്പറുകൾ കൊടുത്തതാവണം. ഒന്നും എഴുതാത്ത ഒരു പേജിൽ ഞാൻ എന്റെ നമ്പർ എഴുതി.

ആ എനിക്കാ കുന്തമൊന്നും കുത്താൻ അറിയില്ലാന്നേ. ഞാനിത് കൊണ്ടോയി അവളുടെ ഫോണില് ഇട്ടോളാം. അവക്കെ അറിയൂ….അവളോട് പറഞ്ഞേക്കാം നിന്നെയൊന്നു വിളിച്ചു നമ്പർ തരാൻ. എന്നാ കേസ് ആയാലും അതില് വിളിച്ചാൽ മതി. ഞാൻ വീട്ടിൽ കാണും. തിരിഞ്ഞു നടന്നുകൊണ്ടുള്ള ശിവേട്ടന്റെ ആ പറച്ചിലിന് യാന്ദ്രികമായി ഞാൻ തലയാട്ടി. കുറച്ചു മുമ്പ് വരെ ഈ ഡയലോഗ് കേട്ടിരിന്നെങ്കിൽ ഞാൻ തുള്ളിച്ചാടിയേനെ. ഇപ്പൊ ആ ഒറ്റ ഇടി എന്നെ നന്നായി ഭയപ്പെടുത്തുന്നുണ്ട്. സൗമ്യേച്ചിയെ ഓർക്കുമ്പോഴേ ഇപ്പോ ഒരു ഞെട്ടലാണ്.

ക്ലാസ്സിന്റെ വാതിൽക്കൽ എത്തിയതും ക്ലസ്സിൽ നിന്നൊരു ആശ്ചര്യ സൗണ്ട് ഞാൻ കേട്ടു. ഇവൻ ജീവനോടെ ഉണ്ടോ എന്ന മട്ടിലാണോ അതോ ഇവൻ കൊള്ളാമല്ലോ എന്ന മട്ടിലാണോ അറിയില്ല.

സർ….ഞാൻ ക്ലാസ്സിൽ നിന്ന അദ്യാപകനെ വിളിച്ചു.

ആ താനോ???? തന്നോട് പ്രിൻസിപ്പാളിനെ കണ്ടിട്ട് ക്ലാസ്സിൽ കയറിയാൽ
മതിയെന്നാണ് ഓർഡർ. കണ്ടാരുന്നോ????

Leave a Reply

Your email address will not be published. Required fields are marked *