നിണം ഇരമ്പം – 1

എന്റെ ഫോണിൽ ധാരാളം കോളുകൾ വരുവാൻ തുടങ്ങി മേലുദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും സഹപ്രവർത്തകരുടെയും എല്ലാം കോളുകൾ എന്നെ പൊറുതിമുട്ടിച്ചു. അവരോടൊന്നും പറയുവാൻ എനിക്ക് മറുപടികൾ ഇല്ലായിരുന്നു, അന്വേഷണം നടക്കുകയാണെന്ന് മാത്രം പറഞ്ഞ് ഞാൻ ഫോൺ വെച്ചു. ഞങ്ങൾ കാണാതെ ഞങ്ങളുടെ കാണാമറയത്തു തന്നെ ആ കൊലയാളി ഉണ്ട് എന്ന് എനിക്ക് അറിയാം. ഞങ്ങൾ ഇതിനുള്ളിൽ തന്നെ കണ്ടു മറന്ന ഒരു മുഖം ആകാം ആ കൊലയാളിയുടേത്, അല്ലെങ്കിൽ ഇതുവരെ ഞങ്ങളുടെ കണ്ണ് വെട്ടിച്ചു നടക്കുന്ന ഒരു വെക്തി.

ഈ ഒരു കൊലപാതകത്തിന്റെ വിവരം കൂടിയറിഞ്ഞപ്പോൾ നാട്ടുകാർക്ക് ഇടയിലും നല്ല രീതിയിൽ ഭീതി പടർന്നു. നാട്ടിൽ പലയിടങ്ങളിലും കേസ് സിബിഐക്ക് കൈമാറണം എന്ന് പറഞ്ഞ് പ്രതിഷേധങ്ങൾ പുറപ്പെടുകയാണ്. ഞാൻ സ്റ്റേഷനിൽ ചെന്ന് എനിക്കായി നൽകിയ കസേരയിൽ ഇരുന്നു. അമ്മയുടെ ആദ്യത്തെ ഒരു കോൾ എടുത്തില്ലെങ്കിലും രണ്ടാമത് വീണ്ടും വിളിച്ചപ്പോൾ ഞാൻ കോൾ എടുത്തു ഫോൺ ചെവിയോട് ചേർത്തു. അമ്മ ഞാൻ ഡ്യൂട്ടി ടൈമിൽ ആണ് വൈകിട്ട് വിളിച്ചാൽ മതിയോ. ഞാൻ ചോദിച്ചു. അമ്മ വാർത്തയിൽ കണ്ടു, മോനെ സൂക്ഷിക്കണം. ഞാൻ സൂക്ഷിച്ചുകൊള്ളാം എന്ന് മറുപടി പറഞ്ഞു. അമ്മ വീണ്ടും തുടർന്നു, അനുപമയുടെ വീട്ടുകാരും വിളിച്ചിരുന്നു നിനക്ക് ഫോൺ എടുക്കുവാൻ പോലും സമയമില്ലാത്തതുകൊണ്ട് അവർക്ക് ഈ കല്യാണം മുന്നോട്ടു കൊണ്ടുപോകാൻ താല്പര്യമില്ലെന്നാണ് പറഞ്ഞത്,

ഇപ്പോൾതന്നെ അവളുടെ ഫോൺ എടുക്കുവാൻ പോലും സമയമില്ലാത്ത ഒരാൾ കല്യാണം കഴിഞ്ഞ് എങ്ങനെ അവളുടെ കൂടെ ജീവിക്കും എന്ന് അവരു ചോദിച്ചു. അമ്മ അത് പറയുമ്പോൾ ശബ്ദം ഇടറുന്നത് ഞാൻ അറിഞ്ഞു. അമ്മയ്ക്ക് എന്റെ തിരക്ക് അറിയാമല്ലോ അതിന്റെ ഇടയിൽ ചിലപ്പോൾ കോൾ വിളിക്കുമ്പോൾ ഒന്നും എടുക്കാൻ പറ്റിയെന്ന് വരില്ല. ഈ കല്യാണം പോയാൽ നമുക്ക് വേറെ ഒരെണ്ണം നോക്കാം, അമ്മ അതൊന്നും ഓർത്ത് ടെൻഷൻ അടിക്കേണ്ട. നീ ബാക്കിയുള്ളവരുടെ കാര്യങ്ങൾക്കുവേണ്ടി ഓടിയോടി അവസാനം ഒറ്റയ്ക്കായി പോകുമോ എന്നാണ് അമ്മയുടെ പേടി,

ഞാൻ മരിച്ചു അങ്ങ് ചെല്ലുമ്പോൾ അങ്ങേര് എന്നോട് ചോദിക്കുവേലെ നീ നമ്മുടെ മോന്റെ കല്യാണം പോലും നടത്തിയില്ലല്ലോ എന്ന്. അമ്മേ നല്ല ഒരു കുട്ടിയെ കണ്ടുപിടിച്ച് ഞാൻ തന്നെ അമ്മയുടെ അടുത്ത് കൊണ്ടുവന്നോളാം, അമ്മ ആദ്യം ഫോൺ വെക്ക് ഞാൻ വൈകിട്ട് വിളിക്കാം. അതും പറഞ്ഞ് ഞാൻ ഫോൺ വെച്ചു. സാർ രണ്ടാമത്തെ വിക്ടിമിന്റെ ഫോറൻസിക് റിപ്പോർട്ട് വന്നിട്ടുണ്ട്, ഇപ്പോൾ പറയണമോ അല്ലേൽ പിന്നെ മതിയോ. മിത്ര അത് ചോദിച്ചപ്പോൾ അവളോട് അകത്തേക്ക് വരുവാൻ ഞാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു. അവൾ വന്ന് എനിക്ക് എതിരായി കസേരയിൽ ഉപവിഷ്ടയായി. കയ്യിൽ ഇരുന്ന ഡോക്കുമെന്റ് മേശപ്പുറത്ത് തുറന്നു വച്ച് അവൾ സംസാരിക്കാൻ തുടങ്ങി, മരണം നടന്നത് കഴുത്തു ഒടിഞ്ഞു ട്രെക്കിയ പൊട്ടിയാണ് , സമയം രാവിലെ 9:30 ആണ് കാണിച്ചിരിക്കുന്നത്. വിക്ടിം റേപ്പ് ചെയ്യപെട്ടിട്ടുണ്ട്, ആ ബീജം വിക്ടിമിന്റെ അച്ഛനുമായി മാച്ച് ആയി. സാർ, പിന്നെ പ്രിലിമിനറിയിൽ പറഞ്ഞതു പോലെ ഹൈഡ്രജൻ പെരോക്സൈഡും, വന്ന്യ മൃഗങ്ങളുടെ കോശങ്ങളും,

സോഡിയം ഹൈപ്പോക്ളോറൈറ്റും ബോഡിയിൽ നിന്നും കിട്ടി. ബൈറ്റ് മാർക് സ്ലോത്ത് ബിയറുമായി മാച്ച് ആവുന്നുണ്ടെങ്കിലും ബൈറ്റ് ഫോഴ്സ് മാച്ച് ആവുന്നില്ല. അവൾ പറയുന്നതിന് ഇടയിൽ തന്നെ എന്റെ ഫോണിൽ ഒരു പരിചയം ഇല്ലാത്ത നമ്പറിൽ നിന്നും കോൾ വന്നു ഞാൻ അത് കട്ട് ചെയ്തു, മിത്രയോട് തുടരാൻ ആവശ്യപ്പെട്ടു. സ്ലോത്ത് ബിയറിന്റെ ബൈറ്റ് ഫോഴ്സ് 522 ന്യൂട്ടൻ ആണ്. പക്ഷെ വിക്ടിമിന്റെ കഴുത്തിൽ ഏറ്റ കടി 700 ന്യൂട്ടനു മുകളിലാണ്.

ജോ മാർക്ക് മാച്ച് ആയതല്ലേ പിന്നെയെങ്ങനെയാണ് ബൈറ്റ് ഫോഴ്സ് മാച്ച് ആവാതെ ഇരിക്കുന്നത്, ഞാൻ തിരക്കി. സാർ, ബൈറ്റ് മാർക്ക് കണ്ട സ്ഥലത്ത് നിന്നും ഫോർമാലിൻ എന്ന രാസപദാർത്ഥത്തിന്റെ അംശവും കിട്ടിയിട്ടുണ്ട്. അത് പറയുമ്പോൾ മിത്രയുടെ മുഖത്ത് ഒരു ചിരി ഞാൻ കണ്ടു. അപ്പോൾ ശരിക്കും കരടിയും പൂച്ചയും ഒന്നുമല്ല കടിച്ചത് അല്ലേ, ഞാൻ അത് പറയുമ്പോൾ എന്റെ മുഖത്തും എന്തെന്നില്ലാത്ത ഒരു സമാധാനം ഉണ്ടായിരുന്നു. സാർ എനിക്കൊന്നും മനസ്സിലാവുന്നില്ല ഒന്ന് തെളിച്ച് പറയാമോ, ഞങ്ങളുടെ അരികിലായി നിന്ന ഗിരി തിരക്കി. ഞാൻ ഗിരിയെ നോക്കി പറഞ്ഞു, ഗിരി ഈ ഫോർമാലിൻ എന്ന് പറയുന്ന രാസപദാർത്ഥം ചത്ത മൃഗങ്ങളുടെ ശവശരീരം അഴുകി പോകാതെ സൂക്ഷിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു കെമിക്കൽ ആണ്. വേട്ടയാടി പിടിക്കുന്ന മൃഗങ്ങളുടെ തോൽ എടുത്ത് അതിൽ പഞ്ഞി നിറച്ചെല്ലാം വെക്കുന്നവർ അതിന്റെ ഭംഗി നഷ്ടപെടാതിരിക്കാൻ ഈ രാസപഥാർത്തം തൊലിൽ തൂക്കാറുണ്ട്. ജീവനുള്ള കരടിക്കു ഏതായാലും ഫോർമാലിൻ ആവശ്യം ഇല്ലല്ലോ.

വിക്ടിമിന്റെ ശരീരത്തിൽ ഉണ്ടായിരുന്ന മുറിവ് അങ്ങനെ ഏതോ ഒരു ചത്ത കരടിയുടെ പല്ലുകൾ ഉപയോഗിച്ച് നിർമ്മിച്ചവയാണ്. വിക്ടിമിന്റെ കഴുത്ത് ഈ കരടിയുടെ പല്ലുകൾക്ക് ഇടയിൽ വെച്ച് അതിൽ ഏതോ രീതിയിൽ ഫോഴ്സ് അപ്ലൈ ചെയ്തു ഉണ്ടാക്കിയ മുറിവാണ് നമ്മൾ കണ്ടത്, പക്ഷേ അപ്ലൈ ചെയ്ത ഫോഴ്സ് ശരിക്കും ഉള്ള കരടിയുടെ ബൈറ്റ് ഫോഴ്സിനേക്കാളും അധികമായി പോയി. സാർ പക്ഷേ എന്തിനാണ് ഒരാൾ ഇങ്ങനെ ചെയ്യുന്നത്, ഗിരി ചോദിച്ചു. ഈ കൊലയാളി മനസ്സിൽ ചിന്തിക്കുന്നത് എന്താണെന്ന് പ്രായോഗിക ബുദ്ധി കൊണ്ട് അളക്കാൻ കഴിയാത്തത് കൊണ്ടല്ലേ ഗിരി നമ്മൾ അയാളെ ഒരു സൈക്കോ കില്ലർ എന്ന് വിളിക്കുന്നത്. അതിന് ഗിരി തലയാട്ടി സമ്മതം അറിയിച്ചു. മിത്ര അവിടെ നിന്നും എഴുന്നേറ്റ് പോയപ്പോൾ ഞാൻ ഫോൺ എടുത്ത് എനിക്ക് കുറച്ചു മുൻപ് കോൾ വന്ന നമ്പറിലേക്ക് വിളിച്ചു.

പോലീസുകാരോ ഇന്ന് വരാമെന്ന് പറഞ്ഞതു മറന്നോ, ചോദ്യം കേട്ടപ്പോൾ തന്നെ ആരാണ് എന്ന് എനിക്ക് മനസ്സിലായി. വരാമെന്ന് മാത്രം പറഞ്ഞ് ഞാൻ ഫോൺ വെച്ചിട്ടു എൽസനെ വിളിക്കാൻ ഗിരിയോട് പറഞ്ഞു. എൽസനെയും കൂട്ടി ജീപ്പിൽ അവിടേക്ക് പോകുമ്പോൾ എനിക്ക് നല്ല പ്രതീക്ഷ ഉണ്ടായിരുന്നു. ഭാമയുടെ അനിയത്തി ഈ കൊലയാളിയെ പിടിക്കത്തക്ക വിലയുള്ള എന്തെങ്കിലും ഒരു സൂചന തരുമെന്ന് എന്റെ മനസ്സ് ഉരുവിട്ടുകൊണ്ടിരുന്നു. ഞങ്ങൾ അവിടെയെത്തിയപ്പോൾ നല്ല മഴ ആയിരുന്നു. ഞങ്ങടെ വാഹനത്തിന്റെ ശബ്ദം കേട്ടപ്പോൾ ഭാമ വന്നു തിണ്ണയിൽ നിന്നു. അവൾ ധരിച്ചിരുന്നത് ശരീരഘടന എടുത്തു കാണിക്കുന്ന ഒരു ചുരിദാർ ആയിരുന്നു. വണ്ടി നിർത്തി ഇറങ്ങിയപ്പോൾ ഞാൻ അവളോട് ചോദിച്ചു അനിയത്തി എന്തിയേ എന്ന്.

അനിയത്തിയെ അടുത്തുള്ള ഒരു ബന്ധുവിന്റെ വീട്ടിൽ കൊണ്ടു ചെന്നാക്കി എന്നവൾ മറുപടി തന്നു. പിന്നെ എന്തിനാണ് ഞങ്ങളെ ഇവിടെ വിളിച്ചു വരുത്തിയത് എന്ന് ഞാൻ അവളോട്‌ തിരക്കി. അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോണം നിങ്ങൾ ആവുമ്പോൾ ജീപ്പ് ഉണ്ടല്ലോ എന്നോർത്ത് വിളിച്ചതാണ്. നീ ആളെ കളിയാക്കുകയാണോ എന്ന് ചോദിച്ച് എൽസൺ ഗർജിച്ചു. നിങ്ങൾ ജനമൈത്രി പോലീസ് ആണെന്നൊക്കെ പറഞ്ഞിട്ട് ഇങ്ങനെയാണോ ആളുകളോട് പെരുമാറുന്നത്. അതിന് എൽസൺ എന്തോ മറുപടി പറയാൻ തുടങ്ങിയെങ്കിലും ഞാൻ അയാളെ തടഞ്ഞു. അച്ഛനെ ഏത് ആശുപത്രിയിലാണ് കൊണ്ടുപോകുന്നത്,

Leave a Reply

Your email address will not be published. Required fields are marked *