സ്വാമിയുടെ സ്ത്രീകളോടുള്ള ആവേശം ചില്ലറ പ്രശ്നങ്ങൾ ഉണ്ടാക്കിയെങ്കിലും കൈക്കരുത്തിൽ അവയെല്ലാം ദാസൻ ഒതുക്കി. രാഷ്ട്രീയക്കാരും മാധ്യമങ്ങളും അവരെ തൊടാൻ മടിച്ചു. ഇതെല്ലാം ചെയ്യുമ്പോഴും ദാസൻ ഒരിക്കലും സ്വാമിയുടെ ഒപ്പം പരസ്യമായി പ്രത്യക്ഷപ്പെട്ടില്ല.
കല്യാൺ റാം തൻ്റെ വിജയങ്ങളുടെ എല്ലാം കാരണമായ ദാസനെ തൻ്റെ സമനായി തന്നെ കണ്ടു . ഉണ്ടാക്കിയ സ്വത്തിൽ നല്ലൊരു പങ്കും കൂടാതെ ആശ്രമത്തിൽ എത്തിയ പല തരുണി മണികളെയും ദാസനൊപ്പം അയ്യാൾ സന്തോഷത്തോടെ പങ്കിട്ടു .അല്പകാലം കൊണ്ട് തന്നെ സ്വാമിയുടെ ബിസിനെസ്സ് സ്വയം പ്രവർത്തിക്കുന്ന ഒരു യന്ത്രം കണക്കെ സ്മൂത്ത് ആയി. ദൈനംദിന കാര്യങ്ങളിൽ ആരും ഇടപെടേണ്ട ആവശ്യം ഇല്ല എന്ന് മനസ്സിലാക്കിയ ദാസൻ തൻ്റെ പഠനം പൂർത്തിയാക്കാൻ തീരുമാനിച്ചു . എന്തെങ്കിലും കാര്യത്തിന് വിളിച്ചാൽ പെട്ടെന്ന് എത്താൻ കഴിയണം എന്ന നിബന്ധന മാത്രമേ സ്വാമിക്ക് ഉണ്ടായുള്ളൂ. നൈറ്റ് ക്ലാസ്സുകളും മറ്റ് കോഴ്സുകളും 28ആം വയസ്സിൽ ഒരു ഡിഗ്രി സ്വന്തമാക്കാൻ ദാസനെ സഹായിച്ചു. ദാസൻ കാലത്തിനനുസരിച്ച് ബിസിനെസ്സ് മാറ്റുന്നതിൽ വിധക്തനായിരുന്നു. സ്വാമിയുടെ പേരും പ്രശസ്തിയും അയാൾ ഒരു ബ്രാൻഡ് ആക്കി മാറ്റി. ബിസ്ക്കറ്റ്, ഉപ്പ്, ടൂത്ത് പേസ്റ്റ്, സോപ്പ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ ആയുർവേദത്തിൻ്റെ ടാഗ് അടിച്ച് അവർ വിൽപ്പനക്ക് ഇറക്കി. വളരെ പെട്ടെന്ന് തന്നെ അത് ഒരു വൻ വിജയം ആയി. കൺസ്യൂമർ ഗുഡ്സ് പ്രൊഡക്ഷൻ കൂടുതൽ ശ്രദ്ധ വേണ്ട ഒന്നാണെന്ന് ദാസൻ തിരിച്ചറിഞ്ഞു. ഫാക്ടറിയിലെ ദൈനം ദിന കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കാൻ അയാൾ മറ്റാരും അറിയാതെ തൻ്റെ ഫാക്ടറിയിൽ തന്നെ ഒരു സാധാരണ ക്വാളിറ്റി കൺട്രോളർ ആയി ജോലിയിൽ കയറി. ഓരോ ചെറിയ പോരായ്മകളും അടിസ്ഥാന തലത്തിൽ തന്നെ പരിഹരിക്കാൻ അത് ആവശ്യമാണെന്ന് ദാസന് അറിയാമായിരുന്നു. തങ്ങളുടെ കൂടെ പഴകുന്നത് ആരാണെന്ന് അറിയാതെ തൊഴിലാളികളും മറ്റ് ഉദ്യോഗസ്ഥരും ദാസനോട് സൗഹൃദം സ്ഥാപിച്ചു. സ്വന്തം പേരിൽ കണക്കില്ലാത്ത സ്വത്ത് ഉണ്ടായിട്ടും മാസാമാസം കിട്ടുന്ന ശമ്പളത്തിന് എന്തോ ഒരു സുഖം ദാസന് തോന്നി. ആൾമാറാട്ടം അവന് ഒരു വിനോദമായി.
ഈ സമയത്താണ് നാട്ടിൽ നിന്ന് തൻ്റെ ഫാക്ടറിയിൽ ജോലികിട്ടിയ രാമനും ഭാര്യ രോഹിണിയും പൂനെയിൽ എത്തുന്നത്. സേഫ്റ്റി മാനേജരായി ജോലി കിട്ടിയ രാമനെ ഫാക്ടറിയിൽ വച്ച് കണ്ടപ്പോഴേ ദാസൻ തിരിച്ചറിഞ്ഞു. തൻ്റെ അച്ഛനെ നിരന്തരം പൈസക്ക് വേണ്ടി ബുദ്ധിമുട്ടിച്ച പൂവത്തുങ്കൽ ഗംഗാധരൻ്റെ മകൻ. അച്ഛനെയും അമ്മയെയും രാവിലെ മുതൽ വീടിൻ്റെ മുന്നിൽ നിന്ന് പുലഭ്യം പറയുക ഗംഗാധരൻ്റെ പതിവായിരുന്നു. ഒരിക്കൽ കവലയിലേക്ക് ഇറങ്ങിയ അച്ഛൻ്റെ ഉടുതുണി അയാൾ പറിച്ച് മാറ്റി. ഇതൊക്കെ അയാൾ ചെയ്തത് വെറും പതിനായിരം രൂപക്കാണ്. ധനികനായ അയാൾക്ക് അത് വലിയൊരു തുക പോലും ആയിരുന്നില്ല. ഒരു മനുഷ്യ ജീവിയെ അമ്മാനമാടാൻ കിട്ടിയ അവസരം അയാൾ ഉപയോഗിച്ചു. പണ്ട് തൻ്റെ പ്രണയാഭ്യർത്ഥന നിരസിച്ച ദാസൻ്റെ അമ്മയോടുള്ള പ്രതികാരം. തൻ്റെ അമ്മയെ അയാൾ വിളിച്ച പേരുകൾ കേട്ട് ദാസന് വന്ന കൈതരിപ്പ് ഇന്നും മാറിയിട്ടില്ല. അവരുടെ ആത്മഹത്യയിൽ അയാളുടെ പങ്ക് ചില്ലറയല്ല എന്നറിഞ്ഞിട്ടും ദാസൻ സൗമ്യമായി രാമനോട് പെരുമാറി. ഒതുങ്ങി പുസ്തകപ്പുഴു ആയി ജീവിച്ചിരുന്ന ദാസനെ നാട്ടിൽ വച്ച് വലിയ പരിചയം ഇല്ലാതിരുന്നത് കൊണ്ട് രാമൻ തിരിച്ചറിഞ്ഞില്ല. മാത്രമല്ല അവൻ്റെ ജീവിത സാഹചര്യങ്ങൾ അവൻ്റെ ശബ്ദവും രൂപവും മാറ്റിയിരുന്നു.
ഒരു മലയാളിയെ കിട്ടിയ സന്തോഷം രാമൻ പ്രകടിപ്പിച്ചു. പണിയൊക്കെ പതിയെ മതിയെന്ന് ദാസൻ തീരുമാനിച്ചു. വൈകിട്ട് ദാസനെ അവരുടെ താൽക്കാലിക വാടക വീട്ടിലേക്ക് രാമൻ ക്ഷണിച്ചു. വീട്ടിൽ വന്ന ദാസൻ അവൻ്റെ ഭാര്യ രോഹിനിയേ കണ്ട് അമ്പരന്നു. അവൻ്റെ കൗമാരത്തെ പ്രണയ സ്വപ്നം. രോഹിണി. നാട്ടുപ്രമാണി കുഞ്ഞിക്കൈമളിൻ്റെ മകൾ. അവളുടെ ശരീരം എന്നും അവന് ഒരു ആവേശം ആയിരുന്നു. നാട്ടിലെ ഒന്നാം നമ്പർ സുന്ദരി ആയതുകൊണ്ട് അവളുടെ ദൃഷ്ടിമണ്ടലത്തിൽ പോലും ദാസൻ പതിഞ്ഞിരുന്നില്ല.
