പാപ്പൻ ഡോക്ടറുടെ ചികിത്സ – 2

പാപ്പൻ ഡോക്ടറുടെ ചികിത്സ 2

Pappan Docterude Chikilsa Part 2 | Author : Sanjunath

[ Previous Part ] [ www.kambi.pw ]


 

(ആദ്യഭാഗം ഒന്നേമുക്കാൽ ലക്ഷം ആളുകൾ വായിച്ചു വെന്നത് ആദ്യമായെഴുതുന്ന കഥയെന്ന നിലയിൽ വലിയ സന്തോഷം തരുന്നുണ്ട്. ആരും കുറ്റം പറഞ്ഞില്ല എന്നത് മറ്റൊരു സന്തോഷം. മേഴ്സിയുടെ ജീവിതം മറ്റൊരു ഘട്ടത്തിലേക്ക് തിരിയുന്ന ഈ ഭാഗം വായിക്കുന്നതിന് മുൻപ് ആദ്യഭാഗം വായിക്കുന്നതാണ് എൻ്റെ സന്തോഷം. ഇത്തവണ കുറച്ചു കൂടി പേജ് കൂട്ടി എഴുതിയിട്ടുണ്ട്. വായിക്കണേ. വായിച്ചിട്ട് ഇഷ്ടമായാൽ മാത്രം ഹൃദയം തരണേ)

രാവിലെ മുതൽ തിരക്കായിരുന്നു. മഞ്ഞ ചോറുണ്ടാക്കിയത് ജോയിച്ചായനാണ്. ട്രെയിൻ യാത്രയിൽ കഴിക്കാനാണ്. ചപ്പാത്തിയും ബീഫ് നന്നായി ഫ്രൈ ചെയ്തും എടുത്തു. അതെല്ലാം ഒരു കവറിലാക്കി വെച്ചു. രണ്ട് കുപ്പികളിൽ തിളപ്പിച്ചാറിയ വെള്ളം എടുക്കണം. അത് ഇറങ്ങുന്നതിന് തൊട്ടുമുന്നേ മതി.

“4 മണിക്കാണ് ട്രെയിൻ. മൂന്നരക്കെങ്കിലും സ്റ്റേഷനിൽ എത്തണം.” ജോയി പറഞ്ഞു.

ടിക്കറ്റ് പേഴ്സിൽ വെക്കും മുൻപേ വായിച്ചു നോക്കി. MCST – CAPE. ഇതെവിടെയാണീ CAPE! അച്ചായനോട് ചോദിക്കാം.

അച്ചായാ, ഇതെവിടെ വരെയാണീ ടിക്കറ്റ് എടുത്തേക്കുന്നത്?

“തൽക്കാലിൽ എടുത്ത ടിക്കറ്റാടീ. അങ്ങനൊരു സിസ്റ്റം വന്നത് ഈയിടെയാണ്. അതേതായാലും നന്നായി. അവസാന സ്റ്റേഷൻ വരെയുള്ള ടിക്കറ്റ് എടുത്താലേ ഇത് കിട്ടൂ എന്നാണ് ആ ഏജൻ്റ് പറഞ്ഞത്.”

“അപ്പോൾ, ഞാനവിടെ എപ്പഴാ എത്തുന്നത്?”

“ജയന്തിയാടീ. മറ്റന്നാളേ എത്തൂ. ഏതാണ്ട് 6 മണി കഴിയും. യോനാച്ചായൻ ഒരു ഓട്ടോയുമായി വരാമെന്ന് പറഞ്ഞിട്ടുണ്ട്. ട്രെയിൻ ലേറ്റായാൽ ഓട്ടോക്കാരൻ കിടക്കുമോ എന്തോ”

” നിന്ന് ഒരു ഓട്ടോ പിടിച്ചങ്ങ് പോയാൽ പോരേ?”

“ആ… നോക്ക്, എന്തേലും ചെയ്”

അച്ചായനങ്ങനെയാണ്. വർത്തമാനം ചുരുക്കി.

ഒന്നു കൂടി മേലൊന്ന് കഴുകി. ഇനി രണ്ട് ദിവസം ട്രെയിനിൽ ഇരിക്കേണ്ടതാണ്. ഷേവ് ചെയ്തത് ഏതായാലും നന്നായി. അല്ലെങ്കിൽ രോമം കാരണം വിയർപ്പെല്ലാം കൂടി ആകെ കുഴഞ്ഞ് ബുദ്ധിമുട്ടായേനേം. ഗന്ധമാണ് സഹിക്കാൻ പറ്റാത്തത്.

നേരത്തേ എടുത്തു വച്ച ബ്രേസിയറും പാൻ്റിയും ഇട്ടു. അതിനുമേൽ തേച്ചെടുത്ത ചുരിദാറും ധരിച്ചു.

സമയം ആകാറാക്കുന്നു. അച്ചായൻ ഒരു ഓട്ടോ വിളിച്ചു വരാം എന്നു പറഞ്ഞ് പുറത്ത് പോയതാണ്.

ഒരു പാൻ്റിയും നൈറ്റിയും ബെഡ്ഷീറ്റും കൂടി പെറ്റിക്കോട്ട് കവറിൽ പൊതിഞ്ഞ് വെച്ചിട്ടുണ്ട്. ട്രെയിനിൽ കയറിയിട്ട് മാറണം. അതെല്ലാം എടുത്ത് മഞ്ഞ ചോറും ചപ്പാത്തിയുമെല്ലാം വെച്ച വലിയ കൂടിനകത്ത് വെച്ചു.

പെട്ടെന്ന് കതകിൽ മുട്ടുകേട്ടു. “മേഴ്സീ, ഓട്ടോ വന്നു.” അച്ചായനാണ്. വേഗം കതക് തുറന്ന് കൊടുത്തു.

കാർഡ് ബോർഡ് പെട്ടി തോളിലെടുത്ത് ജോയിച്ചായൻ പുറത്തേക്ക് പാഞ്ഞു. വീണ്ടും കയറി വന്ന് അടുത്ത പെട്ടിയും എടുത്ത് ഇറങ്ങി. “വേഗം വാ, ഡോർ ലോക്കാക്കിയേക്ക്.”

ഓട്ടോ സ്റ്റേഷനിലെത്തി. ദാദർ സ്റ്റേഷനാണ്. ട്രെയിൻ വന്നിട്ടില്ല. എന്നെ അവിടെ നിർത്തി അച്ചായൻ ട്രെയിനിനെ കുറിച്ച് തിരക്കാനായി പോയി.

തിരിച്ചു വന്ന്, ഒരു കാർഡ് ബോർഡ് പെട്ടി അച്ചായനെടുത്തു. ഫുഡ് വെച്ച കവറും ഒരു കയ്യിൽ തൂക്കി. മറ്റേ പെട്ടി ഞാൻ കയറിൽ തൂക്കി എടുത്തു. നല്ല ഭാരമുണ്ട്. എങ്കിലും എങ്ങനെയെങ്കിലും എടുത്തേ പറ്റൂ.

പ്ലാറ്റ്ഫോമിൽ കാത്തിരുന്നു. ട്രെയിൻ വരാനുള്ള അനൗൺസ്മെൻ്റ് വന്നു. ട്രെയിൻ വന്നു നിന്നു. ഇതുവരേയും ഈ മനുഷ്യൻ എന്നെ ഒന്ന് കെട്ടിപിടിച്ചില്ല. ഉമ്മ വെച്ചില്ല…

ട്രെയിനിനകത്ത് ലഗേജ് കയറ്റി സീറ്റിനടിയിൽ എല്ലാം സെറ്റ് ചെയ്ത് വെച്ച് അച്ചായൻ പുറത്തിറങ്ങി. സൈഡ് സീറ്റാണ്. വിൻഡോയോട് ചേർന്ന്. അതും ഡോറിന് അടുത്ത് തന്നെ. അതേതായാലും നന്നായി. ബാത്റൂമിൽ പോകാനും എല്ലാം സൗകര്യം.

ഇരിക്കുന്ന സീറ്റ് പോലെ ആയിരുന്നു. അച്ചായനത് രണ്ട് സൈഡിലേയും കൊളുത്തുകൾ മാറ്റി കിടക്കുന്ന രീതിയിലാക്കി തന്നിട്ടാണ് പുറത്തിറങ്ങിയത്. അത് നന്നായി. അല്ലെങ്കിൽ ഞാൻ പാടുപെട്ടേനേം.

സീറ്റിലേക്കിരുന്ന് വിൻഡോയുടെ കമ്പിയിൽ പിടിച്ചു നിന്ന അച്ചായൻ്റെ കൈയുടെ പുറത്ത് കൈ വെച്ചു. കണ്ണ് നിറഞ്ഞതു കാരണം അച്ചായനെ ശരിക്ക് കാണാനാവുന്നില്ല.

എതെല്ലാം പ്രതീക്ഷകളോടെ വന്നതാണ്. ഒന്നുമില്ലെങ്കിലും ടെൻഷനില്ലാതെ കുറച്ച് മാസങ്ങൾ. എന്തെല്ലാമോ മനസിലേക്ക് തികട്ടി വരുന്നു.

” ഡീ, ഞാൻ പ്ലാറ്റ് ഫോം ടിക്കറ്റ് എടുത്തിട്ടില്ല. ഞാനങ്ങ് പോകുവാ.”

“നിൽക്കച്ചായാ. വണ്ടി വിട്ടിട്ട് പോ.”

“ടിക്കറ്റ് ചെക്കിംഗ് വല്ലതും വന്നാൽ പ്രശ്നമാ.” ജോയി കൈയെടുത്തു. മേഴ്സി നടന്നകലുന്ന ജോയിയെ കാണാനായി ജനാലക്കലേക്ക് തല ചേർത്തു വെച്ചു. നിറഞ്ഞ കണ്ണുനീർ കണങ്ങളിലൂടെ നടന്നകലുന്ന ജോയിയെ അവ്യക്തമായി കണ്ടു.

ചൂളമടിച്ച് ട്രെയിൻ നീങ്ങി തുടങ്ങി. കുറച്ചു നീങ്ങി കഴിഞ്ഞപ്പോൾ ജോയി നടന്ന് പോകുന്നിടത്ത് എത്തി. അയാൾ തിരിഞ്ഞ് നോക്കുന്നത് പോലുമില്ല.

പെട്ടന്നവൾ “ജോയിച്ചായാ” എന്ന് വിളിച്ചു. അയാൾ ഞെട്ടിയ പോലെ തിരിഞ്ഞു നോക്കി. അവൾ കൈയുയർത്തി ടാറ്റാ കാണിച്ചു. അയാളും ചെറുതായൊന്ന് ചിരിച്ച് കൈ വീശി. ജോയി അകന്നകന്ന് പോയി, സ്റ്റേഷനും.

മേഴ്സി ആ ഇരുപ്പ് അങ്ങനെ തന്നെയിരുന്നു. കുറേ നേരം.

ഇനി വീട്ടിലെത്തും വരെ ഫോണില്ല. അറിയാവുന്ന ആരുമില്ല. ചെയ്യാനും ഒന്നുമില്ല. ഏകദേശം രണ്ട് ദിവസം ഒന്നിനെക്കുറിച്ചും അറിയാതെ യാത്ര തന്നെ യാത്ര. വായിക്കാൻ പോലും ഒന്നുമില്ല. പിന്നിലേക്കോടുന്ന മരങ്ങളും ഒഴിഞ്ഞ പറമ്പുകളും ഇടക്കിടെ കാണാവുന്ന വീടുകളും…

“ചേച്ചീ.. ചേച്ചീ….”

പെട്ടെന്ന് മുഖമുയർത്തി തിരിഞ്ഞു നോക്കി. നല്ല ഒരു ചെറുപ്പക്കാരൻ. പത്തിരുപത് വയസേ കാണൂ. അധികം വണ്ണമില്ല. തീരെ മെലിഞ്ഞിട്ടല്ല എന്നേയുള്ളൂ. വിടർന്ന കണ്ണുകൾ. നല്ല വൃത്തിയുള്ള വേഷം.. നല്ല ചിരി.

“ചേച്ചീ… എങ്ങോട്ടാ” “നാട്ടിലേക്ക്” “അതല്ല, ഞാനും ഈ സീറ്റിലാ. പക്ഷേ, അപ്പുറത്തെ കമ്പാർട്ട്മെൻ്റിൽ എൻ്റെ ഫ്രണ്ട്സ് ഉണ്ട്. ഞാൻ അവിടെ ആയിരിക്കും. ടിടിആർ വരുമ്പോ ഒന്ന് പറഞ്ഞേക്കണേ” “ആഹ്.. ങാ..” “എനിക്ക് മനസിലായില്ലാ” “ചേച്ചീ.. ഇത് RAC സീറ്റാണ്. രണ്ട് പേർക്ക് ഇരിക്കാനേ പറ്റൂ. അല്ലെങ്കിൽ adjust ചെയ്ത് കിടക്കാം. എനിക്കും ചേച്ചിക്കും ഒരേ സീറ്റ് നമ്പർ ആണ് അലോട്ട് ചെയ്തിട്ടുള്ളത്. നോക്കിയേ” അവൻ ടിക്കറ്റെടുത്ത് നീട്ടി. ഞാൻ എൻ്റെ ടിക്കറ്റും നോക്കിയപ്പോൾ ശരിയാണ്. ഒരേ സീറ്റ് നമ്പർ. RAC എന്ന് എഴുതിയിട്ടുമുണ്ട്. “സാരമില്ല. ചേച്ചി കിടന്നോ. ഞാൻ മിക്കവാറും അവിടെ ആയിരിക്കും. ലേറ്റായേ വരൂ.” “ഉം” അവൾ മൂളി. അടുത്ത കുരിശ്. അവളോർത്തു. മനസ് അസ്വസ്ഥമാകാൻ തുടങ്ങി. അപരിചിതനായ ഒരു ചെറുപ്പക്കാരൻ്റെ കൂടെ സീറ്റ് പങ്കുവെക്കേണ്ടി വരുന്നതോർത്ത് അങ്കലാപ്പായി.