പ്രേമവും കാമവും 12

പ്രേമവും കാമവും

Premavum Kaamavum | Author : Bhageera


മാന്യ മഹാ ജനങ്ങളേ… കമ്പികുട്ടന്റെ ഒരുപാട് വായനക്കാരിൽ ഓരാളായ ഞാൻ. ഒരു വലിയ റിസ്കിന് മുതിരുകയാണ് ആദ്യമായി ഒരു കഥ എഴുതുകയാണ്.. ജീവിതത്തിൽ ഒരു ചെറുകഥ പോലും എഴുതാത്ത ഞാൻ ഈ ഉദ്ദ്യമത്തിനുമുതിരുമ്പോൾ ഇവിടെയുള്ള എഴുത്തുകാരും വായനക്കാരുമാണ് എനിക്കുള്ള പ്രചോദനം.

രാത്രിയുടെ ഏഴാം യാമങ്ങളിൽ വായിച്ചു തീർത്ത ഒട്ടനവധി കഥകൾ മനസ്സിൽ കുത്തി നിറച്ചു കൊണ്ട് ഞാൻ തുടങ്ങുകയാണ് ഒട്ടും പുതുമയില്ലാത്ത ഒരു കമ്പികഥ . ( ആദ്യ ഭാഗത്തിൽ നിങ്ങളെ കോരിതരിപ്പിക്കുന്ന ഒന്നും തന്നെയില്ല എന്ന് ആദ്യമേ പറയട്ടെ)

 

ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം ജീവിച്ചിരിക്കുന്നവർക്കോ മരിച്ചവർക്കോ ഈ കഥയിലെ കഥാപാത്രങ്ങളുമായി എന്തെങ്കിലും സാദൃശ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രം


Inspired From A Famous Novel …..


 

എന്ത് ചൂടാപ്പാ,ഇത്… ലേഖ ആരോടെന്നില്ലാതെ സ്വയം പിറു പിറുപിറുത്തു..

 

എത്ര ദിവസമായി മാത്യുച്ഛായനോട് ഒരു ഏസി വച്ചു തരാൻ പറയുന്നു ഇയാളെ പോലെ ഒരു അറു പിശുക്കൻ ഈ ലോകത്ത് വേറെ കാണില്ല.. മുകളിൽ എന്തിനോ വേണ്ടി കറങ്ങികൊണ്ടിരിക്കുന്ന ഫാനിനെ നോക്കി അവൾ പിറുപിറുത്തു കൊണ്ടിരുന്നു…

 

ലേഖ നമ്പ്യാർ.. 33 വയസ്സ് , ആറിൽ പഠിക്കുന്ന ലാവണ്യയുടെ അമ്മ, സർവ്വോപരി ജയൻ എന്ന കോണ്ട്രാക്ടറുടെ ഭാര്യ. മകൾ സ്കൂളിൽ പോകുമ്പോളും, ഭർത്താവ് ജോലി സംബന്ധമായി അധികവും ചെന്നെയിലായതുകൊണ്ടും, വീട്ടിലിരുന്ന് മുഷിഞ്ഞു തുടങ്ങിയപ്പോൾ സ്വയം കണ്ടെത്തിയതാണ് നഗരത്തിലെ പുസ്തക ശാലയിൽ ഒരു ജോലി. ആദ്യമൊക്കെ ജയൻ അതിനെ എതിർത്തുവെങ്കിലും ലേഖ തന്റെ തീരുമാനത്തിൽ നിന്ന് പിന്നോട്ട് കാലെടുത്തു വയ്ക്കില്ലെന്ന് മനസ്സിലായപ്പോൾ അയാൾക്ക് ആ തീരുമാനത്തിന് യെസ് മൂളുകയല്ലാതെ വേറെ നിവൃത്തി ഉണ്ടായിരുന്നില്ല.

 

കോളേജിൽ വച്ച് തുടങ്ങിയതാണ് ഇരുവരുടെയും കൊടുമ്പിരി കൊണ്ട പ്രണയം. ജയൻ ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നായതുകൊണ്ടും താഴ്ന്ന ജാതിയായതിനാലും തങ്ങളുടെ വിവാഹത്തിന് വീട്ടുകാരുടെ സമ്മതമുണ്ടാകില്ലെന്ന് നന്നായി അറിയാവുന്ന ലേഖ ഒരു കത്തിന്റെ രൂപത്തിൽ തനിക്ക് പറയാനുള്ളത് വീട്ടുകാരോട് പറഞ്ഞ് ഒരു പാതിരാത്രി ജയന്റെ ഒപ്പം ഇറങ്ങി തിരിച്ചു.

വാർക്കപ്പണിക്കാരനായ ജയന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു കുടുംബത്തിൽ ഒരാൾ കൂടി കടന്നുവന്നപ്പോൾ ഉണ്ടായ അവസ്ഥ.. ആദ്യ നാളുകളിൽ താൻ ചെയ്തത് എടുത്തു ചാട്ടമായോ എന്ന ചിന്ത ലേഖയെ എപ്പോഴും വേട്ടയാടി കൊണ്ടിരുന്നു. ലേഖയുടെ മനോഭാവം ജയനെയും മാനസികമായി തളർത്തി അവർ തമ്മിലുള്ള സെക്സ് ലൈഫിനെയും അത് സാരമായി ബാധിച്ചു.. അവർക്കിടയിൽ വിള്ളലുകൾ വീണുതുടങ്ങി അതിനിടയിൽ എപ്പോഴോ ലേഖ ഒരു പെൺകുഞ്ഞിന് ജന്മം നല്കി.

 

വീട്ടിൽ മഹാലക്ഷ്മി പിറന്നു എന്നപോലെ, ആ പെൺകുഞ്ഞിന്റെ ജനനത്തോടെ അവരുടെ കുടുംബം സാമ്പത്തികമായി ഉയരാൻ തുടങ്ങി. ഇത്രയും നാൾ ഒരാളുടെ കീഴിൽ ജോലി ചെയ്തിരുന്ന ജയൻ സ്വന്തമായി പണികൾ ഏറ്റെടുത്തു ചെയ്യാൻ തുടങ്ങി തന്റെ സുഹൃത്തും എഞ്ചിനീയറുമായ രാജിവിന്റെ സഹായത്തോടെ ജയനെ തേടി പുതിയ പുതിയ കോൺട്രാക്ടുകൾ വന്നു തുടങ്ങി . ചെന്നൈ എന്ന പട്ടണം ജയനു മുൻപിൽ വിജയത്തിന്റെ വാതിലുകൾ ഒരോന്നായി തുറന്നു കൊടുത്തു..

 

മകളുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്നതിനാൽ ലേഖ ചെന്നെയിലേക്ക് താമസം മാറാൻ വിസമ്മതിച്ചു. എന്നാൽ മകൾ സ്കൂളിൽ പോകുമ്പോൾ വീട്ടിലുണ്ടാകുന്ന ഏകാന്തത അവളെ വല്ലാതെ അലട്ടി തുടങ്ങിയിരുന്നു അങ്ങനെയാണ് നഗരത്തിലെ ബുക്ക് സ്റ്റാളിൽ ലേഖ ജോലിക്ക് കയറുന്നത്. സാമ്പത്തികമായി ഉയർന്നെങ്കിലും ജീവിത സാഹചര്യം മാറി മറിഞ്ഞെങ്കിലും ലേഖയെ ഒരു പ്രധാന പ്രശ്നം അലട്ടിയിരുന്നു ‘സെക്സ്’ .. പലപ്പോഴും ജയന്റെ കാട്ടി കൂട്ടലുകളിൽ അവൾ തൃപ്തയായിരുന്നില്ല . ചില രാത്രികളിൽ തന്റെ വിധിയെ പഴിച്ച് കണ്ണീരിനാൽ തലയിണയെ തലോടി അവൾ നിദ്രയിലേക്ക് വീണുറങ്ങുമായിരുന്നു..

 

അന്ന് ഒരു തിങ്കളാഴ്ച ആയിരുന്നു പതിവ് പോലെ രാവിലെ തന്നെ മോളെ സ്കൂളിൽ പറഞ്ഞ് വിട്ട് തനിക്കുള്ള ഉച്ച ഭക്ഷണവും ബാഗിലാക്കി റോഡിലേക്കിറങ്ങി… എന്നും പോകാറുള്ള ‘ശരവണ’ ബസ്സ് സമയമായിട്ടും വരാത്തതിനാൽ അതു വഴി വന്ന ഓട്ടോയ്ക്ക് കൈ നീട്ടി.. ഓട്ടോ റോഡിന് ഓരം ചേർന്ന് നിർത്തി അതിൽ രണ്ട് പേരുണ്ടായിരുന്നു. ഒരു സ്ത്രീയും അവരുടെ മകനനാണെന്ന് തോന്നിപ്പിക്കുന്ന ഒരു ചെറുപ്പക്കാരനും..

 

ടൗണിലേക്കാണോ ? ലേഖ ഓട്ടോ ഓടിക്കുന്ന മധ്യവയസ്കനോട് ചോദിച്ചു..

 

അതേ .. കയറിക്കോളൂ..

 

ലേഖ ഓട്ടോയിൽ കയറിയിരുന്നു. അടുത്തിരുന്ന സ്ത്രീ അവളെ നോക്കി ചിരിച്ചു അവളും തിരിച്ച് ഒരു പുഞ്ചിരി നല്കി..

 

ശരവണ ഇന്ന് ഇല്ലാന്ന് തോന്നുന്നു ല്ലേ ? ആ സ്ത്രീ ലേഖയോട് ചോദിച്ചു.

 

ആ… നിങ്ങള് ഏട്ത്തേക്കാ ?

 

ഇവന്റെ കോളേജ് വരെ ഒന്ന് പോണം , എന്റെ മോനാ അർജുൻ, എന്തോ കുരുത്തക്കേട് ഒപ്പിച്ച് വച്ചിട്ടുണ്ട്.. അത് പറഞ്ഞപ്പോൾ അവൻ തല താഴ്ത്തി ഇരിപ്പായിരുന്നു.

 

അങ്ങനെ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ നിർമ്മലഗിരി എന്ന ബോർഡിന് മുൻപിൽ ഓട്ടോ ചെന്ന് നിന്നു . അവർക്ക് ഇറങ്ങാൻ വേണ്ടി ലേഖയും ഇറങ്ങികൊടുത്തു .

 

എന്നാ ഞങ്ങൾ വരട്ടെ മോളേ എന്ന് പറഞ്ഞ് ആ സ്ത്രീ ലേഖയോട് യാത്ര പറഞ്ഞു. കൂടെയുണ്ടായിരുന്ന മോനും അവളെ നോക്കി ഒന്നു ചിരിച്ചു. അപ്പോൾ മാത്രമാണ് ലേഖ അവന്റെ മുഖം ശ്രദ്ധിക്കുന്നത്. അധികം കട്ടിയില്ലാത്ത മീശ, പുരികത്തിൽ ഒരു മുറിവിന്റെ പാടുണ്ട്. നെറ്റിയിലും കഴുത്തിലും ചാർത്തിയ ചന്ദനം മാഞ്ഞു തുടങ്ങിയിരിക്കുന്നു. മുടി നല്ല വൃത്തിയായി ചീകി ഒതുക്കി വച്ചിട്ടുണ്ട്. കണ്ടാൽ ഒരു പാവം കുട്ടി.. കോളേജിൽ എന്താവും സംഭവിക്കുക എന്ന ഭീതി അവന്റെ കണ്ണുകളിലും മുഖത്തും പ്രകടമായിരുന്നു..

 

ന്നാ പോകാ.. അവർ കോളേജിന്റെ ഗേറ്റ് കടന്നപ്പോൾ ഓട്ടോക്കാരൻ ലേഖയോട് ചോദിച്ചു.

 

ആ .. എന്നും പറഞ്ഞ് അവൾ ഓട്ടോയിലേക്ക് കയറി. അപ്പോളും അവളെ വേട്ടയാടികൊണ്ടിരുന്ന ഒരു ചോദ്യമുണ്ടായിരുന്നു. എന്തിനാവും അവനോട് അമ്മയെ വിളിച്ചുകൊണ്ട് വരാൻ പറഞ്ഞത്.

 

ഇങ്ങക്ക് ഏട്യാ എറങ്ങണ്ടെ ? അവളുടെ ചിന്തയെ വിച്ഛേദിച്ചു കൊണ്ട് ഡ്രൈവറുടെ ചോദ്യമെത്തി.

 

സ്റ്റാന്റിന്റെ ആട നിർത്തിയാൽ മതി.

 

കൂത്തുപറമ്പ് സ്റ്റാന്റിന്റെ അടുത്തായി ഓട്ടോ കാരൻ വണ്ടി നിർത്തി, അയാൾ ചോദിച്ച പൈസയും കൊടുത്ത് അവൾ റോഡ് മുറിച്ചുകടന്നു. കൈയ്യിൽ കെട്ടിയ വാച്ചിലേക്ക് നോക്കിയപ്പോൾ സമയം പത്ത് ആകുന്നേ ഉള്ളു. അവൾ ആശ്വാസത്തിന്റെ ഒരു നെടുവീർപ്പിട്ടു.. ബാഗിൽ നിന്നും താക്കോലെടുത്ത്

Leave a Reply

Your email address will not be published. Required fields are marked *