നിശബ്ദതയിൽ ഒറ്റപ്പെട്ട ഒരു അവസ്ഥ എന്നെ വല്ലാതെ ഇറിറ്റേറ്റ് ചെയ്തു. സമയം ഏതാണ്ട് ഒന്നര ആയിട്ടുണ്ട്. എന്തായാലും അവിടുന്ന് എണീക്കാൻ ഞാൻ തീരുമാനിച്ചു. ഞാൻ അവിടെ ഉണ്ട് എന്ന് അറിയിക്കാൻ ഞാൻ ലഞ്ച് റൂമിലേക്ക് നടന്നു.
കതക് തുറന്ന് അകത്തു കയറിയപ്പോ അവിടെ ആരും ഉണ്ടായിരുന്നില്ല. അതും ഒരു വിശാലമായ മുറി ആയിരുന്നു. അകലെ ടോയ്‌ലെറ്റിന്‍റെ ബോർഡ് ഞാൻ കാണാൻ ഇടയായി. എന്തായാലും അകത്തു കേറി ഒരെണ്ണം വിടാം, ഇന്നത്തെ ദിവസവും പോയി എന്ന ചിന്തയിൽ ഞാൻ അങ്ങോട്ടേക്ക് നടന്നു.
ചില അസ്വാഭാവിക ശബ്ദങ്ങൾ കേട്ടതോടെ ഞാൻ അവിടെ ഒറ്റയ്ക്ക് അല്ല എന്ന് എനിക്ക് മനസ്സിലായി. വളരെ ശ്രദ്ധയോടെ ഞാൻ അകത്തേക്കു പ്രവേശിക്കാൻ തന്നെ തീരുമാനിച്ചു. ടോയ്‌ലെറ്റിൽ അടച്ചിട്ട കുറെ ക്യാബിനും അതെല്ലാം കാണുന്ന വിധം ഒരു വലിയ കണ്ണാടിയും ഉണ്ടായിരുന്നു. കതകിന്‍റെ ഇടയിലൂടെ തന്നെ ഇത്രയും എനിക്ക് കാണാൻ കഴിഞ്ഞു.
കുറച്ചുകൂടെ ധൈര്യം സംഭരിച്ചു ഞാൻ വാതിൽ തുറന്നു. പരമാവധി ശബ്ദം ഉണ്ടാക്കാതെ വാതിലിന്‍റെ വിടവ് ഞാൻ കൂട്ടി. ഓട്ടോ ലോക്ക് സിസ്റ്റം ഉള്ളത് കൊണ്ട് തന്നെ കൈ എടുത്താൽ വാതിൽ തനിയെ അടയും. പക്ഷെ അതുകൊണ്ട് വാതിൽ നീക്കുമ്പോൾ ശബ്ദം തീരെ ഉണ്ടായില്ല.
നിര നിരയായിട്ട് അടഞ്ഞു കിടക്കുന്ന ക്യാബിനുകളും അവസാനം ചെന്നെത്തുന്ന ഒരു ജനലിലേക്കുമുള്ള ദൃശ്യം വ്യക്തമായി തന്നെ എനിക്ക് ഇപ്പോൾ ആ കണ്ണാടിയിലൂടെ കാണാം. കിതയ്ക്കുന്നതും ശീൽക്കാര ശബ്ദങ്ങളും ഒക്കെ നല്ല വൃത്തിയായിട്ട് കേൾക്കാനും എനിക്ക് കഴിയുന്നുണ്ട്.
ആരും എന്നെ കാണില്ല എന്ന് ബോധ്യപ്പെട്ടത് കൊണ്ട് തന്നെ ഞാൻ അകത്തേക്ക് കയറാൻ തീരുമാനിച്ചു. ലഞ്ച് റൂമിലേക്ക് പെട്ടെന്ന് ഒരാൾ കടന്ന് വന്നാൽ ഉണ്ടാകാൻ പോകുന്ന അവസ്ഥയെ ഓർത്തു അകത്തേക്ക് കയറാൻ തന്നെ ഞാൻ തീരുമാനിച്ചു.
എല്ലാ വാതിലുകളും പുറത്തു നിന്ന് പൂട്ടിയിട്ടുള്ളതായി ഞാൻ കണ്ടു. എന്നാൽ അവസാനത്തേതിൽ നിന്ന് രണ്ടാമതായിട്ടുള്ള ക്യാബിനുള്ളിൽ ആളുണ്ട് എന്ന് എനിക്ക് മനസ്സിലായി. അകത്തു എന്താണ് സംഭവിക്കുന്നത് എന്ന് അറിയാനുള്ള ഒരു ജിഞാസകൊണ്ട് ഞാൻ തൊട്ടടുത്തുള്ള ക്യാബിനിൽ ഇടം പിടിച്ചു. ശബ്ദങ്ങൾ മാത്രം കേൾക്കാൻ കഴിയുന്നത് അല്ലാതെ ഉള്ളിൽ നടക്കുന്നത് എന്ത് എന്നറിയാൻ കഴിയാത്തതുകൊണ്ട് ഞാൻ വല്ലാതെ നിരാശനായി.
തല ഇട്ടു നോക്കിയാൽ പ്രശ്നമാകും എന്ന ഭയത്താൽ ഞാൻ അതിനു മുതിർന്നില്ല. അപ്പുറത്തു നിന്ന് ശബ്ദങ്ങൾ കൂടി വരുന്നു, എന്‍റെ നെഞ്ചിടിപ്പും മുറിക്കകത്തെ ചൂടും വർധിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. ഒരു വഴിയും ഇല്ലാത്തത് കൊണ്ട് അവിടെ ഉണ്ടായിരുന്ന ബക്കറ്റ് കമഴ്ത്തി യൂറോപ്യൻ ക്ലോസെറ്റിന്‍റെ മുകളിൽ വച്ച് അതിനു മേലെ ഒരു കാൽ കൊണ്ട് കയറി നിൽക്കാനുള്ള ഒരു ശ്രമം ഞാൻ നടത്തി. ശബ്ദം ഇല്ലാതെ ഇത്രയും ഞാൻ ചെയ്തപ്പോൾ എന്‍റെ ഷർട്ട് മുഴുവനും നനഞ്ഞു കുതിർന്നു.
ആ ശ്രമത്തിൽ പക്ഷെ എനിക്ക് അപ്പുറത്തു നടക്കുന്നത് എന്ത് എന്ന് കാണാൻ കഴിഞ്ഞിരുന്നില്ല. ഒത്ത നടുവിലായി ഉള്ള ക്ലോസെറ്റ് ആണ് പണിയായത്. ഒറ്റകാലിലുള്ള നിൽപ്പ് അത്ര രസമല്ലാത്തത് കൊണ്ട് തന്നെ ഞാൻ അതിൽ നിന്ന് താഴെ ഇറങ്ങി.
കൈകൾ ഉയർത്തി ഫോൺ ഉപയോഗിച്ചു എന്തെങ്കിലും ദൃശ്യങ്ങൾ പകർത്താൻ വേണ്ടി ഒരു ശ്രമം കൂടെ നടത്തി. ഒറ്റക്കാലിൽ നിന്ന് കൊണ്ട് കൈകൾ ഉയർത്തിയപ്പോൾ തന്നെ എനിക്ക് മനസ്സിലായി എന്‍റെ ജീവിതത്തിലെ ഏറ്റവും എപിക് ഷോട്ട് ആണ് ഞാൻ എടുക്കാൻ പോകുന്നതെന്ന്. ഇടയ്ക്ക് ഒക്കെ താഴെ ഇറങ്ങുകയും കാൽ മാറ്റി പിന്നെയും കയറിയും ഞാൻ അപ്പുറത്തു നടക്കുന്നത് എന്‍റെ ഫോണിൽ പകർത്തി.
ഏതാണ്ട് 5 നിമിഷങ്ങൾ കഴിഞ്ഞപ്പോഴാണ് കതകിൽ ശക്തിയായി ഒരു കൊട്ട് കേട്ടത്. സംഭവിക്കുന്നതെന്ത് എന്ന് മനസ്സിലാക്കുന്നതിന് മുന്നേ തന്നെ ഞാൻ എന്‍റെ നടരാജ പടംപിടുത്തം അവസാനിപ്പിച്ച് താഴെ ഇറങ്ങി. അപ്പുറത്തു നിന്ന് കതക് അടയുന്നതും പതിഞ്ഞ സംഭാഷണങ്ങളും ഒക്കെ എനിക്ക് കേൾക്കാമായിരുന്നു.
