നിന്നോട് ചോദിക്കാനുള്ള ധൈര്യക്കുറവ് കൊണ്ടോ, ബന്ധുക്കളെയും വീട്ടിലെ മറ്റുള്ളവരെ പേടിച്ചു കൊണ്ടോ, നമ്മുടെ സമൂഹത്തെ ഭയന്ന് കൊണ്ടോ, എന്റെ മനസ്സ് നിന്റെ മുന്നിൽ തുറക്കാൻ അന്ന് ഞാൻ ധൈര്യപ്പെട്ടില്ല…
എന്റെ മനസ്സിലെ സംശയങ്ങൾ സത്യമായിരുന്നു എന്ന് ഞാനും അറിയുമ്പോൾ, വൈകിപ്പോയി. സ്വപ്‌നങ്ങൾ കണ്ടിരുന്നു… ഞാനും… ഒത്തിരിയൊത്തിരി….. നീയുമൊത്തൊരു ജീവിതം ആത്മാർത്ഥമായി മനസ്സിൽ കണ്ടു കൊണ്ടു നടന്നിരുന്നു. കല്യാണത്തിന്റെ തലേനാൾ പോലും എന്റെ കണ്ണുകൾ നിന്നെ തേടിയലഞ്ഞിരുന്നു.
പലപ്പോഴുമായി, അമ്മയോട് എന്റെ മനസിലെ അർത്ഥശൂന്യത വിളമ്പിപ്പോകുമോ എന്ന് ഞാൻ ഭയന്നിരുന്നു….. ഒടുവിൽ മനസ്സിന്റെ ഒരു ദുർബല നിമിഷത്തിൽ അതും സംഭവിച്ചു….. മനസിലെ ഭാരം താങ്ങാനാവാതെ, അമ്മയ്ക്ക് മുന്നിൽ ഞാൻ എന്റെ മനസ്സ് തുറന്നു…. അത് കേട്ട അമ്മ എന്നെ സ്വകാര്യം മുറിയിലേക്ക് കൂട്ടികൊണ്ടുപോയി…. എന്റെ മുന്നിൽ തൊഴുകൈയോടെ നിന്നു കൊണ്ട് അപേക്ഷിച്ചു. എന്റെ മോന്റെ ഭാവി നീയായിട്ട് നശിപ്പിച്ചു കളയരുത് മോളെ…..ഇത് ഒരമ്മയുടെ അപേക്ഷയാണ്, അവനെ വെറുതെ വിട്ടേക്ക് എന്ന് പറഞ്ഞു കരഞ്ഞു കൊണ്ട്, അവർ എന്റെ കാലിൽ സ്പർശിച്ചു . നിനക്ക് വേണ്ടി ആ അമ്മയെ ക്കൊണ്ട് എന്റെ കാലിൽ വീഴിക്കാൻ മാത്രം നികൃഷ്ട്ടയല്ല ഞാൻ….. മനസ്സിൽ ദൈവങ്ങളുടെ സ്ഥാനമാണ് ഞാനവർക്ക് കല്പിച്ചിരിക്കുന്നത്.
അത്തരമൊരു നന്ദികേട് ഈ കുടുംബത്തോട് ഞാൻ കാണിച്ചാൽ, ഈജന്മം മുഴുവനും പ്രായശ്ചിത്തം ചെയ്താലും തീരാത്ത പാപമാകും അത് എന്ന് ഞാൻ മനസിലാക്കി…. അന്ന് ഞാൻ എന്റെ മനസിലെ സങ്കല്പങ്ങളും യാഥാർഥ്യങ്ങളും, എല്ലാം എന്റെ മനസ്സിൽ തന്നെ കുഴിച്ചു മൂടി…..
അല്ലായിരുന്നെങ്കിൽ, എനിക്ക് ഇന്ന് ഈ ഗതി വരില്ലായിരുന്നു.
പക്ഷെ എന്ന് ഞാൻ സിംഗപ്പൂരിൽ നിന്ന് തിരിച്ചു വന്നുവോ അന്ന് ഞാൻ എന്റെ തീരുമാനങ്ങളെ തിരുത്തി എഴുതി… ഒപ്പം മറ്റൊരു ഉറച്ച തീരുമാനം കൂടി എടുത്തിരുന്നു.
തുടരും………