മകള്‍ക്ക് വേണ്ടിയൊരു ക്വട്ടേഷന്‍ – 1 Like

“കാശ് മാത്രമോ?” ഞാന്‍ ചോദിച്ചു.

“കുറച്ച് സ്വര്‍ണവും.”

“ഈ കുറച്ച് എന്ന് പറഞ്ഞാല്‍ എത്ര ഉണ്ടാകും? ഈ സ്വര്‍ണവും പണവും?” മുനീര്‍
ചോദിച്ചു.

“രൂപ രണ്ടരക്കോടിയുണ്ട്. സ്വര്‍ണം എത്രയെന്ന് കൃത്യമായി അറിയില്ല. ഏകദേശം ഇരുന്നൂറ് പവന്‍ കാണും.” അവന്‍ ഗദ്ഗദത്തോടെ പറഞ്ഞു. മുനീര്‍ വണ്ടി സഡന്‍ ബ്രേക്കിട്ടു.

“എന്നാല്‍ ഞങ്ങള്‍ അത് എടുത്തോട്ടെ?” മുനീര്‍ അവനെ തിരിഞ്ഞ് നോക്കി ചോദിച്ചു. അവന് മറുപടി പറയാന്‍ സ്വല്‍പം പ്രയാസം പോലെ. എന്‍റെ ചുറ്റിക വീണ്ടും വായുവിലേക്കുയര്‍ന്നു. അത് കണ്ട് ഞെട്ടിയ അവന്‍ നിലവിളിച്ചു, “അയ്യോ. എടുത്തോ എടുത്തോ. എല്ലാം എടുത്തോ. എന്നെ കൊല്ലല്ലേ.”

മുനീര്‍ അവന്‍റെ മുഖത്ത് വാത്സല്യത്തോടെ ഒന്ന്‍ തലോടി. “ങാ, അങ്ങനെ വഴിക്ക് വാടാ കുട്ടാ. പക്ഷേ ഇതൊക്കെ നീ തിരിച്ച് അവളുടെ അപ്പന് കൊടുത്തെന്ന് പറയുന്നത് കേട്ടല്ലോ.”

“അത് ഞാന്‍ വെറുതേ പറഞ്ഞതാ. ഇത്രയും കാശ് കിട്ടിയിട്ട് ആരെങ്കിലും വേണ്ടെന്ന് വെക്കുമോ?”

“ആഹാ, നീയാളു കൊള്ളാമല്ലോ.” മുനീര്‍ അവനോട് വാത്സല്യത്തോടെ പറഞ്ഞു. “എവിടെയാടാ കുട്ടാ അതൊക്കെ എടുത്ത് വെച്ചിരിക്കുന്നത്?”

“പെരേലെ പത്തായത്തില്‍ ഒരു ഉള്ളി ചാക്ക് ഉണ്ട്. അതിന്റെയുള്ളില്‍ കറുത്ത ബാഗില്‍.”

“ങാഹാ.. കൊള്ളാമല്ലോ. സൂപ്പര്‍ സെക്യൂരിറ്റി ആണല്ലോ. ഗൊച്ചു ഗള്ളന്‍.” മുനീര്‍ വീണ്ടും അവന്‍റെ മുഖത്ത് തലോടി. “ആ പിന്നെ, പറ. ഇത് നിന്‍റെ സ്ഥിരം പരിപാടി ആണോ?”

“ഏത്?”

“ഓ, ഒന്നുമറിയില്ല. പാവം.” മുനീര്‍ അവന്‍റെ മുഖത്ത് ഒന്നടിച്ചു. അവന്‍ വിറച്ചു.

“അങ്ങനെയൊന്നുമില്ല ഭായ്. പെണ്ണിന് എന്നെ ഇഷ്ടമായാല്‍ ഇറങ്ങി പോരുന്നു.
അത്ര തന്നെ. വേറൊന്നും ഇല്ല ഭായ്.” അവന്‍ വിറച്ച് കൊണ്ട് പറഞ്ഞു.

“ചുറ്റികേ.” മുനീര്‍ നീട്ടി വിളിച്ചു.

“അയ്യോ! ഭായ്. തല്ലല്ലേ. കൊല്ലല്ലേ. പറയാം. നല്ല പെണ്‍കുട്ടികളെ ഞങ്ങള്‍ സ്കെച്ച് ചെയ്യും. പിന്നെ ഓരോ നമ്പര്‍ ഇട്ട് അവരെ പ്രേമിക്കും. പിന്നെ ഒരു നാള്‍ അവര്‍ ഇറങ്ങി വരും.വരുമ്പോള്‍ വീട്ടിലെ സ്വര്‍ണവും പണവും കൊണ്ട് വരും. അത് ഞങ്ങള്‍ അടിച്ച് പൊളിക്കും. പിന്നെ ഞങ്ങള്‍ മാറി മാറി അവളെ കളിക്കും. ഫോട്ടോസും വീഡിയോസും എടുക്കും. സമ്മതിച്ചില്ലെങ്കില്‍ ഭീഷണിപ്പെടുത്തും. പിന്നെ മതിയാകുമ്പോള്‍ സൈതാലി എന്ന ഒരു ബ്രോക്കര്‍ ഉണ്ട്. അയാള്‍ക്ക് കൊടുക്കും. ആയാലും നല്ല കാശ് തരും. അത്ര തന്നെ.” അവന്‍റെ വര്‍ത്തമാനം കേട്ട ഞങ്ങള്‍ക്ക് ചൊറിഞ്ഞു വന്നു.

“ഇത് വരെ എത്ര പെണ്ണുങ്ങളെ നശിപ്പിച്ചിട്ടുണ്ടെടാ?” ചുറ്റിക ഓങ്ങി കൊണ്ട് ഞാന്‍ ചോദിച്ചു.

“അങ്ങനെയൊന്നുമില്ല ഭായ്.” അവന്‍ പറഞ്ഞു. ഞാന്‍ ചുറ്റിക ഓങ്ങി.

“അയ്യോ! ഭായ്. ഒരു പത്ത് പതിനാറെണ്ണം വരും.” അവന്‍ കൈകൂപ്പി പറഞ്ഞു.

“അവരൊക്കെ ഇപ്പോള്‍ എവിടെയുണ്ട്?” ഞാന്‍ ചോദിച്ചു.

“അറിയില്ല.” അവന്‍ പറഞ്ഞു.

“ജീവനോടെ ഉണ്ടോ?” ഞാന്‍ പിന്നെയും ചോദിച്ചു.

“കൃത്യമായി അറിയില്ല. ആരൊക്കെയോ ആത്മഹത്യ ചെയ്തു എന്ന് കേട്ടിട്ടുണ്ട്.” എനിക്കും മുനീറിനും അരിശം കയറി വന്നു.

“ഇവരല്ലാതെ വേറെ ആരെങ്കിലും?” മുനീര്‍ ചോദിച്ചു.

“എന്‍റെ ദോസ്തുകള്‍ ഇത് പോലെ കൊണ്ട് വരാറുണ്ട്. അവരേയും ഞങ്ങള്‍ മാറി മാറി കളിക്കും. അവരുടെയും ഫോട്ടോസും വീഡിയോസും എടുക്കാറുണ്ട്.” കൈ കൂപ്പി കൊണ്ടാണ് അവന്‍ പറഞ്ഞത്.

“അവരുടെ ഫോട്ടോസ് ആണോ നീ എന്നെ കാണിച്ചത്?” ഞാന്‍ ചോദിച്ചു.
“അതേ.” അവന്‍ പറഞ്ഞു.

“പിന്നെ എന്തെങ്കിലും?” ഞാന്‍ ചോദിച്ചു.

“ഇടയ്ക്ക് വല്ല ചെറിയ പിള്ളേരെ ഒത്ത് കിട്ടിയാല്‍ കളിച്ചു വിടാറുണ്ട്.”

“ചെറിയ പിള്ളേരോ?” ഞാന്‍ അതിശയത്തോടെ ചോദിച്ചു.

“അതേ. പത്തും പന്ത്രണ്ടും പതിനഞ്ചും ഒക്കെ പ്രായമുള്ള ചെറിയ പിള്ളേര്‍. ചില വീടുകളില്‍ അച്ഛനും അമ്മയും ജോലിക്ക് പോകും. വീട്ടില്‍ വേറെ ആരുമുണ്ടാകില്ല. ചിലപ്പോള്‍ വയസായ തള്ളയോ തന്തയോ മാത്രം കാണും. ആ പിള്ളേരെ വല്ല ചോക്കളേറ്റോ കളിപ്പാട്ടമോ കൊടുത്ത് വശത്താക്കും. പിള്ളേരെ കളിക്കാന്‍ നല്ല രസമാ. രണ്ട് മൂന്ന് പിള്ളേര്‍ കളിക്കിടയില്‍ ചത്തു. അവറ്റകളെ കുഴി കുത്തി മൂടി. ഒരെണ്ണത്തിനെ ചതുപ്പില്‍ താഴ്ത്തി. പിന്നെ ആ ഭാഗത്തേക്ക് പോയിട്ടില്ല. എന്നാലും ഭായി, ഈ കൊച്ചു പിള്ളേരെ കളിക്കുന്നത് ഒരു രസമാണ് കേട്ടോ.” ആ വേദനക്കിടയിലും അവന്‍റെ മുഖത്ത് ഭാവം ഒന്ന് മിന്നി മാറുന്നത് ഞാന്‍ കണ്ടു. എനിക്ക് കലിയടക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *