മനക്കൽ ഗ്രാമം – 10 7അടിപൊളി  

ആരൊക്കയോ ഓടി വന്ന എന്നെയും മനോജിനെയും എടുത്തോണ്ട് പോയി…

ഞാൻ പിറ്റേന്നാണ് പിന്നെ കണ്ണ് തുറക്കുന്നത്…

എനിക്ക് ബോധം ഇല്ലാത്തത്‌ കൊണ്ട് നേരത്തോട് നേരം വെയ്ക്കാൻ കഴിയാത്തത് കൊണ്ടും അച്ഛന്റെ ചിത ബ്രെഹ്മദത്തൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ദഹിപ്പിച്ചിരുന്നു….

ഞാൻ കണ്ണ് തുറന്ന് ഉടനെ ആയ പോയി ബ്രെഹ്മദത്തൻ നമ്പൂതിരിയെ കൂട്ടികൊണ്ട് വന്നു…

നമ്പൂതിരി : കിടന്നൊള്ളു… ഇപ്പൊ എങ്ങനെയുണ്ട്…

ഞാൻ എഴുന്നേറ്റിരുന്നു… തലക്ക് എന്തോ ഒരു മന്ദിപ്പുണ്ട്…അല്ലാതെ കുഴപ്പമില്ല…

മനോജ് …….

നമ്പൂതിരി : ജീവൻ ബാക്കി വച്ചിരുന്നല്ലോ…. പട്ടണത്തിലേക്ക് കൊണ്ട് പോയി….

ഞാൻ : ഒന്നും വേണ്ടായിരുന്നു… ഇങ്ങനെയൊന്നും സംഭവിച്ചില്ലെങ്കിൽ എന്റെ അച്ഛൻ ഇപ്പൊ എന്റെ കുടെയുണ്ടാവുമായിരുന്നു…

നമ്പൂതിരി : ഒന്നും ഓർത്തു മനസ്സ് വിഷമിപ്പിക്കേണ്ട…. ഒരു മരണവും വെറുതെയാകുന്നില്ല…

ഞാൻ : എനിക്കിവിടെ നില്ക്കാൻ കഴിയില്ല…

ഞാൻ അങ്ങനെ പറഞ്ഞപ്പോൾ എനിക്കാ സാനിധ്യം തിരിച്ചറിയാൻ കഴിഞ്ഞു… എന്നോട് സംസാരിക്കുന്ന ആ രൂപത്തിന്റെ സാനിധ്യം…

എന്റെ ഭാവം മാറുന്നത് കണ്ട് …നമ്പൂതിരി : എന്ത് പറ്റി…

ഞാൻ അദ്ദേഹം ഇവിടെയുണ്ട്…

ഞാൻ ചുണ്ടി കാണിച്ച ഭാഗത്തേക്ക് ബ്രെഹ്മദത്തൻ നമ്പൂതിരി നോക്കിയപ്പോൾ, അദ്ദേഹത്തിനും ആ രൂപത്തിനെ കാണുവാൻ സാധിച്ചു.. അവ്യക്തമായ ഒരു രൂപം…

നമ്പൂതിരി ഉടനെ നിലത്തേക്ക് കമിഴ്ന്നു കിടന്നു കൈ കുപ്പി .. ഉടനെ വാതിൽ അടഞ്ഞു…

ആ രൂപം : എന്തിനാണ് നീ ഭയപ്പെടുന്നത്… ഇത് നിന്റെ നിയോഗം ആണ്… നിനക്കിനി ബന്ധങ്ങളുടെ കെട്ടുപാടുകളില്ല… നിനക്കിനി മുൻപോട്ട് ഒരുപാട് ദുരം സഞ്ചരിക്കാൻ ഉണ്ട്… ധൈര്യമായിട്ട് മുന്നോട്ട് പോകുക…

നമ്പൂതിരിയോട്…

നിങ്ങൾ പുറത്തു പോയി പറയേണ്ട കാര്യങ്ങളും ചെയ്യണ്ട പരിഹാര ക്രിയകളും നിങ്ങടെ നാവിൻ തുമ്പത്ത് അതാത് സമയാകുമ്പോൾ വന്നോളും… ഭയപ്പെടാതെ അത് നടപ്പിലാക്കിക്കോളുക…

ഞാൻ ഈ ജനത്തിന്റെ പാപങ്ങൾക്കുള്ള വിധി ഇവനിലൂടെ നടപ്പാക്കും… നിങ്ങൾ ഇവന്റെ വായ് ആയിരിക്കും.. ഇവന് വേണ്ടി ഇനി നിങ്ങൾ ആയിരിക്കും എല്ലായിടത്തും സംസാരിക്കുന്നത്….

പൊയ്ക്കോളുക…

എന്നും പറഞ്ഞു ആ രൂപം മാഞ്ഞു പോയി…

നമ്പൂതിരി എഴുന്നേറ്റ് എന്നെ ഒന്ന് നോക്കി ചിരിച്ചിട്ട് പുറത്തേക്ക് പോയി….

എനിക്കും എവിടുന്നോ ഒരു ഊർജം ലഭിച്ചത് പോലെ തോന്നി…

***************************************************

പുറത്തേക്ക് വന്ന ബ്രെഹ്മദത്തൻ നമ്പൂതിരി ചാര് കസേരയിൽ വന്നിരുന്നു… 2 ദിവസമായിട്ട് നാട്ടുകാർ എല്ലാം ഇവിടെ തന്നെയുണ്ട് …. ഇവിടുത്ത സംഭവവികാസങ്ങൾ അറിഞ്ഞേലാവരും മുറ്റത്തും തൊടിയിലുമൊക്കെയായിട്ട് കുട്ടം കുടി നിന്ന് സംസാരമാണ്.. അപ്പോഴാണ് നമ്പൂതിരി പുറത്തേക്ക് വന്നത്…

ഭട്ടതിരിപ്പാട് ബ്രെഹ്മദത്തൻ നമ്പൂതിരിയുടെ മുഖത്തെ സന്തോഷം കണ്ട്

അകത്തേക്ക് പോയങ്ങയുടെ മുഖം പ്രസന്നമായിരിക്കുന്നു… ദോഷം എല്ലാം ഇതോടെ വിട്ടകന്നോ…

നമ്പൂതിരി : ദോഷം ഒന്നും അകന്നിട്ടില്ല…

ഭട്ടതിരിപ്പാട് : പിന്നെ ഈ സന്തോഷത്തിന്റെ കാരണം എന്താണ്….

നമ്പൂതിരി : ഈശ്വരൻ എന്റെ മുൻപിൽ പ്രത്യക്ഷപെട്ടു… അതാണ് …

ആർക്കും അത് വിശ്വസിക്കാൻ പറ്റുന്നില്ല..

ഭട്ടതിരിപ്പാട് : എന്നിട്ട്….

നമ്പൂതിരി : എല്ലാം അതിന്റെ മുറക്ക് തന്നെ നടക്കട്ടെ… നാളെ അല്ലെ എല്ലാവരോടും വരാൻ പറഞ്ഞിരിക്കുന്നേ… അതിന്റെ ഒരുക്കങ്ങൾ എവിടെ വരെയായി…

ക്ഷേത്രാധികാരി : ക്ഷേത്രത്തിൽ പന്തൽ പണി അവസാനഘട്ടത്തിൽ ആണ് … ബാക്കിയുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി…

നമ്പൂതിരി : മ്മ്മ്

ഭട്ടതിരിയോട് …. ഇവിടുത്തെ കാര്യങ്ങൾ എല്ലാം അങ്ങയെ ഏൽപ്പിക്കുകയാണ്…

നാളെ രാവിലെ ഇവിടുന്നു പൂജകൾ എല്ലാം യഥാവിധി നടത്തി അവനെ ക്ഷേത്രത്തിലേക്ക് ആനയിച്ചു കൊണ്ട് വരേണ്ടത് അങ്ങയുടെ കൈകളിൽ ഏൽപ്പിക്കുയാണ്… ഞാൻ ക്ഷേത്രത്തിൽ സ്വികരിക്കാൻ ഉണ്ടാകും…

ഭട്ടതിരി : ഭയപ്പെടേണ്ട എല്ലാം ഭംഗിയോട് ഞാൻ ചേയിച്ചോളാം…

എന്നാൽ അങ്ങനെ ആകട്ടെ… എന്ന പറഞ്ഞു നമ്പൂതിരി ക്ഷേത്രത്തിലേക്ക് പോയി…

*******************************************************

ഞാൻ ജനലിലൂടെ നോക്കിയപ്പോൾ എന്റെ വാനര പട ദുരെ ഇരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്…ഞാൻ വേഗം എഴുന്നേറ്റ് താഴേക്ക് ചെന്നു…

പ്രമാണിമാരെല്ലാം ഉമ്മറത്തുണ്ടായിരുന്നു…അവർ നാളത്തെ കാര്യങ്ങൾ എല്ലാം സംസാരിച്ച ഓരോരുത്തരെ എല്പിച്ചോണ്ടിരിക്കുവായിരുന്നു… അപ്പോഴാണ് ഞാൻ താഴേക്കിറങ്ങി വരുന്നത് കണ്ടത്…

എല്ലാവരും എന്നെ കണ്ടപ്പോൾ ബഹുമാനത്തോടെ എഴുനേറ്റു…

ഭട്ടത്തിരിപ്പാട്.: എന്താണാവോ… എന്തേലും ആവശ്യമുണ്ടേൽ എന്നോട് പറഞ്ഞോളൂ…

ഞാൻ : ഇല്ല… എന്റെ സുഹൃത്തുക്കൾ അവിടെ നിൽപ്പുണ്ട്…

ഭട്ടതിരി : ഉവ്വോ… ആരവിടെ അവരെ വിളിപ്പിക്കുക…

ഞാൻ : വേണ്ട..ഞാൻ പോയി കണ്ടോളം…

ഭട്ടതിരി ശിങ്കിടിയെ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു എന്റെ കൂടെ വരാൻ …

ഞാൻ : വേണ്ട ആരും വരേണ്ട ഞാൻ ഒറ്റക്ക് പൊയ്ക്കോളാം…

ഞാൻ പറഞ്ഞത് കൊണ്ട് പിന്നാരും എന്റെ പുറകിനു വന്നില്ല…

ഞാൻ എന്റെ വാനര പടയുടെ അടുക്കൽ എത്തി…

ധന്യ ആണ് എന്നെ ആദ്യം കണ്ടത്… കണ്ടപാടെ അവൾ കരഞ്ഞു കൊണ്ട് വന്നെന്നെ കെട്ടി പിടിച്ചു.. എല്ലാവരുടെയും കണ്ണുകൾ കലങ്ങിരുന്നു.. ബാക്കിയുള്ളവരും എന്നെ വന്ന കെട്ടിപിടിച്ചു…

എനിക്കും പിടിച്ചു നില്ക്കാൻ പറ്റിയില്ല എന്റെ സങ്കടവും ഞാൻ അവരെ കെട്ടി പിടിച്ചു കരഞ്ഞു തീർത്തു…

പിന്നെ അവർ ഓരോന്ന് പറഞ്ഞെന്നെ ആശ്വസിപ്പിച്ചു…

ഇരിട്ടുന്നിടം വരെ ഞാൻ അവരോട് കൂടെ തന്നെയിരുന്നു.. അതിനിടക്കെ എല്ലാവരും എന്നോട് തിരിച്ചു വാ.. ഇതൊന്നും നമ്മുക്ക് വേണ്ട.. എന്നോട് അവരുടെ കൂടെ ചെല്ലാൻ നിർബന്ധിച്ചു…

ഞാൻ അവരോട് : രൂപം പ്രത്യക്ഷപ്പെട്ട കാര്യവും പറഞ്ഞ കാര്യവും എല്ലാം വിശദമായി പറഞ്ഞു കൊടുത്തു…
എല്ലാം നല്ലതിന് വേണ്ടിയാണ് .. എല്ലാം ഉടനെ കലങ്ങി തെളിയും.. അപ്പോൾ ഞാൻ തിരിച്ചു അവരുടെ അടുക്കൽ തന്നെ മടങ്ങി വരും എന്ന പറഞ്ഞിട്ട്..ഞാൻ ഇല്ലത്തേക്ക് നടന്നു…

എന്റെ മനസ്സ് അവരുടെ അടുത്തായിരുന്നു.. ശരീരം മാത്രമേ ഇല്ലത്തേക്ക് പോയിട്ടുള്ളൂ… അവർ എന്നെ കുറെ നേരം നോക്കി നിന്നിട്ട് വീടുകളിലേക്ക് മടങ്ങി പോയി…

ഞാൻ ആരെയും ശ്രദ്ധിക്കാതെ അകത്തേക്ക് കയറി പോയി…

ഇല്ലത്തുള്ള ആരും എന്റെ മുന്നിൽ വരാതെ ശ്രെദ്ധിക്കുന്നുണ്ട്….ചെറിയമ്മയും വലിയമ്മയും ചെറിയച്ഛനുമൊക്കെ മനോജിന്റെ കൂടെ ആശുപത്രിയിലാണ്…

ഇതിനിടയിൽ ശ്രീലക്ഷ്മിയുടെ കൂട്ടുകാർക്കും എന്റെ അച്ഛന്റെ കൊലക്കേസ് അന്വേഷണം കഴിയാതെ ഈ നാട് വിട്ടു പോകാനും പറ്റില്ല… കുറഞ്ഞ പക്ഷം മനോജിന് ബോധമെങ്കിലും വന്ന മൊഴിയെടുത്താലേ ഇവർക്കുരി പോകാൻ പറ്റു….

Leave a Reply

Your email address will not be published. Required fields are marked *