ഉച്ചകഴിഞ്ഞപ്പോൾ മുതൽ ആകാശത്തു കാർമേഘം നിറയാൻ തുടങ്ങി. ഇന്നെങ്കിലും ഒരു നല്ല മഴ പെയ്തിരുന്നുവെങ്കിലെന്ന് നെറ്റിയിൽ പൊടിയുന്ന വിയർപ്പ് പുറംകൈകൊണ്ടു തുടക്കുന്നതിനിടയിൽ ഹിമ ചിന്തിച്ചു. 36 വയസുള്ള ഹിമ ഇപ്പോൾ ഒറ്റക്കാണ് ആ വീട്ടിൽ താമസം. ഭർത്താവ് അജയൻ വർഷങ്ങളായി ഗൾഫിലാണ് . കല്യാണം കഴിഞ്ഞ് വർഷം 13 ആയെങ്കിലും ഇരുവർക്കും കുട്ടികൾ ആയിട്ടില്ല. ഹിമക്കതിൽ ചെറിയ വിഷമം ഉണ്ടെങ്കിലും ദൈവം തരുമ്പോൾ മതി എന്നാണ് ഭർത്താവിന്റെ അഭിപ്രായം.
ആ ഗ്രാമത്തിലെ എല്ലാവരുടെയും സഹായിയായ ‘പൊട്ടൻ’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന മനുവാണ് അവൾക്ക് അത്യാവശ്യം വേണ്ട വീട്ടുസഹായങ്ങൾ ചെയ്തുകൊടുക്കുന്നത്.
കൃത്യമായി അറിയില്ലെങ്കിലും അവന് ഏകദേശം ഒരു പത്തിരുപത് വയസ് ഉണ്ടാകും. ഹിമ അകത്തെ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ക്ലോക്കില്ലേക്ക് നോക്കി. സമയം 5 മണിയാകുന്നു. പെട്ടന്ന് കണ്ണഞ്ചിപ്പിക്കുന്ന ഒരു പ്രകാശം ജനലിൽ കൂടി ഉള്ളിലേക്ക് വന്നു. ഒപ്പം കാതടപ്പിക്കുന്ന ഒരു ഇടിയൊച്ചയും. മുറ്റത്ത് ചരൽ വാരിയെറിയുന്ന ഒച്ചയോടെ മഴതുള്ളികൾ വീഴാൻ തുടങ്ങി. കുറേ നാളുകൾക്ക് ശേഷം പെയ്യുന്ന മഴ. പുതുമഴയിൽ നനഞ്ഞ മണ്ണിന്റെ പുതുമണം. ഹിമ ആ മണം ആസ്വദിച്ചുകൊണ്ട് വരാന്തയിലേക്കിറങ്ങി.
ഒരു കൊച്ചുകുട്ടി മഴ ആസ്വദിക്കുന്ന ഭാവത്തിൽ അവൾ മഴ നോക്കി നിന്നു. ചെറിയ ചെറിയ ഇടിയും മിന്നലിനും ഒപ്പം മഴക്ക് ശക്തി കൂടുകയാണ്.
വരാന്തയുടെ അങ്ങേ അറ്റത്ത് ഒരു അനക്കം. ഹേമ നോക്കുമ്പോൾ മനു വരാന്തയുടെ മൂലയിൽ അവന്റെ കൈയിൽ എപ്പോഴും ഉണ്ടാകാറുള്ള ആ കുട്ടി തോർത്തും പുതച്ച് ഇരിക്കുന്നു.“നീ എപ്പഴാ മനു വന്നത്”, ഹിമ അവനോട് ചോദിച്ചുകൊണ്ട് അവൻ ഇരിക്കുന്നിടത്തേക്ക് ചെന്നു. “ഞാൻ ഇടിവെട്ടിയപ്പോ ഒടികേറിയതാ ഏട്ടത്തിയമ്മേ ”, അവന്റെ മുഖത്ത് എപ്പോഴുമുള്ള ആ നിഷ്കളങ്ക ചിരിയോടെ മനു പറഞ്ഞു.
അവന് ആ നാട്ടിൽ ഏറ്റവും ഇഷ്ട്ടം ഹിമയോടാണ്. കാരണം അവൾ മാത്രമേ അവനെ ‘മനു’ എന്ന് വിളിക്കാറുള്ളു. മാനസ്സിക വൈകല്യമുള്ള കാരണം മനുവിനെ ബാക്കിയുള്ളവർ എടാ എന്നും, ഡാ പൊട്ടാ എന്നുമൊക്കെയാണ് വിളിക്കാറ്. തന്നെയുമല്ല മിക്കവാറും എല്ലാ ദിവസവും ഹിമയാണ് അവന് ഭക്ഷണം കൊടുക്കുന്നതും. ഒരു അമ്മയാവാൻ ഭാഗ്യം ലഭിക്കാത്ത ഹിമക്ക് അവൻ്റെ തമാശകളും പോട്ടത്തെരങ്ങളുമെല്ലാം ഇഷ്ടമായിരുന്നു വീട്ടിലെ ഒരംഗത്തിനോടെന്നവണ്ണം ആണ് ഹിമ അവനോട് പെരുമാറുന്നത്. അതുകൊണ്ടാണ് ചെറു പ്രായത്തിൽ തന്നെ അനാഥനായ മനു അവളെ സ്നേഹത്തോടെ ‘ഏട്ടത്തിയമ്മേ’ എന്നു വിളിക്കുന്നതും.
മഴക്ക് ശക്തി കൂടുന്നതിനൊപ്പം മഴവെള്ളം മുറ്റത്ത് നിറയാൻ തുടങ്ങി. മുറ്റത്തിന് സൈഡിൽ മഴവെള്ളം ഒലിച്ചു പോകാൻ വെച്ചിരുന്ന പൈപ്പ് വല്ല കരിയിലയും വീണ് അടഞ്ഞിരിക്കുകയായിരിക്കും. ഹിമ ഓർത്തു. അത് ശരിയാക്കിയില്ലങ്കിൽ മുറ്റമാകെ ചെളിയാകുമല്ലോ.
“മനു, ആ പൈപ്പിലൂടെ വെള്ളം വെളിയിലേക്ക് പോകുന്നില്ല എന്ന് തോന്നുന്നു. നീ അതൊന്നു ശരിയാക്കാമോ?”, ഹിമ മനുവിനോട് ചോദിച്ചു. അതു കേട്ടപാതി മനു ചാടിയെഴുന്നേറ്റ് താൻ ഇട്ടിരുന്ന നിറം മങ്ങിയ ഷർട്ട് അഴിച്ചുമാറ്റി. അവന്റെ ആ കുട്ടിത്തോർത്ത് അരയിൽ ചുറ്റികൊണ്ട് കൈലിയും അഴിച്ചുമാറ്റി മഴയിലേക്കിറങ്ങാൻ തയ്യാറായിക്കഴിഞ്ഞു.
അവൻ വരാന്തയിലെ പടിയിലേക്കിറങ്ങി. കൈകൾ നീട്ടി മഴവെള്ളം കൈകുമ്പിളിൽ പിടിച്ചു മുഖത്തേക്കൊഴിച്ചുകൊണ്ടു ഹിമയെ നോക്കി താൻ തയ്യാറയന്നറിയിച്ചു. ഹിമ അവനെ നോക്കികൊണ്ട് ” ടാ ചെക്കാ നീ പനിയൊന്നും പിടിപ്പിക്കല്ലേ വല്ലതും വന്നാൽ ഞാൻ മാത്രേ ഉണ്ടാവുള്ളു, ഇപ്പോഴത്തെ പനിയൊന്നും വിശ്വസിക്കാൻ പറ്റില്ലായെന്ന്” പറഞ്ഞുകൊണ്ട് പൈപ്പ് കാണിച്ചുകൊടുത്തതും
മനു കൈകൾ രണ്ടും നെഞ്ചിലേക്ക് ചേർത്തുപിടിച്ചുകൊണ്ടു മുറ്റത്തേക്കിറങ്ങി.
പെട്ടെന്നാണ് ഹിമ തന്റെ ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടത്. അവൾ അകത്തേക്ക് കയറി ഫോൺ എടുത്തു. ഗൾഫിൽനിന്ന് ഭർത്താവിന്റെ വീഡിയോ കാൾ. ഹിമ ഇയർഫോൺ ചെവിയിൽ വെച്ചുകൊണ്ട് കാൾ എടുത്തു.
