മരുഭൂമിയിലെ മഴ
Marubhooyile Mazha | Author : Honayi
ഉച്ചകഴിഞ്ഞപ്പോൾ മുതൽ ആകാശത്തു കാർമേഘം നിറയാൻ തുടങ്ങി. ഇന്നെങ്കിലും ഒരു മഴ പെയ്തിരുന്നുവെങ്കിൽ, നെറ്റിയിൽ പൊടിയുന്ന വിയർപ്പ് പുറംകൈകൊണ്ട് തുടക്കുന്നതിനിടയിൽ ലീന ചിന്തിച്ചു.
45 വയസുള്ള ലീന ഇപ്പോൾ ഒറ്റക്കാണ് ആ വീട്ടിൽ താമസം. വർഷങ്ങളായി ഭർത്താവ് ഗൾഫിലാണ്. രണ്ട് മക്കളുള്ളതിൽ മൂത്ത മകൻ എഞ്ചിനീയറിംഗ് കഴിഞ്ഞ് ബാംഗ്ലൂരിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്നു. രണ്ടാമത്തെ മകൻ ചെന്നൈയിൽ പഠിക്കുന്നു. ആ ഗ്രാമത്തിലെ എല്ലാവരുടെയും സഹായിയായ ദാമുവാണ് അവൾക്ക് അത്യാവശ്യം വേണ്ട വീട്ടുസഹായങ്ങൾ ചെയ്തുകൊടുക്കുന്നത്. കൃത്യമായി അറിയില്ലെങ്കിലും അവന് ഏകദേശം ഒരു 30-32 വയസ് ഉണ്ടാകും. ലീന അകത്തെ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ക്ലോക്കിലേക്ക് നോക്കി. സമയം 5 മണിയാകുന്നു. എന്നും ഭർത്താവ് 4 മണിക്ക് വീഡിയോ കാൾ ചെയ്യുന്നതാണ്. ഇന്ന് ഇത്ര നേരമായിട്ടും വിളിച്ചില്ലല്ലോ.
പെട്ടന്ന് കണ്ണഞ്ചിപ്പിക്കുന്ന ഒരു പ്രകാശം ജനലിൽ കൂടി ഉള്ളിലേക്ക് വന്നു. ഒപ്പം കാതടപ്പിക്കുന്ന ഒരു ഇടിയൊച്ചയും. മുറ്റത്ത് ചരൽ വാരിയെറിയുന്ന ഒച്ചയോടെ മഴതുള്ളികൾ വീഴാൻ തുടങ്ങി. വളരെ നാളിനു ശേഷം പെയ്യുന്ന മഴ. പുതുമഴയിൽ നനഞ്ഞ മണ്ണിന്റെ പുതുമണം. ലീന ആ മണം ആസ്വദിച്ചുകൊണ്ട് വരാന്തയിലേക്കിറങ്ങി. ഒരു കൊച്ചുകുട്ടി മഴ ആസ്വദിക്കുന്ന ഭാവത്തിൽ അവൾ മഴ നോക്കി നിന്നു. ചെറിയ ചെറിയ ഇടിയും മിന്നലിനും ഒപ്പം മഴക്ക് ശക്തി കൂടുകയാണ്. വരാന്തയുടെ അങ്ങേ അറ്റത്ത് ഒരു അനക്കം. ലീന നോക്കുമ്പോൾ ദാമു വരാന്തയുടെ മൂലയിൽ അവന്റെ കൈയിൽ എപ്പോഴും ഉണ്ടാകാറുള്ള ആ കുട്ടി തോർത്തും പുതച്ച് ഇരിക്കുന്നു.
“നീ എപ്പഴാ ദാമു വന്നത്”, ലീന അവനോട് ചോദിച്ചുകൊണ്ട് അവൻ ഇരിക്കുന്നിടത്തേക്ക് ചെന്നു. “ഞാൻ ഇടിവെട്ടിയപ്പോ ഓടിക്കേറിയതാ ഇച്ചേയി”, മുഖത്ത് എപ്പോഴുമുള്ള ആ നിഷ്കളങ്ക ചിരിയോടെ ദാമു പറഞ്ഞു. അവന് ആ നാട്ടിൽ ഏറ്റവും ഇഷ്ട്ടം അവളോട് ആണ്. കാരണം അവൾ മാത്രമേ അവനെ ‘ദാമു’ എന്ന് വിളിക്കാറുള്ളു. ബാക്കിയുള്ളവർ അവനെ എടാ എന്നും, ഡാ പൊട്ടാ എന്നുമൊക്കെയാണ് വിളിക്കാറ്. തന്നെയുമല്ല മിക്കവാറും എല്ലാ ദിവസവും ലീനയാണ് അവന് ഭക്ഷണം കൊടുക്കുന്നതും. വീട്ടിലെ ഒരംഗത്തിനോടെന്നവണ്ണം ആണ് അവൾ അവനോട് പെരുമാറുന്നത്. അതുകൊണ്ടാണ് ദാമു അവളെ ‘ഇച്ചേയി’ എന്നു വിളിക്കുന്നതും.
മഴക്ക് ശക്തി കൂടുന്നതിനൊപ്പം മഴവെള്ളം മുറ്റത്ത് നിറയാൻ തുടങ്ങി. മുറ്റത്തിന് സൈഡിൽ മഴവെള്ളം ഒലിച്ചു പോകാൻ വെച്ചിരുന്ന പൈപ്പ് വല്ല കരിയിലയും വീണ് അടഞ്ഞിരിക്കുകയായിരിക്കും. ലീന ഓർത്തു. അത് ശരിയാക്കിയില്ലെങ്കിൽ മുറ്റമാകെ ചെളിയാകുമല്ലോ.
“ദാമു, ആ പൈപ്പിലൂടെ വെള്ളം വെളിയിലേക്ക് പോകുന്നില്ല. നീ അതൊന്നു ശരിയാക്കാമോ?” അതു കേട്ടപാതി ദാമു ചാടിയെഴുന്നേറ്റ് താൻ ഇട്ടിരുന്ന നിറം മങ്ങിയ ഷർട്ട് അഴിച്ചുമാറ്റി. അവന്റെ ആ കുട്ടിത്തോർത്ത് അരയിൽ ചുറ്റികൊണ്ട് കൈലിയും അഴിച്ചുമാറ്റി മഴയിലേക്കിറങ്ങാൻ തയ്യാറായിക്കഴിഞ്ഞു. അവൻ വരാന്തയിലെ പടിയിലേക്കിറങ്ങി. കൈകൾ നീട്ടി മഴവെള്ളം കൈകുമ്പിളിൽ പിടിച്ചു മുഖത്തേക്കൊഴിച്ചുകൊണ്ട് ലീനയെ നോക്കി താൻ
തയ്യാറായെന്നറിയിച്ചു. ലീന അവനെ പൈപ്പ് കാണിച്ചുകൊടുത്തതും ദാമു കൈകൾ രണ്ടും നെഞ്ചിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങി.
പെട്ടെന്നാണ് ലീന തന്റെ ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടത്. അവൾ അകത്തേക്ക് കയറി ഫോൺ എടുത്തു. ഗൾഫിൽനിന്ന് ഭർത്താവിന്റെ വീഡിയോ കാൾ. അവൾ ഇയർഫോൺ ചെവിയിൽ വെച്ചുകൊണ്ട് കാൾ എടുത്തു. ഫോണിൽ തന്റെ ഭർത്താവിന്റെ മുഖം. “ഇന്ന് കുറച്ച് തിരക്കായിരുന്നു അതാ വിളിക്കാൻ താമസിച്ചത്”, അവളുടെ ഭർത്താവ് മോഹൻ പറഞ്ഞു. “ആണോ, ഇവിടെ ദാ നല്ല മഴയാണ്”, ലീന മറുപടി നൽകി. “ആ വെള്ളം പോകുന്ന പൈപ്പ് അടഞ്ഞെന്നാ തോന്നുന്നത്, മുറ്റത്തൊക്കെ വെള്ളം നിറയുന്നു. ദാമു അത് ശരിയാക്കുവാ” എന്നു പറഞ്ഞുകൊണ്ട് മോഹനന് കാണുവാനായി ഫോണിന്റെ ബാക്ക് ക്യാമറ ഓൺ ചെയ്തു. അപ്പോൾ മഴയിൽ നനഞ്ഞ ദാമു ആ പൈപ്പിനുള്ളിൽ ഒരു കമ്പുകയറ്റി പൈപ്പിലെ ബ്ലോക്ക് മാറ്റാനുള്ള ശ്രമത്തിലായിരുന്നു.
