ഉന്മാദത്തിൻ്റെ നിമിഷങ്ങൾക്കൊടുവിൽ ആ ലഹരിയിൽനിന്ന് മുക്തയായി ഭൂമിയിൽ തിരിച്ചെത്തിയ ശാലിനി ആലസ്യത്തോടെ മിഴികൾ തുറന്നു. മഴയ്ക്ക് ശക്തി തെല്ലും കുറഞ്ഞിട്ടില്ല. കഴിഞ്ഞു പോയ സുഖാനുഭൂതിയുടെ പിന്നലകളിൽ ഉടൽ ഇപ്പോഴും തുടിക്കുന്നു. സംതൃപ്തിയുടെ ഒരു മന്ദഹാസം അവളുടെ ചുണ്ടുകളിൽ വിടർന്നു. ഫെബിൻ്റെ വീടിനു നേർക്ക് അവൾ ഒന്നു നോക്കി.
“എൻ്റെ ഫെബിൻ കുട്ടാ! നമ്മൾ രണ്ടാളും കൂടി മഴയത്ത് പരസ്യമായി എന്തൊക്കെയായിരുന്നു കാട്ടിക്കൂട്ടിയത്. നീ ഇത് വല്ലതും അറിയുന്നുണ്ടോ?” അവൾ മനസ്സിൽ പറഞ്ഞു. വാട്ടർ ടാങ്കിൻ്റെ വക്കിന്മേൽ ഇരുന്ന് അല്പനേരം കൂടി മഴ നനഞ്ഞതിനു ശേഷം തണുപ്പ് അസഹ്യമായി തോന്നാൻ തുടങ്ങിയപ്പോൾ ശാലിനി തിരികെ വാതിലിനു നേർക്ക് നടന്നു.
വീട്ടിനുള്ളിൽ കയറി വാതിൽ അടച്ച് പൂട്ടിയതിനു ശേഷം നനഞ്ഞ കാലടികൾ വഴുക്കാതെ സൂക്ഷിച്ച് പടവുകൾ ഇറങ്ങുമ്പോൾ ശാലിനിയുടെ മനസ്സിൽ ഒരു സ്വപ്നം സാക്ഷാത്കരിച്ചതിൻ്റെ സംതൃപ്തി നിറഞ്ഞു നിന്നു.