മുനി ടീച്ചർ – 5 12അടിപൊളി 

“എന്തൊക്കെയാ ഈ പറയുന്നേ കുട്ടാ?”

“പ്ലീസ് ടീച്ചറെ… കുറച്ചു സുഖം കിട്ടട്ടെ… എന്നിട്ട് ഫോൺ വക്കാം…”

“ഇത്ര പറഞ്ഞിട്ടും ഒന്നും മനസ്സിലായില്ലേ? എന്താ നിന്റെ ഉദ്ദേശം? ദേഷ്യം പിടിപ്പിക്കല്ലേ കേട്ടോ. ഫോൺ വച്ചേ.” സ്വരം താഴ്ത്തിയാണെങ്കിലും ടീച്ചർ ഇപ്പോൾ അല്പം കനപ്പിച്ചാണ് പറഞ്ഞത്.

ഞാൻ തലോടൽ മെല്ലെ നിർത്തി. ടീച്ചർ ഫോൺ കട്ട് ചെയ്തു. ഞാൻ ഫോൺ മാറ്റിവച്ചു ബെഡിലേക്കു മലർന്നുവീണു. വിവസ്ത്രനാക്കി ഞാൻ ഒരു മിനിറ്റോളം അനങ്ങാതെ കിടന്നു. ഞാൻ അറിയാതെ താനെ എന്റെ വലതുകൈ വീണ്ടും അവനെ തലോടാൻ തുടങ്ങി. അല്പനേരത്തെ ഞാൻ വീണ്ടും ഫോൺ എടുത്തു ടീച്ചറെ റിങ് ചെയ്തു. സ്വിച്ച് ഓഫ് എന്ന മെസ്സേജ് കേട്ട ഞാൻ ഫോൺ തലയിണയിലേക്കെറിഞ്ഞു. എന്റെ വലതുകൈക്ക്‌ താളമേറിവന്നു.

അൽപനേരം മുമ്പ് ടീച്ചർ എനിക്ക് ഒരു അഭയമായി തോന്നിയിരുന്നെങ്കിൽ വീണ്ടും അവർ എന്റെ മനസ്സിൽ ഒരു മൈധുന ബിംബമായി മാറിയിരിക്കുന്നു. മനസ്സിൽ ഞാനും ആ ബിംബവും ഒന്നായി മാറുമ്പോൾ എന്റെ ശരീരം മുഴുവൻ സ്വയം മൈഥുനത്താൽ രമിക്കുകയായിരുന്നു. സങ്കടങ്ങളും രതിയും ചേർന്ന ഒരവസ്ഥയിൽ സങ്കടത്തെ രതി കാർന്നുതിന്നുന്നതിനായി എന്റെ മനസും ശരീരവും വേദിയായിരിക്കുന്നു. ടീച്ചറുടെ ശരീരത്തിലെ ഓരോ ഭാഗങ്ങളും എൻറെ മനസിലൂടെ ഒരു അരണ്ട വെളിച്ചത്തിലെന്നപോലെ ഇഴഞ്ഞു നീങ്ങി. ശരീരം മുഴുവൻ രതിസുഖം നിറഞ്ഞൊഴുകി. വസ്ത്രങ്ങളുടെ ബന്ധനമില്ലാതെ അറിയാതെ അറിയാതെ ഞാൻ മയക്കത്തിലേക്ക് വഴുതിവീണു.

 

ടീച്ചർ തിരിച്ചുപോകുന്നു

വെക്കേഷനിൽ ഇനി മൂന്നുദിവസങ്ങൾ ബാക്കിയുണ്ട്. എന്നാൽ വിചാരിച്ചപോലെയല്ല. ഇനിയുള്ള ദിവസങ്ങൾ സന്തോഷങ്ങളുടേതല്ല. ഈ വെക്കേഷനിൽ ടീച്ചറുമായി ഒരു ഹഗ്ഗോ ഒരു ചുംബനമോ കൈമാറാമെന്ന് ഞാൻ വെറുതെ ഇത്രനാളും ആശിച്ചു. ടീച്ചറുടെ ഫോൺ വിളികളും അടുത്തുള്ള ഇടപഴകലുകളും ഈ ആശക്ക് ശക്തി പകരുകയും ചെയ്തിരുന്നു. എല്ലാ കണക്കുകളും തകിടം മറിഞ്ഞു. ഇനി തിരിച്ചുപോക്കും ശോകമൂകമായിരിക്കും. ഈ ലീവിന് വരേണ്ടിയിരുന്നില്ല എന്നുപോലും തോന്നി.

രാവിലെ ലിസിമ്മ റൂമിൽ വന്നു വിളിക്കുന്നത് കേട്ടാണ് ഉണർന്നത്. “എണീറ്റ് വാ… മുരളി ചേട്ടൻ വന്നിട്ടുണ്ട്. ടീച്ചറെയും ചേട്ടനെയും ഒന്ന് റെയിൽവേ സ്റ്റേഷൻ വരെ വിട്ടിട്ടു വാ.”

“നേരം എത്രയായി?” ഇതു ചോദിച്ചപ്പോഴാണ് ഞാൻ ബെഡ്ഷീറ്റിൽ പൊതിഞ്ഞ രൂപത്തിലാണ് കിടക്കുന്നതെന്നു മനസ്സിലായത്. രാത്രിയിൽ നടന്നതെല്ലാം അപ്പോഴാണ് മെല്ലെ മെല്ലെ മനസ്സിലേക്ക് ഇഴഞ്ഞുവരാൻ തുടങ്ങിയത്. എന്റെ മേൽ വസ്ത്രങ്ങളൊന്നുമില്ല. എന്നെ വിളിച്ചിട്ട് ലിസിമ്മ നേരെ താഴേക്ക് പോയത് നന്നായി.

“പത്തു മണി… ബ്രേക്ക്ഫാസ്റ്റ് പിന്നെ കഴിക്കാം. നീ അവരെ വിട്ടിട്ടു വാ…” ഇതുപറയുമ്പോൾ ലിസിമ്മ കോണിയിറങ്ങുകയായിരുന്നു.

എനിക്കൊന്നും മനസിലാവുന്നില്ല. ചുരുങ്ങിയത് നാലുനാൾ കൂടി ടീച്ചർ ഇവിടെയുണ്ടാവുമെന്നാണല്ലോ പറഞ്ഞിരുന്നത്. ഉറക്കച്ചവ മാറുന്നില്ല. ഒന്നും ഓർമയിൽ തെളിയുന്നില്ല. എന്തുപറ്റി ഇപ്പോൾ ടീച്ചർക്ക് പെട്ടെന്ന് പോകാൻ? ടീച്ചർ നാളെ പോകുമെന്ന് രാത്രി പറഞ്ഞത് മെല്ലെ മെല്ലെ മനസിലേക്കിഴഞ്ഞു വന്നു. ഞാൻ എഴുന്നേറ്റു നേരെ ബ്രെഷ് ചെയ്തു ഡ്രസ് മാറ്റി ഒരുവിധം മുടിയൊക്കെ നേരെയാക്കി താഴെയിറങ്ങി. ലിസിമ്മ അടുക്കളയിലാണ്. ഞാൻ നേരെ അവിടേക്കു പോയി.

“ചേട്ടനും ടീച്ചറും എവിടേക്കാ?” ഞാൻ അറിയാത്തപോലെ ചോദിച്ചു.

“അവർക്ക് പെട്ടെന്ന് പോകേണ്ടി വന്നു. മുരളിയുടെ ജോലി ഇങ്ങനെയാ. എപ്പോഴാ പോകുക വരിക എന്നൊന്നും പറയാൻ പറ്റില്ല.”

ഒന്നും മിണ്ടാതെ ഞാൻ ഫ്ലാസ്കിൽ നിന്ന് അല്പം ചായയെടുത്തു മൊത്തി അവിടെത്തന്നെ നിന്നു.

“വേഗം ചെല്ല്. ഞാൻ നിന്നെ വിളിക്കാൻ മറന്നു. നീ എഴുന്നേറ്റിട്ടുണ്ടാകും എന്ന് കരുതി. നീ കൊണ്ടുവിട്ടോളും എന്നു ഞാൻ വാക്കു കൊടുത്തു. പിന്നെ ഞാനതു മറന്നു. വേഗം ചെല്ല്.”

ഞാൻ കാറിന്റെ ചെവിയുമെടുത്തു ഒന്നും മിണ്ടാതെ മുറ്റത്തേക്കിറങ്ങി.

ടീച്ചറെയും മുരളി ചേട്ടനെയും സ്റ്റേഷനിൽ വിട്ടു ഞാൻ വീട്ടിൽ തിരികെയെത്തി. മനസു മരവിച്ച അവസ്ഥയിലായിരുന്നു. ഒരു യന്ത്രം പോലെ ഞാൻ എല്ലാം ചെയ്‌തു. തലവേദനയാണെന്ന കള്ളംപറഞ് യാത്രയിൽ ഞാൻ അധികമൊന്നും സംസാരിച്ചില്ല. ഇടയ്ക്കു കുറച്ചുതവണ ടീച്ചറുമായി കണ്ണുകൾ കൊണ്ട് ഒരുപാട് അർത്ഥങ്ങളടങ്ങുന്ന കാവ്യങ്ങൾ കൈമാറി. അതിൽ സങ്കടങ്ങളും വേദനകളും പ്രതീക്ഷകളും ആഗ്രഹങ്ങളും സ്ത്രീപുരുഷാകർഷണങ്ങളും രതിയുമെല്ലാം പരസ്പരം കെട്ടിപ്പുണർന്നു രമിച്ചു. പരസ്പരം യാത്ര പറയാതെ രണ്ടു കലുഷിതമായ ദേഹങ്ങളും മനസ്സുകളും നൂറുനൂറു തവണ ചുംബിക്കാതെ ചുംബിച്ചു പുണരാതെ പുണർന്നു യാത്ര പറയാതെ യാത്ര പറഞ്ഞു. ഇതിൽ പകുതിയിലേറെയും ഒരുപക്ഷെ എന്റെ സങ്കൽപ്പങ്ങൾ മാത്രമാകാം.

റീയർ വ്യൂ കണ്ണാടി ഞാൻ ബാക് സീറ്റിലിരുന്ന ടീച്ചറെ കാണുന്ന വിധം ചരിച്ചു വച്ചിരുന്നു. ചേട്ടൻ ശ്രദ്ധിക്കാത്തപ്പോഴൊക്കെ ഞാൻ അതിലൂടെ ടീച്ചറുമായി മൗനത്തിൽ കുതിർന്ന ആശയങ്ങൾ കൈമാറി. ഒരു മാധ്യമത്തിന്റെയും ആവശ്യമിലാതെ ഭാഷയില്ലാതെ ഞങ്ങൾ രണ്ടുപേരും ഒരുപാട് ആശയങ്ങൾ കൈമാറി. മുരളി ചേട്ടൻ ഇതൊന്നും അറിയില്ലെന്ന വിശ്വാസത്തിൽ.

വിഷാദമയമായിരുന്നു ടീച്ചറുടെ മുഖവും പ്രവർത്തികളുമെല്ലാം. എനിക്കു സഹിക്കാൻ പറ്റുന്നില്ല. റെയിൽവേ സ്റ്റേഷനിൽ കാറിൽ നിന്നിറങ്ങി ലഗേജെടുക്കുമ്പോൾ ടീച്ചർ എന്റെ കാറിന്റെ പിന്നിൽ ഡിക്കിയിൽ നിന്നും പെട്ടിയെടുക്കാൻ വന്നു.

“എന്തേ പെട്ടെന്ന് യാത്ര? ഇനി എന്നാ വരിക? വിളിക്കില്ലേ?”

ടീച്ചർ എന്റെ മുഖത്തേക്ക് നിരാശാഭാവത്തിൽ നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല. ഒരുപക്ഷെ ചേട്ടൻ കേൾക്കുമെന്ന ഭയത്തിലാകാം. ഞാൻ ആശ്വസിച്ചു. റെയിൽവേ സ്റ്റേഷനിൽ നിറയേ ആളുകൾ ആരും എൻറെ നോട്ടത്തിൽ പെടുന്നില്ല. എന്നാൽ നൂറുനൂറു കണ്ണുകളുടെ ഇടയിലാണ് ഞങ്ങളെന്നു മനസുപറയുന്നു. അല്ലെങ്കിൽ ടീച്ചറുടെ കൈ അറിയാതെ എന്നു ഭാവിച്ചെങ്കിലും ഞാൻ ഒന്നു തൊടാൻ ഭാവിച്ചേനേ.

സ്റ്റേഷനിലെത്തി പെട്ടി കൈമാറിയ ശേഷം പോകാനായി നിന്ന ഞാൻ രണ്ടും കൽപിച്ചു ചോദിച്ചു: “എന്തേ ചേട്ടാ പെട്ടെന്നൊരു യാത്ര?” നേരത്തെ ചോദിക്കേണ്ടിയിരുന്ന ചോദ്യം വളരെ വൈകി അസമയത്തു ചോദിച്ച ഞാൻ ഒരു മണ്ടൻ തന്നെ. എന്നാലും വേണ്ടിയുള്ള ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഇനി നേരത്തെ ചോദിച്ചോ എന്നും എനിക്കോർമ്മയില്ല. ഈ ചോദ്യത്തിനിടക്ക് എന്റെയും ടീച്ചറുടെയും കണ്ണുകൾ ഉടക്കിയത് ചേട്ടൻ കൊണ്ടോ എന്നൊരു സംശയം എന്റെ നെഞ്ചിലൂടെ ഒരു തീക്കൊള്ളി പായിച്ചു.

“സതീഷേ, ഈ ജോലി ഇങ്ങനെയാ. രാത്രിയാ വിളി വന്നത്. കൂടുതൽ ഒന്നും പറയുന്നില്ല. എനിക്ക് ഇവിടെ വന്ന് ഇവളെയും പൊക്കി പോകേണ്ടി വന്നു.”

Leave a Reply

Your email address will not be published. Required fields are marked *