മുരുകന്റെ തേരോട്ടം
Murukante Therottam | Author : Kaka
അറുപത് കഴിഞ്ഞു എന്നല്ലേ പറഞ്ഞത്….???
“അതിന്….???
“അല്ലയിക്കാ… നമ്മുടെ മോള് അവൾക്ക് ഇരുപത്തിമൂന്ന് വയസ്സല്ലേ ആയിട്ടുള്ളു…??
“ആയിട്ടുള്ളു എന്നോ…. അവളുടെ കൂട്ടുകാരികൾക്ക് മക്കൾ രണ്ടും മൂന്നും ആയി…”
“അവളോട് ഇതെങ്ങനെ പറയും…??
“അല്ലാതെ വേറെ വഴിയൊന്നും ഞാൻ കാണുന്നില്ല… ഇപ്പോഴത്തെ കാലത്ത് കാണാൻ കൊള്ളാം എന്നൊന്നും പറഞ്ഞിട്ട് യാതൊരു കാര്യവും ഇല്ല…. അവൾക്ക് താഴെ ഒന്ന് കൂടി ഉണ്ട് അത് കൂടി നോക്കണം… സന ഇതിന് സമ്മതിച്ചാൽ സുഹ്റാടെ കാര്യത്തിൽ നമുക്ക് പേടിക്കാനില്ല…. അത് ഭംഗിയായി നമ്മൾ വിചാരിച്ചത് പോലെ നടത്താനുള്ള തുക അഹമ്മദാജി തരും….”
ഉപ്പ അത്രയും പറഞ്ഞപ്പോ അകത്ത് നിന്ന് ഉമ്മയുടെ വേറെ ചോദ്യമൊന്നും ഞാൻ കേട്ടില്ല…. എനിക്കാകെ കൂടി മരവിപ്പ് ആയിരുന്നു എന്തെല്ലാമോ സ്വപ്നം കണ്ട ജീവിതം പണമില്ലാത്തതിന്റെ പേരിൽ കുപ്പയിലേക്ക് തള്ളിയിടുന്നത് പോലെ…. എന്റെ ജീവിതം കൊണ്ട് അനിയത്തിക്കൊരു ജീവിതം കിട്ടുമെങ്കിൽ ഞാനെന്തിന് എതിര് പറയണം…. അന്ന് ഞാൻ (മൂന്ന് വർഷം മുൻപ്) സമ്മതം കൊടുത്തതിന്റെ ഗുണം ഇന്ന് എന്റെ കുടുംബത്തിന് കിട്ടി സുഹറ കാത്തിരുന്നത് പോലെ ഒരു ചെറുപ്പക്കാരനെ തന്നെ അവൾക്ക് കിട്ടി… അതിന് വേണ്ട പണം നൽകി സഹായിച്ചത് എന്റെ ഭർത്താവ് അഹമ്മദ്ഹാജിയും… കഴിഞ്ഞ ആഴ്ചയായിരുന്നു കല്യാണം സുഹ്റാടെ ഭർത്താവ് ഷമീം അവന് ഒരു മാസത്തെ ലീവണത്രേ ഉള്ളത്… കല്യാണത്തിന്റെ അന്ന് പരിചയപെട്ടപ്പോ വിശ്വാസം വരാത്ത അവന്റെ മുഖം ഇപ്പോഴും മനസ്സിലുണ്ട്… ഞാനും ഇക്കായും പോകുമ്പോ ഭാര്യയും ഭർത്താവും ആണെന്ന് അറിയുമ്പോ ചിലരുടെ മുഖത്ത് കാണുന്ന ചിരി ചിലരുടെ കളിയാക്കൽ എല്ലാം എനിക്കിപ്പോ പരിചയമായി….. അത്പോലെ ഒന്ന് അവന്റെ മുഖത്തും ഞാൻ കണ്ടു….
“സന മോളെ മുരുകൻ വന്നിട്ടുണ്ട്….”
ആലോചനയിൽ ആണ്ടു പോയ എന്നെ ഉണർത്തി വീട്ടിലെ പണിക്കാരി വന്ന് വിളിച്ചു…
അവർക്ക് പിറകെ ഞാൻ ഉമ്മറത്തേക്ക് ചെന്നു…
“എന്തായി മുരുകാ….??
“മൊത്തം ആയിരത്തി ഇരുന്നൂറ് തേങ്ങാ ഉണ്ട്…. കാശ് ഇതാ….”
“അതൊക്കെ ഇക്കാക്ക് നീ തന്നെ കൊടുത്തോ…. ”
തലയും ചൊറിഞ്ഞു അയാൾ പോകുന്നത് ഞാൻ നോക്കി നിന്നു…. പണ്ടെങ്ങാൻ തമിഴ്നാട് പോയി വരുമ്പോ ഇക്കാടെ വണ്ടിക്ക് വട്ടം ചാടിയ ഒരു പയ്യൻ… അവനെ കൂടെ കൂട്ടി വീട്ടിലെ കാര്യസ്ഥനാക്കി… ആ പതിനഞ്ച്കാരനിപ്പോ മുപ്പത് വർഷം പിന്നിട്ട് നാല്പത്തി അഞ്ചിൽ എത്തിയിട്ടും ഇക്കാനെ വിട്ട് പോയില്ല…. ഇപ്പൊ ഇക്കാടെ വിശ്വസ്തനും ഇവിടുത്തെ എല്ലാ കാര്യങ്ങളും നോക്കുന്നത് മുരുകനാണ്..
ആദ്യ ഭാര്യ മരിച്ചിട്ട് മൂന്ന് കൊല്ലം കഴിഞ്ഞാണ് എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത് ഇക്കാടെ പ്രശ്നം കൊണ്ട് തന്നെയാകും ആദ്യ ഭാര്യയിലും ഇപ്പൊ എന്നിലും മക്കൾ ഉണ്ടായിട്ടില്ല…. ഒന്നിനും ഒരു കുറവ് ഇല്ലാത്ത ഈ വലിയ വീട്ടിൽ പക്ഷേ മൂന്ന് വർഷങ്ങളായിട്ടും എനിക്ക് അന്യ വീട് പോലെയായിരുന്നു….
“സന മോളെ ഉച്ചയ്ക്ക് എന്താ വേണ്ടത്…??
“എന്തിനാ ഇത്ത… എന്നുമിങ്ങനെ ചോദിക്കുന്നത് എന്ത് ഉണ്ടാക്കിയാലും എനിക്കിഷ്ട്ടമാ പോരെ….”
സന്തോഷത്തോടെ അവർ അടുക്കളയിലേക്ക് പോയി…. ഇവിടെ അടുത്ത് തന്നെയാണ് ആയിഷാത്താടെ വീട്… ഭർത്താവ് ഇല്ലാത്ത അവർക്ക് രണ്ട് മക്കളാണ് ഒരാളെ കെട്ടിച്ചു ഒരാൾ പഠിക്കുന്നു… അവരും ജീവിക്കുന്നത് ഇക്കാടെ കാരുണ്യത്തിൽ…..
ചുറ്റിലും പ്രകാശം പരത്തുന്ന ഇക്കാക്ക് പക്ഷേ എന്റെ ജീവിതത്തിൽ ഇരുൾ നിറക്കാനെ കഴിഞ്ഞുള്ളു…. പലവിധ ബിസിനസ്സും ഉള്ള ഇക്കാ രാവിലെ പോയാൽ രാത്രിയെ വീട്ടിലെത്തു അതിനാൽ തന്നെ ഉച്ച ഭക്ഷണം കഴിഞ്ഞാൽ ഒരു ഉറക്കം എനിക്ക് സ്ഥിരമായി ഇപ്പൊ….. മൂന്ന് മണിയായി കാണും എന്റെ പതിവ് ഉറക്കത്തിൽ ആയിരുന്ന ഞാൻ ഫോൺ അടിക്കുന്നത് കേട്ട് എണീറ്റു…. നോക്കുമ്പോ സുഹ്റയാണ്…
“എന്താടി….???
“എടി അല്ല….”
“സോറി ഷമീം ആയിരുന്നോ…. ഞാൻ കരുതി സുഹ്റയാന്ന്…”
