“ഏയ് ഒന്നുല്ല്യേച്ചി… പെട്ടന്ന് തലകറങ്ങീതാ…”
പതിയെ ഗൗരി അടുത്തുനിൽക്കുന്ന ചെറുപ്പക്കാരനെ നോക്കി.
“സോറി സാർ….”
ഗൗരി പതിയെ എഴുന്നേറ്റു.
“സാരല്ല്യ, ബുദ്ധിമുട്ടാണെങ്കിൽ കിടന്നോളൂ..”
ഗൗരിയുടെ നേരെ മുൻപിലുള്ള സീറ്റിലേക്ക് അയാളിരുന്നു.
“വല്ലതും കഴിച്ചായിരുന്നോ..?”
“ഇല്ല്യാ വാങ്ങിവച്ചിട്ടുണ്ട്. കഴിക്കണം.”
ബാഗിലേക്ക് നോക്കിക്കൊണ്ട് ഗൗരി പറഞ്ഞു.
“ഹാ…. വെറുതെയല്ല തലചുറ്റിവീണത്, വിശന്നിട്ടാണ് ലേ…
അല്ല.. എങ്ങോട്ടാ പോകുന്നേ..?”
“ഷോർണൂർക്ക്.”
“മ്… ഞാനും അങ്ങോട്ടാ…
എവിടന്നാ വരുന്നേ ദൂരെന്നാണോ…?”
“ബാംഗ്ളൂർ..” ചുരിദാറിന്റെ ഷാളെടുത്ത് മുഖം
തുടച്ചുകൊണ്ട് ഗൗരി പറഞ്ഞു.
“എന്റെ സീറ്റ് അപ്പുറത്താ, അപ്പൊ ശരി..”
അയാൾ സീറ്റിൽനിന്നും എഴുന്നേറ്റയുടനെ ഗൗരിപറഞ്ഞു.
“ഏട്ടാ…സോറി ട്ടോ..”
“താനിപ്പോഴും അതുവിട്ടില്ലേ ഹഹഹ… സോറി സ്വീകരിച്ചു. ഓകെ.”
ചെറുപുഞ്ചിരി സമ്മാനിച്ച് അയാൾ തിരിഞ്ഞുനടന്നു.
നേരത്തെവാങ്ങിവച്ച ബ്രെഡ്ഡ് കൈയ്യിലുള്ള ജാമുംകൂട്ടി ഗൗരി വിശപ്പകറ്റി.
ട്രെയിൻകംബികുട്ടന്‍.നെറ്റ് മുന്നോട്ടുപോകുംതോറും പ്രകൃതി കൂടുതൽ മനോഹരമായിരിക്കുന്നത് ഗൗരി ജാലകത്തിലൂടെ നോക്കിയിരുന്നു.
വിണ്ണിൽ മഴമേഘങ്ങൾകൊണ്ടൊരുക്കിയ മാളിക അവളിൽ കൗതുകം നിറച്ചു.
ഒഴിഞ്ഞുകിടക്കുന്ന പാടങ്ങൾ, അവക്ക് അരികിൽ ഒറ്റപ്പെട്ടുനിൽക്കുന്ന കരിമ്പനകൾ.
അങ്ങനെ മനസിനെ കുളിരണിയിക്കുന്ന ഒരുപാട് കാഴ്ചകൾ ഗൗരി ഒപ്പിയെടുത്തു.
“ഹോ… ഇതാണ് കേരളം. പ്രകൃതിസുന്ദരമായ ഈ നിമിഷങ്ങൾ യൂട്യൂബിൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ.”
അവൾ തന്റെ ഫോണെടുത്ത് ഓരോകാഴ്ചകളും ഒപ്പിയെടുത്തു.
“മോളെ അടുത്ത സ്റ്റേഷനാണ് ഷൊർണൂർ.”
വീക്കിലി വായിച്ചുകൊണ്ടിരുന്ന ചേച്ചി പറഞ്ഞു.
ഗൗരി പിന്നിലേക്ക് തിരിഞ്ഞ് പിടക്കുന്ന തന്റെ മാൻമിഴികളാൽ അയാളെ തിരഞ്ഞു.
ജാലകത്തിനരികിൽ കണ്ണുകളടച്ച് ഏതോ ചിന്തകളിലാണ്ടിരിക്കുകയായിരുന്നു അപ്പോൾ അയാൾ.
ജാലകത്തിലൂടെ അകത്തേക്കാഞ്ഞടിച്ച കാറ്റിൽ അയാളുടെ മുടിയിഴകൾ മുഖത്തേക്ക് പരന്നുകിടന്നു.
വലതുകൈകൊണ്ട് പരന്നുകിടക്കുന്ന മുടിയിഴകളെ അയാൾ ഒതുക്കിവച്ചു.
ട്രെയിന്റെ വേഗത കുറയുന്നത് ഗൗരി അറിയുന്നുണ്ടായിരുന്നു.
ഇരുണ്ടുകൂടിയ കാർമേഘത്തിൽനിന്നും മഴ തുള്ളിത്തുള്ളിയായി പെയ്തിറങ്ങാൻ തുടങ്ങി.
ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്ക് കടന്നു.
ഇറങ്ങാനുള്ളവർ ഓരോരുത്തരായി സീറ്റിൽനിന്നും എഴുന്നേറ്റു.
പക്ഷെ അയാൾമാത്രം എഴുന്നേൽക്കാതെയിരിക്കുന്നതുകണ്ട ഗൗരി അല്പമൊന്ന് ശങ്കിച്ചു.
“ഇവിടെ ഇറങ്ങുന്നാണല്ലോ പറഞ്ഞേ, പിന്നെയെന്താ ഇറങ്ങാത്തെ.”
അവൾ തന്റെ ബാഗും മറ്റുമെടുത്ത് ഇറങ്ങാൻ തയ്യാറായി.
ട്രൈൻ പതിയെ പ്ലാറ്ഫോമിലേക്ക് വന്നുനിന്നു
വീണ്ടും ഗൗരി പിന്നിലിരിക്കുന്ന അയാളെതന്നെ നോക്കി.
പക്ഷെ അവിടെ ശൂന്യമായിരുന്നു.
“ദേവീ… ഒരു നിമിഷംകൊണ്ട് ആ ഏട്ടൻ എങ്ങോട്ടുപോയി.?”
ഗൗരി വേഗം തന്റെ ബാഗും മറ്റുമെടുത്ത് അയാളിരുന്ന സീറ്റിന്റെ അരികിലേക്ക് ചെന്നുനോക്കി.
“ഒരു യാത്രപോലും പറയാതെ പോയോ..”
നിരാശയോടെ അവൾ തിരിഞ്ഞുനടന്നു.
മഴ കനത്തുപെയ്യാൻ തുടങ്ങി. ഡോറിനരികിലേക്കുചെന്ന ഗൗരിയെ മഴ ചീതലടിച്ചുകൊണ്ട് സ്വാഗതംചെയ്തു.
തണുത്തകാറ്റേറ്റ് അവളുടെ തുടുത്തകവിളുകൾ മരവിക്കാൻ തുടങ്ങി.
വലതുകൈ പുറത്തേക്കുനീട്ടി ഗൗരി മഴയെ അടുത്തറിഞ്ഞു.
ട്രെയിനിൽ നിന്നുകൊണ്ടുതന്നെ അവൾ പ്ലാറ്റ്ഫോമിന്റെ രണ്ടറ്റത്തേക്കും നോക്കി.
“മുത്തശ്ശൻ വരാന്നാണല്ലോ പറഞ്ഞേ..
ന്നിട്ട് ആളെവിടെ…”
മഴ കനത്തതോടെ അല്പനേരംകൂടെ ഗൗരി ട്രെയിനിൽതന്നെ നിന്നു.
ദൂരെ മഞ്ഞുമൂടിയ പ്ലാറ്റ്ഫോമിലൂടെ ഒരാൾ കുടപിടിച്ചുകൊണ്ട് വരുന്നത് ഗൗരി ശ്രദ്ധിച്ചു.
ആറടി പൊക്കത്തിൽ, കാവിമുണ്ടുടുത്ത്
നരബാധിച്ച തലമുടികളുമായി, നെഞ്ചുവിടർത്തികൊണ്ട് ഒരാൾ.
നഗ്നപാദങ്ങൾ തറയിൽ പതിക്കുമ്പോൾ കെട്ടിനിൽക്കുന്ന ജലം രണ്ടു ഭാഗങ്ങളിലേക്കായി ഒഴുകി അദ്ദേഹത്തിന് വഴിയൊരുന്നുണ്ടായിരുന്നു.
