ലിജോ വർഗ്ഗീസ് ഫ്രം കോട്ടയം – 23 3

ആർക്ക് വേണ്ടിയും കാത്ത് നിൽക്കാതെ കാലം മുന്നോട്ട് കുതിച്ച് പാഞ്ഞു! ലതികയുടെ ഡിഗ്രി പഠനം പൂർത്തിയായി….

വർഷേച്ചി ലതീഷിന്റെ ഓപ്പറേഷനായി ഞാൻ ആവശ്യപ്പെട്ട രണ്ട് ലക്ഷം യാതൊരു മടിയും കൂടാതെ നൽകി….

ലതീഷിന്റെ ഓപ്പറേഷന്റെ സമയമാകുമ്പോൾ ഈ ശ്രീക്കുട്ടനോട് കാര്യങ്ങൾ പറയണം എന്ന് കരുതിയിരുന്നത് ഞാൻ പിന്നെ വേണ്ട എന്ന് വച്ചു!
എംഫിലിന്റെ തീസിസ്സ് തയ്യാറാക്കുന്നതിന്റെ അവസാന ഘട്ടമായപ്പോൾ അവൻ അതിനോടൊപ്പം സിവിൽസർവീസ് എഴുതുവാനും ഒരുങ്ങുകയാണ്…!

വലിയച്ചന്മാരെ സഹായിക്കാൻ പോലും സമയമില്ലാതെ നട്ടം തിരിയുന്ന അവനെ ആ സാഹചര്യത്തിൽ ഇതിലേയ്ക് വലിച്ച് ഇഴയ്കണ്ട എന്ന് തന്നെ തീരുമാനിച്ചു!

ശാലിനിയും ലതികയുമായുള്ള നല്ല ബന്ധം അവൻ അറിയാത്ത രഹസ്യമായി തന്നെ ഇരിയ്കട്ടെ എന്ന് വച്ചു!

പപ്പയോട് സൂചിപ്പിച്ചിട്ടുണ്ട് എന്ന് ശാലിനി പറഞ്ഞതിനാൽ ഓപ്പറേഷന്റെ കാര്യം ഞാൻ വീട്ടിൽ മിണ്ടിയില്ല!

അവരെ അവിടെ കൊണ്ടുചെന്നാക്കി ലതികയുടേയും അമ്മയുടേയും താമസകാര്യങ്ങളും ശരിയാക്കി ഉറപ്പ് വരുത്തിയിട്ടേ തിരികെ പോരാവൂ എന്ന് നേരത്തേ തന്നെ പപ്പ എന്നോട് നിർദ്ദേശിച്ചു!

പൈസയുടെ കാര്യം ഒന്നും പറഞ്ഞില്ല ഞാനൊട്ട് ചോദിച്ചുമില്ല രണ്ട് ലക്ഷം കിട്ടിയത് അതേപടി ഒരു ആൺകുട്ടിയുടെ അമ്മയായി കിടക്കുന്ന ശാലിനിയുടെ പക്കൽ ഏൽപ്പിയ്കുകയും ചെയ്തു!

പുറപ്പെടേണ്ടതിന് രണ്ട് ദിവസം മുന്നേ പപ്പ ഒരുലക്ഷം രൂപ എന്റെ കൈയിൽ തന്നിട്ട് രണ്ട് ഒപ്പിട്ട ബ്ളാങ്ക് ചെക്കുകളും തന്നിട്ട് ആവശ്യം വന്നാൽ പണം എടുത്തോളാൻ പറഞ്ഞു!

സന്ദീപും ഈ ആവശ്യത്തിനായി എത്തി. അവനും ഞാനും കൂടിയാണ് അവരെ വെല്ലൂർക്ക് കൊണ്ടുപോകുന്നത്!

രോഗിയുടെ കൂടെ ആളെ നിർത്തില്ല!
ബൈസ്റ്റാന്റർക്ക് ആശുപത്രി വളപ്പിൽ തന്നെ വേറെ കെട്ടിടത്തിൽ മുറി കിട്ടും രാവിലെയും വൈകുന്നേരവും രോഗിയെ കാണാം!
അല്ലാതെ ആവശ്യം വല്ലതും വന്നാൽ വിളിപ്പിച്ചോളും!

അഡ്മിറ്റ് ചെയ്ത് കഴിഞ്ഞ് പല പല ടെസ്റ്റുകൾക്കും ശേഷം ഏഴാമത്തെ ദിവസമാണ് ഓപ്പറേഷൻ!

എല്ലാം റെഡിയാക്കിയിട്ട് അവിടെ ഹോട്ടലിൽ റൂമെടുത്ത് അര ലിറ്ററും തീർത്ത് ഞങ്ങൾ പിറ്റേന്ന് മടങ്ങി…!

സർജറിയ്ക് തലേന്ന് വീണ്ടും എത്തിയിട്ട് സർജറി കഴിഞ്ഞ് രണ്ട് ദിവസങ്ങൾ കഴിഞ്ഞാണ് ഞങ്ങൾ മടങ്ങിയത്….

“ഇവരു രണ്ടൂടെ ഇവിടിങ്ങനിരിക്കുന്നതെന്തിനാ ഇനി ലതിക പോരേയിവിടെ..?
ഇടയ്കിടെ നീയും വരുവല്ലോ പിന്നെന്തിനാ അമ്മയുങ്കൂടി?
ഹോസ്പിറ്റലിനുള്ളിലല്ലേ പേടിക്കാനൊന്നുമില്ലല്ലോ?”

അങ്ങനെ അത് തീരുമാനമായി അമ്മയും ഞങ്ങളോടൊപ്പം തിരികെ പോന്നു!

എല്ലാവരും തിരിച്ച് പോരുന്നതിന് മുൻപ് ഞാൻ ലതികയോട് ഒറ്റയ്ക് ചോദിച്ചായിരുന്നു.
ഞാൻ നാലഞ്ച് ദിവസം കൂടുമ്പോൾ വന്നോളാം അതു മതിയോ എന്ന്!
അവളുടെ പരിപൂർണ്ണ സമ്മതത്തോടെ തന്നാണ് ഞങ്ങൾ മടങ്ങി പോന്നത്…!

ഞങ്ങൾ ശാലിനിയുടെ വീട്ടിലെത്തി. അവിടുന്ന് ഞാൻ വീട്ടിലെത്തിയപ്പോൾ ആണ് പുകിൽ!
പപ്പയും മമ്മിയും കൂടി എന്റെ നേരേ….!!

പത്തെഴുന്നൂറ് കിലോമീറ്ററപ്പുറം ആ പെൺകൊച്ചിനെ ഒറ്റയ്കിട്ടേച്ച് പോന്നു എന്നും പറഞ്ഞ്….!

നിനക്കിവിടെ പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോ!
അവിടെ ചെന്ന് നീ പുറത്തൊരു ലോഡ്ജിൽ താമസിയ്ക് ആളടുത്തുണ്ട് എന്നറിഞ്ഞാൽ അവൾക്ക് അതൊരാശ്വാസമല്ലേ നാളെ കാലത്ത് തന്നെ പുറപ്പെട് എന്നായി മമ്മി…!

“ഇത്രോം ദൂരം കാറേലൊറ്റയ്കു പോകണ്ട ട്രെയിനു പൊക്കോ..”

മമ്മി ഇത് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു:

“ട്രെയിനായാ പിന്നെ തിരികെയവരുമായി പോരുന്നതോ?
ആ പോർട്ടർമാരോടൊന്നു സൂചിപ്പിച്ചാ അവരു റിസർവേഷൻ കിട്ടാതെ വലയുന്ന നമുക്കു പറ്റിയ ആൾക്കാരെ കൂട്ടുപിടിച്ചു തന്നോളും!
ലതിക താമസിച്ചിരുന്നടത്തെ ആ രണ്ടുപേരും റെയിൽവേ പോർട്ടർമാരാ!
അവരോടൊന്നു സൂചിപ്പിച്ചാമതി നല്ല പറ്റിയ ആൾക്കാരെ ഇവിടെത്തിച്ചോളും! കാറിൽ തന്നെ പോകാം…!

ഞാൻ വൈകുന്നേരം ചെന്ന് അവരോട് കാര്യം പറഞ്ഞു. വെല്ലൂര് ജോലിചെയ്യുന്ന ഒരു ചെറുപ്പക്കാരനെ എന്നോടൊപ്പം യാത്ര ചെയ്യാൻ അവർ റെഡിയാക്കി….

Leave a Reply

Your email address will not be published. Required fields are marked *