വാസന്തി വേഗം നടന്നു. മഴക്ക് പതുക്കെ ശക്ടി കൂടുന്നു. കടവത്ത് എത്തിയതും നല്ല മഴയായി. കുറ്റാകൂരിരുട്ടും.
ഭാഗ്യം വള്ളം ഉണ്ട്. വാസന്തി മുഴുവൻ നനഞ്ഞു കൂളിച്ചിരുന്നു. കടത്തുകാരൻ ഒരു പാളതൊപ്പിയും വച്ച് ഇരിപ്പുണ്ട്. “നിങ്ങളു പോയി കളയുമോന്നു പേടിച്ചു.” ആശ്വാസത്തോടെ വാസന്തി പറഞ്ഞു
വള്ളം കടവത്തു നിന്നു വിട്ടതും തുള്ളിക്കൊരുകൂടം പെയ്യാൻ തുടങ്ങി. അക്കരെ ചെറുതായി ഒരു വെട്ടം കാണുന്നുണ്ട്. അതു നോക്കിയാണ് വള്ളം പോകുന്നത്. അല്ലെങ്കിൽ വഴിതെറ്റും. കായൽ വെള്ളത്തിൽ മഴത്തുള്ളികൾ വീഴുന്ന ശബ്ദം മാത്രം. പെരുമഴ നനഞ്ഞു വിച്ചുകൊണ്ടു അവൾ ഇരുന്നു. പെട്ടെന്നു വള്ളത്തിന്റെ തുഴച്ചിൽ നിന്നതുപോലെ വാസത്തിക്കു തോന്നി. ഇരുട്ടത്ത് അവൾക്കു വൃക്ടമായി കാണാൻ പറ്റുന്നുണ്ടായിരുന്നില്ല…(തുടരും)