കളിയാട്ടങ്ങൾ 1
Kaliyattangal Part 1 | Author : Lustor
(അദ്ധ്യായം 1)
ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ നല്ല തണുപ്പുണ്ടായിരുന്നു. ഓഫിസിലെ ഗ്ലാസ് കൂടിനുള്ളിൽ ഇരിക്കുമ്പോൾ പുറത്തെ കുളിരിന്റെ തീവ്രത അറിയില്ലെങ്കിലും പുറത്തേക്കിറങ്ങിയപ്പോൾ എല്ലു തുളക്കുന്ന ശൈത്യം ശരിക്കും ശരീരം വിറപ്പിക്കുന്നുണ്ട്. അധികം ശക്തമല്ലാത്ത മൂടൽമഞ്ഞു രാത്രിയുടെ ഇളം മേനിയെ വാരിപ്പുണർന്നു പുതഞ്ഞു കിടക്കുന്നു.
ഓഫിസിലെ കൊമ്പൗണ്ടിലെ വിളക്കുകാലിലെയും റോഡിലെ നിരന്നു നിൽക്കുന്ന അസംഖ്യം സ്ട്രീറ്റ് ലൈറ്റുകളും മഞ്ഞിന്റെ ഈറൻ കണങ്ങളിലൂടെ പ്രസരിച്ചു അധികം തീക്ഷണതയില്ലാതെ പ്രകാശം പരത്തുന്നത് കാണാൻ മനോഹാരിതയുണ്ട്.
നിരത്തിന്റെ ഇരുവശത്തുമുള്ള മനോഹരമായ പൂമരങ്ങൾ മഞ്ഞിൽ കുളിർന്നു അരണ്ട ഇരുട്ടിൽ വിറച്ചുകൂടി പതുങ്ങി നിൽക്കുന്നു. സമയം ഏഴുമണി കഴിഞ്ഞതേയുള്ളൂ. എന്നിട്ടും മഞ്ഞുകാലത്തിന്റെ ആർദ്രതകാരണം അന്തരീക്ഷം എളുപ്പം ഇരുളുന്നു.
ഓഫിസിലെ പ്രധാന പ്രവേശനമായ ഗ്ലാസ്സ് ഡോർ തുറന്നു വാഹിദ് പുറത്തേക്കിറങ്ങി. ലാപ്ടോപ് ബാഗ് തോളിലൂടെ പുറത്തേക്കിട്ട് പാർക്കിങ് ഷെഡിൽ നിർത്തിയിരുന്ന തന്റെ ബുള്ളറ്റിൽ ചെന്നു കയറി വണ്ടി സ്റ്റാർട്ട് ചെയ്തു പുറകോട്ട് നീക്കി ഒന്ന് തിരിച്ചു മുന്നോട്ട് എടുക്കാൻ ശ്രമിച്ചപ്പോൾ ഓഫീസിൽ നിന്ന് രമ്യ ഇറങ്ങി വരുന്നത് കണ്ടു. അവൾ നിറഞ്ഞ പുഞ്ചിരിയോടെ അവന്റെ അടുത്തേക്ക് വന്നു.
“എന്താണ് മാഷേ, ഈ മൊഞ്ചത്തിയെ ഒക്കെ മറന്നോ.?”
അവൾ അവനെ സ്പർശിച്ചു നിന്ന്കൊണ്ട് കുശലം ചോദിച്ചു. വാഹിദ് സന്തോഷം നിറഞ്ഞ മുഖത്തോടെ അവളെ നോക്കി ചിരിച്ചു.
“ഇതുപോലൊരു മുട്ടൻ പണിതന്ന പിശാചിനെ ആർക്കെങ്കിലും അങ്ങിനെയങ്ങു മറക്കാൻ പറ്റുമോ?”
അവളെ കളിയാക്കിക്കൊണ്ട് അവനും തിരികെ കുശലം പറഞ്ഞു. അവൾ തമാശയോടെ ബുള്ളറ്റിന്റെ ഹാൻഡിലിൽ പിടിച്ചിരുന്ന വാഹിദിന്റെ കൈത്തണ്ടയിൽ നുള്ളി. എന്നിട്ട് പറഞ്ഞു.
“വല്യ പേരുകേട്ട കണക്കപ്പിള്ളയല്ലേ. ഒരു ഉത്തരവാദിത്വവും ഇല്ലാതെ ഇങ്ങനെ ആടിപ്പാടി നടക്കുന്നത് കണ്ടാൽ ആർക്കാ അസൂയ തോന്നാത്തത്. അപ്പൊ പിന്നെ ഒരു പണികൊടുക്കാമെന്ന് തോന്നിയത് ഒരു തെറ്റാണോ. പറയൂ പറയൂ. തെറ്റാണോ മാഷേ.”
രമ്യ അവന്റെ കൈത്തണ്ടയിലേക്ക് മാറിടം ഊന്നിക്കൊണ്ട് അവനെ കളിയാക്കി സംസാരിച്ചു. വാഹിദ് പുഞ്ചിരിച്ചതേയുള്ളൂ.
ഈ മനോഹരമായ ബാഗ്ലൂർ നഗരത്തിൽ തന്നെ കുടുക്കിയിട്ടതിന് പിന്നിൽ രമ്യയാണ്. ദുബായ് വിട്ടതിൽ പിന്നെ വിവാഹം കഴിഞ്ഞു നാട്ടിൽ തന്നെ തുടർന്ന രമ്യയെ അവളുടെ ഭർത്താവ് തന്നെയാണ് അയാൾ ജോലിചെയ്യുന്ന കമ്പനിയിൽ തന്നെ അവൾക്കും ജോലിവാങ്ങിച്ചു നൽകിയത്. ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറായ രോഹൻ ഈ ഐടി സ്ഥാപനത്തിൽ സീനിയർ പ്രോഗ്രാമർ ആയി ജോലിചെയ്യുന്നു.
എം.ബി.എ. കഴിഞ്ഞ രമ്യയെ മാർക്കറ്റിങ് വിങ്ങിലേക്ക് അയാൾ തന്നെ നിർദ്ദേശിക്കുകയും യു.എ.ഇ എക്സ്പീരിയൻസ് ഉള്ള അസാധ്യ സൗന്ദര്യമുള്ള പെൺകുട്ടിയായതു കൊണ്ട് അനായാസം ആ ടീമിലേക്ക് അവൾ അംഗീകരിക്കപ്പെടുകയും ചെയ്തു.
\\അവൾക്ക് ഗൾഫിൽ നിന്ന് താൻ ജോർജിന്റെയും വിൻസെന്റിന്റെയും കൈയിൽ നിന്ന് വാങ്ങിച്ചു കൊടുത്ത ഒരുകോടി രൂപകൊണ്ട് ഈ സിറ്റിയിൽ ചെറിയൊരു വില്ല വാങ്ങിക്കുകയും ഭർത്താവിന്റെ കൂടെ അതിൽ സന്തോഷവതിയായ കുടുംബിനിയായി താമസിക്കുകയും ചെയ്യുകയാണ്.
തന്റെ ജീവിതത്തിലെ എല്ലാ വഴികളും അവൾക്ക് അറിയാവുന്നത് കൊണ്ട് കാഞ്ഞിരക്കാവിലെ ഒളിജീവിതവും താൻ അന്വേഷിച്ച് കണ്ടെത്തിയ തന്റെ ജീവിതസത്യങ്ങളും രമ്യയ്ക്ക് അറിയാം. എല്ലാ സന്ദേഹങ്ങളും ആത്മസംഘർഷങ്ങളും അതിജീവിച്ചു താൻ വീട്ടിലേക്ക് മടങ്ങി സ്വസ്ഥമായി ദിവസങ്ങൾ തള്ളി നീക്കുമ്പോളാണ് രമ്യയുടെ വിളിവരുന്നത്.
“മാഷേ, എല്ലാ രഹസ്യങ്ങളും വെളിച്ചത്ത് കൊണ്ടുവന്നില്ലേ. അതിന്റെ കലിപ്പും ആശ്വാസവും ഫ്രീഡവും ആ നൂറകൊച്ചിന്റെ കാലിടുക്കിൽ തീർത്തോണ്ട് ആ വീട്ടിൽ തന്നെ ചടഞ്ഞു കൂടാനാണോ പരിപാടി.? ആണുങ്ങൾ ആയാൽ പെണ്ണിന് പണിതു കൊടുത്താൽ മാത്രം പോര രാവിലെ എഴുന്നേറ്റ് പണിക്കും പോകണം മാൻ.”
