വിഷാദതരളം… വികാരഭരിതം – 3 17

ചെറുക്കനാണെങ്കിൽ പണിയൊന്നും പഠിച്ചിട്ടുമില്ല..

മീരയെ ഒറ്റക്കിട്ട് താനെങ്ങിനെ ജയിലിലേക്ക് പോവും..?..

 

 

ഹൃദയം പൊട്ടി കരഞ്ഞ രവിയെ ആശ്വസിപ്പിക്കാനാവാതെ മീര കുഴങ്ങി..

അവൾക്കും ഉറങ്ങാനായില്ല..

 

 

പുലർച്ചെയെപ്പൊഴോ ഒന്ന് മയങ്ങിയ മീര ഞെട്ടിയുണർന്ന് നോക്കുമ്പോ കിടക്കയിൽ രവി ഉണ്ടായിരുന്നില്ല..പരിഭ്രമത്തോടെ ചാടിയെണീറ്റ മീര, വീടാകെ തിരഞ്ഞിട്ടും രവിയെ കാണാനായില്ല..

അവൾ പേടിയോടെ ബാബുവിനെ വിളിച്ചുണർത്തി..

രണ്ടാളും വീട്ടിലും പുറത്തും രവിയെ തിരഞ്ഞു..

ഒരു സംശയം തോന്നിയ ബാബു വണ്ടിയെടുത്ത് കത്തിച്ചാമ്പലായ വർക് ഷോപ്പിനടുത്ത് പോയി നോക്കിയെങ്കിലും രവിയെ കണ്ടെത്തിയില്ല..

തൊടിയിലെ മരക്കൊമ്പിൽ രവിയുടെ ചലനമറ്റ ശരീരം തൂങ്ങിയാടുന്നത്

ആദ്യം കണ്ടത് ഒരയൽവാസിയാണ്…

ഒറ്റ ദിവസത്തെ മാനസിക സംഘർഷം തന്നെ താങ്ങാനാവാതെ രവി ജീവനൊടുക്കി..

 

✍️…

 

 

കൃത്യം ഒരു മാസം കഴിഞ്ഞാണ് പിന്നെ ഗണേശൻ പ്രത്യക്ഷപ്പെട്ടത്..

രാവിലെത്തന്നെ അവൻ രവിയുടെ വീട്ടിലെത്തി..

ഗണേശൻ ചെയ്ത സഹായങ്ങളൊക്കെ മീരക്കറിയാം..

ഏട്ടൻ മരിച്ചയന്നും ഗണേശൻ എല്ലാ കാര്യത്തിനും മുന്നിലുണ്ടായിരുന്നു..

 

 

ആരും ക്ഷണിക്കാതെ തന്നെ ഗണേശൻ അകത്തേക്ക് കയറി സോഫയിലിരുന്നു..

 

 

“” ബാബൂ… നീയിരിക്ക്… നിന്നോട് ചില കാര്യങ്ങൾ പറയാനുണ്ട്…””.

 

 

ഭവ്യതയോടെ മുന്നിൽ നിൽക്കുന്ന ബാബുവിനോട് ഗണേശൻ പറഞ്ഞു..

ബാബു തൊട്ടപ്പുറത്തുള്ള ഒരു കസേരയിലിരുന്നു..

 

 

“ഇനിയെന്താ ബാബൂ നിന്റെ പരിപാടി..?.

വർക് ഷോപ്പ് നമുക്ക് വീണ്ടും തുടങ്ങണ്ടേ…?”..

 

 

ഒരു രക്ഷകന്റെ മട്ടിൽ ഗണേശൻ ചോദിച്ചു..

അകത്തിരുന്ന് മീര,ഗണേശന്റെ സംസാരം കേൾക്കുന്നുണ്ട്..

 

 

“” ചേട്ടാ… എനിക്ക്… ഞാൻ… പണിയൊന്നും… പഠിച്ചിട്ടില്ല… “..

 

 

പതറിക്കൊണ്ട് ബാബു പറഞ്ഞു..

 

 

“” നാലഞ്ച് കൊല്ലമായില്ലേ ബാബൂ..

ഇനിയും പണി പഠിച്ചില്ലേ നീ…?””..

 

 

അതിലെ പരിഹാസം അകത്തിരിക്കുന്ന മീരക്ക് മനസിലായി..

ഗണേശനെ കാണാൻ മീരക്ക് ഒട്ടും താൽപര്യമില്ലായിരുന്നു..

വൃത്തികെട്ടവനാണവൻ..

പക്ഷേ, കാണാതിരിക്കാനാവില്ല.. പത്ത് ലക്ഷത്തോളം രൂപയാണ് അയാൾക്ക് കൊടുക്കാനുള്ളത്..

തന്നെയിപ്പോ പുറത്തേക്ക് വിളിക്കും..അയാളുടെ മുമ്പിലേക്ക് ചെല്ലാതിരിക്കാനാവില്ല..

 

 

“” പിന്നെ എന്താ നിന്റെ പരിപാടി..എന്തേലും പണിക്ക് പോണ്ടേ…

ഞാനൊന്ന് നോക്കട്ടെ… ഏതേലും വർക് ഷോപ്പിൽ തന്നെ നോക്കാം..””..

 

 

സങ്കടത്തോടെ ബാബു തലയാട്ടി..

 

 

“” അത് മാത്രമല്ലല്ലോ ബാബൂ പ്രശ്നം..

അതിലേറെ പ്രശ്നം വേറെയുണ്ട്…””..

 

 

താൻ പേടിച്ച കാര്യം ചേട്ടൻ പറയാൻ പോകുന്നെന്ന് ബാബുവിന് മനസിലായി..

ഒരു നിശ്ചിത കൂലിയൊന്നുമില്ലെങ്കിലും, രവി അവന് എന്തേലും കൊടുക്കും.. അതവൻ കൂട്ടുകാരോടൊപ്പം കറങ്ങിയും സിനിമ കണ്ടും തീർക്കും..

ഒരുപാട്പൈസക്കൊന്നും അവന് ആവശ്യവുമുണ്ടായിരുന്നില്ല..

എല്ലാം നോക്കിയിരുന്നത് രവിയാണ്.. വലിയ വലിയ പൈസയുടെ കണക്കൊന്നും അവന് അറിയുകയുമില്ല..

 

 

“” ഇനി പറയുന്നത് നിന്റെ ചേട്ടത്തിയമ്മ കൂടി കേൾക്കണം… നീ അവളെയൊന്ന് വിളിച്ചേ… “..

 

 

ഗണേശൻ പറഞ്ഞത് കേട്ട് ബാബു എഴുന്നേറ്റപ്പോഴേക്കും മീര വിളിക്കാതെ തന്നെ വാതിൽക്കലെത്തി..

 

 

ഗണേശൻ ആർത്തിയോടെയാണ് മീരയെ നോക്കിയത്..

ഈ മുതലിന് വേണ്ടിയാണ് ഇക്കണ്ട കളിയെല്ലാം കളിച്ചത്..

താൻ ഉദ്ദേശിച്ച റൂട്ടിൽ തന്നെയാണ് കാര്യങ്ങൾ നീങ്ങിയത്..

അതിന് വേണ്ടി രണ്ട് മരണങ്ങളാണ് നടന്നതെന്ന് ഒരലോസരവും അവനുണ്ടായില്ല..

 

 

മീരയൊരൽപം ക്ഷീണിച്ചിട്ടുണ്ടെന്ന് ഗണേശന് തോന്നി.. എന്നാൽ ആ പൂച്ചക്കണ്ണുകളുടെ തിളക്കം അൽപം പോലും കുറഞ്ഞിട്ടില്ല..

സൗന്ദര്യത്തിനും ഒരു കുറവുമില്ല..

ഭർത്താവ് മരിച്ചിട്ട് വെറും ഒരു മാസം മാത്രമായ ഒരു വിധവയാണ് മീരയെന്നറിമായിരുന്നിട്ടും ഗണേശൻ ആർത്തിയോടെത്തന്നെയാണ് അവളെ നോക്കിയത്..

1 Comment

Add a Comment
  1. POLICHU WAITING FOR NEXT PART..

Leave a Reply

Your email address will not be published. Required fields are marked *