വൈഷ്ണവഹൃദയം – 1 1

 

വിശ്വൻ : അച്ഛൻ വെറുതെ സ്വന്തമായ് പഴി ചാരേണ്ട, ഇതായിരിക്കും വിധി.

 

വാമദേവൻ : വിധി….. ഡാ നമ്മുടെ പ്രവർത്തികളാണ് നമ്മുടെ വിധിയെ തീരുമാനിക്കുന്നത്. ഞാൻ എന്റെ പൂർവികർ കൈമാറി വന്നയെല്ലാം ഒറ്റയ്ക്ക് അനുഭവിച്ചുതീർക്കാൻ നോക്കിയതിന്റെയാ ഇപ്പോൾ ഞാൻ അനുഭവിക്കുന്നത്.

 

വിശ്വൻ : അച്ഛൻ അങ്ങനെയൊന്നും ചിന്തിക്കാതെ. എല്ലാം മാറും അച്ഛന്റെ ഈ രോഗമെല്ലാം മാറി അച്ഛന് പഴയതുപോലെ ജീവിക്കാൻ പറ്റും.

 

വാമദേവൻ : ജീവിതം…ഡാ എനിക്ക് ഒരു തോന്നൽ എന്തെന്നാൽ എനിക്ക് ഇനി അധികം നാൾ ഇല്ലാതെപോലെ.

 

വിശ്വൻ : അച്ഛൻ അങ്ങനെയൊന്നും ചിന്തിക്കേണ്ട. മരുന്ന് കഴിക്കാൻ സമയമായില്ലേ ഞാൻ അമ്മയെ വിളിക്കാം.

 

വിശ്വൻ കട്ടിലിൽ നിന്ന് എണീക്കാൻ പോയപ്പോൾ ഒരു കൈ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് വാമദേവൻ വീണ്ടും അവനോട് അവിടെ ഇരിക്കാൻ കാണിച്ചു.

 

വാമദേവൻ : ഡാ നിനക്ക് വയസ്സേത്രയായി കുറഞ്ഞത് ഒരു 24 എങ്കിലും ആകില്ലേ?

 

വിശ്വൻ : 25 ആയി അച്ഛാ, എന്താ ചോദിച്ചേ?

 

വാമദേവൻ : ഡാ നീ എത്രയും വേഗം ഒരു കല്യാണം കഴിക്കാൻ നോക്ക്. ഒരാളുടെയെങ്കിലും കല്യാണമെങ്കിലും കണ്ടിട്ട് ചാകണമെന്ന് ഒരു ആഗ്രഹം.നിന്റെ അമ്മയ്ക്കും ഒരു കൂട്ട് ആകും.

 

വിശ്വൻ : അച്ഛൻ പെട്ടന്ന് അങ്ങനെ പറഞ്ഞാൽ, ഇപ്പോഴത്തെ സ്ഥിതി വച്ച് അത് എങ്ങനെ നടക്കുമെന്നറിയില്ല.

 

വാമദേവൻ : നീ ഒരു വലിയ തറവാട്ടിലെ കുട്ടിയെ തന്നെ കല്യാണം കഴിക്കാൻ ഞാൻ ആവശ്യപ്പെടുന്നില്ല. അങ്ങനെയൊരു ബന്ധം ഇനി ഇപ്പോഴത്തെ നമ്മുടെ തറവാടിന്റെ അവസ്ഥ വച്ച് കിട്ടുമോ എന്നുപോലും അറിയില്ല. അതുകൊണ്ട് നിനക്ക് ഇഷ്ടപെടുന്ന ഒരു പെൺകുട്ടിയെ തന്നെ നീ വേളി കഴിച്ചോ.ജാതി നോക്കി നടന്നാൽ ചിലപ്പോൾ ഇനി കിട്ടിയില്ലെന്നു വരാം അതുകൊണ്ട് അത് ഒന്നും നോക്കേണ്ട. ഈയുള്ളവന്റെ പ്രവർത്തിയുടെ ഫലം അല്ലെ ഇപ്പോൾ എല്ലാവരും അനുഭവിക്കുന്നെ.നീ എന്തായാലും ചിന്തിച് ഒരു തീരുമാനം എടുത്താൽ മതി.

 

വിശ്വൻ : ശെരി അച്ഛാ ഞാൻ ഒന്ന് ആലോചിക്കട്ടെ.

 

വാമദേവൻ : നിന്റെ കൂട്ടുകാരൻ ശിവന് ഒരു പെങ്ങൾ ഇല്ലേ. ആ കുട്ടിയായാലും നമുക്ക് നോക്കാം കേട്ടോ.

 

വിശ്വൻ പെട്ടന്ന് ഞെട്ടി. ദൈവമേ അച്ഛൻ എങ്ങനെ അറിഞ്ഞു നമ്മുടെ പ്രേമം, ഇനി ശബരി എന്തെങ്കിലും പറഞ്ഞോ. വിശ്വൻ വീണ്ടും ആലോചന നിർത്തി അച്ഛനോട് സംസാരിച്ചു.

 

വിശ്വൻ : ആ കുട്ടിയോ. അവൾ എനിക്ക് എന്റെ പെങ്ങളെ പോലെയാണ്.

 

വാമദേവൻ : മ്മ് നിന്റെ മുഖം അത് നന്നായി തന്നെ പറയുന്നുണ്ട്. ഇഷ്ടമാണെങ്കിൽ നോക്കാമെടാ.

 

വിശ്വൻ : അച്ഛൻ എങ്ങനെ അറിഞ്ഞു ശബരി പറഞ്ഞോ?

 

വാമദേവൻ : ആരും പറഞ്ഞില്ല ഞാൻ വെറുതെ ഒന്ന് ചൂണ്ട എറിഞ്ഞു നോക്കിയതാ അപ്പോഴേക്കും നീ കേറി അങ്ങ് കൊത്തി.

 

വിശ്വൻ : അച്ഛാ ഞാൻ ഇതുവരെ ശബരിയോട് മാത്രമേ ഇത് പറഞ്ഞിട്ടുള്ളു.

 

വാമദേവൻ : അവനല്ല നിന്റെ അമ്മ തന്നെയാ എന്നോട് ഇത് സൂചിപ്പിച്ചേ.

 

വിശ്വൻ : അമ്മയോ…അമ്മ എങ്ങനെ അറിഞ്ഞു. ഞാൻ സംസാരിച്ചു സമയം പോയതറിഞ്ഞില്ല ക്ഷേത്രത്തിൽ പോകണമായിരുന്നു.

 

വാമദേവൻ : പോയി വാ..

 

വിശ്വൻ ആ മുറിയിൽ നിന്ന് ഇറങ്ങി നേരെ അടുക്കളയിൽ പോയി. അവിടെ അവന്റെ അമ്മ തേങ്ങ ചിരകികൊണ്ട് ഇരിക്കുവാരുന്നു.

 

വിശ്വൻ : അമ്മാ…. അച്ഛനോട് അമ്മയാണോ എനിക്ക് സുമയെ ഇഷ്ടാമെന്ന് പറഞ്ഞത്.

 

വാസുകി : ഞാൻ തന്നെയാ. എന്നും പിന്നെ ഇങ്ങനെ കൂട്ടുകാരുമൊത്ത് നടന്നാൽ മതിയോ നിനക്കും ഒരു കൂട്ട് വേണ്ടേ.

 

വിശ്വൻ : അതിനു എനിക്ക് ആ കുട്ടിയെ ഇഷ്ടമാണെന്ന് അമ്മ എങ്ങനെ അറിഞ്ഞു. ശിവന് പോലും ഈ കാര്യം അറിയില്ല.

 

 

വാസുകി : ഇവിടെയായി നിന്റെ പ്രവർത്തിയിലും പെരുമാറ്റത്തിലെയും വ്യത്യാസം ഏതൊരു അമ്മയേയും പോലെ എനിക്കും മനസ്സിലായി. പിന്നെ ശബരിയെ ഒന്നു ചോദ്യം ചെയ്തപ്പോൾ എല്ലാം അവൻ പറഞ്ഞു.പിന്നെ നിന്റെ പ്രവർത്തികൾ തന്നെ കാരണം അല്ലെങ്കിൽ ഉത്സവസമയം മാത്രം അമ്പലത്തിൽ പോകുന്നവൻ ഇപ്പോൾ എല്ലാദിവസവും പോകുന്നതും ആ കുട്ടിക്ക് നിന്നെ കാണുമ്പോൾ ഉള്ള നാണവും എല്ലാംകൂടി നോക്കിയാൽ ഏതൊരാൾക്കും മനസ്സിലാകും.

 

വിശ്വൻ : ഞാൻ അമ്പലത്തിലോട്ട് പോകട്ടെ. സമയം കുറെയെയായി.

 

വാസുകി : എന്താടാ ആ കുട്ടി നോക്കിനിൽക്കുമെന്ന് പറഞ്ഞോ. നീ ആദ്യം ശിവനോട് ഇതെക്കുറിച്ചു സംസാരിക്ക്.

 

വിശ്വൻ : ഈ അമ്മയെകൊണ്ട്…… . ഞാൻ ഇറങ്ങുവാണെ.

 

വിശ്വൻ അമ്പലത്തിലോട്ട് പോകുന്ന വഴിക്ക് ഇപ്പോൾ നടന്നതിനെ കുറിച് ചിന്തിച്ചു. അമ്മ പറയുന്നതിലും കാര്യമുണ്ട്, വെറുതെ അച്ഛന്റെ മുന്നിൽ വെറുതെ അവളെ പെങ്ങളാക്കുകയും ചെയ്തു. അച്ഛനും എല്ലാം അറിയാമായിരുന്നു. അവനോട് ഞാൻ ഈ കാര്യം എങ്ങനെ പറയും, അവൻ എങ്ങനെ എടുക്കുമെന്നറിയില്ല. കൂടെ നിന്ന് സ്വന്തം പെങ്ങളെപ്പോലെ കാണേണ്ടേവളെ പ്രേമിച്ചവനെന്ന് പറഞ്ഞു അവൻ ഇനി ദേഷ്യപ്പെടുമോ എന്നറിയില്ല.എന്തായാലും ശബരിക്ക് ഒന്ന് കൊടുക്കണം എന്ത് വന്നാലും ആരോടും ഒന്നും മിണ്ടില്ല എന്ന് പറഞ്ഞവനാ.അങ്ങനെ നടന്ന് അമ്പലത്തിൽ എത്തി.

 

അമ്പലം മുഴുവൻ തിരക്കാണല്ലോ ഇവന്മാർ എവിടെയാണോ എന്തോ. സുമ ആ കുളത്തിന്റെ കരയിൽ വരാമെന്നല്ലേ പറഞ്ഞെ. അവളെ ഒന്ന് കണ്ടിട്ട് അവന്മാരെ നോക്കാൻ പോകാം. അങ്ങനെ അവൻ കുളത്തിലേക്ക് നടക്കും വഴി ശേഖരൻ അവന്റെ കയ്യിൽ കേറി പിടിച്ചു.

 

ശേഖരൻ : ഡാ നീ എങ്ങോട്ടാ പോകുന്നെ. നിന്നോട് നമ്മളെല്ലാം ആല്മരത്തിന്റെ അവിടെ കാണുമെന്നല്ലേ പറഞ്ഞെ. പിന്നെ നീ എന്താ ആ കുളത്തിന്റെ അങ്ങോട്ട്‌ പോകുന്നെ.

 

വിശ്വൻ : ഡാ അതുപിന്നെ…( വിക്കി വിക്കി ) ഡാ രാവിലെ എന്തായാലും വിളിച്ചതല്ലേ അപ്പോൾ ഒന്ന് ക്ഷേത്രത്തിനുള്ളിൽ കയറിട്ടു വരാമെന്നു കരുതി. അപ്പോൾ കാലിൽ കുറച്ചു ചെളിയായതുകൊണ്ട് കാലൊന്ന് കഴുകി വരാമെന്നു കരുതി.

 

ശേഖരൻ : എവിടെ ചെളി നിന്റെ കാലിൽ ഒന്നും ഇല്ലല്ലോ. ഡാ സത്യം പറഞ്ഞു കുപ്പി ഒളിപ്പിച്ച് വച്ചിട്ടുണ്ടോ കുളത്തിന്റെ അടുത്തെവിടെയെങ്കിലും.

 

(ദൈവമെ എന്ത് പറഞ്ഞു രക്ഷപെടും. എന്തായാലും അവൻ പറഞ്ഞതിനോട് തന്നെ യോജിക്കാം അല്ലെങ്കിൽ അവൻ നിർത്താതെ ചോദ്യം ചോദിച്ചുകൊണ്ടിരിക്കും )

 

വിശ്വൻ : ഡാ നീ അവരോടൊന്നും ഇപ്പോൾ പറയണ്ട കൂടിയ സാധനമാ. നീ പറയാതിരുന്നാൽ ഒരു ലാർജ് നിനക്ക് കൂടുതൽ തരാം. അവന്മാർ കയ്യിട്ടാൽ അറിയാമല്ലോ, ആ അരവിന്ദനാണെങ്കിൽ വേണമെങ്കിൽ കുപ്പിയോട് കൂടും വിഴുങ്ങും.

 

ശേഖരൻ : ഡാ എന്നാൽ ഇപ്പോൾ പോയി ഒന്ന് അടിച്ചിട്ട് വരാം. രാവിലെ ഒന്ന് ഫോർമ്മ് ആകട്ടെ.

Leave a Reply

Your email address will not be published. Required fields are marked *