വൈഷ്ണവഹൃദയം – 1 1

 

 

തറവാട്ടിലെ കുളത്തിൽ പോയി ഒന്ന് വിസ്തരിച്ചു കുളിച്ച് കേറി വന്നപ്പോൾ അമ്മ രാവിലത്തെ ഭക്ഷണം എടുത്തു തന്നു, നല്ല ചൂട്അ ദോശയും ചമ്മന്തിയും. അതും കഴിച്ചു കൈ കഴുകിവന്ന് ഉമ്മറത്തു ഇരുന്ന് ഒന്നു മയങ്ങിവരുകയായിരുന്നു.

വാസുകി : രാവിലെ കുളിചുവന്നിട്ടാണോ നിന്റെ ഉറക്കം.

 

വൈദ്യനാഥൻ : ഏയ് ഇല്ല ഒന്നു മയങ്ങിയതേ ഉള്ളു. ശബരി എവിടെ ഞാൻ ഇന്ന് അവനെ രാവിലെ മുഴുവൻ ഇവിടെ അന്വേഷിച്ചു.

 

വാസുകി : അവൻ അതിനു രാവിലെ നേരുത്തേ തന്നെ അമ്പലത്തിലേക്ക് പോയി.

 

വൈദ്യനാഥൻ: അച്ഛന് എങ്ങനെയുണ്ട്, ചുമ കുറവുണ്ടോ.

 

വാസുകി : ഇല്ല വിശ്വാ, ഓരോ ദിനം കഴിയുംതോറും അദ്ദേഹത്തിന്റെ അവസ്ഥ വളരെ മോശമാകുകയാ.

 

( നിങ്ങൾക്ക് ചിലപ്പോൾ ഒരു സംശയം വരും ഈ വിശ്വൻ ആരെന്നലെ അത് ഞാൻ തന്നെയാ അമ്മ പണ്ടുമുതലേ എന്നെ വിളിക്കുന്നെ ഈ പേരിലാ. എന്റെ കൂട്ടുകാരും നാട്ടുകാരും ഈ പേര് അങ്ങ് ഏറ്റെടുത്തു. ഇപ്പോൾ വൈദ്യനാഥൻ എന്ന് എന്നെ വിളിക്കുന്നത് ചുരുക്കം ചിലപേർ മാത്രമാണ്, അപ്പോൾ ഇനി ഈ വിശ്വൻ എന്ന് തുടരാം അല്ലെ )

 

വിശ്വൻ : നമുക്ക് നാളെ ഒന്ന് ആശുപത്രിയിൽ കൊണ്ടുപോകാം. പിന്നെ മരുന്നൊന്നും മുടക്കം വരാതെ നോക്കണം.

 

വാസുകി : നാളെ പോകാം, പിന്നെ നിന്റെ അച്ഛന്റെ കാര്യം നോക്കാൻ നീ എന്നെ ഇനി ഉപദേശിക്കുകയൊന്നും വേണ്ട.ഇതിപ്പോൾ കൊല്ലം 5 ആയി ആണ് മനുഷ്യൻ കിടപ്പിലായിട്ട്, ഇന്ന് വരെ അദ്ദേഹത്തെ നോക്കുന്നതിൽ ഞാൻ ഒരു പിഴവും വരുത്തിയിട്ടില്ല.

 

വിശ്വൻ : അമ്മ ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചല്ല പറഞ്ഞെ. എന്തായാലും ഞാൻ അച്ഛനെയൊന്ന് കണ്ടിട്ട് വരാം.

 

വിശ്വൻ അച്ഛന്റെ മുറിക്കുള്ളിൽ കേറി ആണ് കട്ടിലിൽ കിടക്കുന്ന തന്റെ അച്ഛനെ നോക്കിനിന്നു.

 

വാമദേവൻ : വൈദ്യ… ഇങ്ങ് അടുത്തേക്ക് വാ.

 

വിശ്വൻ അച്ഛന്റെ അടുക്കൽ പോയി ആ കട്ടിലിൽ ഇരുന്നു.

 

വിശ്വൻ : എന്താ അച്ഛാ…വയ്യെങ്കിൽ അച്ഛൻ പാടുപെട്ടു സംസാരിക്കേണ്ട .

 

വാമദേവൻ ചുമച്ച് ചുമച്ച് ഒരുവിധം സംസാരിക്കാൻ തുടങ്ങി.

 

വാമദേവൻ : നിങ്ങളുടെ സംസാരം ഞാൻ കേട്ടു. ഇതിനെല്ലാത്തിനും കാരണം എന്റെ പ്രവർത്തികൾ തന്നെയാണ്. നിന്റെ അമ്മ എന്നെ നന്നായി തന്നെയാ നോക്കുന്നത്. പലവട്ടം എന്നെ ഓർമിപ്പിച്ചിട്ടുമുണ്ട് എന്റെ പ്രവർത്തികളുടെ ഫലം എന്താകുമെന്നുള്ളത്. ഞാൻ നിന്റെയോ അവളുടെയോ ആരുടേയും വാക്ക് കേട്ടില്ല.

 

വിശ്വൻ : അച്ഛൻ വെറുതെ സ്വന്തമായ് പഴി ചാരേണ്ട, ഇതായിരിക്കും വിധി.

 

വാമദേവൻ : വിധി….. ഡാ നമ്മുടെ പ്രവർത്തികളാണ് നമ്മുടെ വിധിയെ തീരുമാനിക്കുന്നത്. ഞാൻ എന്റെ പൂർവികർ കൈമാറി വന്നയെല്ലാം ഒറ്റയ്ക്ക് അനുഭവിച്ചുതീർക്കാൻ നോക്കിയതിന്റെയാ ഇപ്പോൾ ഞാൻ അനുഭവിക്കുന്നത്.

 

വിശ്വൻ : അച്ഛൻ അങ്ങനെയൊന്നും ചിന്തിക്കാതെ. എല്ലാം മാറും അച്ഛന്റെ ഈ രോഗമെല്ലാം മാറി അച്ഛന് പഴയതുപോലെ ജീവിക്കാൻ പറ്റും.

 

വാമദേവൻ : ജീവിതം…ഡാ എനിക്ക് ഒരു തോന്നൽ എന്തെന്നാൽ എനിക്ക് ഇനി അധികം നാൾ ഇല്ലാതെപോലെ.

 

വിശ്വൻ : അച്ഛൻ അങ്ങനെയൊന്നും ചിന്തിക്കേണ്ട. മരുന്ന് കഴിക്കാൻ സമയമായില്ലേ ഞാൻ അമ്മയെ വിളിക്കാം.

 

വിശ്വൻ കട്ടിലിൽ നിന്ന് എണീക്കാൻ പോയപ്പോൾ ഒരു കൈ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് വാമദേവൻ വീണ്ടും അവനോട് അവിടെ ഇരിക്കാൻ കാണിച്ചു.

 

വാമദേവൻ : ഡാ നിനക്ക് വയസ്സേത്രയായി കുറഞ്ഞത് ഒരു 24 എങ്കിലും ആകില്ലേ?

 

വിശ്വൻ : 25 ആയി അച്ഛാ, എന്താ ചോദിച്ചേ?

 

വാമദേവൻ : ഡാ നീ എത്രയും വേഗം ഒരു കല്യാണം കഴിക്കാൻ നോക്ക്. ഒരാളുടെയെങ്കിലും കല്യാണമെങ്കിലും കണ്ടിട്ട് ചാകണമെന്ന് ഒരു ആഗ്രഹം.നിന്റെ അമ്മയ്ക്കും ഒരു കൂട്ട് ആകും.

 

വിശ്വൻ : അച്ഛൻ പെട്ടന്ന് അങ്ങനെ പറഞ്ഞാൽ, ഇപ്പോഴത്തെ സ്ഥിതി വച്ച് അത് എങ്ങനെ നടക്കുമെന്നറിയില്ല.

 

വാമദേവൻ : നീ ഒരു വലിയ തറവാട്ടിലെ കുട്ടിയെ തന്നെ കല്യാണം കഴിക്കാൻ ഞാൻ ആവശ്യപ്പെടുന്നില്ല. അങ്ങനെയൊരു ബന്ധം ഇനി ഇപ്പോഴത്തെ നമ്മുടെ തറവാടിന്റെ അവസ്ഥ വച്ച് കിട്ടുമോ എന്നുപോലും അറിയില്ല. അതുകൊണ്ട് നിനക്ക് ഇഷ്ടപെടുന്ന ഒരു പെൺകുട്ടിയെ തന്നെ നീ വേളി കഴിച്ചോ.ജാതി നോക്കി നടന്നാൽ ചിലപ്പോൾ ഇനി കിട്ടിയില്ലെന്നു വരാം അതുകൊണ്ട് അത് ഒന്നും നോക്കേണ്ട. ഈയുള്ളവന്റെ പ്രവർത്തിയുടെ ഫലം അല്ലെ ഇപ്പോൾ എല്ലാവരും അനുഭവിക്കുന്നെ.നീ എന്തായാലും ചിന്തിച് ഒരു തീരുമാനം എടുത്താൽ മതി.

Leave a Reply

Your email address will not be published. Required fields are marked *