വർഷ: വരുണേട്ട, ഫോൺ വയ്ക്ക്, എനിക്കൊരു തെറ്റു പറ്റി. ആ വിഷയം വിട്ടേക്കാം. എന്ന് വച്ച് ആവശ്യമില്ലാത്ത കാര്യം പറയരുത്.
(അതിനു മറുപടി പറയാതെ വരുൺ ഫോൺ കട്ട്ചെയ്തു. വർഷ തിരിച്ചു വിളിച്ചപ്പോൾ സ്വിച് ഓഫ്, തൻ്റെ ഭർത്താവിനോട് വർഷയുടെയുള്ളിൽ ചെറിയ നീരസം അനുഭവപ്പെട്ടു.)
എങ്കിലും വിശ്വനാഥൻ്റെ പ്രവർത്തികൾ അവൾ ഇഷ്ട്ടപെട്ടിരുന്നില്ല.
വിശ്വനാഥന് റിയൽ എസ്റ്റേറ്റ് ബിസ്സിനസ്സ് ആണ് 45 വയസ്സുണ്ട്, കരിമ്പാറ പോലെ ഉറച്ച, 90,95, നെഞ്ചു വിരിവും 8 അടിയോളം ഉയരമുള്ള കറുത്ത ആജാനുബഹുവായ മനുഷ്യൻ. ഭാര്യ, വത്സല 38 വയസ്സ്, ജോലിയൊന്നും ഇല്ല, രണ്ടു മക്കൾ, മേഘയും, വിനുവും, രണ്ടു മക്കളും വിവാഹമൊക്കെ കഴിഞ്ഞ് അമേരിക്കയിൽ താമസിക്കുന്നു.
എന്നാൽ ഒരിക്കൽ വർഷയുടെ എല്ലാ ചിന്തകളും മാറ്റി മറിച്ച ഒരു സംഭവം ഉണ്ടായി..
രാത്രിയിൽ ഏകദേശം 8:30 ആയപ്പോൾ, വർഷയുടെ കാൾ: “അങ്കിളേ, ഒന്നും വേഗം വരണം, അമ്മ തല കറങ്ങി വീണു, വിളിച്ചിട്ട് എണീക്കുന്നില്ല, മുഖത്ത് വെള്ളം തളിച്ചിട്ടും കണ്ണ് തുറക്കുന്നില്ല. പെട്ടന്ന് വരണേ. എനിക്ക് വല്ലാതെ പേടി തോന്നുന്നു.”
വിശ്വൻ: മോളേ..പേടിക്കാതെ ധൈര്യമായിരിക്ക്. ഞാനിതാ വന്നു. ഒന്നും പേടിക്കണ്ട, ഒരു കുഴപ്പവുമില്ല അമ്മയ്ക്ക്.
2 മിനിറ്റ് കഴിഞ്ഞപ്പോൾ അയാൾ കാറുമായി വന്നു. പോർച്ചിൽ കാർ നിർത്തിയ ശബ്ദം കേട്ട് അവൾ ഓടി വന്ന് കതകു തുറന്നു. ഒരു വെള്ള സ്വിഫ്റ്റ് കാറിലാണ് വിശ്വൻ വന്നിറങ്ങിയത്.
രണ്ടു പേരും ഹാളിലേക്ക് കയറി വന്നു.
“എന്തു പറ്റിയതാ? എവിടെയാ മോളേ അമ്മ വീണത്?”
“കിച്ചണിൽ ഞങ്ങൾ രണ്ടു പേരും വർത്തമാനം പറഞ്ഞിരുന്ന് നാളെ രാവിലെ കറി വെക്കാനുള്ള പച്ചക്കറി അരിയുവായിരുന്നു. തൊണ്ട വരണ്ടപ്പോൾ വെള്ളം കുടിക്കാനായി എഴുന്നേറ്റതാ”
“ഹോ.. കഷ്ടം…..”
“വീഴുന്നത് കണ്ട് വെട്ടി തിരിഞ്ഞ്, ഞാൻ കയറി പിടിച്ചതാ പ്.. പ. പ്… പക്ഷേ എൻ്റെ കൈയിൽ നിന്നില്ല..അമ്മയുടെ ഭാരം എ..എനിക്ക് താങ്ങാനായില്ല..വ.. വ്.. വീ.. വീണു..”
(ഏങ്ങലടിച്ച്, തൊണ്ട ഇടറി, ചൂണ്ട് വിറച്ചാണ് അവൾ അത്രയും പറഞ്ഞത്.)
“മോളെ..കുറച്ച് തണുത്ത വെള്ളം തന്നേ.”
(വർഷ ഫ്രിഡ്ജ് തുറന്ന് തണുത്ത വെള്ളം കൊടുത്തു.)
(വിശ്വനാഥൻ ശക്തിയായി സരസ്വതിയുടെ മുഖത്ത് തളിച്ച് വിളിച്ച.)
“ഏട്ടത്തിയെ.. ഏട്ടത്തി.. കണ്ണ് തുറന്നേ, ഇതു ഞാനാ വിളിക്കുന്നെ…” (കവിളത്ത് ചെറുതായി തട്ടി)
“കണ്ണ് തുറക്കുന്നില്ലല്ലോ. വർഷ മോളേ, വേഗം ഡ്രസ്സ് മാറി വാ. എത്രയും പെട്ടന്ന് ആശുപത്രിയിൽ പോണം” (അതും പറഞ്ഞ് പൂ പറിക്കുന്ന ലാഘവത്തിൽ അമ്മയെ എടുത്തുയർത്തി, പുറത്തേക്ക് പോയി.)
വർഷയുടെ കണ്ണ് മിന്നി വികസിച്ചു. 45-ലും തളരാത്ത ആരോഗ്യം.
അവൾ ചുരിദാർ അണിഞ്ഞു ഒരുങ്ങിയിറങ്ങി നോക്കുമ്പോൾ വിശ്വൻ അമ്മയെ ഒരു കുഞ്ഞിനെ കിടത്തുന്ന പോലെ ബാക്ക് സീറ്റിൽ കിടത്തി.
“വർഷാ.. ഒരു തലയിണ എടുത്തോ, തല നേരെ വയ്ക്കാനാ.”
വർഷ റൂമിൽ കയറി തലയിണ എടുത്ത്, വീടിൻ്റെ വാതിൽ പൂട്ടി ഇറങ്ങി.
“മോളെ, നീ പുറകിൽ ഇരുന്നോ.”
വർഷ കാറിൻ്റെ പുറകിൽ കയറി, മടിയിൽ തലയിണ വച്ച് അമ്മയുടെ തലയെടുത്ത് വെച്ച്, സരസ്വതിയെ ചുറ്റി പിടിച്ചിരുന്നു.
“ശരി, അങ്കിൾ പോകാം, വണ്ടിയെടുക്ക്.”
അയാൾ വേഗത്തിൽ കാറോടിച്ച് ആശുപത്രിയിൽ എത്തി.
കാറിൽ നിന്ന് അമ്മയെ എടുത്ത് കൊണ്ട് ഓടി ഡോക്ടറിൻ്റെ അടുത്തെത്തി.
പരിശോധനയ്ക്കു ശേഷം, മരുന്ന് കുറിച്ച് കൊടുത്തു.ഡോക്ടർ എന്തൊക്കയോ അയാളോട് പറഞ്ഞിട്ട്, നടന്നു പോയി.
സരസ്വതിയെ വാർഡിലേക്ക് കൊണ്ടുപോയി ട്രിപ്പ് ഇട്ടു കിടത്തി.
കുറിച്ച് കൊടുത്ത മരുന്നും, ഗുളികയും വാങ്ങി ബില്ലുമടച്ച് അയാൾ വന്ന് അവളുടെ കൈയിൽ കൊടുത്തിട്ടു പറഞ്ഞു.
“മോളേ, BP വളരെ കുറവാണ്. അതു കൊണ്ടാണ് തല ചുറ്റി വീണത്. ഒരു മണിക്കൂർ കഴിയുമ്പോൾ നമുക്ക് പോകാം.”
വർഷ ദീർഘാശ്വാസം വിട്ടു.
ഉടനെ അയാൾ കൈ എടുത്ത് അവളുടെ തോളത്തു തട്ടിട്ട് പറഞ്ഞു, “വർഷാ, ഒരു മരുമകളുടെ കടമ, നീ നന്നായി ചെയ്യുന്നുണ്ട്. അതു കൊണ്ട് എനിക്ക് വീടിനകത്തു നീ വന്നതിൽ പിന്നെ ഇന്ന് വരെ കയറേണ്ടി വന്നിട്ടില്ല.”
