ശലഭം – 5

മലയാളം കമ്പികഥ – ശലഭം – 5

നിർത്താതെയുള്ള ഫോൺ ബെൽ കേട്ടാണ് ഷാ ഉറക്കം ഉണർന്നത്. ആരാണീ നേരത്ത് ശല്യം ചെയ്യുന്നത് എന്നോർത്ത് കൊണ്ട് അയാൾ സമയം നോക്കി. എട്ടുമണി ആയിരിക്കുന്നു. അയാൾ ഫോണിലേക്ക് നോക്കി. അർജുനാണ് വിളിക്കുന്നത്. അയാൾ വേഗം കാൾ അറ്റൻഡ് ചെയ്തു. “ഹലോ, അർജുൻ….., എന്താ ഈ നേരത്ത്?”
“അല്ല, ഇക്ക മറന്നോ ഇന്നല്ലേ മോഡേൺ ടെക്സ്റ്റൈൽസിന്റെ ഉത്ഘാടനം? മറന്ന് പോയോ”
“ഓഹ് അർജുൻ ഞാനത് മറന്ന് പോയി”
“എന്നാൽ ഇക്ക വേഗം റെഡി ആയിക്കൊള്ളൂ, ഞാൻ അങ്ങോട്ട് വന്നുകൊണ്ടിരിക്കുകയാണ്”
“ഓക്കേ നീ വേഗം വാ.”

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

“ഞാൻ അലിയെയും കൂട്ടി വന്നാലോ ഇക്ക?”
“വേണ്ട. നേരെ ഇങ്ങോട്ട് പോര്. ഇവിടുന്നു പോകാം അവന്റെ അടുത്തേക്ക്. ഞാനും അവിടെയൊക്കെ പോയിട്ട് കുറേ നാളായി” അല്പ സമയത്തെ ആലോചനക്ക് ശേഷം ഷാ പറഞ്ഞു.
“ശരി ഇക്ക. പത്തു മിനിറ്റ് കൊണ്ട് ഞാൻ അവിടെത്തും,ഇക്ക വേഗം റെഡിയായിക്കോളു” അർജുൻ കാൽ ബ്രേക്കിൽ നിന്നെടുത്തു ആക്സിലേറ്റർ കൊടുത്തു കൊണ്ട് റോഡ് സൈഡിൽ നിർത്തിയ കാർ മുന്നോട്ട് എടുക്കുന്നതിനിടയിൽ ഫോൺ കട്ട്‌ ചെയ്ത് പോക്കെറ്റിൽ ഇട്ടു.
ഷായ്ക്ക് ഫോൺ ചെയ്യാനായി സൈഡിൽ ഒതുക്കിയ വണ്ടി അർജുൻ മുന്നോട്ടെടുത്തു. റോഡിലേക്ക് കയറിയ കാർ മറ്റു വാഹനങ്ങൾക്കിടയിലൂടെ ഷായുടെ വീട് ലക്ഷ്യമാക്കി നീങ്ങി തുടങ്ങി.
കുറഞ്ഞ സമയം കൊണ്ട് അർജുൻ ഷായുടെ വീട്ടിലെത്തി. കാർ പോർച്ചിൽ നിർത്തി അർജുൻ സിറ്റൗട്ടിൽ കയറി ഇരുന്നു. സിറ്റൗട്ടിലേക് ഇറങ്ങി വന്ന ഷാ ചായ കൊടുത്തു കൊണ്ട് അല്പ സമയത്തിനകം വരാമെന്നു പറഞ്ഞു വീണ്ടും അകത്തേക്ക് കയറി പോയി.
അരമണിക്കൂർ കൊണ്ട് ഷാ ഡ്രസ്സ്‌ മാറി വന്നു. അർജുനോട് പറഞ്ഞു “പോവാം”
“ശരി സാർ” അർജുൻ എഴുന്നേറ്റ് കൊണ്ടാണ് പറഞ്ഞത്. അർജുൻ വേഗം തന്നെ കാറിൽ കയറി സ്റ്റാർട്ട്‌ ചെയ്തു. ഷാ പിൻ ഡോർ തുറന്നു കാറിലേക്ക് കയറി ഇരുന്നു. കാർ സ്റ്റാർട്ടായി, ഷായുടെ പഴയ വീട് ലക്ഷ്യമാക്കി യാത്ര തുടങ്ങി.
* * *
എട്ടരയ്ക്ക് തന്നെ മിഥുൻ ഓംനിയിൽ തന്റെ രണ്ടു സുഹൃത്തുക്കളുമായി ഷഹാനയുടെ വീടിനു സമീപം എത്തിയിരുന്നു. മിഥുൻ ഒഴികെയുള്ളവർ ഓംനിയിൽ നിന്നിറങ്ങി ഷഹാനയുടെ വരവ് കാത്തിരിക്കാൻ തുടങ്ങി.
ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങുന്നുണ്ടെന്ന് തോന്നിയ അവർ വീണ്ടും ഓംനിയിൽ കയറി. മിഥുൻ കോളേജിലേക്ക് പോകുന്ന വഴിയിലൂടെ കുറച്ചു ദൂരം മുന്നോട്ട് പോയി. പടക്കം പൊട്ടുന്ന പോലെ ശബ്ദം കേട്ടപ്പോൾ മിഥുൻ ഓമ്നി റോഡ് സൈഡിലേക്ക് ഒതുക്കി പാർക്ക്‌ ചെയ്തു. മിഥുൻ ഓംനിയിൽ നിന്നിറങ്ങി ടയറുകൾ നോക്കി.”ഷിറ്റ്, പഞ്ചർ” അവൻ പിൻവശത്തെ ഇടത് ടയറിൽ തൊഴിച്ചു കൊണ്ട് പറഞ്ഞു.
അവൻ വാച്ചിൽ നോക്കി, എട്ടേ നാല്പത്. ടയർ മാറ്റിയിടാൻ സമയം കിട്ടിയെന്നു വരില്ല, എന്ത് ചെയ്യും?അവനൊന്നാലോചിച്ചു. വണ്ടിക്കുള്ളിൽ ഷഹാനയെ കയറ്റി ലോക് ചെയ്യാം, എന്നവൻ ഉറപ്പിച്ചു. അര മണിക്കൂർ എങ്ങനെയും വണ്ടിക്കുള്ളിൽ ഷഹാനയെ പിടിച്ചിരുത്താൻ കഴിയുമെന്ന് അവനു തോന്നി.
ആ സമയത്താണ് ഷായുടെ വണ്ടി അലി താമസിക്കുന്ന വീട്ടിലേക്കു പോയത്. ഓമ്നി നിർത്തിയിട്ടത് കണ്ടപ്പോൾ ഷാ ഒന്ന് ശ്രദ്ധിച്ചു. ടയർ പഞ്ചറാണെന്ന് അയാൾ മനസ്സിലാക്കി.
പത്തു മിനിറ്റ് കൊണ്ട് അവർ അലി താമസിക്കുന്ന വീട്ടിലെത്തി. അലി റെഡിയായി പുറത്തു തന്നെയുണ്ടായിരുന്നു. എങ്കിലും ഷാ ഓരോ മുറിയിലും കയറി ഇറങ്ങി. വീട് വൃത്തിയായി കിടക്കുന്നതു കണ്ടു അയാൾക് സന്തോഷമായി. അയാൾ വേഗം പുറത്തിറങ്ങി അലിയോടായ് പറഞ്ഞു. “എനിക്ക് സന്തോഷമായെടാ…. ”
“എന്താണിക്കാ.. ” കാര്യം മനസ്സിലാവാതെ അലി ചോദിച്ചു. “ഞാനിവിടുന്നു പോയതിന് ശേഷം ആദ്യമായിട്ടാണ് ഈ വീട് ഇത്രയും വൃത്തിയായി കിടക്കുന്നത് കണ്ടത് ”
“അതാണോ ഇത്ര വലിയ കാര്യം, ആർക്ക് വാടകക്ക് കൊടുത്താലും അവർ വൃത്തിയായി സൂക്ഷിക്കില്ലേ ” ഷാ പറഞ്ഞതിനെ നിസ്സാരവൽക്കരിച്ച് കൊണ്ട് അലി അർജുൻന്റെ മുഖത്തേക്ക് നോക്കി.
“അലീ… നീ കാര്യമറിയാതെ ആണ് സംസാരിക്കുന്നത്, നിനക്കൊരു കാര്യമറിയാമോ ഈ വീട് വാടകക്ക് കൊടുത്തിരുന്നു. പണത്തിനായിരുന്നില്ല, വീട് വൃത്തിയായി സൂക്ഷിക്കാൻ. അങ്ങനെ വൃത്തിയായി സൂക്ഷിക്കാത്തതിനാലാണ് അവരെ ഒഴിവാക്കി ഈ വീട് പൂട്ടിയിടേണ്ടി വന്നത്” അലിയുടെ അറിവിലേക്കായി അർജുൻ പറഞ്ഞു.
“അതു ശരി അങ്ങനെയാണെല്ലേ കാര്യങ്ങൾ”അലി അതിശയത്തോടെ ചോദിച്ചു. അർജുൻ അതെ എന്ന അർത്ഥത്തിൽ ശിരസ്സ് ചലിപ്പിച്ചുകൊണ്ട് അവൻ കാറിന്റെ ഡ്രൈവിങ് സീറ്റിലേക്ക് കയറി.
അത്‌ കണ്ട ഷാ വേഗം തന്നെ മുൻവാതിൽ പൂട്ടി താക്കോൽ അലിയുടെ കയ്യിൽ കൊടുത്തതിന് ശേഷം കാറിന്റെ പിൻസീറ്റിലേക്ക് കടന്നിരുന്നു.
അലി താക്കോൽ പോക്കറ്റിൽ സൂക്ഷിച്ച ശേഷം ഷായോടൊപ്പം കാറിൽ കയറി. അലി അര്ജുന് കൂട്ടായി മുൻ സീറ്റിലാണ് കയറിയത്.
* * *
ഷഹാന ഡ്രസ്സ് മാറ്റി ബാഗുമെടുത്തു പുറത്തേയ്ക്കിറങ്ങുന്നതിനിടയിൽ ഉമ്മയോട് വിളിച്ചു പറഞ്ഞു, “ഉമ്മാ… ഞാനിറങ്ങുന്നു ഒൻപതു മണിയായി””മോളെ വേഗം പൊയ്ക്കോ നേരം വൈകണ്ട” ഉമ്മ അടുക്കളയിൽ നിന്നു വിളിച്ചു പറഞ്ഞു.
ഉമ്മ പണിയിലാണെന്ന് മനസ്സിലാക്കിയ ഷഹാന വേഗം ഗേറ്റ് കടന്ന് പുറത്തേക്കിറങ്ങി കോളേജിലേക്ക് നടക്കാൻ ആരംഭിച്ചു.
ഓംനിയിൽ ഇരുന്ന് മിഥുൻ അക്ഷമയോടെ വാച്ചിലേക്ക് വീണ്ടും വീണ്ടും നോക്കി. ഒമ്പതേ പതിനഞ്ചായിരിക്കുന്നു. എന്നിട്ടും,ഷഹാന വരുന്നത് കാണുന്നില്ല.
അവൻ അക്ഷമയോടെ ഓമ്‌നിയുടെ പിൻഗ്ലാസ്സിലൂടെ തിരിഞ്ഞു നോക്കി. അവന്റെ മിഴികൾ വിടർന്നു. തോൾബാഗ് തൂക്കി, മഞ്ഞയിൽ പൂക്കളുള്ള oചുരിദാറും അതിനു ചേരുന്ന തട്ടവും ചുറ്റി വരുന്നത് ഷഹനയാണെന്ന് അവൻ ദൂരെ നിന്നേ തിരിച്ചറിഞ്ഞു.
മിഥുൻ ആഹ്ലാദത്തോടെ കൂട്ടുകാരോട് പറഞ്ഞു,,”അവൾ വരുന്നുണ്ട് റെഡിയായി ഇരുന്നോ”
“എവിടെ” അവരിരുവരും മിഥുന് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു.
“ദാ വരുന്നു” ഓമ്‌നിയുടെ പിൻഗ്ലാസ്സിലൂടെ ഷഹാനയുടെ നേരെ വിരൽ ചൂണ്ടി മിഥുൻ പറഞ്ഞു. അവരുടെ ചുണ്ടിലും ഒരു ക്രൂരമായൊരു ആനന്ദം നിറഞ്ഞു. മിഥുൻ ഒന്ന് കൂടി തിരിഞ്ഞു നോക്കി.
റോഡിൽ ആരുമില്ല, അവൻ ആശ്വസിച്ചു. ഇനി രണ്ടു മിനിറ്റ് കൊണ്ട് ഷഹാന വണ്ടിക്കരികിൽ എത്തുമെന്ന് അവൻ കണക്കു കൂട്ടി.
റോഡിന്റെ ഇടതു വശത്താണ് വണ്ടി നിർത്തിയത്, വലതു വശത്തൂടെയാണ് ഷഹാന വരുന്നത്. അതൊരു പ്രശ്നം ആണല്ലോ, അവൻ ചിന്തിച്ചു. അവൻ കൂട്ടുകാരോട് പറഞ്ഞു “നിങ്ങൾ അവളെ തൂക്കിഎടുത്തു വണ്ടിയിലേക്ക് കൊണ്ടു വരണം, ഞാൻ വണ്ടിയിൽ ഇരിക്കാം”
“അതെന്താടാ” അവർ ചോദിച്ചു…
“ഞാൻ ഇറങ്ങിയാൽ അവൾ എന്നെ കണ്ടു ഭയന്ന് ഓടിയാൽ നമ്മുടെ പ്ലാനെല്ലാം തെറ്റില്ലേ?” മിഥുൻ അവരോടു ചോദിച്ചു.
“ഓക്കേ,. ഞങ്ങൾ അതു ചിന്തിച്ചില്ല, അറിയാതെ പറഞ്ഞതാ”അവർ മറുപടി നൽകി.
ഷഹാന അടുത്തെത്താറായതോടെ അവരിരുവരും പെട്ടന്ന് തന്നെ വണ്ടിയിൽ നിന്നിറങ്ങി ഷഹാനയുടെ നേർക്ക് നടന്നു.
അടുത്തെത്തിയ ഉടൻ തന്നെ അവരിരുവരും ചേർന്ന് ഷഹാനയെ പൊക്കിയെടുത്ത് റോഡ് ക്രോസ്സ് ചെയ്യാൻ തുടങ്ങി. അവർ റോഡിലേക്കിറങ്ങിയതും ദൂരെ നിന്നും ഒരു വാഹനം വരുന്നത് അവർ കണ്ടു.
ഒരു നിമിഷം അവർ നടുങ്ങി ആലോചിച്ചു, കളയാൻ സമയമില്ല, എന്താടാ ചെയ്യേണ്ടത്?ഒരുവൻ രണ്ടാമനോടായി ചോദിച്ചു.
“തത്കാലം ഇവളെ വണ്ടിയിൽ കയറ്റാം, ബാക്കി വരുന്നിടത്തു വച്ചു കാണാം,…നീ റെഡിയല്ലേ സുമേഷേ?”രണ്ടാമൻ സുമേഷിനോടായി ചോദിച്ചു.
“ശെരിയെടാ,… വേഗം വണ്ടിയിൽ കയറ്റാം” കയ്യിൽ കിടന്നു കുതറുന്ന ഷഹാനയുടെ കാലുകളും കൈകളും മുറുകെ പിടിച്ചു അവർ ഓമ്നിക്കരികിലേക്ക് നീങ്ങി.
ആ സമയം അവിടെക്ക് കാറിൽ വന്നുകൊണ്ടിരുന്നത് റഹീം ഹാജിയും മക്കളും ആയിരുന്നു. ടൗണിൽ ഉള്ള മരമില്ലിലേക്ക് പോവുകയായിരുന്നു അവർ. അവരുടെത് തന്നെയാണ് ആ മില്ല്
കോ-ഡ്രൈവർ സീറ്റിൽ ഇരുന്ന റഹീം ഹാജിയാണ് മക്കൾക്ക് ആ രംഗം കാണിച്ചു കൊടുത്തത്. “ടാ മക്കളെ, ആ കാണുന്നത് ഒന്ന് നോക്ക്” രണ്ടുപേർ ഒരു പെൺകുട്ടിയുടെ കയ്യിലും കാലിലും പിടിച്ചു നടക്കുന്നത് കാണിച്ചു കൊടുത്തുകൊണ്ടാണ് അയാൾ പറഞ്ഞത്.
“എന്താ വാപ്പച്ചി അത്” സൽമാൻ കാർ ഡ്രൈവ് ചെയ്യുന്നതിനിടയിൽ അങ്ങോട്ട് ശ്രദ്ധിച്ചുകൊണ്ട് ചോദിച്ചു.
“നോക്കാം നീ അതിനടുത്തായി വണ്ടി ചവിട്ട്” ഹാജിയാർ മകന് നിർദ്ദേശം നൽകി. കാറിന്റെ വേഗം ഒന്ന് വർദ്ധിപ്പിച്ചു. മുന്നിലെ ദൃശ്യങ്ങൾ ഒന്നുകൂടി വ്യക്തമായപ്പോൾ സൽമാൻ ഉപ്പയോടും സഹോദരനോടുമായി പറഞ്ഞു, “ഉപ്പാ സംഗതി എന്തോ തരികിടയാണല്ലോ, കണ്ടില്ലേ ആ പെൺകുട്ടി കുതറാൻ ശ്രമിക്കുന്നത്”
“ശെരിയാടാ അവന്മാർ ഓമ്നിയിൽ കയറ്റി സ്ഥലം വിടാനുള്ള പുറപ്പാട് ആണെന്ന് തോന്നുന്നു, നീ ഒന്ന് ചവിട്ടി വിടടാ”സലീം സൽമാനോടായി പറഞ്ഞു. ഹാജിയാരുടെ മൂത്ത മകനാണ് സലീം. രണ്ടാമത്തേത് മകളാണ് സൽമ, മൂന്നാമൻ സൽമാൻ നാലാമൻ സലാഹുദ്ധീൻ. വണ്ടിയിൽ മൂന്നു മക്കളും ഹാജിയാരുമാണുണ്ടായിരുന്നത്.
സൽമാൻ ആക്സിലെറ്ററിൽ വീണ്ടും കാലമർത്തി വണ്ടി വീണ്ടും സ്പീഡ് കൂടി.
ഷഹാനയെ തുറന്നു കിടന്ന ഓമ്നിയുടെ പിൻ സീറ്റിൽ ഇട്ടു കൊണ്ട് മിഥുനോടായി സുമേഷ് പറഞ്ഞു “മച്ചാനെ നീ പൊയ്ക്കോ, ആരോ ഞങ്ങളെ കണ്ടിട്ടുണ്ട്” അവർ ഓമ്നിയുടെ പിൻ ഡോറുകൾ വലിച്ചടച്ചു.
മിഥുൻ പെട്ടന്ന് തന്നെ ഷഹാന കാണാതെ മുൻസീറ്റിലൂടെ പുറത്തിറങ്ങി. വേലിക്ക് കുത്തിയ വള്ളിപടർപ്പുകൾകിടയിലൂടെ നൂണ്ട് കയറി ഓടാൻ തുടങ്ങി.
പിടിവലിക്കിടയിൽ ഷഹാനയുടെ ഷാൾ കരസ്ഥമാക്കിയ സുമേഷ് അതുകൊണ്ട് അവളുടെ കാലുകൾ ബന്ധിച്ചുകൊണ്ട് രണ്ടാമനോടായി പറഞ്ഞു “ടാ പുറത്തിറങ്ങി ലോക് ചെയ്ത് ഓടി രക്ഷപ്പെടണം, അതേയുള്ളു വഴി.
“ശരി” അവരിരുവരും പെട്ടന്ന് തന്നെ പുറത്തിറങ്ങി ഓംനിയുടെ ഡോർ വലിച്ചടച്ചു. അപ്പോൾ തന്നെ സുമേഷ് ഓടി രക്ഷപെടാൻ തുടങ്ങി, രണ്ടാമൻ താക്കോൽ ഉപയോഗിച്ച് ഡോർ ലോക് ചെയ്തു.
അപ്പോയെക്കും സൽമാൻ ഓംനിക്കരികിൽ കാർ നിർത്തിയിരുന്നു. ഹാജിയാരും മക്കളും കാറിൽ നിന്നും പെട്ടന്ന് ചാടി ഇറങ്ങി.
ഡോർ ലോക് ചെയ്തു താക്കോൽ ഊരുന്നതിനു മുമ്പ് തന്നെ ഹാജിയാരുടെ കൈ അയാളുടെ പുറത്ത് വീണു. താക്കോൽ ഊരാൻ ശ്രമിക്കാതെ അടികൊണ്ടയാൾ തിരിഞ്ഞ് ഓടാൻ ശ്രമിച്ചു. പക്ഷെ അപ്പോഴേക്കും ഹാജിയാർ കൈ കൊണ്ട് അയാളുടെ കോളറിൽ കുത്തി പിടിച്ചിരുന്നു. “സലീമേ ഓടുന്നവന്റെ കാര്യം നോക്ക്, ഇവന്റെ കാര്യം ഞാൻ നോക്കാം” ഹാജിയാർ മക്കൾക്ക്‌ നിർദ്ദേശം നൽകികൊണ്ട് ഇടതു കൈ കൊണ്ട് അയാളുടെ വലതു കൈപത്തിയിൽ മുറുക്കി കൊണ്ട് ചോദിച്ചു. “എന്താടാ അന്റെ പേര്?”
അയാൾ ഒരക്ഷരം മിണ്ടിയില്ല. അതുകണ്ട് ഹാജ്യാർക് കലി കയറി.അയാൾ അവന്റെ കൈ തന്റെ കൈക്കുള്ളിലിട്ട് തിരിച്ചു. “ആ… “അയാൾ വേദനകൊണ്ടലറി.
അയാൾ അലറുന്ന ശബ്ദം ഗൗനിക്കാതെ സലീം സുമേഷിന് പുറകെ ഓടാൻ തുടങ്ങിയിരുന്നു. സമയം കളയാതെ സൽമാൻ ഓംനിക്കരികിലെത്തി. താക്കോൽ ഉപയോഗിച്ച് ഡോർ തുറന്നു. അകത്തു കിടക്കുന്ന ആളെ കണ്ട് അവൻ ഒരുനിമിഷം ഞെട്ടി. അവൻ ഉപ്പയോട് വിളിച്ചു പറഞ്ഞു, “ഉപ്പാ ഇതു ഇങ്ങളെ ചങ്ങായിന്റെ മോളാണ്,”
“ആര് മൊയ്തീന്റെ മോളോ” ഹാജിയാർ പിടിച്ചയാളുടെ കൈ ഒന്നുകൂടി മുറുക്കിപ്പിടിച്ചു കൊണ്ട് ചോദിച്ചു.
“അതെ”അവൻ ഷഹാനയുടെ കാലുകളിലെ കെട്ടുകളഴിച്ച് ഷാൾ അവൾക്കു കൊടുത്തു കൊണ്ട് ഉപ്പയോട് പറഞ്ഞു.
ഷഹാന വേഗം ഷാൾ മാറത്തേക്കിട്ടുകൊണ്ട് ഓംനിയിൽ നിന്ന് പുറത്തേക്കിറങ്ങി നന്ദിയോടെ സൽമാനെ നോക്കി. “താങ്ക്സ്”. അവൾ സൽമാനോട് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *