ശിശിര പുഷ്പം – 2

മലയാളം കമ്പികഥ – ശിശിര പുഷ്പം – 2

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു ട്രക്കിനെ ഓവര്‍ടേയ്ക് ചെയ്തതിനു ശേഷം കാര്‍ ഒരു വളവിലേക്ക് തിരിഞ്ഞു.
“നിഷാ, നിര്‍ത്ത്!”
പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്ന റഫീക്ക് പെട്ടെന്ന്‍ പറഞ്ഞു.
“എന്താ?”
വേഗത കുറച്ച് പാതയരികിലേക്ക് കാര്‍ നീക്കവേ നിഷ ഗോഖലെ തിരക്കി.
“അത്!”
അവന്‍ പുറത്തേക്ക്, പാതയുടെ അപ്പുറത്തെ അരികിലേക്ക് വിരല്‍ ചൂണ്ടി.
നിഷ അങ്ങോട്ടു നോക്കി.
പാത്യ്ക്കപ്പുറത്ത്, മഴവെള്ളം നിറഞ്ഞ ഒരു കുഴിയില്‍ ഒരാള്‍ വീണുകിടക്കുന്നത് അവള്‍ കണ്ടു.
അയാളുടെ തലയും തോള്‍ഭാഗവുമൊഴിച്ച് ബാക്കി ഭാഗം വെള്ളത്തിനടിയിലായിരുന്നു.
“പടച്ചോനെ!”
തിടുക്കപ്പെട്ടു ഡോര്‍ തുറന്ന്‍ റഫീക്ക് പുറത്തിറങ്ങി.
നിഷയും അയാളുടെ പിന്നാലെ ചെന്നു.
അവര്‍ ചളിക്കുഴിയുടെ അടുത്തെത്തി.
“മൈ ഗുഡ്നെസ്!!”
ചളിയില്‍ പൂണ്ടുകിടക്കുന്നയാളുടെ മുഖത്തേക്ക് നോക്കി റഫീക്ക് വീണ്ടും ആകുലതയോടെ മന്ത്രിച്ചു.
ഭയവും അമ്പരപ്പും നിറഞ്ഞ രാഫീക്കിന്‍റെ മുഖത്തേക്കും ചളിവെള്ളത്തില്‍ പുതഞ്ഞുകിടക്കുന്നയാളുടെ മുഖത്തേക്കും നിഷ മാറിമാറി നോക്കി.
“ആരാ ഇത് റഫീക്ക്?”
അവള്‍ മന്ത്രിക്കുന്ന സ്വരത്തില്‍ ചോദിച്ചു.
“നന്ദു,”
അവന്‍ പറഞ്ഞു.
“നന്ദകുമാര്‍,”
“ങ്ങ്ഹേ?”
അവള്‍ വിശ്വാസം വരാതെ അവനെയും നന്ദകുമാറിനേയും മാറി മാറി നോക്കി.
“കമോണ്‍, നിഷാ,”
അവന്‍ അവളെ നോക്കിപ്പറഞ്ഞു.
“വാ, പിടിക്ക്!”
അവന്‍ കുഴിയിലേക്കിറങ്ങി.
“സൂക്ഷിക്കണം,”
അവനോടൊപ്പം ചളിക്കുഴിയിലേക്ക് ഇറങ്ങിക്കൊണ്ട് അവള്‍ മുന്നറിയിപ്പ് കൊടുത്തു.
“വളരെ അപൂര്‍വ്വമായ, അതിവിശിഷ്ടമായ എന്തോ ഒന്നാണ് കഴിച്ചിരിക്കുന്നെ, റഫീക്ക്,”
അവനോടൊപ്പം നന്ദകുമാറിനെ ചളിവെള്ളത്തില്‍ നിന്ന്‍ താങ്ങിപ്പിടിച്ച് കുഴിക്ക് പുറത്തേക്ക് കയറവേ അവള്‍ പറഞ്ഞു.
“മണമടിച്ചാല്‍ മതി, ഒരു നാലഞ്ചുദിവസത്തേക്ക് സുഖമായി ബോധം കെടാം,”
**********************************************

റഫീക്ക് ലാപ് ടോപ്പില്‍ ടൈപ്പ് ചെയ്യുകയും നിഷ കിടക്കയില്‍ ചാരിക്കിടന്ന്‍ ഇന്ത്യാ ടൈംസില്‍ റഫീക്ക് എഴുതിയ “കേരള ലെഫ്റ്റ് ലീനിംഗ് റൈറ്റ്” എന്ന ലേഖനം വായിക്കുകയും ചെയ്യുകയായിരുന്നു.
ഇടയ്ക്ക് അവന്‍ കണ്ണുകള്‍ മോണിട്ടറില്‍ നിന്ന്‍ മാറ്റി നിഷയെ നോക്കി.
ഗൌരവമേറിയ വായനക്കിടയിലും റഫീക്കിന്‍റെ കണ്ണുകളുടെ ചൂടുള്ള സ്പര്‍ശം തന്‍റെ ദേഹത്ത് അമരുന്നത് നിഷ അറിഞ്ഞു.
അവള്‍ ലേഖനത്തില്‍ നിന്ന്‍ കണ്ണുകള്‍ മാറ്റി അവനെ നോക്കി.
കറുത്ത സ്കര്‍ട്ട് സ്ഥാനം തെറ്റിയതിനാല്‍ നഗ്നമായ തന്‍റെ തുടകളിലാണ് അവന്‍റെ കണ്ണുകള്‍.
“ആ അസ്സൈന്മെന്റ് വേഗം കമ്പ്ലീറ്റ് ചെയ്യണം മിസ്റ്റര്‍!”
അവള്‍ ശബ്ദമുയര്‍ത്തിക്കൊണ്ട് സ്കര്‍ട്ട് തുടകളിലെക്ക് പിടിച്ചിടാന്‍ തുടങ്ങി.
“നിക്ക് നിക്ക്!!”
അവളെ വിലക്കിക്കൊണ്ട് അവന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
“അതങ്ങനെ കിടക്കട്ടെ, മിസ്സ്‌ ഇന്ത്യാ നിഷാ ഗോഖലെ. ഈ ബോറന്‍ മരുഭൂമിയിലേ ആശ്വാസത്തിന്‍റെ ഒട്ടകക്കഴുത്താണ് നിന്‍റെയീ ഭംഗി,”
നിഷ സ്കര്‍ട്ട് അങ്ങനെ തന്നെയിട്ടു.
അവളുടെ തുടകളുടെ വശ്യമാദകത്വത്തിലേക്ക് അവന്‍ ദാഹത്തോടെ നോക്കി.
“എന്നെ ഇങ്ങനെ നോക്കല്ലേ റഫീക്ക്,”
അധരം കടിച്ചമര്‍ത്തി ദാഹാര്‍ത്തമായ സ്വരത്തില്‍ അവള്‍ മന്ത്രിച്ചു.
“ഒരു പെണ്ണാണ് ഞാന്‍. വെറും പെണ്ണ്‍. ഒരേയൊരു പുരുഷനെ മാത്രം സ്നേഹിക്കുകയും അവനെ മാത്രം ഓര്‍ത്തുകൊണ്ടിരിക്കുകയും ചെയ്യുന്ന പെണ്ണ്‍,”
അവന്‍റെ കണ്ണുകള്‍ തുടകളില്‍ നിന്ന്‍ അവളുടെ അരക്കെട്ടിലെക്ക് സഞ്ചരിച്ചു.
പിങ്ക് നിറമുള്ള ടോപ്പിന്‍റെ അടിഭാഗം അവളുടെ ചേതോഹരമായ പൊക്കിള്‍ക്കൊടിയുടെ മുകളില്‍വരെയേ എത്തിയിരുന്നുള്ളൂ.
അവിടെ അവന്‍റെ കണ്ണുകള്‍ ഉടക്കി.
“റഫീക്ക്,”
അവന്‍ വീണ്ടും അവളുടെ ദാഹം കത്തുന്ന സ്വരം കേട്ടു.
“ഞാനേ, ലേഡീ വസിഷ്ഠനോ കല്ലോ മരമോ ഒന്നുമല്ല, നീ എന്‍റെ ദേഹത്തേക്ക് ഇങ്ങനെ നോക്കുമ്പോള്‍ നിയന്ത്രണം നഷ്ട്ടപ്പെടുത്താതെ പിടിച്ചു നില്‍ക്കാന്‍…”
അവന്‍റെ കണ്ണുകള്‍ വീണ്ടും മുകളിലേക്ക് ഇഴഞ്ഞു.
അവളുടെ ഏറ്റവും മന്ത്രമുഗ്ധമായ ഭാഗത്ത്.
സുഗന്ധിയായ കാമത്തിന്‍റെ ആവേശത്താല്‍ ഉലഞ്ഞ്, ഉയര്‍ന്ന താഴുന്ന, കാണുന്ന ഏതു പുരുഷനിലും ഭ്രാന്തമായ ആവേശമുണര്‍ത്തുന്ന നിറഞ്ഞ മാറിടത്തില്‍.
“എന്‍റെ…എന്‍റെ…”
അവളുടെ മാന്ത്രികഭംഗി നൃത്തം ചെയ്യുന്ന നീള്‍മിഴികള്‍ കൂമ്പിയടഞ്ഞു.
“റഫീക്ക്…എന്‍റെ റഫീക്ക്…എന്നെ…എന്നെ…എന്നെയൊന്ന്‍…തൊടൂ…”
റഫീഖിന്‍റെ കൈവിരലുകള്‍ അവളുടെ തുടയില്‍ അമര്‍ന്നു.
പെട്ടന്നവള്‍ കണ്ണുകള്‍ തുറന്നു.
അവന്‍റെ കൈ പിടിച്ചു മാറ്റി.
“എന്ത് പറ്റി?”
റഫീഖ് ചോദിച്ചു.
അവള്‍ മുമ്പിലേക്ക് കണ്ണുകള്‍ കാണിച്ചു.
അപ്പോഴാണ്‌ റഫീഖും ആ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞത്.
മുമ്പില്‍ കിടക്കയില്‍ നന്ദകുമാര്‍ കിടക്കുന്നുണ്ട്.
ഇതുവരെയും ബോധത്തിലേക്ക് വന്നിട്ടില്ല.
മേശപ്പുറത്ത് മരുന്നുകള്‍.
സ്റ്റാന്‍ഡില്‍ സസ്പെണ്ട് ചെയ്ത ബോട്ടില്‍ തീരാന്‍ ഇനിയും പതിനഞ്ച് മിനിറ്റെടുക്കും.
നിഷ എഴുന്നേറ്റ് അയാളുടെ നാഡി പരിശോധിച്ചു.
നെഞ്ചില്‍ കൈവെച്ചു.
“എന്ത് പറ്റി?”
“ഹാര്‍ട്ട് ബീറ്റ് ഒക്കെ അബ്നോര്‍മല്‍ ആണ് റഫീഖ്,”
അവള്‍ പറഞ്ഞു.
“നീ പറഞ്ഞത് പോലെയാണ് കുടിക്കുന്നതെങ്കില്‍ അധികം നാള്‍ ആള്‍ ഉണ്ടാവില്ല.”
റഫീഖ് ദൈന്യതയോടെ അയാളെ നോക്കി.
അവള്‍ പിന്നെ റഫീഖിന് അഭിമുഖം ഇരുന്നു.
“എന്നാലും എന്‍റെ റഫീഖ്…മൂന്ന് വര്‍ഷം …മൂന്ന്‍ വര്‍ഷമായിട്ടും ഈ മനുഷ്യന്‍ സുമിത്രയെ മറക്കാതെ…”
തളര്‍ന്ന്‍, ബോധം മറഞ്ഞു, വൈദ്യ പരിചരണത്തില്‍ കിടക്കുന്ന, മുടിയും താടിയും നീണ്ടു വികൃതമായി തോന്നിച്ച നന്ദകുമാറിന്‍റെ മുഖത്തേക്ക് നോക്കി നിഷ പറഞ്ഞു.
“നീ കാണിച്ചു തന്ന ആല്‍ബത്തിലേ രൂപവും മുമ്പില്‍ കിടക്കുന്ന ഈ രൂപവും ഒന്നാണ് എന്ന്‍ എങ്ങനെ വിശ്വസിക്കും? ഫോട്ടോയിലെ ആള്‍ ഒരു ബോളിവുഡ് സൂപ്പര്‍ സ്റ്റാറിനെപ്പോലുണ്ട്. ”
“എന്‍റെ ഡോക്റ്ററെ,”
അയാളുടെ മുഖത്ത് നോക്കിക്കൊണ്ട് റഫീക്ക് പറഞ്ഞു.
“ഡെല്‍ഹി യൂണിവേഴ്സിറ്റിയിലെ ഏറ്റവും നാണം കുണുങ്ങി പയ്യനായിരുന്നു ഇവന്‍. ഏറ്റവുമധികം ലവ് ലെറ്റര്‍ കിട്ടിക്കൊണ്ടിരുന്ന വിദ്യാര്‍ഥി. അന്ന്‍ ഇന്നത്തെ പോലെ മൊബൈല്‍ ഒന്നുമില്ല. ഓരോ പ്രോപോസല് വരുമ്പോഴും റ്റെന്‍ഷനായിരുന്നു, ഇവന്…പെണ്‍കുട്ടികളെ കാണാതെ ഒളിച്ചു നടക്കും…ആ അവനാണ് ഇങ്ങനെ ഇപ്പോള്‍…”
കണ്ണുകള്‍ നിറഞ്ഞതിനാലും സ്വരം ഇടറിയതിനാലും റഫീഖിന് തുടരാനായില്ല.
നിഷ അവനെ ചേര്‍ത്തുപിടിച്ചു.
ഒരു വര്‍ഷമായി, ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ കാര്‍ഡിയോളജിസ്റ്റായ നിഷ ഗോഖലെ ഇന്ത്യാ ടൈംസിലേ ഡെപ്യൂട്ടി എഡിറ്റര്‍ ആയ റഫീഖ് അഹമ്മദിനെ പരിചയപ്പെട്ടിട്ട്, പ്രണയത്തിലായിട്ട്.
ആണ് മുതല്‍ റഫീഖിന്‍റെ വാക്കുകളിലൂടെ നിഷ അറിയുന്നതാണ് നന്ദകുമാറിനെ.
അന്ന് മുതല്‍ റഫീഖിനോടൊപ്പം താനും അന്വേഷിക്കുതാണ് നന്ദകുമാറിനെ.
ഇന്നലെയാണ് ദേശാഭിമാനിയിലെ ഗോപാലകൃഷ്ണന്‍ വഴിയറിയുന്നത് നന്ദകുമാര്‍ തിരുവനന്തപുരത്തെ പ്രശസ്തമായ സെയിന്‍റ്റ് മേരീസ് കോളേജില്‍ ചേര്‍ന്നുവെന്ന്.
അറിഞ്ഞ നിമിഷം പുറപ്പെട്ടതാണ്.
ആദ്യമായി കാണുന്നത് പക്ഷെ മൃതപ്രായമായ നിലയില്‍ മദ്യപിച്ച് ബോധമില്ലാതെ ചളിക്കുഴിയില്‍ കിടക്കുന്നതായിട്ട്.
കോല്‍ക്കത്ത സെയിന്‍റ്റ് സേവ്യെഴ്സിലെ പ്രശസ്തനായ ജ്യൂനിയര്‍ ലക്ചറര്‍.
അറിയപ്പെടുന്ന കലാ സാഹിത്യ നിരൂപകന്‍.
വിശേഷണങ്ങള്‍ പലതുമുണ്ടായിരുന്ന നന്ദകുമാര്‍ മൂന്ന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബി ബി സി റിപ്പോര്‍ട്ടര്‍ ആയിരുന്ന സുമിത്രാ സെന്നിനെ വിവാഹം കഴിച്ചത്.
നിത്യഹരിത പ്രണയകഥയിലെ കമിതാക്കള്‍ എന്നായിരുന്നു സുഹൃത്തുക്കള്‍ അവര്‍ക്ക് നല്‍കിയിരുന്ന വിശേഷണം.
അത്ര ആവേശമായിരുന്നു, അത്ര തീവ്രമായിരുന്നു അവരുടെ പ്രണയത്തിന്.
പക്ഷെ അത് അധികകാലം നീണ്ടില്ല.
എല്ലാ മനോഹര വസ്തുക്കളും ദീര്‍ഘകാലം ജീവിക്കില്ല.
‘ശ്രീഭൂവിലസ്ഥിര” യെന്നാണ് കുമാരനാശാന്‍ വീണപൂവില്‍ എഴുതിട്ടുള്ളത്.
ഒരു ദിവസം റൈറ്റേഴ്സ് ബില്‍ഡിങ്ങിന് എതിരെയുള്ള അപ്പാര്‍ട്ട്മെന്‍റ്റില്‍ തിരിച്ചെത്തിയ നന്ദകുമാര്‍, ഷെഡ്ഢിനുള്ളില്‍, കാറിനുള്ളില്‍, വെടിയേറ്റ് മരിച്ചുകിടക്കുന്ന സുമിത്രയുടെ ശരീരം കണ്ടു.
അന്ന്‍ വൈകുന്നേരം ലഷ്ക്കര്‍ ഇ തോയ്ബയുടെ തലവന്‍ സയീദ്‌ അന്‍വര്‍ ഹൈഡ് ഔട്ടില്‍നിന്നുള്ള സന്ദേശം ന്യൂസ് ചാനലുകളിലും പത്രങ്ങളിലും നിറഞ്ഞു.
പ്രസിദ്ധ ബി ബി സി ജേര്‍ണലിസ്റ്റ് സുമിത്ര സെന്നിന്‍റെ മരണത്തിന്‍റെ ഉത്തരവാദിത്തമേറ്റെടുത്തുകൊണ്ട്.
സുമിത്രയും സംഘവും നടത്തിയ ധീരവും രഹസ്യപൂര്‍ണ്ണവുമായ പര്യടനമാണ് ഒരു വലിയ മിലിട്ടറി ആക്ഷന് ഇന്ത്യന്‍ ആര്‍മ്മിയെ സഹായിച്ചത്.
ലഷ്കര്‍ കമാണ്ടര്‍ ഉള്‍പ്പെടെ അനവധിയാളുകള്‍ ആ ഓപ്പറേഷനില്‍ കൊല്ലപ്പെട്ടിരുന്നു.
പോലീസ് എത്തുമ്പോള്‍ ബോധരഹിതനായി നിലത്ത് വീണുകിടക്കുകയായിരുന്നു, നന്ദകുമാര്‍.
പിന്നെ ഒരു മാസത്തോളം അയാള്‍ ആശുപത്രിയിലും മാനസികാരോഗ്യകേന്ദ്രത്തിലുമായിരുന്നു.
റഫീക്ക് അവസാനം നന്ദകുമാറിനെ കാണുമ്പോള്‍ അയാള്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ സാധാരണ നില കൈവരിച്ചിരുന്നു.
ഒരു ദിവസം പതിവുപോലെ അയാളെക്കാണാന്‍ ചെല്ലുമ്പോള്‍ ആശുപത്രി അധികൃതര്‍ പരിഭ്രാന്തിയിലായിരുന്നു.
നന്ദകുമാര്‍ എങ്ങോട്ടോ ഓടിപ്പോയിരിക്കുന്നു.
ഒരു വര്‍ഷം മുമ്പ്.
പിന്നെ എവിടെയൊക്കെ തിരഞ്ഞു.
എത്ര ആളുകളെ കണ്ടു.
നന്ദകുമാറിനു വേണ്ടിയുള്ള തിരച്ചില്‍ ഒരിടത്തുമെത്തിയില്ല.
ഇന്നലെ വരെ.
കാണുമ്പോഴോ മുഴുമദ്യപാനിയുടെ വേഷത്തിലും.
“റഫീക്ക്, നന്ദു എന്തോ പറയുന്നു,”
നിഷ അയാളുടെ മുഖത്ത്നിന്ന്‍ നോട്ടം മാറ്റാതെ പറഞ്ഞു.
റഫീഖ് പെട്ടെന്ന്‍ അങ്ങോട്ടുചെന്നു.
അയാളുടെ ചുണ്ടുകളുടെ തൊട്ടടുത്ത്‌ കാതുകള്‍ ചേര്‍ത്തു.
“സുമേ, എന്‍റെ സുമേ…”
നേരിയ ശബ്ദം.
അബോധത്തിലും നന്ദകുമാറില്‍ നിന്ന്‍ വരുന്ന ശബ്ദം അതാണെന്നറിഞ്ഞു റഫീഖിന്‍റെ മുഖം ദൈന്യമായി.
“എന്ത് പറ്റി? നന്ദു പറയുന്നത്…ഇപ്പോഴും അത് തന്നെ….”
റഫീഖ് മിഴികള്‍ തുടയ്ക്കുന്നത് കണ്ട് അവള്‍ ചോദിച്ചു.
“അതേ ..ഇപ്പോഴും …ഇപ്പോഴും സുമയെ…സുമയെ ആണിവന്‍ ഓര്‍ക്കുന്നത്..”
നിഷയുടെ മുഖവും ശോകപൂര്‍ണ്ണമായി.
അവള്‍ അയാളുടെ മുഖത്ത് വാത്സല്യത്തോടെ തലോടി.
“സാരമില്ല, റഫീഖ്…എല്ലാം എല്ലാം നേരെ ആകും,”
അവള്‍ തലോടല്‍ തുടര്‍ന്നപ്പോള്‍ അയാളുടെ കവിരലുകള്‍ അനങ്ങുന്നത് കണ്ടു.
കണ്പോളകളും.
പതിയെ നന്ദകുമാര്‍ കണ്ണുകള്‍ തുറന്നു.
വളരെയേറെ നേരെം അയാള്‍ ഇരുവരെയും നോക്കി.
പിന്നെ പതിയെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.
“വേണ്ട,”
നിഷ അയാളുടെ തോളില്‍ പിടിച്ചു.
“എഴുന്നെല്‍ക്കണ്ട, കിടന്നോളൂ,”
“എന്തൊരു കോലവാടാ ഇത്?”
നന്ദകുമാറിന്‍റെ കിടക്കയുടെ സമീപത്തേക്ക് കസേര നീക്കിയിട്ടിരുന്നുകൊണ്ട് റഫീഖ് ചോദിച്ചു.
നിഷ അകത്തേക്ക് പോയി.
ആപ്പില്‍ ജ്യൂസ് ഗ്ലാസ്സുകളിലാക്കി കൊണ്ടുവന്നു.
നന്ദകുമാറിനെ ചുണ്ടില്‍ ഗ്ലാസ് ചേര്‍ത്തുവെച്ചു കുടിപ്പിച്ചു.
അയാള്‍ വിലക്കി.
“ഉം,”
ദേഷ്യത്തോടെ റഫീഖ് മൂളി.
“അവനതൊന്നും ഇറങ്ങുകേല നിഷേ, നീറ്റായിട്ട് ഒരു ഗ്ലാസ് പട്ടച്ചാരായം സംഘടിപ്പിക്ക് എവിടുന്നേലും. അല്ല പിന്നെ!!”
നന്ദകുമാര്‍ റഫീഖിനെ ക്രുദ്ധനായി നോക്കി.
“മിണ്ടാതിരിക്ക്‌ റഫീഖ്,”
നിഷ നന്ദകുമാറിനെ ദൈന്യതയോടെ വീണ്ടും നോക്കിക്കൊണ്ട് പറഞ്ഞു.
അവള്‍ വീണ്ടും ഗ്ലാസ് അയാളുടെ ചുണ്ടുകളിലെക്കടുപ്പിച്ചു.
ഇത്തവണ അയാള്‍ വിലക്കിയില്ല.
“നീ ഇവിടെ?”
“ഇനി കൊറച്ച് കാലത്തേക്ക് ഇവിടെയാ,”
സ്വരത്തിലെ കാര്‍ക്കശ്യം മാറ്റാതെ റഫീഖ് പറഞ്ഞു.
“നിന്‍റെ ഈ കോലം ഒന്ന്‍ മാറ്റാന്‍ പറ്റുമോ ഇല്ലയോ എന്ന്‍ നോക്കട്ടെ ഞാന്‍!”
നന്ദകുമാര്‍ റഫീഖിന്‍റെ മുഖത്ത് നിന്ന്‍ നോട്ടം മാറ്റി.
“അതല്ല നന്ദു,”
നിഷ പറഞ്ഞു.
നന്ദകുമാറും അവളെ പെട്ടെന്ന് നോക്കി.
ആദ്യമായാണ് നിഷ നന്ദകുമാറിനെ കാണുന്നത്.
റഫീഖിനെപ്പോലെ അവളും “നന്ദു” എന്ന്‍ അഭിസംബോധന ചെയ്തത് അവനെ സ്പര്‍ശിച്ചിരിക്കുന്നു എന്ന്‍ അവള്‍ക്ക് തോന്നി.
“നിഷ,”
അവളെ നോക്കി റഫീഖ് നിഷയെ അയാള്‍ക്ക് പരിചയപെടുത്തി.
“നിഷ ഗോഖലെ. എണ്ണമറ്റ ഹൃദയങ്ങള്‍ കീറിമുറിക്കുന്ന ദയയില്ലാത്ത കാര്‍ഡിയോളജിസ്റ്റ്. എ ഐ ഐ എം എസ്സില്‍. അച്ചന്‍ നിര്‍മ്മല്‍ കുമാര്‍ ഗോഖലെ. മറാത്തി ചിത്പാവന്‍ ബ്രാഹ്മിന്‍. സയന്‍റ്റിസ്റ്റ്. അമ്മ സാറാ കുരുവിള. ക്നാനായ യഹൂദ ക്രിസ്ത്യാനി. പ്രോഫസ്സര്‍ ഡെല്‍ഹി യൂണിവേഴ്സിറ്റി.”
“നല്ല പരിചയപ്പെടുത്തല്‍,”
നിഷ പരിഹാസ സ്വരത്തില്‍ പറഞ്ഞു.
“നല്ല തറ രാഷ്ട്രീയക്കാരെപ്പോലെ തന്നെയാ മാധ്യമ പ്രവര്‍ത്തകരും! ജാതിയും മതവും ഒന്നും ഒഴിവാക്കാന്‍ പറ്റില്ല. വാക്കില്‍പ്പോലും!”
റഫീഖ് പുഞ്ചിരിച്ചു.
“ഒരു അഫ്ഘാന്‍ പട്ടാന്‍റെയോ ഷെയ്ക്കിന്‍റെയോ എന്തിനധികം നമ്മുടെ മലപ്പുറത്തെ തങ്ങള്‍ കുടുമ്പത്തിന്‍റെയോ പോലെ പാരമ്പര്യമില്ലാത്ത ഒരു ദലിത് മുസ്ലീം അല്ലേ ഞാന്‍? അപ്പോള്‍ എന്‍റെ കൂടെയുള്ളവരെക്കുറിച്ച് അഭിമാനത്തോടെ പറയേണ്ടേ?”
നന്ദകുമാര്‍ നിര്‍വ്വികാരനായി അവന്‍റെ വാക്കുകള്‍ കേട്ടിരുന്നു.
അയാള്‍ ചുറ്റും പരതി .
“ഇതാണോ അന്വേഷിക്കുന്നത്‌?”
മേശവലിപ്പില്‍ നിന്ന്‍ സിഗരെറ്റ്‌ പായ്ക്കറ്റ് എടുത്തുകൊണ്ട് നിഷ ചോദിച്ചു.
ഉത്തരം പറയാതെ അയാള്‍ അത് അവളുടെ കൈയില്‍ നിന്ന്‍ വാങ്ങി.
മദ്യപാന്മാരുമായി സഹവാസം ഇഷ്ട്ടപെടാതിരുന്ന, സിഗരെറ്റിന്‍റെ മണമടിക്കുമ്പോള്‍ അസ്വസ്ഥനായിരുന്ന നന്ദകുമാറിന്‍റെ പരിണാമം റഫീഖ് വേദനയോടെയോര്‍ത്തു.
“ചില്ലറയൊന്നുമല്ലല്ലോ വലിച്ചുതള്ളുന്നത്,”
സ്വരം വീണ്ടും കര്‍ക്കശമാക്കി റഫീഖ് തുടര്‍ന്നു.
“ഞാനും നിഷേം മണിക്കൂര്‍ ഒന്നെടുത്താ ഈ മുറിയൊന്നു വൃത്തിയാക്കീത്. ഈ രാജ്യത്തെ മൊത്തം ആള്‍ക്കാര് വലിച്ചുതള്ളിയതിന്‍റെ കുറ്റികള്‍ മൊത്തം ഒണ്ടാരുന്നു.”
നന്ദകുമാര്‍ റഫീഖിന്‍റെ വാക്കുകള്‍ക്ക് ചെവികൊടുക്കാതെ സിഗരെറ്റ്‌ കത്തിച്ചു.
“എടാ സിഗരെറ്റ്‌ വലിക്കണം. വെള്ളമടിക്കണം. എന്ജോയ്‌മെന്റിന്. റിലാക്സേഷന്. അല്ലാതെ ഇത് രണ്ടും ഭക്ഷണം പോലെയോ ശ്വസിക്കുന്ന വായുപോലെയോ ഉപയോഗിക്കരുത്.”
നന്ദകുമാര്‍ വിദൂരതയിലേക്ക് മിഴികള്‍ നട്ടു.
“എടാ നിന്നോടാ ഞാന്‍ പറയുന്നെ,”
റഫീഖ് ഒച്ചയിട്ടു.
“പാസ്റ്റ് പെയിന്‍ഫുള്‍ ആണ്. സുമിത്രയ്ക്ക് പകരം വെക്കാന്‍ മറ്റാരുമില്ല. നേരാണ്. ഒക്കെ സമ്മതിച്ചു. പക്ഷെ ഇങ്ങനെ ഈ രീതിയില്‍ നിന്നെ കാണാന്‍ നിന്‍റെ സുമ ആഗ്രഹിക്കുന്നുണ്ടോ?”
നിഷയുടെ മുഖത്ത് വീണ്ടും ദൈന്യത നിറഞ്ഞു.
അവള്‍ റഫീഖിന്‍റെ നേരെ നോക്കി ഇനി തുടരണ്ട എന്ന അര്‍ത്ഥത്തില്‍ കണ്ണുകള്‍ കാണിച്ചു.
“എവിടെയാ നിന്‍റെ താമസം?”
ദീര്‍ഘ മൗനത്തിന് ശേഷം നന്ദകുമാര്‍ ചോദിച്ചു.
“തമ്പാനൂരില്‍,”
അവന്‍ പറഞ്ഞു.
“അവിടെ ഇന്ത്യാ ടൈംസിന്‍റെ ഒരു അപ്പാര്‍ട്ട്മെന്‍റ്റ് ഉണ്ട്.” റെയില്‍ വേ സ്റ്റേഷന്‍റെയടുത്ത്,”
************************************************************

Leave a Reply

Your email address will not be published. Required fields are marked *