സുലേഖയും മോളും – 1 1

ചാടി വന്നവനെ കൈപിടിച്ച് അവന്റെ മുഖത്ത് ശക്തിയിൽ രണ്ടെണ്ണം പൊട്ടിച്ചു. ആ അടിയുടെ ആഘാതത്തിൽ അവൻ തെറിച്ച കാട്ടിലേക്ക് മറിഞ്ഞുവീണു.
അവർ നാല് പേരുണ്ടായിരുന്നു. ഓരോരുത്തരായി എനിക്ക് നേരെ വന്നു. ആവും വിധം ഞാൻ അവരെ നേരിട്ടു. ഒടുവിൽ എനിക്ക് മുമ്പിൽ അവന്മാർക്ക് പിടിച്ചുനിൽക്കാനാവില്ല എന്നൊരു അവസ്ഥയിലായി.
തടി തപ്പുക എന്നത് മാത്രമാണ് അവരുടെ ഏക വഴി.
ഓടിരക്ഷപ്പെട്ടു.

നിലത്ത് അവശയായി കിടക്കുന്ന സ്ത്രീയേയും, അവളുടെ മകളെയും ഞാൻ പിടിച്ചെഴുന്നേൽപ്പിച്ചു.
കൂടുതലൊന്നും ചോദിക്കാൻ നിന്നില്ല. ഇരുവരേയും കൊണ്ട് എന്റെ കാറിന്റെ അടുത്തേക്ക് കൊണ്ടുപോയി.
”പേടിക്കണ്ട കാറിലേക്ക് കയറിക്കോളു”

ഒന്നും മിണ്ടാതെ രണ്ടുപേരും കാറിന്റെ പിൻ സീറ്റിൽ കയറിയിരുന്നു.

ചുറ്റും ഒന്ന് വീക്ഷിച്ചു. ആരും തങ്ങളെ പിന്തുടരുന്നില്ല എന്ന് ഉറപ്പുവരുത്തി ഞാനും കാറിന്റെ അകത്തേക്ക് കയറി. അതിവേഗം കാറു ചലിപ്പിച്ചു.

“ആരാ അവരൊക്കെ?. ഞാൻ നിങ്ങളെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയിവിടാം “

“വേണ്ട സർ ഞങ്ങളെ ഇവിടെ ഇറക്കിക്കോളു. “

രണ്ടുപേരും പേടിചിരിക്കുവാണ്. ഇപ്പോൾ ഒന്നും ചോദിക്കാൻ നിൽക്കേണ്ടന്ന് തോന്നുന്നു.

ഒരു മണിക്കൂർ യാത്രക്ക് ശേഷം ഞങ്ങൾ പട്ടണത്തിലെത്തി. ആ ഇടവേളകളിൽ ഒന്നും തന്നെ ഞാൻ അവരോട് ഒരക്ഷരം മിണ്ടിയിട്ടില്ല. ഇടയ്കിടയ്ക്ക് ഗ്ലാസ്സ് വഴി അവരെ വീക്ഷിച്ചു. കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ട്. അവരുടെ മകൾ കരഞ്ഞു തളർന്നു ഉറങ്ങിപോയിരുന്നു.

പിന്നെയും അരമണിക്കൂർ നേരത്തെ യാത്രക്കൊടുവിൽ കാർ എന്റെ ബംഗ്ലാവിന് ഗേറ്റിനു മുൻപിൽ എത്തി.
കി… ശബ്ദത്തിൽ ഹോൺമുഴക്കി. ഉറക്കം ഞെട്ടിയ സെക്യൂരിറ്റി വേഗം വന്ന് ഗേറ്റ് തുറന്നു.
വണ്ടി കാർപോർച്ചിൽ കയറ്റി നിർത്തി.
“മം ഇറങ്ങികോളൂ.”

അവർ മടിച്ചുനിന്നു.

നിർബന്ധിച് ഞാൻ അവരെ വീടിന്റെ അകത്തേക്ക് കൊണ്ടുപോയി.
” നിങ്ങൾ ഇവിടെ സെയ്ഫ് ആയിരിക്കും. എന്താ വേണ്ടത് എന്നൊക്കെ നാളെ രാവിലെ വിശദമായി തീരുമാനിക്കാം ”

അവർക്ക് കിടക്കാനുള്ള ബെഡ്റൂം റെഡി ആക്കി കൊടുത്തു. മകളിപ്പോഴും ഉറക്ക ച്ചടവിലാണ്.

“വെള്ളം ദ ഇവിടെ വച്ചിട്ടുണ്ട് “

കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ ഞാൻ എന്റെ റൂമിലേക്ക് നടന്നു.
കാട്ടിൽ വച്ചു ഗംഭീര സംഘടനം നടന്നതുകൊണ്ട് വല്ലാത്ത ക്ഷീണമുണ്ട്. പാന്റും ബനിയനുമൊക്കെ ഊരിയെറിഞ്, കിടക്കയിലേക്ക് വീണു. ഓരോന്ന് ചിന്തിച്ചു, ചിന്തിച്, പതിയെ ഞാൻ നിദ്രയിലേക്കാണ്ടു.

ഞാൻ സുലേഖ വയസ് 38. കാണാൻ നമ്മുടെ സിനിമ നടി നയൻതാരയുടെ അതെ ചായയാണ്. ഞാൻ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന സമയം, ഞങ്ങൾ പെൺകുട്ടിയോളും, അമ്മമാരുമൊക്കെ കുളിക്കാനും, തുണി കഴുകുവാനുമൊക്കെ കുറച് അകലെയുള്ള കാട്ടരുവിയിലാണ് പോവാറുണ്ടായിരുന്നത്. അങ്ങനെയിരിക്കെയാണ് അവിടെ മരം വെട്ടുവാൻ കുറേ വരത്തൻമാർ വന്നത്. അതിലൊരുത്തൻ എന്നെ നോട്ടമിട്ടിട്ടുണ്ടായിരുന്നു ചന്ദ്രൻ എന്നായിരുന്നു അയാളുടെ പേര്. വൈകിട്ടു കുളിക്കാൻ പോകുമ്പോൾ ഒരു അവിഞ്ഞ ചിരി പാസാക്കും. നിർഭാഗ്യ വശാൽ ഞാനും തിരിച് ചിരിച്ചുകാണിച്ചു. അതൊരു ശല്യമായി എന്നുവേണം പറയാൻ. ആദ്യമൊക്കെ എനിക്കയാളോട് വെറുപ്പായിരുന്നു പിന്നെ അത് ചെറിയൊരു ഇഷ്ടമായി മാറി. അങ്ങനെ വൈകാതെ തന്നെ ഞങ്ങൾ പ്രണയത്തിലുമായി. അത് വളർന്നു പന്തലിച്ചു.
അതികം വൈകാതെ നാട്ടുകാർ.. ചില സതാചാര തെണ്ടികളുടെ കാതിൽ ഈ വർത്തയെത്തി. എന്നെ യും ചന്ദ്രേട്ടനെയും, ചേർത്ത് ഓരോ ഇല്ലാക്കഥകൾ കുത്തിപ്പൊക്കി. വൈകാതെ വീട്ടിലും അറിഞ്ഞു. പിന്നെ പറയേണ്ടതില്ലല്ലോ. വീട്ടുകാരുടെ ശക്തമായ പ്രഹരം എനിക്ക് നേരെ ഏല്പിച്ചു. അത് എന്നെ വല്ലാതെ തളർത്തി. ഒടുവിൽ തരം കിട്ടിയപ്പോൾ ഞാൻ ചന്ദ്രേട്ടന്റെ കൂടെ ഒളിചോടി.
ചത്താൽ കുഴിമാടത്തിലേക്ക് ഒരു തരി മണ്ണുവാരിയിടാൻ പോലും അവളെ വിളിച്ചു പോകരുത് എന്ന് അച്ഛന്റെ ശപഥവും.

അങ്ങനെ ഞാൻ ചന്ദ്രേട്ടന്റെ കൂടെ അയാളുടെ നാട്ടിലേക്ക് തിരിച്ചു. ഏട്ടൻ ഒരു ആദിവാസിയായിരുന്നു. ഏട്ടന് സ്വന്തമെന്ന് പറയാൻ ഒരു കൊച്ചു കുടിലും, കാലനെ കാത്തുകിടക്കുന്ന ഒരമ്മയും, പിന്നെ കുറച്ച് കൃഷി സ്ഥലവുമാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *