സൂര്യനെ പ്രണയിച്ചവൾ- 19

ജോയല്‍ തുടന്നു.

“ഏഴ് ജന്മമല്ല സുഹൃത്തേ…”

“പിന്നെ?”

പരിഹാസം കത്തുന്ന ചോദ്യം.

“എഴുപത് ജന്മമാണോ?”

“അല്ല…ഒരു ദിവസം! കൃത്യമായിപ്പറഞ്ഞാല്‍ പതിനെട്ട് മണിക്കൂര്‍! ഞാന്‍ ഗായത്രിയെ പ്രണയിച്ച സമയം… ഞാന്‍ ഒരു ദിവസം തികച്ച് പോലും ഗായത്രിയെ പ്രണയിച്ചിട്ടില്ല….”

ജോയലിന്റെ വാക്കുകള്‍ രാകേഷിനെ അദ്ഭുതപ്പെടുത്തി.

” ….സൂര്യന് ഭൂമിയെ പ്രണയിക്കാന്‍ നിമിഷങ്ങള്‍ മതി…”

തീവ്രമായ വികാരാവേശത്തോ ടെ ജോയല്‍ തുടര്‍ന്നു.

” ഭൂമിയ്ക്ക് ചൂട് നല്‍കാന്‍ നിമിഷങ്ങള്‍ മതി സൂര്യന്! …സൂര്യനെ പ്രണയിച്ചവളാണ് ഗായത്രി…സൂര്യനെ പ്രണയിച്ചവള്‍! സൂര്യഗായത്രി!”

രാകേഷിനു മറുപടി പറയാനായില്ല.
ഗായത്രിയ്ക്ക് രാകേഷിനോടുള്ളത് ഒരു ദിവസത്തെ പ്രണയം മാത്രമാണെന്നോ?
എന്നിട്ടും ഗായത്രിയ്ക്ക് ഇവനെ മറക്കാന്‍ പറ്റുന്നില്ലേ?

“സൌരയൂഥം നിലനില്‍ക്കുവോളം ആ പ്രണയം നിലനില്‍ക്കും ടെററിസ്റ്റിനെ പിടിക്കാന്‍ വന്ന സ്പെഷ്യല്‍ ഫോഴ്സ് ഡയറക്ടര്‍! ഈ നെഞ്ചില്‍ പ്രണയസൂര്യന്‍റെ താപമുള്ള കാലത്തോളം!”

രാകേഷിന്റെ കണ്ണുകളില്‍ നിന്നും നോട്ടം മാറ്റാതെ ഉയര്‍ത്തിയ തോക്ക് താഴ്ത്താതെ ജോയല്‍ തുടര്‍ന്നു.
ജോയലിന്റെ വാക്കുകള്‍ തന്‍റെയുള്ളിലേക്ക് തറഞ്ഞു കയറുന്നത് പോലെ രാകേഷിനു തോന്നി.
അവന്‍റെ കണ്ണുകളില്‍ ഉയരുന്നത് അഗ്നിയാണ്.

“എന്‍റെ ചങ്കൂറ്റത്തിന്‍റെ ബേസ് ആ കാണുന്നവരാ!”

ചുറ്റും തോക്ക് ചൂണ്ടി ചുറ്റും നില്‍ക്കുന്നവരെ നോക്കി ജോയല്‍ പറഞ്ഞു.
“അതുകൊണ്ട് ഞാന്‍ പറയുന്നു…”

ജോയല്‍ ഒരു ചുവടു കൂടി രാകേഷിന്റെ നേരെ അടുത്തു.

“ഡയറക്ടര്‍ ഫോഴ്സിനെയും കൊണ്ട് തിരികെപ്പോ!”

“നിന്നെയും കൊണ്ടേ പോകൂ ഞാന്‍!”

“തലച്ചോറിലെ ന്യൂറോണുകള്‍ക്ക് വേറെ ഒരു പണിയും ഇല്ലെങ്കില്‍ അങ്ങനെയൊക്കെ ചിന്തിക്കാം…”

ജോയല്‍ ചിരിച്ചു.

“പക്ഷെ ആ ഓഡിറ്ററി സിഗ്മെന്റ്സ് സര്‍ക്കാര്‍ മുദ്രയുള്ള തോക്കിലെത്തിക്കാന്‍ ശ്രമിച്ചാല്‍….”

ജോയല്‍ അല്‍പ്പം കൂടി രാകെഷിനോട് അടുത്തു.

“…എങ്കില്‍ ഞാനാദ്യം പറഞ്ഞത് പോലെ, ഡയറക്ടര്‍, പെണ്ണ്കെട്ടാതെ ചാകും! തലക്ക് മേലെ കാണുന്ന ആ തോക്കുകളില്ലേ, അതിലോരോന്നിലും ഉണ്ട് പേരറിയാതെ ഒടുങ്ങിയവരുടെ ഹിസ്റ്ററി! എന്താ, പേര് വരുത്തണോ അതില്‍?”

രാകേഷ് ചുറ്റുമുള്ളവര്‍ക്ക് കണ്ണുകള്‍ കാണിച്ചു.
അവര്‍ ആയുധങ്ങള്‍ താഴ്ത്തി.
പിന്തിരിയാന്‍ തുടങ്ങി.

“സാധാരണ ഇതല്ല ഞങ്ങളുടെ പതിവ്”

ജോയല്‍ പിമ്പില്‍ നിന്നും പറഞ്ഞു.

“നിന്‍റെ ഭാവി വധു അല്‍പ്പം മുമ്പ് എന്നോട് പറഞ്ഞപോലെ വണ്‍ ടൂ ത്രീ പറഞ്ഞ് അങ്ങ് അരിയലാ! അതാ പതിവ്! അതാണ്‌ ശീലവും! കണ്മുമ്പിലേക്ക് നിധി പോലെ കിട്ടിയ ഒരു ശത്രു ജീവിതവും കുഴിച്ചെടുത്ത് സ്വന്തമാക്കാതിരുന്നിട്ടില്ല ഇതുവരെ! ഇത് പക്ഷെ….”

ജോയല്‍ നോട്ടം തീവ്രമാക്കി.

“ഗായത്രിയുടെ ഭര്‍ത്താവാകാന്‍ പോകുന്ന ആളോടുള്ള ഒരു സൌജന്യം! ഔദാര്യം! ടെററിസ്റ്റിന്‍റെ ചങ്കിലെ പ്രേമത്തിന്‍റെ ആ ഡെപ്ത്ത് അളക്കാന്‍ ഈ ടെസ്റ്റ്‌ പോരെ ഡയറക്ടര്‍ക്ക്?”

“ഔദാര്യം വേണ്ട!”

രാകേഷ് തിരിഞ്ഞു നിന്നു.

“നിന്‍റെ സൌജന്യോം! പ്രതിജ്ഞ അങ്ങനെ മാറ്റുന്നുമില്ല. വേറെ ഒരു സമയത്ത്, വേറെ ഒരിടത്ത്! അതിന് മാറ്റമില്ല…”

“ശരി! മുന്നറിയിപ്പിന് നന്ദി!”

ജോയല്‍ കയ്യുയര്‍ത്തി.

“പിന്നെ ഗായത്രി…”

രാകേഷ് തുടര്‍ന്നു.

“…. അവള്‍ നിനക്കുള്ളത് ആണെന്ന് കരുതിയാണോ നിന്‍റെ ഈ ഔദാര്യം ….? എങ്കില്‍ ഈ ഔദാര്യം വേണ്ട! നിന്‍റെ ആളുകളോട് പറ! ഐം റെഡി റ്റു ബി എ
മാര്‍ട്ടിയര്‍!”

“ഇത് ഹിന്ദി പൈങ്കിളി സിനിമേലെ മീശയില്ലാത്ത നായകന്മാരുടെ ഹീറോയിക്ക് ഡയലോഗ്!”

ജോയല്‍ ചിരിച്ചു.

“ഗായത്രി എനിക്കുള്ളതല്ല!”

ജോയല്‍ ഉയര്‍ത്തിയ കൈ താഴ്ത്താതെ പറഞ്ഞു.

“അവള്‍ നിനക്കുള്ളത് തന്നെ! ഞാന്‍ പറഞ്ഞത് ഗായത്രിയുടെ പ്രണയത്തേക്കുറിച്ചാണ്…അവളുടെ പ്രണയം മതി എനിക്ക്! പ്രണയം അങ്ങനെ ഡയറക്ടറുടെ വെടിയുണ്ടയില്‍ തീരുന്നതല്ല…ഈ ദേഹമില്ലേ, ഇതങ്ങനെ അഗ്നിയോ പുഴുവോ തിന്നുതീര്‍ത്താലും അങ്ങനെ തീരില്ല, രാകേഷ് പ്രണയം …അവളെ ശരിക്കും ഒന്ന് പ്രണയിക്ക്! അപ്പോള്‍ മനസ്സിലാകും നിനക്ക്! അപ്പോഴേ മനസിലാകൂ…അതുവരെ ഇങ്ങനെ വായ്‌ കൊണ്ടുള്ള വെടി നീ പൊട്ടിച്ചുകൊണ്ടിരിക്കും!”

ക്രോധം കത്തിയ മുഖത്തോടെ രാകേഷ് ജോയലിനെ നോക്കി.
പിന്നെ സാഹചരന്മാരോടൊപ്പം പിന്തിരിച്ചു.
***********************************************

പുഴയുടെ തീരത്ത്, മറുകരയിലെ ശിവ ക്ഷേത്രത്തിലേക്ക് നോക്കി ഊര്‍മ്മിളയുടെ മടിയില്‍ രാകേഷ് കിടന്നു.
ഊര്‍മ്മിളയുടെ വിരലുകള്‍ അവന്‍റെ ഭംഗിയുള്ള മുടിയിഴകളില്‍ തഴുകി.

“മമ്മി…”

അല്‍പ്പം കഴിഞ്ഞ് അവന്‍ അവരെ വിളിച്ചു.
ഊര്‍മ്മിള മുഖം താഴ്ത്തി മകനെ നോക്കി.

“ഈ കല്യാണം നടന്നില്ലെങ്കില്‍ മമ്മിയ്ക്ക് വിഷമമുണ്ടാകുമോ?”

ക്ഷേത്രത്തില്‍ നിന്ന് ഒരു മണിമുഴക്കം കേള്‍ക്കാന്‍ ഊര്‍മ്മിള അപ്പോള്‍ കൊതിച്ചു.
ഊര്‍മ്മിളയുടെ കണ്ണുകളില്‍ നനവ് പടരുന്നത് അവന്‍ കണ്ടു.
രാകേഷ് അവരുടെ മടിയില്‍ നിന്നും എഴുന്നേറ്റു.
വിഷമത്തോടെ അവന്‍ അവരുടെ കവിളില്‍ നിന്നും കണ്ണുനീര്‍ തുടച്ചു കളഞ്ഞു.

“മോനെ, ഒരു റിലേഷന്‍ ഉണ്ടായി എന്ന് വെച്ച് അതിത്ര വലിയ ഇഷ്യൂവാക്കണോ?”

അല്‍പ്പം കഴിഞ്ഞ് അവര്‍ ചോദിച്ചു.

“ആ കുട്ടി ജസ്റ്റ് ഒരു സ്റ്റുഡന്‍റ്റ് ആരുന്നപ്പം ..അന്നേരം തോന്നിയ ഒരു ഇന്‍ഫാച്ചുവേഷന്‍… മോനെ, നിന്നെ അതൊക്കെ ഹര്‍ട്ട് ചെയ്യുന്നുണ്ടോ?”

ഊര്‍മ്മിളയുടെ സ്വരത്തില്‍ വേദനയുണ്ടായിരുന്നു.

“അതുകൊണ്ടാണോ? അതുകൊണ്ടാണോ മോനീ ബന്ധം വേണ്ടാന്ന് വെക്കുന്നെ?

“മമ്മീ..”

പുഴയിലേക്കും ക്ഷേത്രത്തിലേക്കും നോക്കി രാകേഷ് പറഞ്ഞു.

“ഐം ആനാര്‍മ്മി ഓഫീസര്‍! ഐം നോട്ട് കണ്‍സര്‍വേറ്റീവ്…ഐ ഡോണ്ട് ബിലീവ് ദ ഗേള്‍ ഐ മാരീ മസ്റ്റ് ബി എ വെര്‍ജിന്‍….”
അവന്‍ ഊര്‍മ്മിളയെ നോക്കി.

“ഗായത്രീടെ പാസ്റ്റ് റിലേഷന്‍ അല്ല എന്നെ വറി ചെയ്യുന്നേ മമ്മി… മമ്മിയ്ക്കറിയാം എന്‍റെ മനസ്സില്‍ എന്താണ് എന്ന്…ദെന്‍ വൈ ഡൂ യൂ….?”

ഊര്‍മ്മിള അത് അറിഞ്ഞിരുന്ന, രാകേഷ് എന്തുകൊണ്ട് ഗായത്രിയുമായുള്ള ബന്ധത്തില്‍ നിന്നും പിന്‍മാറാന്‍ ആഗ്രഹിക്കുന്നു എന്ന്.

“മോനറിയോ?”

ഊര്‍മ്മിള പറഞ്ഞു.

“ഇവിടെ, ഈ കൊല്ലങ്കോട് വന്നപ്പം ഈ പുഴകണ്ടപ്പം ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു…നദികള്‍ ആരാധനാലയങ്ങളല്ലേ നമ്മുടെ കുടുംബത്തിന്‍റെ പാരമ്പര്യ വിശ്വാസത്തില്‍…? ഞാനും മോന്‍റെ പപ്പേം നര്‍മ്മദയുടെ തീരത്ത് പോയപ്പോള്‍ പ്രാര്‍ത്ഥിച്ചിരുന്നു…തേജസ്വിയായ ഒരു മകന്‍ ഉണ്ടാവാന്‍….അത് നടന്നു….അങ്ങനെ പ്രാര്‍ഥിച്ചു കിട്ടിയതാ ഞങ്ങള്‍ക്ക് മോനെ ….പിന്നെ…”

Leave a Reply

Your email address will not be published. Required fields are marked *