സൂര്യനെ പ്രണയിച്ചവൾ- 19 2

ജോയല്‍ ഒരു ചുവടു കൂടി രാകേഷിന്റെ നേരെ അടുത്തു.

“ഡയറക്ടര്‍ ഫോഴ്സിനെയും കൊണ്ട് തിരികെപ്പോ!”

“നിന്നെയും കൊണ്ടേ പോകൂ ഞാന്‍!”

“തലച്ചോറിലെ ന്യൂറോണുകള്‍ക്ക് വേറെ ഒരു പണിയും ഇല്ലെങ്കില്‍ അങ്ങനെയൊക്കെ ചിന്തിക്കാം…”

ജോയല്‍ ചിരിച്ചു.

“പക്ഷെ ആ ഓഡിറ്ററി സിഗ്മെന്റ്സ് സര്‍ക്കാര്‍ മുദ്രയുള്ള തോക്കിലെത്തിക്കാന്‍ ശ്രമിച്ചാല്‍….”

ജോയല്‍ അല്‍പ്പം കൂടി രാകെഷിനോട് അടുത്തു.

“…എങ്കില്‍ ഞാനാദ്യം പറഞ്ഞത് പോലെ, ഡയറക്ടര്‍, പെണ്ണ്കെട്ടാതെ ചാകും! തലക്ക് മേലെ കാണുന്ന ആ തോക്കുകളില്ലേ, അതിലോരോന്നിലും ഉണ്ട് പേരറിയാതെ ഒടുങ്ങിയവരുടെ ഹിസ്റ്ററി! എന്താ, പേര് വരുത്തണോ അതില്‍?”

രാകേഷ് ചുറ്റുമുള്ളവര്‍ക്ക് കണ്ണുകള്‍ കാണിച്ചു.
അവര്‍ ആയുധങ്ങള്‍ താഴ്ത്തി.
പിന്തിരിയാന്‍ തുടങ്ങി.

“സാധാരണ ഇതല്ല ഞങ്ങളുടെ പതിവ്”

ജോയല്‍ പിമ്പില്‍ നിന്നും പറഞ്ഞു.

“നിന്‍റെ ഭാവി വധു അല്‍പ്പം മുമ്പ് എന്നോട് പറഞ്ഞപോലെ വണ്‍ ടൂ ത്രീ പറഞ്ഞ് അങ്ങ് അരിയലാ! അതാ പതിവ്! അതാണ്‌ ശീലവും! കണ്മുമ്പിലേക്ക് നിധി പോലെ കിട്ടിയ ഒരു ശത്രു ജീവിതവും കുഴിച്ചെടുത്ത് സ്വന്തമാക്കാതിരുന്നിട്ടില്ല ഇതുവരെ! ഇത് പക്ഷെ….”

ജോയല്‍ നോട്ടം തീവ്രമാക്കി.

“ഗായത്രിയുടെ ഭര്‍ത്താവാകാന്‍ പോകുന്ന ആളോടുള്ള ഒരു സൌജന്യം! ഔദാര്യം! ടെററിസ്റ്റിന്‍റെ ചങ്കിലെ പ്രേമത്തിന്‍റെ ആ ഡെപ്ത്ത് അളക്കാന്‍ ഈ ടെസ്റ്റ്‌ പോരെ ഡയറക്ടര്‍ക്ക്?”

“ഔദാര്യം വേണ്ട!”

രാകേഷ് തിരിഞ്ഞു നിന്നു.

“നിന്‍റെ സൌജന്യോം! പ്രതിജ്ഞ അങ്ങനെ മാറ്റുന്നുമില്ല. വേറെ ഒരു സമയത്ത്, വേറെ ഒരിടത്ത്! അതിന് മാറ്റമില്ല…”

“ശരി! മുന്നറിയിപ്പിന് നന്ദി!”

ജോയല്‍ കയ്യുയര്‍ത്തി.

“പിന്നെ ഗായത്രി…”

രാകേഷ് തുടര്‍ന്നു.

“…. അവള്‍ നിനക്കുള്ളത് ആണെന്ന് കരുതിയാണോ നിന്‍റെ ഈ ഔദാര്യം ….? എങ്കില്‍ ഈ ഔദാര്യം വേണ്ട! നിന്‍റെ ആളുകളോട് പറ! ഐം റെഡി റ്റു ബി എ
മാര്‍ട്ടിയര്‍!”

“ഇത് ഹിന്ദി പൈങ്കിളി സിനിമേലെ മീശയില്ലാത്ത നായകന്മാരുടെ ഹീറോയിക്ക് ഡയലോഗ്!”

ജോയല്‍ ചിരിച്ചു.

“ഗായത്രി എനിക്കുള്ളതല്ല!”

ജോയല്‍ ഉയര്‍ത്തിയ കൈ താഴ്ത്താതെ പറഞ്ഞു.

“അവള്‍ നിനക്കുള്ളത് തന്നെ! ഞാന്‍ പറഞ്ഞത് ഗായത്രിയുടെ പ്രണയത്തേക്കുറിച്ചാണ്…അവളുടെ പ്രണയം മതി എനിക്ക്! പ്രണയം അങ്ങനെ ഡയറക്ടറുടെ വെടിയുണ്ടയില്‍ തീരുന്നതല്ല…ഈ ദേഹമില്ലേ, ഇതങ്ങനെ അഗ്നിയോ പുഴുവോ തിന്നുതീര്‍ത്താലും അങ്ങനെ തീരില്ല, രാകേഷ് പ്രണയം …അവളെ ശരിക്കും ഒന്ന് പ്രണയിക്ക്! അപ്പോള്‍ മനസ്സിലാകും നിനക്ക്! അപ്പോഴേ മനസിലാകൂ…അതുവരെ ഇങ്ങനെ വായ്‌ കൊണ്ടുള്ള വെടി നീ പൊട്ടിച്ചുകൊണ്ടിരിക്കും!”

ക്രോധം കത്തിയ മുഖത്തോടെ രാകേഷ് ജോയലിനെ നോക്കി.
പിന്നെ സാഹചരന്മാരോടൊപ്പം പിന്തിരിച്ചു.
***********************************************

പുഴയുടെ തീരത്ത്, മറുകരയിലെ ശിവ ക്ഷേത്രത്തിലേക്ക് നോക്കി ഊര്‍മ്മിളയുടെ മടിയില്‍ രാകേഷ് കിടന്നു.
ഊര്‍മ്മിളയുടെ വിരലുകള്‍ അവന്‍റെ ഭംഗിയുള്ള മുടിയിഴകളില്‍ തഴുകി.

“മമ്മി…”

അല്‍പ്പം കഴിഞ്ഞ് അവന്‍ അവരെ വിളിച്ചു.
ഊര്‍മ്മിള മുഖം താഴ്ത്തി മകനെ നോക്കി.

“ഈ കല്യാണം നടന്നില്ലെങ്കില്‍ മമ്മിയ്ക്ക് വിഷമമുണ്ടാകുമോ?”

ക്ഷേത്രത്തില്‍ നിന്ന് ഒരു മണിമുഴക്കം കേള്‍ക്കാന്‍ ഊര്‍മ്മിള അപ്പോള്‍ കൊതിച്ചു.
ഊര്‍മ്മിളയുടെ കണ്ണുകളില്‍ നനവ് പടരുന്നത് അവന്‍ കണ്ടു.
രാകേഷ് അവരുടെ മടിയില്‍ നിന്നും എഴുന്നേറ്റു.
വിഷമത്തോടെ അവന്‍ അവരുടെ കവിളില്‍ നിന്നും കണ്ണുനീര്‍ തുടച്ചു കളഞ്ഞു.

“മോനെ, ഒരു റിലേഷന്‍ ഉണ്ടായി എന്ന് വെച്ച് അതിത്ര വലിയ ഇഷ്യൂവാക്കണോ?”

അല്‍പ്പം കഴിഞ്ഞ് അവര്‍ ചോദിച്ചു.

“ആ കുട്ടി ജസ്റ്റ് ഒരു സ്റ്റുഡന്‍റ്റ് ആരുന്നപ്പം ..അന്നേരം തോന്നിയ ഒരു ഇന്‍ഫാച്ചുവേഷന്‍… മോനെ, നിന്നെ അതൊക്കെ ഹര്‍ട്ട് ചെയ്യുന്നുണ്ടോ?”

ഊര്‍മ്മിളയുടെ സ്വരത്തില്‍ വേദനയുണ്ടായിരുന്നു.

“അതുകൊണ്ടാണോ? അതുകൊണ്ടാണോ മോനീ ബന്ധം വേണ്ടാന്ന് വെക്കുന്നെ?

Leave a Reply

Your email address will not be published. Required fields are marked *