ഹേമ
Hema | Author : Sojan
ശ്യാമിന് ഒരു സുഹൃത്ത് ഉണ്ടായിരുന്നു, പേര് മനോജ്, അദ്ദേഹം പല കാര്യങ്ങളിലും അങ്ങേയറ്റം വ്യക്തിത്ത്വമുള്ള ആളായിരുന്നു. സ്ത്രീ വിഷയങ്ങളിൽ ഒട്ടും താൽപ്പര്യവും കാണിച്ചിരുന്നില്ല. ഒരു കുക്ക് ആയതിനാൽ ഹോട്ടലുകളുടെ പിന്നാമ്പുറത്തായിരുന്നു ആശാന്റെ കേളീരംഗം.
കുക്കുമാർ മിക്കവരും നല്ല തണ്ണിയുമായിരിക്കും, മനോജും അങ്ങിനെ തന്നെ. ശ്യാം മാസങ്ങളുടെ ഇടവേളകളിൽ മനോജിനെ കാണാൻ പോകും, രണ്ട് കൂട്ടരുടേയും വിശേഷങ്ങൾ പറയും, ഏതെങ്കിലും ബാറിൽ കയറി നന്നായി കഴിക്കും. രണ്ട് വഴിക്ക് പിരിയും.. മനോജിനോടുള്ള പ്രതിപത്തിയുടെ പേരിലാണ് ആ കഴിപ്പ്.
ഒരിക്കൽ മനോജ് ഒരു ഹോട്ടലിൽ ജോലി ചെയ്യുന്ന കാലം, ഹൈറേഞ്ച് ഏരിയാ ആണ്, ശ്യാം ബൈക്കോടിച്ച് അവിടെ എത്തി. കൈയ്യിൽ ഒരു അരലിറ്ററും ഉണ്ട്.
ഹോട്ടലിന്റെ കിച്ചണിന്റെ ഒരു ഭാഗത്ത് കുപ്പിയും ഗ്ലാസും നിരന്നു. രണ്ടു പേരും കഴിപ്പ് തുടങ്ങി. ഉച്ചസമയം കഴിഞ്ഞ നേരമാണ്..
അപ്പോഴാണ് ശ്യാം നൈറ്റി ധാരിയായ ഒരു ചേച്ചി അടുക്കളയിൽ സഹായത്തിന് ഉള്ളത് കണ്ടത്. ഇളം നിറമുള്ള ഒരു നൈറ്റിയിൽ റോസ് നിറത്തിൽ പൂക്കൾ നിറഞ്ഞ വേഷമായിരുന്നു അത്. നല്ല നിറം, ആപാദചൂഡം ഒരു മോഹനാംഗി.
ശരീരം വടിവൊത്തതാണെന്ന് അവരുടെ ചലനത്തിൽ നിന്നും മനസിലാകും. പ്രായം ഒരു 35 വയസ്. ആ കിച്ചണുമായി ഒട്ടും ചേരുന്നില്ല, അവരുടെ വേഷവും, ശരീരവും..!! മുഖം ശരിക്കൊന്ന് കാണാൻ പോലും ശ്യാമിന് സാധിച്ചില്ല. ഒരൽപ്പം ജാഡയോ, മദ്യപിക്കുന്നവരോടുള്ള വിരോധമോ ആയിരിക്കാം കാരണം.
താനൊരു സുന്ദരിയും പുരുഷൻമാരുടെ ശ്രദ്ധാകേന്ദ്രവും ആണെന്ന് അവർ പറയാതെ പറയുന്നുണ്ടായിരുന്നു. പലപ്പോഴും നാടകീയമായ ചലനങ്ങളും, ലാസ്യവതിയായ ഭാവവും ആയിരുന്നു മുന്നിട്ടു നിന്നത്.
ശ്യാം കണ്ണുകൊണ്ട് ‘ഇത് ഏതാണ്’ എന്ന് മനോജിനോട് ചോദിച്ചു.
അവൻ ശ്യാമിനെ അർത്ഥഗർഭ്ഭമായി ഒന്നു നോക്കി ചിരിച്ചു. ‘നിനക്ക് കോൾമയിൽ കൊള്ളാൻ ഇങ്ങിനൊരു സംഭവം ഞാൻ റെഡിയാക്കി വച്ചിട്ടാണ് വിളിച്ചത്’ എന്ന് അവൻ പറയുന്നതായി മുഖഭാവത്തിൽ നിന്നും തോന്നി. അതിനാൽ തന്നെ ശ്യാം വലിയ താൽപ്പര്യം പുറമെ കാണിച്ചില്ല, ഉള്ളിൽ ഉണ്ടായിരുന്നെങ്കിലും.
അടുത്ത വെടി പൊട്ടിക്കഴിഞ്ഞ് – ആ ചേച്ചി ദൂരെ ആയപ്പോൾ മനോജ് പതുക്കെ അടക്കം പറഞ്ഞു..
‘സംഭവം കേസണ്, ശ്രമിച്ചാൽ കിട്ടും, എന്താ നിനക്ക് വേണോ?’
ശ്യാമിന് റിസ്‌ക്കെടുത്ത് ഒരു സംഭവത്തിനും പിന്നാലെ പോകുന്ന പണിയില്ല. നമ്മളോട് ഇങ്ങോട്ട് താൽപ്പര്യം ഉണ്ടെങ്കിൽ നോക്കാം എന്നതാണ് ലൈൻ.
മനോജ് നിർബദ്ധിച്ചില്ല.
ഇതിനിടയിൽ ഹോട്ടലിനു പിന്നിലെ വെള്ളം വരുന്ന ഓസ് ; ലീക്ക് ആകുകയോ, ഊരിപ്പോകുകയോ മറ്റോ ചെയ്തു. ശ്യാമും മനോജും അത് നന്നാക്കാൻ പുറത്തേക്കിറങ്ങി.
അപ്പോൾ മനോജ് വിശദമായി ഏകദേശ കഥ പറഞ്ഞു.
‘പേര് ഹേമ, വീട് ഇവിടെ അടുത്താണ്, ഒരു മകൾ മാത്രമേ ഉള്ളൂ, കെട്ടിയോൻ ഉപേക്ഷിച്ചിട്ട് പോയി.’ ( അതോ മരിച്ചു പോയി എന്നാണോ എന്നും ഇപ്പോൾ ഓർക്കുന്നില്ല- ആദ്യം മരിച്ചു പോയി എന്നും ; കൂടുതൽ അടുത്തപ്പോൾ ഉപേക്ഷിച്ചു എന്നും പറഞ്ഞതാകാനും മേലായ്കയില്ല.).
ആദ്യമൊന്നും മനോജുമായി അടുത്തില്ല, പണത്തിന് ആവശ്യം വന്നപ്പോൾ ഒരു തവണ മനോജ് ബ്ലെയ്ഡ് എടുത്തു കൊടുത്തു.
അത് പുള്ളിക്കാരിക്ക് ഒരു കടപ്പാടായി. പിന്നീട് ഒരു സെറ്റും മുണ്ടിന്റെ കഥ മനോജ് പറഞ്ഞു, അത് എന്താണെന്ന് ശ്യാമിന് ശരിക്കും മനസിലായില്ല.
ഏതായാലും മകളില്ലാത്ത ദിവസം രാത്രിയിൽ മനോജ് ആ വീട്ടിൽ ചെന്നു. സംഭവം എല്ലാം നടന്നു. അത് മനോജിന്റെ വേർഷൻ..
ഈ കഥയിൽ പല ചേർച്ചക്കുറവുകൾ ഉണ്ടായിരുന്നു. ഒന്ന് മനോജ് അതിനുള്ള ധൈര്യം കാണിക്കുന്നവനല്ല, ഒരു മലയിളകി വരുന്നു എന്നു കേട്ടാൽ ഇളകുന്നവനല്ല മനോജ്, എന്നാൽ പെണ്ണുവിഷയത്തിൽ നേരെ തിരിച്ചും, പക്ഷേ കുടിച്ചാൽ ഒരുപക്ഷേ?… എന്നിരുന്നാലും കള്ളുകുടി എന്ന വിഷയം അല്ലാതെ പെണ്ണിനുപിന്നാലെ മിനക്കെടുന്നവനല്ല മനോജ്.
അടുത്തതായി ആ ചേച്ചി അത്യാവശ്യം സൈസുള്ള ആളാണെങ്കിൽ മനോജ് തീരെ അശുവാണ്. മാത്രവുമല്ല ആ ചേച്ചി അത്തരക്കാരിയാണെന്ന് തോന്നുകയുമില്ല.
ഏതായാലും ശ്യാം സംശയം ഒന്നും കാണിച്ചില്ല, അവൻ പറഞ്ഞത് വിശ്വസിച്ചു, എന്നാൽ സ്ത്രീവിഷയത്തിൽ മിടുക്കനായ ശ്യാമിനെ ഒന്ന് ഇരുത്താനായിട്ടല്ലേ ഈ പറച്ചിൽ- എന്ന് ശ്യാമിന് മനോജിന്റെ സംസാരത്തിൽ നിന്ന് തോന്നി.
സുഹൃത്താണെങ്കിലും ശ്യാമിനോട് ആ ഒരു വിഷയത്തിൽ മാത്രം മനോജിന് അസൂയ ഉണ്ടായിരുന്നു. അല്ലെങ്കിൽ ശ്യാം ആ വിഷയത്തിൽ പരാജയപ്പെടുന്നത് കാണാനുള്ള കൗതുകം.
( ആ വിഷയങ്ങൾ പറഞ്ഞ് കാടുകയറുന്നില്ല, കഥയിലേയ്ക്ക് മടങ്ങിവരാം )
രണ്ടു പേരും തിരിച്ച് കിച്ചണിൽ എത്തിയപ്പോൾ – ‘ഫോൺ നമ്പർ കിട്ടുമോ’ എന്നാണ് ശ്യാം മനോജിനോട് ചോദിച്ചത്.
നമ്പർ തരാം എന്ന് മനോജ് പറഞ്ഞു, അതിനൊപ്പം തന്നെ പറഞ്ഞു, ‘ദാ ഹേമയുടെ ഫോൺ കിച്ചണിലെ അലമാരിയിൽ ഇരിക്കുന്നു.’
( അതിൽ തന്നെ ‘എന്താണ് ഇനി ചെയ്യേണ്ടത്’ എന്ന് പറയാതെ പറഞ്ഞല്ലോ? )
ശ്യാം ചുറ്റുപാടും നോക്കി, അകത്തുവരുന്ന വെയ്റ്റർമാർ ഒന്നും ശ്രദ്ധിക്കുന്നില്ല. മുളകുപൊടിയും, മല്ലിപ്പൊടിയും മറ്റും ഇരിക്കുന്ന അലമാരിയിൽ ഒരു സാദാ നോക്കിയ ഫോൺ.
ശ്യാം; ചേച്ചി എവിടാണെന്ന് നോക്കി, പുറത്ത് പാത്രം കഴുകുന്നിടത്താണ്.
ഫോൺ കൈയ്യിലെടുത്തു, സ്വന്തം നമ്പർ ഡയൽ ചെയ്തു. തിരിച്ച് അതുപോലെ തന്നെ ഫോൺ അവിടെ വച്ചു.
മനോജ് പിന്നെ ഒന്നും അതിനെപ്പറ്റി സംസാരിച്ചില്ല, അവനങ്ങിനാണ്, ഒരു തരം രഹസ്യാത്മകമായ മൗനം ചിലപ്പോൾ കൈക്കൊള്ളും, അതിനാൽ കൂടുതൽ ഒന്നും ശ്യാമും ചോദിച്ചില്ല.
അന്ന് വൈകിട്ട് അവർ പിരിഞ്ഞു, വീട്ടിലെത്തി 4 ദിവസം ശ്യാം അനങ്ങിയില്ല. അല്ലെങ്കിൽ തന്നെ വേറെ നൂറ് കേസുകൾ തീർപ്പുകൽപ്പിക്കാൻ കിടക്കുന്നു അപ്പോഴാണ് ഹൈറേഞ്ചിലെ മാണിക്ക്യച്ചെമ്പഴുക്ക!!?? കിട്ടുമോ എന്ന് ഉറപ്പില്ല, ദൂരവും കൂടുതൽ.
വലിയ താൽപ്പര്യം ഒന്നും ഇല്ലാതെ ഇരിക്കുന്ന ഒരു ദിവസം വെറുതെ ഹേമയുടെ നമ്പർ വിളിച്ചു.
‘ആരാ?’
‘ഞാൻ ശ്യാമാണ്.’
‘അതാരാ മനസിലായില്ല.’
‘കഴിഞ്ഞ ദിവസം ഹോട്ടലിൽ വന്നില്ലേ, അയാളാണ്.’
‘ …’
‘മനസിലായില്ല?’ ശ്യാം വീണ്ടും ചോദിച്ചു
‘ഇല്ല’
‘മനോജിന്റെ കൂട്ടുകാരൻ’
‘ഏത് ഇവിടുത്തെ കുശിനിയിലെ ചേട്ടന്റേയോ?’
‘അതെ, കഴിഞ്ഞ ദിവസം വന്നിരുന്നു’
‘എന്ന്?’
‘ഒരു ദിവസം ഉച്ചകഴിഞ്ഞ് ബൈക്കിൽ വന്നിരുന്നു.. … … .. ഇടത്തു നിന്ന്’
‘ബൈക്കിൽ വന്ന, ആ കറുത്ത ബെനിയനിട്ട..’
‘അതെ അതു തന്നെ.’
‘അയ്യോ എന്റെ നമ്പർ എങ്ങിനെ കിട്ടി?’
‘അത് കിട്ടി.’