കുടുംബ കൂട്ടായ്മ -1
Kudumba Koottaima Part 1 | Author : Soman
(മുഴുവൻ കുടുംബവും ചേർന്നുള്ള സംഗമത്തിന്റെ ആദ്യ ഭാഗം)
രാവിലെ തന്നെ തൊഴുത്തിലുള്ള ജോലികൾ എല്ലാം തീർത്തു വച്ച് രമ തൊഴിലുറപ്പു ജോലിക്ക് പുറപ്പെടാൻ തയ്യാറെടുക്കുകയാണ്. അൻപത്തി ആറ് വയസ്സ് കഴിഞ്ഞ തന്റെ സമ്പാദ്യം ഉള്ളതുകൊണ്ട് മാത്രം ആണ് കുടുംബത്തിലെ ആരും പട്ടിണി കിടക്കാതെ ജീവിച്ചു പോകുന്നത്. വീട്ടിലെ ആടുമാടുകളെയും കോഴികളെയും വളർത്തുന്നതിൽ നിന്നും ലഭിക്കുന്ന വരുമാനവും തൊഴിലുറപ്പ് ജോലിയിൽ നിന്നുമുള്ള തുച്ഛമായ പൈസയും വച്ചിട്ട് ആണ് താൻ ഉൾപ്പെടെയുള്ള മൂന്നംഗ കുടുംബം ജീവിച്ചു പോകുന്നത്.
അറുപത് വയസ്സ് കഴിഞ്ഞ ഭർത്താവും മുപ്പത്തിയാറ് വയസ് കഴിഞ്ഞിരിക്കുന്ന കല്യാണം ആകാത്ത മകനും വീട്ടിൽ ഉണ്ടെങ്കിലും കുടുംബത്തിന് ഒരു ഉപയോഗവും ഇല്ലാത്ത ജന്മങ്ങൾ ആണ്. പാരമ്പര്യം എന്നോണം മുഴുകുടിയനായ അപ്പനിൽ നിന്നും മകനും അതെ വാസന ലഭിച്ചിരിക്കുന്നു.
ഒരു സമയം വരെ ഭർത്താവിൽ നിന്നും മാത്രം അടിയും തൊഴിയും കിട്ടിയിരുന്നെങ്കിൽ അതു ഇപ്പോൾ കുടിയനായ സ്വന്ത മകനും ആരംഭിച്ചപ്പോൾ ചതവിനും നീരിനും എല്ലാ ദിവസവും വൈദ്യനെ കാണേണ്ട അവസ്ഥയിലാണ് രമ. മകന്റെ നേരെ ഇളയത് മകളാണ്. അവളെ അവളുടെ ഇരുപത്തി രണ്ടാം വയസ്സിൽ കടം വാങ്ങിയും ചിട്ടി കെട്ടിയും കെട്ടിച്ചുവിട്ടു.
മക്കൾ പഠിക്കുന്നു. അവളുടെ ഭർത്താവ് ആശാരിയായത് കൊണ്ട് സ്വന്തമായി കട നടത്തുന്നു. അവളുടെ അവസ്ഥയും ഇതൊക്കെ തന്നെ ആണ്. മരുമകനും ആവശ്യത്തിൽ കൂടുതൽ ജോലിചെയ്തു സമ്പാദിച്ചു, അതെല്ലാം കുടിച്ചു തീർക്കുകയാണ് പതിവ്.
ഇവിടെയും അപ്പനും മകനും കൂലിപ്പണി ആണെങ്കിലും നല്ല കഠിന അധ്വാനിക്കൾ ആണ്. എന്ത് അധ്വാനിച്ചിട്ടും കാര്യമില്ല, ഒരുരൂപ വീട്ടിച്ചിലവിന് നൽകാത്ത പാഴ്‌ജന്മങ്ങൾ. മകനു വേണ്ടി ഒരുപാട് ആലോചനകൾ നോക്കിയെങ്കിലും അപ്പന്റെയും മകന്റെയും ഈ സ്വഭാവത്തിന് ആരാണ് പെണ്ണ് കൊടുക്കുക.
ജോലി ചെയ്യുന്ന ക്ഷീണത്തെക്കാളും കുടിച്ചു വന്നു കാണിക്കുന്ന അപ്പന്റെയം മകന്റെയും പരാക്രമങ്ങൾ ആണ് സഹിക്കാൻ പറ്റാത്തത്.
തന്റെ അവസ്ഥ മനസ്സിലാക്കി കുടുംബക്കാരും അയൽവാസികളും പോലീസിൽ പരാതി നൽകാൻ പറഞ്ഞെങ്കിലും രമയ്ക്ക് അതിനു കഴിയുമായിരുന്നില്ല. തന്റെ വിധിയെ പഴിച്ച് ജീവിതം തള്ളിനീക്കുന്നു.
പതിവുപോലെ തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വന്ന് വീണ്ടും തൊഴുത്തിലുള്ള ജോലികൾ തീർത്തു അടുക്കളയിലേക്ക് കയറി. വൈകുന്നേരം ആയപ്പോൾ ഭർത്താവും മകനും ജോലി കഴിഞ്ഞു വന്നു. കുളിചിട്ടു പുറത്പോയാൽ ഇനി രണ്ടാളും വരുന്നത് നാല് കാലുകളിൽ ആയിരിക്കും. അതുമാത്രമല്ല അപ്പനും മകനും പരസ്പരം വിളിക്കുന്ന ചീത്ത ഏഴു വീടു കേൾക്കും.
രമയെ സംബന്ധിച്ച് ഇതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറി കഴിഞ്ഞു. രാത്രി എട്ട് മണി ആയപ്പോഴേക്കും ഭർത്താവ് കയറി വന്നു. അപ്പനും മകനും പരസ്പരം കണ്ടാലേ പ്രശ്നമുള്ളൂ. അതുകൊണ്ട് അതിയാൻ വലിയ ബഹളമില്ലതെ വന്നു. കയ്യിൽ കുടിച്ചതിന്റെ ബാക്കി അൽപ്പം കുപ്പിയിൽ ഇരിക്കുന്നത് കണ്ടൂ. അവർ അയാൾക്ക് ചോറ് വിളമ്പി വച്ചു.
കുപ്പിയിലെ ബാക്കി അകത്താക്കി കൊണ്ട് അയ്യാൾ കഴിക്കാൻ ഇരുന്നു. കഴിച്ചതായി വരുത്തി തീർക്കാൻ അൽപ്പം കഴിച്ചിട്ട് അയ്യാൾ എഴുന്നേറ്റ് പോയി. അയ്യാൾ കഴിച്ച പാത്രം കഴുകിയിട്ട് വീണ്ടും മകന് വേണ്ടി അവർ കാത്തിരുന്നു. അൽപ്പം സമയം കഴിഞ്ഞിട്ടും മകനെ കാണാത്തത് കൊണ്ട് അവർ അത്താഴം കഴിച്ചു. റൂമിൽ നിന്നും ഭർത്താവിന്റെ കൂർക്കം വലി പുറത്തുവരെ കേൾക്കാം. ഇനി ആന കുത്തിയാൽ പോലും അയ്യാൾ അറിയില്ല.
സമയം പോകും തോറും രമയുടെ ഉള്ള് കത്താൻ തുടങ്ങി. സാധാരണ എട്ട് മണി കഴിയുമ്പോൾ കയറി വരുന്നവനെ ഇപ്പൊൾ ഇതാ പത്തുമണി അടുക്കുമ്പോഴേക്കും കാണുന്നില്ല. വഴിയിൽ എങ്ങാനും വീണു കിടക്കുകയോ, എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായോ എന്നിങ്ങനെയുള്ള ചിന്തകള് അവരുടെ മനസ്സിൽ വന്നു. അവന്റെ ഫോണിലേക്ക് വിളിച്ചപ്പോൾ ബെൽ കേട്ടെങ്കിലും പ്രതികരണമില്ല. ആരെയെങ്കിലും വച്ച് അന്വേഷിക്കാം എന്ന് നോക്കുമ്പോൾ തന്തപ്പടി ബോധമില്ലാതെ ഉറക്കത്തിൽ ആണു. എങ്കിലും അവർ അറിയാവുന്നവരെ ഫോണിൽ വിളിച്ച് അന്വേഷിച്ചു.
