ടീച്ചർമാരുടെ കളിത്തോഴൻ – 1
Teacherumaarude Kalithozhan | Author : Oliver
നേരം വൈകിയിരുന്നു. കോളേജിലെ എല്ലാവരും പോയിട്ടും കണ്ണന്റെ ഉത്തരപ്പേപ്പറും പിടിച്ച് മിഴിച്ചിരിക്കുകയാണ് പാർവ്വതി. നോക്കാനുള്ള അവസാനത്തെ പേപ്പറും അതായിരുന്നു. അതവൾ മനപ്പൂര്‍വ്വം മാറ്റി വെച്ചിരുന്നതാണ്. പഠനത്തില്‍ തീരെ മോശമായ കണ്ണന് എന്തെങ്കിലുമൊക്കെ പൊട്ടും പൊടിയും ഇട്ടുകൊടുത്ത് ജയിപ്പിക്കാമെന്ന് വെച്ചാൽ പേപ്പറിൽ എന്തെങ്കിലും വേണ്ടേ? ഇതെങ്ങനെ ജയിപ്പിക്കാനാണ്?!
അവന് മൊട്ടയിട്ട് കൊടുക്കാൻ വിഷമമുണ്ടായിട്ടല്ല. പക്ഷേ ഇത്തവണ തന്റെ വിഷയം ഒഴിച്ചുള്ള എല്ലാത്തിനും അവൻ കഷ്ടിച്ച് കടന്നുകൂടിയിട്ടുണ്ട്. B.A ഇംഗ്ലീഷിൽ ഒരു വർഷം ബാക്ക് ഇയർ ആയെങ്കിലും ജൂനിയേഴ്സിന്റെ കൂടെയിരുന്ന് പഠിക്കാൻ നാണക്കേട് വിചാരിക്കാതെ വന്നത് തന്നെ ടീച്ചേഴ്സിന്റെ ഇടയിൽ വലിയൊരു കാര്യമായിരുന്നു. പൊതുവേ അവനെ ഇഷ്ടമല്ലാത്തവർ പോലും ഈ കൊല്ലത്തെ അവന്റെ പ്രകടനം അംഗീകരിച്ച കാര്യവുമാണ്.
അപ്പോള്‍ തന്റെ വിഷയത്തിന് മാത്രം തോറ്റാൻ അത് താൻ പഠിപ്പിച്ചത് ശരിയാകാഞ്ഞത് കൊണ്ടാണെന്നല്ലേ വരൂ? അതുകൊണ്ട് തന്നെ F ഗ്രേഡ് ഇടാൻ മടിച്ച് പേനയുടെ അറ്റം, തുടുത്ത ചുണ്ടുകൾക്കിടയിലിട്ട് അവൾ ഉറുഞ്ചിക്കൊണ്ടിരുന്നു. എന്തെങ്കിലും കാര്യമായ ചിന്തയിലാണെങ്കിൽ അവൾ അങ്ങനെയാണ്. വായിലിട്ട് എന്തെങ്കിലും ഉറുഞ്ചിക്കൊണ്ടിരിക്കും.
ഗ്രാമർ മിസ്സേക്കിന്റെയും അക്ഷരത്തെറ്റിന്റെയും കൂമ്പാരമാണ് കണ്ണന്റെ പേപ്പർ. പത്ത് മാർക്കിന്റെ എളുപ്പമുള്ള ഒരു ചോദ്യം ഉണ്ടായിരുന്നു. നിങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരാൾക്ക് രണ്ടുപേജിൽ കവിയാതെ ഒരു കത്തെഴുതുക. ക്ലാസിലെ 90% കുട്ടികളും രസം മൂത്ത് ഗേൾഫ്രണ്ടിനൊക്കെ കത്ത് എഴുതി തകർക്കുകയായിരുന്നു. ഓരോന്ന് വായിച്ച് ചിരിച്ചു മണ്ണ് കപ്പിയിരിക്കുമ്പോഴാണ് കണ്ണന്റെ പേപ്പർ കാണുന്നത്. അതുവരെയുള്ള മൂഡ് പോയി. അങ്ങനെ, ജയിക്കാനുള്ള ഉദ്ദേശ്യമൊന്നും ഇല്ലേന്ന് അവന് ദേഷ്യത്തിൽ വാട്ട്സാപ്പിൽ മെസ്സേജ് അയച്ചിട്ട് ഇരിക്കുകയാണ്. ഏറെ കഴിയുന്നതിനു മുമ്പേ സ്റ്റാഫ് റൂമിന്റെ വാതിക്കൽ മുരടനക്കം. അവൾ പേന ചുണ്ടുകൾക്കിടയിൽ ഇട്ടുകൊണ്ടുതന്നെ തലയുയർത്തി നോക്കി.
കണ്ണനാണ്. കക്ഷി ശരിക്ക് അമ്പരന്നിരിക്കുന്നു. നല്ല പൊക്കവും ജിം ട്രെയ്നറായതുകൊണ്ട് ബലിഷ്ഠമായ ശരീരവും. ഒറ്റയ്ക്കേ ഉള്ളായതുകൊണ്ട് അവളൊന്ന് പേടിക്കാതിരുന്നില്ല. എന്നാലും പുറത്ത് കാട്ടാൻ പറ്റില്ലല്ലോ.
“ എന്തായിത് കണ്ണാ…. ഇതിൽ എവിടെയാ മാർക്കിടേണ്ടത്? പറഞ്ഞുതാ!” അവൾ പേപ്പറെടുത്ത് അവന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. അവന് ദേഷ്യം സങ്കടവും വന്നു. ആദ്യമായിട്ടാണ് ഇങ്ങനെയൊരു അനുഭവം.
“ പത്ത് മാർക്കിന്റെ സിമ്പിൾ ഒരു ചോദ്യത്തിന് പോലും നീ കാണിച്ചുവെച്ചേക്കുന്നത് നോക്ക്!”
“ ഹും. മൂഞ്ചിയ ക്വസ്റ്റ്യൻ ഇട്ടിട്ട് ബാക്കിയുള്ളവരുടെ മണ്ടേൽ വച്ചാൽ മതിയല്ലോ.”
“ കണ്ണാ…! ഇങ്ങനെയാണോ സംസാരിക്കുന്നത്! ഞാന്‍ നിന്റെ ടീച്ചറാ, അതോർമ്മ വേണം.” പാർവ്വതി ശബ്ദമുയർത്തി.
“ ടീച്ചാറാണേൽ അതനുസരിച്ചുള്ള ക്വസ്റ്റ്യൻ ഇടണം.ഈ വന്ന കാലത്താരാ കത്തെഴുതുന്നത്? കഷ്ടപ്പെട്ട് പഠിച്ചോണ്ടു വന്നതൊന്നുമല്ല ചോദിക്കുന്നത്.”
“ ആഹാ, കുറ്റം എനിക്കായോ.. എന്നിട്ട് മറ്റ് കുട്ടികളൊക്കെ നന്നായിട്ട് തന്നെ ആൻസർ ചെയ്തല്ലോ.”
“ അവരൊക്കെ സ്പെഷ്യൽ ട്യൂഷന് പോണുണ്ട്. അതുപോലെയല്ല എന്റെ കാര്യം, ടാക്സിയോടിപ്പും ജിമ്മും കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്ക് ഒരു നേരമാകും. അല്ലെങ്കില്‍ തന്നെ അതീന്ന് കിട്ടുന്നത് വീട്ടുചിലവിന് പോലും തികയുന്നില്ല. പിന്നെങ്ങനെ ട്യൂഷന്‍ ഫീസ് കൊടുക്കും?!”
അതൂടി കേട്ടപ്പൊ പാർവ്വതിയുടെ ദേഷ്യം ഇരട്ടിക്കുകയാണ് ചെയ്തത്.
“ ഓ പിന്നെ… ഞങ്ങളൊക്കെ ട്യൂഷന്‍ പഠിച്ചിട്ടല്ലേ ഇംഗ്ലീഷ് പാസായത്. ആവശ്യബോധമുണ്ടേൽ എന്തും നടക്കും. അല്ലേ, ഞാൻ പഠിപ്പിക്കുന്നത് കൊള്ളാഞ്ഞിട്ടാണോ ഒരു ട്യൂഷൻ?!”
