എസ്റ്റേറ്റിലെ രക്ഷസ് 8
Estatile Rakshassu Part 8 | Author : Vasanthasena
[ Previous Part ] [ www.kambi.pw ]
തൊപ്പിയിൽ പറ്റിപ്പിടിച്ച മഞ്ഞു കണങ്ങൾ തുടച്ചു കൊണ്ട് ഹാരിസൺ ചായക്കടയുടെ ബെഞ്ചിലിരുന്നു. ചായക്കട ഇപ്പോൾ നടത്തുന്നത് ഗോപി എന്ന ചെറുപ്പക്കാരനാണ്. ഭാര്യയുടെ മരണത്തിനുശേഷം അഹമ്മദ് കാക്ക ചായക്കടയും ചുറ്റുമുള്ള പറമ്പും ഗോപിക്ക് വിറ്റ് സ്വന്തം നാട്ടിലേക്ക് തിരിച്ചു പോയി.
ആവി പറക്കുന്ന കട്ടൻ ചായ കുടിച്ചു കൊണ്ട് ഹാരിസൺ ഗോപിയോട് ചോദിച്ചു. “ഗോപീ, കാട്ടിനുള്ളിൽ പരിചയമുള്ള ആരെയെങ്കിലും ഗോപിക്കറിയാമോ? ”
“ഉവ്വല്ലോ സാറെ, പക്ഷേ എന്തിനാ? ” ഗോപി മറുചോദ്യം ചോദിച്ചു.
“ഗോപീ, ഈ ഭാഗത്ത് അമൂല്യമായ ഔഷധ സസ്യങ്ങളുണ്ട്. അതിനെക്കുറിച്ച് പഠിക്കാനാണ് ഞാനിവിടെ വന്നിരിക്കുന്നത്. കാൻസർ പോലുള്ള മഹാരോഗങ്ങൾ പോലും മാറ്റാൻ അത്ഭുതശക്തിയുള്ള മരുന്നുകൾ ഇവിടെയുണ്ട്.”
“അത് ശരിയാ സാറെ.” ചായകുടിച്ചു കൊണ്ടിരുന്ന ജോസ് പറഞ്ഞു. “പണ്ടിവിടെ ഒരു കാട്ടുമൂപ്പനുണ്ടായിരുന്നു. അദ്ദേഹത്തിന് അറിയാൻ വയ്യാത്ത ഒരു മരുന്നുമില്ല. എത്രയോ ആളുകളാണ് ദൂരസ്ഥലങ്ങളിൽ നിന്നും അയാളെ കാണാൻ വന്നിരുന്നത്.”
“അയാളിപ്പോൾ എവിടെയുണ്ട്? ” ഹാരിസൺ ചോദിച്ചു.
“മരിച്ചുപോയി സാറെ. അതോടെ അയാളുടെ മരുന്നിന്റെ രഹസ്യവും.”
“മരുന്നു ചെടികൾ കണ്ടാലെനിക്കറിയാം. എസ്റ്റേറ്റും പരിസരവും മുഴുവനും ഞാൻ തിരഞ്ഞു. ഒന്നും കിട്ടിയില്ല. ഇനി വനത്തിനുള്ളിൽ നോക്കണം. അതിനാരുടേയെങ്കിലും സഹായം വേണം.”
“ഗോപീ, നമ്മുടെ അഴകപ്പനറിയാമല്ലോ. ഇടയ്ക്കിടെ അവൻ കെണി വെക്കാൻ കാട്ടിൽ പോകാറുള്ളതല്ലേ.”
“അഴകപ്പനും പൊണ്ടാട്ടിയും കൂടി രാവിലെ തന്നെ ടൗണിൽ പോയി. ഇനി വൈകിട്ടേ മടങ്ങി വരൂ.” ഗോപി അറിയിച്ചു.
“ഞാൻ വൈകിട്ട് വരാം. അഴകപ്പനെ ഒന്നു പരിചയപ്പെടുത്തി തരാമോ.”
“അതിനെന്താ സാറ് വൈകിട്ട് ഇങ്ങോട്ടു വന്നാ മതി.” ജോസ് പറഞ്ഞു.
വൈകുന്നേരം പറഞ്ഞ സമയത്ത് തന്നെ ഹാരിസൺ. ചായക്കയിലെത്തി. ജോസ് കാത്തിരിക്കുന്നുണ്ടായിരുന്നു.
“ഇവിടെ നിന്നും ഒരു കിലോമീറ്റർ നടക്കണം അഴകപ്പന്റെ വീട്ടിലേക്ക്.”
“അതിനെന്താ നടക്കാം.” ഹാരിസൺ തന്റെ പൈപ്പ് കത്തിച്ചു കൊണ്ട് പറഞ്ഞു.
രണ്ടു പേരും നടന്നു തുടങ്ങി.
“അഴകപ്പൻ ആളെങ്ങെനെ? ” ഹാരിസൺ ചോദിച്ചു.
“മിടുക്കനാ സാറെ. ഇല്ലെങ്കിൽ അയാളുടെ നാട്ടിലെ പണക്കാരനായ കൗണ്ടറുടെ ഭാര്യയെ അടിച്ചോണ്ടു പോരുമോ.” ജോസ് ചിരിച്ചു.
“മറ്റൊരാളുടെ ഭാര്യയെയാണോ അഴകപ്പൻ വിവാഹം കഴിച്ചത്. അതെങ്ങനെ? ” ഹാരിസൺ കൌതുകത്തോടെ ചോദിച്ചു.
“അതൊരു കഥയാ സാറെ. പറയട്ടെ? ”
“പറയൂ”
“അഴകപ്പൻ പറഞ്ഞ അറിവാണ്. ഈ കൗണ്ടറുടെ കന്നുകാലികളെ നോക്കുന്നവനായിരുന്നു അഴകപ്പൻ. കൗണ്ടറുടെ വീട്ടിൽ അവന് സർവസ്വാതന്ത്ര്യമായിരുന്നു. കൗണ്ടർക്ക് മൂന്നു ഭാര്യമാരാണ്. മൂന്നാമത്തെ കല്യാണം കഴിഞ്ഞപ്പോൾ മറ്റു ഭാര്യമാരെ കൗണ്ടർ പൂർണ്ണമായും അവഗണിച്ചു. രണ്ടാമത്തെ ഭാര്യ അവളുടെ വീട്ടിൽ പോയി. ആദ്യഭാര്യ കനകം, കുറേക്കാലം എല്ലാം സഹിച്ച് അവിടത്തന്നെ നിന്നു. പക്ഷേ എത്രനാളാണ് സാറെ. അവർക്കും വികാരങ്ങളില്ലേ. അങ്ങനെ അവൾ അഴകപ്പനുമായി അടുത്തു. അതുപിന്നെ ലവ്വും മറ്റു ബന്ധവുമൊക്കെയായി. അവർ തമ്മിൽ നല്ല പ്രായവ്യത്യാസമുണ്ട് കേട്ടോ. അവളേക്കാൾ ആറേഴ് വയസ്സു കുറവാണ് അഴകപ്പന്. അവളേം കൊണ്ട് അവനിവിടേക്കാണ് വന്നത്. നല്ല അധ്വാനിയാണ്. ഉരുക്ക് പോലത്തെ ശരീരം. കനകം വീണിപോയില്ലെങ്കിലേ അത്ഭുതമുള്ളൂ.” ജോസ് ചിരിച്ചു.
“പിന്നെ പ്രശ്നമൊന്നും ഉണ്ടായില്ലേ.”
“പിന്നേ..കൗണ്ടറുടെ ഗുണ്ടകൾ ഇവിടെ വന്നു. പക്ഷേ നാട്ടുകാരുടെ എതിർപ്പ് നേരിട്ടപ്പോൾ വാലും ചുരുട്ടി പോയി. പിന്നെ ആരും അവരെ തിരക്കി ഇങ്ങോട്ടു വന്നിട്ടില്ല.”
പറഞ്ഞു പറഞ്ഞ് അവർ അഴകപ്പന്റെ വീടിനു മുന്നിലെത്തി. ചെറുതെങ്കിലും ഭംഗിയുള്ള ഒരു വീട്.
“ആരുമില്ലേ..” ജോസ് വിളിച്ചു ചോദിച്ചു.
ശബ്ദം കേട്ട് ഒരു സ്ത്രീ പുറത്തു വന്നു. വെളുത്ത് സുന്ദരിയായ ഒരു സ്ത്രീ. കനകം.
ഹാരിസണിന്റെ കണ്ണുകൾ തിളങ്ങി. തനിക്ക് പറ്റിയ ഇര. അഴകുള്ള വടിവൊത്ത ശരീരം. അധികം തടിയില്ല. അടുത്തത് ഇവൾ തന്നെ. ഹാരിസൺ മനസ്സിലുറപ്പിച്ചു.
“അഴകപ്പനില്ലേ ഇവിടെ? ” ജോസ് തിരക്കി.
“മാനേജരേമാനെ കാണാൻ പോയി.” അവൾ പാതി മലയാളത്തിലും തമിഴിലുമായി പറഞ്ഞു.
“ഈ സാറിന് അഴകപ്പനെക്കൊണ്ട് ഒരാവശ്യമുണ്ട്. നാളെ രാവിലെ സാറിന്റെ ബംഗ്ലാവിൽ വരാൻ പറയണം.” ആജ്ഞ പോലെയാണ് ജോസ് പറഞ്ഞത്.
“ശരി പറയാം.”
ഈ സമയമത്രയും ഹാരിസൺ കനകത്തെ നയനഭോഗം ചെയ്യുകയായിരുന്നു.
രാത്രി തന്റെ മുറിയിലിരുന്ന് ഹാരിസൺ ചിന്തിച്ചത് കനകത്തെക്കുറിച്ചായിരുന്നു. താനനുഭവിച്ച സ്ത്രീകളിൽ നിന്നും ശക്തി സംഭരിക്കുവാൻ കഴിഞ്ഞു. ഏറെ ശക്തി ലഭിച്ചത് ജാസ്മിനിൽ നിന്നുമാണ്. പക്ഷേ സുബൈദയുടെ മരണം എല്ലാം തകിടം മറിച്ചു. ആലീസിൽ നിന്നും അത് പരിഹരിക്കാൻ കഴിഞ്ഞു. പക്ഷേ അതീന്ദ്രിയ ശക്തി പൂർണ്ണമായും കൈ വന്നിട്ടില്ല. അതിനുള്ള മരുന്നുകൾ ഈ കാട്ടിൽ എവിടെയോ ഉണ്ട്. അത് ലഭിച്ചാൽ തന്റെ ലക്ഷ്യം പൂർണ്ണമാകും. തന്റെ ആത്മാവിനെ മറ്റൊരാളിൽ സന്നിവേശിക്കാനുള്ള ശ്രമം ഇനിയും വിജയകരമായിട്ടില്ല. അതിന് കൂടുതൽ ശക്തി വേണം. ഈ അവസ്ഥയിൽ കനകത്തെ പ്രാപിക്കുക അപകടമാണ്. കുറച്ചു കൂടി ശക്തി വേണം. അതിന് ആലീസോ ജാസ്മിനോ ആണ് പറ്റിയത്. ആര് വേണം. ജാസ്മിൻ മതി.
ഹാരിസൺ കണ്ണുകളടച്ചു. അയാളുടെ മനോമുകുരത്തിൽ ജാസ്മിന്റെ കിടപ്പറ തെളിഞ്ഞു.
നേർത്ത ഒരു നിശാവസ്ത്രം ധരിച്ച് നിലക്കണ്ണാടിയുടെ മുന്നിൽ നിൽക്കുന്ന ജാസ്മിൻ. ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
പെട്ടെന്ന് ജാസ്മിൻ ഒന്നു ഞെട്ടി. അവളുടെ ഉള്ളിലൊരു ശബ്ദം മുഴങ്ങി. “ജാസ്മിൻ, വരൂ.. എന്റെയടുത്തേക്ക് വരൂ.”
ജാസ്മിന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു. “യസ് മാസ്റ്റർ. പക്ഷേ.. ” അവൾ ബെഡ്ഡിൽ കിടക്കുന്ന ജെയിംസിനെ നോക്കി.
“ഞാൻ പറയാതെ അവനുണരില്ല. നീ വരൂ. ഈ രാത്രി നമ്മുടേതാണ്.” മനസ് മനസിനോട് സംവദിക്കുന്ന ഒരു രീതി. ഒരുതവണയെങ്കിലും ഹാരിസൺ ഒരു സ്ത്രീയെ കളിച്ചാൽ അവളുടെ മനസ്സും ശരീരവും അയാൾക്ക് അടിമപ്പെടും. അവരുടെ മനസ്സിനെ നിയന്ത്രിക്കാൻ അയാൾക്ക് കഴിയും.
ജാസ്മിൻ അതേ നിശാവസ്ത്രത്തോടു കൂടി വാതിൽ തുറന്നു പുറത്തിറങ്ങി. കുന്നിൻ മുകളിലെ ബംഗ്ലാവ് ലക്ഷ്യമാക്കി അവൾ നടന്നു.
മെഴുകുതിരികൾ പ്രകാശമാനമാക്കിയ വിശാലമായ മുറിയിൽ ഹാരിസൺ അവളെ കാത്തിരിക്കുന്നു. ഇപ്പോൾ അയാളുടെ വേഷം ഹാരിസണിന്റെ സാധാരണ യുറോപ്യൻ വേഷമല്ല. നെക്കാർഡോ ജൂലിയസ് പ്രഭുവിന്റെ ചുവന്ന ഗൗൺ ആണ്..