പാൽ മണക്കിത്… പഴം മണക്കിത് – 1 34അടിപൊളി  

പാൽ മണക്കിത്… പഴം മണക്കിത് – 1

Paal Manakkithu Pazham Manakkithu Part 1 | Authorv : Vykarthanan Karnnan


 

മാതൃവാത്സല്യത്തിനൊപ്പം നിഷിദ്ധ സംഗമവും ഉള്ള കഥയാണിത്… ദയവായി അതിന് താല്പര്യമുള്ളവർ മാത്രം വായിക്കുക…

എനിക്ക് ഇത് എന്താണ് പറ്റിയത്.? കുറച്ചുദിവസമായി വല്ലാത്ത ഫാൻറസിയാണ്. ഇപ്പോൾ കാണുന്ന ഇംഗ്ലീഷ് സീരിസുകളുടെ പ്രശ്നമാണെന്ന് തോന്നുന്നു. സ്നേഹം കിട്ടുന്നില്ല, എന്നെ ആർക്കും വേണ്ട എന്നൊക്കെയുള്ള തോന്നലാണ്. മരിക്കാൻ ഒന്നും തോന്നുന്നില്ല, പക്ഷേ ജീവിതത്തിൽ എന്തോ ഒറ്റപ്പെട്ടു പോയത് പോലെ ഒരു തോന്നൽ.

ഇതൊക്കെ തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. മുൻപ് ഞാനൊരു നല്ല ഊർജ്ജസ്വലതയുള്ള കുട്ടിയായിരുന്നു. പത്തിലും പ്ലസ്ടുവിലും അത്യാവശ്യം നല്ല മാർക്ക് വാങ്ങിയിട്ടുണ്ട്. ഇംഗ്ലീഷിനും മലയാളത്തിനും ഏറ്റവും കൂടുതൽ മാർക്കിനുള്ള സ്കോളർഷിപ്പ് സ്കൂളിൽ നിന്നും നേടിയപ്പോൾ വീട്ടിൽ വലിയ അംഗീകാരമായിരുന്നു. അമ്മയുംകൂടി വന്നിട്ടാണ് സ്റ്റേജിൽകയറി സ്കോളർഷിപ്പ് വാങ്ങിയത്. അച്ഛനില്ലാത്ത കുട്ടി, ചെറുപ്പത്തിൽ അച്ഛൻ മരിച്ച കുട്ടി,

അധികം വഴക്കോ അനുസരണക്കേടോ ഇല്ലാത്ത കുട്ടി. ടീച്ചർമാർക്ക് നല്ലതേ പറയാൻ ഉണ്ടായിരുന്നുള്ളൂ, കൂട്ടുകാർക്കും. അമ്മയ്ക്ക് സന്തോഷമായി, ബന്ധുക്കളെ എല്ലാം വിളിച്ച് അറിയിച്ചു. അന്ന് എനിക്കും ഒരു വല്ലാത്ത ഉന്മേഷമായിരുന്നു. ബന്ധുവീടുകളിൽ ഒക്കെ അമ്മ എന്നെയും കൊണ്ട് കറങ്ങാൻ പോയി. സ്കൂട്ടർ ഓടിക്കുവാൻ ചോദിച്ചെങ്കിലും ഒരു വർഷംകൂടി കഴിഞ്ഞ് ലൈസൻസ് കിട്ടട്ടെ എന്ന് പറഞ്ഞ് അമ്മ എന്നെ തടഞ്ഞു. പതിനെട്ട് വയസ് കഴിഞ്ഞ് ഇപ്പൊൾ ഇരുപതിലാണ് നടപ്പ്.

വർഷം 2020. കോളേജിൽ നിന്നും കിട്ടി ഒന്നുരണ്ട് ലോക്കൽ സ്കോളർഷിപ്പുകൾ. പക്ഷേ സ്കൂട്ടറിൽ ഇതുവരെ ഓട്ടിക്കാനായി കയറ്റിയിട്ടില്ല. എന്തോ അന്നുമുതലാണ് മനസ്സിന് വിഷമം കയറി തുടങ്ങിയത്. ഒരുപാട് ആഗ്രഹിച്ചത് കിട്ടാത്തതിന്റെ ഒരു വിഷമം. സ്കോളർഷിപ്പ് ഒക്കെക്കിട്ടിയ സ്റ്റാർ ആണെങ്കിലും അമ്മയ്ക്ക് എന്നെ വലിയ മതിപ്പില്ല എന്നൊരു തോന്നൽ തുടങ്ങി.

അമ്മ നല്ല കഴിവുള്ള സ്ത്രീയാണ്. ചെറുപ്പത്തിൽ തന്നെ ഭർത്താവ് മരിച്ചെങ്കിലും റബ്ബർതോട്ടവും ഏലകൃഷിയും ഒക്കെ നോക്കിനടത്തി അവർ കുടുംബം ഭംഗിയായി മുന്നോട്ടു കൊണ്ടുപോയി. ഭർത്താവിൻറെ അമ്മക്കും സ്വന്തം മകനും ഒരു ബുദ്ധിമുട്ടും വരാതെയിരിക്കുവാൻ അവർ നല്ലതുപോലെ ശ്രദ്ധിച്ചിരുന്നു. 40 വയസ്സിനോട് അടുപ്പിച്ച് പ്രായമായി. വീട്ടിൽ ജോലിക്ക് പ്രായമായ ജോലിക്കാരി ഉണ്ട്. രാവിലെ അവരെ സ്കൂട്ടറിൽ വീട്ടിൽപോയി കൊണ്ടുവരണം എന്നുള്ളത് മാത്രമേ ഉള്ളൂ ഒരു അസൗകര്യം.

മറ്റൊന്നുംകൊണ്ടല്ല വീടിൻറെ മുന്നിൽ നിന്നും ഗേറ്റ് വരെ ഏകദേശം ഒരു കിലോമീറ്റർ ദൂരമുണ്ട്. അതിൽ കൂടുതൽ ചുറ്റളവിൽ ഉണ്ട് വീടിനു ചുറ്റിനും ഉള്ള റബ്ബർ തോട്ടവും. അതിനു തൊട്ടപ്പുറത്താണ് ഏലത്തോട്ടം. ഒരു മാനേജരെ പോലും വയ്ക്കാതെ എങ്ങനെ അമ്മ ഇതൊക്കെ നോക്കി നടക്കുന്നു എന്ന് എനിക്ക് അത്ഭുതമായിരുന്നു. അത്രയും ദൂരം ജോലിക്കാരിക്ക് നടക്കാൻ ബുദ്ധിമുട്ടാണ് എന്ന് പണ്ടേ ഞങ്ങൾക്ക് മനസ്സിലായിരുന്നു.

രാവിലെ 5 മണിയാകുമ്പോൾ അമ്മ സ്കൂട്ടറിൽ പോയി ജോലിക്കാരിയെ കൊണ്ടുവന്ന് വീട്ടിലാക്കും. ഏലത്തോട്ടത്തിന്റെ കാര്യങ്ങൾ നോക്കുവാൻ ഏഴു മണിയാകുമ്പോൾ പുറത്തേക്ക് പോകും. അതുവഴി കറങ്ങി റബ്ബർതോട്ടത്തിലെ മേൽനോട്ടവും കഴിഞ്ഞ് 11 മണി കഴിയുമ്പോൾ തിരിച്ച് വീട്ടിലെത്തും.

അതിനിടയിൽ സൈക്കിളിൽ ഞാൻ റബ്ബർതോട്ടത്തിലേക്ക് അമ്മക്കുള്ള ബ്രേക്ക്ഫാസ്റ്റ് എത്തിച്ചുകൊടുക്കും. അതിനുശേഷമാണ് കോളേജിലേക്ക് പോവുക. അവധിയാണെങ്കിൽ ഞാൻ തിരിച്ചു വരും. ഉച്ചഭക്ഷണവും കഴിഞ്ഞ് മൂന്നുമണി കഴിഞ്ഞ് പോകുന്ന അമ്മ പിന്നീട് തിരിച്ചെത്തുന്നത് 6 മണിക്കാണ്.

ഉടനെതന്നെ ജോലിക്കാരിയെ വീട്ടിൽ തിരിച്ചുകൊണ്ടുവിട്ട് കുളിയും കഴിഞ്ഞ് ഞങ്ങളുടേതായ ലോകത്തേക്ക് കയറും. ഇപ്പൊൾ ഞാൻ ഐഇഎൽടിഎസ് കോചിങ്ങിനാണ് പോകുന്നത്. വെളിയിലേക്ക് പഠിക്കാൻ പോകണം. അമ്മയ്ക്കും അച്ചാമ്മയ്ക്കും വലിയ താല്പര്യം ഒന്നുമില്ല. ഞാനല്ലേ ഉള്ളൂ അവർക്ക് എന്നതാണ് കാരണം.

Leave a Reply

Your email address will not be published. Required fields are marked *