നിറമുള്ള കനവുകൾ 2
Niramulla Kanavukal Part 2 | Author : Spulber
[ Previous Part ] [ www.kambi.pw ]
(എല്ലാവരുടേയും കമന്റ് കാണാറുണ്ട്.. റിപ്ലേ തരാത്തതിന് ഒന്നും വിചാരിക്കരുത്.. റിപ്ലേ അയച്ചാലും, ഇന്നയച്ചാൽ നാളെയാണ് അത് കറങ്ങിത്തിരിഞ്ഞ് വരുന്നത്.. അത് കൊണ്ടാണ്…
കമന്റിലൂടെ അഭിപ്രായം പറഞ്ഞവർക്കും, പ്രോൽസാഹനം തന്നവർക്കും നന്ദി.. തുടർന്നും വായിക്കുക.. അഭിപ്രായം അറിയിക്കുക.. പുതിയ കഥയുമായി ഉടനേ വരാം ).
( കുറച്ച് മുൻപ് ഒരു പാർട്ടെഴുതി നിർത്തിയ ചെറിയൊരു കഥയാണിത്.. ശക്തമായ പ്രണയം ഉൾക്കൊളളിച്ച് എഴുതാനായിരുന്നു പേനയും പേപ്പറും എടുത്തത്..എന്നാൽ കുറച്ച് എഴുതിയപ്പോൾ തന്നെ മനസിലായി പ്രേമം എഴുതാൻ എനിക്ക് കഴിയില്ലെന്ന്..അതോടെ ഒരു പാർട്ടെഴുതി നിർത്തുകയായിരുന്നു..
ഈ കഥയുടെ ഒരു പാർട്ടും കൂടി വേണമെന്ന് ചില വായനക്കാർ സൂചിപ്പിച്ചത് കൊണ്ടും, പ്രേമം നമുക്ക് വഴങ്ങാതിരിക്കാൻ പറ്റില്ലല്ലോ എന്ന് ചിന്തിച്ചത് കൊണ്ടും ‘നിറമുള്ള കനവുകൾ ‘ എന്ന കഥയുടെ അവസാന ഭാഗം സമർപ്പിക്കുന്നു.. വായിച്ചാലും.. സ്പൾബർ❤️)
🎶‘ഓർമിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം… ഓർമിക്കണം എന്ന വാക്കു മാത്രം..
എന്നെങ്കിലും വീണ്ടുമെവിടെ വെച്ചെങ്കിലും കണ്ടുമുട്ടാം എന്ന വാക്കുമാത്രം… ‘🎶
മുരുകൻ കട്ടാക്കടയുടെ ‘രേണുക’
എന്ന കവിത ഹെഡ്ഫോണിലൂടെ കേട്ടുകൊണ്ട് ബെഡിൽ കിടക്കുകയാണ് പ്രിയ.
സമയം രാത്രി ഒൻപത് മണിയേ ആയിട്ടുള്ളൂ എങ്കിലും അവൾ നേരത്തേ ഭക്ഷണം കഴിച്ച് കിടന്നതാണ്.
ശിവന് വിളിക്കനാണവൾ നേരത്തേ വന്ന് കിടന്നത്.. പക്ഷേ ഇതുവരെ വിളിച്ചിട്ടില്ല.
ആള് ഭയങ്കര കലിപ്പനായത് കൊണ്ട് എന്ത് പറയും എന്നറിയില്ല..
ചിലപ്പോൾ നല്ല തെറികിട്ടും.
സുന്ദരിയായ തന്നെ സ്നേഹത്തോടെ എന്തെല്ലാം വിളിക്കാം..
പൊന്നേന്ന് വിളിക്കാം… മുത്തേന്ന് വിളിക്കാം..
ചക്കരേന്ന് വിളിക്കാം… മോളേന്ന് വിളിക്കാം…
ഇതൊന്നും വിളിക്കില്ല… ഒറ്റവിളി..
പൂറീന്ന്…
അറപ്പോടെ മാത്രംകേട്ടിരുന്ന അത്തരം വാക്കുകളാണ് താനിപ്പോ ഏറ്റവും ഇഷ്ടപ്പെടുന്നത്.
അത് തന്റെ ശിവേട്ടൻ പറയുന്നത് കൊണ്ടാണെന്ന് പ്രിയക്ക് മനസിലായി.
കലിപ്പനെ ഒന്ന് വിളിച്ചാലോ… ?
ഒന്നുമില്ലെങ്കിലും ശിവേട്ടന്റെ വായിൽ നിന്നും രണ്ട് തെറിയെങ്കിലും കേൾക്കാം.
എങ്കിൽ ഉറങ്ങാനൊരു സുഖമുണ്ടായേനേ…
പെട്ടെന്ന്, പ്രിയയുടെ ഫോൺ റിംഗ് ചെയ്തു.
ഈ നേരത്തിതാരാണ് ശല്യപ്പെടുത്താൻ എന്നോർത്തു കൊണ്ടവൾ മൊബൈലെടുത്ത് നോക്കി..
കാൽപാദം മുതൽ തലയോട്ടി വരെ, പടർന്നു കയറിയ വിറയലിൽ അവളൊന്ന് കിടുങ്ങി.
ഉൾപുളകത്തോടെ, ഉൾക്കുളിരോടെ മൊബൈലിൽ തെളിഞ്ഞു കാണുന്ന പേരവൾ വായിച്ചു.
‘ എന്റെ ശിവേട്ടൻ ‘
അപ്പോ കള്ളനെന്നോട് സ്നേഹമുണ്ട്.ഇങ്ങോട്ട് വിളിച്ചല്ലോ…
“ ഹലോ, ശിവേട്ടാ…”
ഹൃദയത്തിൽ കുതികുത്തുന്ന മുഴുവൻ സ്നേഹത്തോടെയും പ്രിയ വിളിച്ചു.
“ആ… പ്രിയേ…”
തന്റെ പേരെങ്കിലും വിളിച്ചല്ലോ… അത്രയും ആശ്വാസം.
“ ശിവേട്ടാ…. “
“ കിടന്നോടീ, നീ,,,?,”
ഒട്ടും റൊമാന്റിക്കല്ലാത്ത ചോദ്യം.
“ കിടന്നു ശിവേട്ടാ… നേരത്തേ കിടന്നു..”
പ്രിയ കൊഞ്ചിക്കൊണ്ട് തന്നെയാണ് അവനോട് സംസാരിച്ചത്.
“അതെന്താടീ നേരത്തെ… ? അടുക്കളയിൽ അമ്മയെ സഹായിക്കാറൊന്നുമില്ലേ നീ..?”
“ഞാൻ സഹായിക്കാറൊക്കെയുണ്ട്..
ഇന്നൊരാൾക്ക് ഫോൺ ചെയ്യാനുണ്ടായിരുന്നു, അതാ നേരത്തേ കിടന്നത്..’
“ ഈ നേരത്ത് ആർക്കാടീ നീ ഫോൺ ചെയ്യുന്നേ… ?”
ആ ചോദ്യത്തിൽ അൽപം കുശുമ്പുണ്ടെന്നവൾക്ക് തോന്നി.
“ ആ ആളോടാ ഞാനിപ്പോ ഫോണിൽ സംസാരിക്കുന്നേ… “
പറ്റിച്ചേ,,,, എന്ന അർത്ഥത്തിൽ പ്രിയ പറഞ്ഞു.
“ അച്ചനിപ്പോ എങ്ങിനെയുണ്ടെടീ.?”
അവൻ ചോദിച്ചത് അവൾക്കിഷ്ടപ്പെട്ടെങ്കിലും,
അതൊന്നുമല്ല അവൾ പ്രതീക്ഷിച്ചത്..
നീയെന്ത് ഡ്രസാ ഇപ്പോ ഇട്ടത്..?
അടിയിലെന്തെങ്കിലും ഇട്ടിട്ടുണ്ടോ… ?
പാന്റിയുടെ നിറമെന്താ..? ബ്രായുടെ സൈസെത്രയാ..?
മലർന്നാണോ, കമിഴ്ന്നാണോ കിടക്കുന്നേ… ?
ഇങ്ങിനെ എന്തെല്ലാം ചോദിക്കാം..
ഇതിങ്ങിനെയൊരു മുരടൻ..
“ അച്ചന് പ്രത്യേകിച്ചൊന്നുമില്ല ശിവേട്ടാ..
നട്ടെല്ലിന് പരിക്ക് പറ്റിയതല്ലേ..ഇനി എഴുന്നേറ്റ് നടക്കുമെന്ന പ്രതീക്ഷയൊന്നുമില്ല…”
“ ഓപ്പറേഷനൊക്കെ ചെയ്താൽ എന്തേലും ചാൻസുണ്ടോടീ..?’”
ഇയാളിത് കാര്യത്തോടടുക്കുന്നില്ലല്ലോ ദൈവമേ…
“ ഓപ്പറേഷൻ കൊണ്ടൊന്നും ഇനി വല്യ കാര്യമില്ല ശിവേട്ടാ..ഇപ്പോ ആഴ്ചയിൽ രണ്ട് ദിവസം ഒരു വൈദ്യൻ വന്ന് ഉഴിയും…”
താനുദ്ദേശിച്ച റൂട്ടിതല്ല.. റൂട്ട് മാറ്റണം… തന്റെ കുടുംബകാര്യം പറയാനുള്ള സമയമല്ലിത്..
വേറെന്തെല്ലാം പറയാനുണ്ട്…
“ ശിവേട്ടൻ കഴിച്ചോ… ?”
ഒരു കാമുകിയുടെ എല്ലാ ഭാവത്തോടെയും അവൾ ചോദിച്ചു.
“ ഉം… കഴിച്ചു… റൂമിൽ വന്ന് കിടക്കുകയാ… “
ഇനിയെന്ത് ചോദിക്കും..?
അവനെന്തെങ്കിലും ചോദിക്കണം.. അതിന് ചിണുങ്ങലോടെ, കൊഞ്ചലോടെ മറുപടി പറയണം,, അതാണ് പ്രിയകരുതിയത്..
ഈ സ്വഭാവം വെച്ച് അങ്ങിനെയെന്തെങ്കിലും അവൻ ചോദിക്കുമെന്ന് തോന്നുന്നില്ല.
പക്ഷേ, തനിക്കത് പോര..
കൊഞ്ചിക്കുഴഞ്ഞ്, ചിണുങ്ങിക്കുറുകി,
ശരിക്കും ഒരു കാമുകിയാവണം. ശിവേട്ടനെ തന്റെ റൂട്ടിലേക്ക് കൊണ്ടുവരണം..
അതുടനേ നടക്കുമെന്ന് തോന്നുന്നില്ല. എന്നാലും ശ്രമിക്കണം..ആ കലിപ്പനെ മാറ്റിയെടുക്കണം.
“ എന്താ ശിവേട്ടൻ കഴിച്ചേ… ?”
“ രാത്രി ചോറ് കഴിച്ചു.. അല്ലാതെന്ത്..?”
കഴിഞ്ഞു..
ഇതിനെ മെരുക്കിയെടുക്കാൻ കുറച്ച് പാട് പെടും..
“ അതല്ല ശിവേട്ടാ… എന്തൊക്കെയാ കറികള്… ? മീനും ഇറച്ചിയുമൊക്കെ ഉണ്ടായിരുന്നോ… ?
അതോ സാമ്പാറും അവിയലുമായിരുന്നോ… ?
അതാ ഞാൻ ചോദിച്ചേ…?”
ഈ സംസാരം എങ്ങിനെയെങ്കിലും നീട്ടിക്കൊണ്ട് പോവണം എന്ന് കരുതിത്തന്നെ പ്രിയ വെറുതെ ഓരോന്ന് ചോദിച്ചു.
“ ഉം… മീനും ഇറച്ചിയും കിട്ടിയത് തന്നെ..അതെങ്ങാനും വീട്ടിൽ കയറ്റിയാൽ അമ്മയെന്നെ അടിച്ചിറക്കും.. ഇവിടെ എന്നും പച്ചക്കറിയാടീ..”
ചെറുതായി കയറി വരുന്നുണ്ട് ശിവേട്ടൻ.. ഇനി പിടിവിടരുത്.
“ അപ്പോ ശിവേട്ടൻ മീനും ഇറച്ചിയുമൊന്നും കഴിക്കില്ല…?”
“ ഞാനെല്ലാം കഴിക്കുമെടീ… പക്ഷേ വീട്ടിൽ പറ്റില്ല… പുറത്തൂന്ന് എല്ലാം കഴിക്കും… നീ കഴിക്കോ, മീനും ഇറച്ചിയുമൊക്കെ,…?”
“ ഞാനെല്ലാം കഴിക്കും ശിവേട്ടാ… എല്ലാം നന്നായിട്ട് ഉണ്ടാക്കുകയും ചെയ്യും..”
പ്രിയ ഒരു കൊളുത്തെറിഞ്ഞ് നോക്കി.
“എന്റെ ഭാഗ്യം…”
അത് തന്നെയല്ലേ ശിവേട്ടൻ പറഞ്ഞത് എന്നറിയാൻ അവളൊന്നൂടി ചോദിച്ചു.
“എന്താ ശിവേട്ടൻ പറഞ്ഞേ… ?’”
“ അല്ല… നീയെല്ലാം നന്നായിട്ട് പാചകം ചെയ്താൽ അതെന്റെ ഭാഗ്യമല്ലേ… ?”
“ അതെങ്ങിനെയാ ശിവേട്ടന്റെ ഭാഗ്യമാകുന്നത്… ഞാനുണ്ടാക്കുന്നത് ശിവേട്ടനെങ്ങിനെ കഴിക്കാനാ… ?”