വിഷാദതരളം… വികാരഭരിതം 3
Vishadatharalam Vikarabharitham Part 3 | Author : Spulber
[ Previous Part ] [ www.kambi.pw ]
✍️…ചാരക്കൂമ്പാരമായി മാറിയ തന്റെ വർക് ഷോപ്പിന് മുന്നിൽ എല്ലാം തകർന്ന് ഇരിക്കുകയാണ് രവി..
പുലർച്ചെ മൂന്ന് മണിയോടെ ആരോ വിളിച്ച് പറഞ്ഞാണ് അവൻ വിവരമറിഞ്ഞത്..
രവിയും, ബാബുവും എത്തുമ്പൊഴേക്കും മുഴുവൻ തീ വിഴുങ്ങിയിരുന്നു..
രവി,ആദ്യം തന്നെ സഹായത്തിനായി വിളിച്ചത് ഗണേശനെയാണ്..
ഉറക്കച്ചടവോടെ അവൻ കുതിച്ചെത്തി..
പിന്നെയെല്ലാം ഗണേശനാണ് ഏറ്റെടുത്തത്..
ഫയർഫോഴ്സിനേയും, പോലീസിനെയുമെല്ലാം വിളിച്ചത് ഗണേശനാണ്.. ഫയർഫോഴ്സ് വന്നെങ്കിലും അവർക്കൊന്നും ചെയ്യാനില്ലായിരുന്നു..
അപ്പഴേക്കും എല്ലാം കത്തിത്തീർന്നിരുന്നു..
അവിടെ നിർത്തിയിട്ട ബസ് ഒരസ്ഥി പഞ്ചരം മാത്രമായി..
രവി പറഞ്ഞതനുസരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ രീതിയിൽ ബംഗാളിപ്പയ്യന്റെ മൃതദേഹം ബസിനകത്ത് നിന്ന് കണ്ടെടുത്തത്..
അത് കണ്ട ഗണേശൻ ഉള്ളിൽ ആർത്ത് ചിരിച്ചു..
അതവൻ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു.. ഇതിൽ നിന്ന് രവിക്ക് ഊരിപ്പോരാൻ താൻ വിചാരിച്ചാലും നടക്കില്ലെന്ന് അവന് മനസിലായി..
ഒരാൾ മരിച്ചതോടെ പ്രശ്നം വഷളായി..
യാതൊരു സുരക്ഷയുമില്ലാതെ വർക് ഷോപ്പിനുള്ളിൽ ഒരാളെ പാർപിച്ചത് നിയമത്തിന്റെ കണ്ണിൽ വലിയ തെറ്റായി..
അതിലേറെ പ്രശ്നമായി കത്തിയ ബസുടമയുടെ കാര്യം..
ആ വണ്ടിക്ക് ഇൻഷൂറില്ല..
പൂർണമായും കത്തുകയും ചെയ്തു..
ഒരു രൂപപോലും ക്ലയിം കിട്ടില്ല..
പ്ലാസ്റ്റിക് ഷീറ്റ് വലിച്ച് കെട്ടിയ, യാതൊരു രേഖയുമില്ലാത്തത് കൊണ്ട് രവിക്കും നഷ്ടപരിഹാരത്തിന് അർഹതയില്ല..
ഗണേശന്റെ വല്യമ്മയുടെ മകനായ പോലീസ് കാരന്റെ മധ്യസ്ഥതയിൽ ബസുടമയുമായി ചർച്ച നടന്നു.. വാഗ്വാദങ്ങളും, ഉന്തും തള്ളും വരെ നടന്നു..
അവസാനം മാധ്യസ്ഥൻമാർ തീർപ്പാക്കിയ സംഖ്യ കേട്ട് രവി വിറച്ച് പോയി..
എട്ട് ലക്ഷം രൂപ..
അത്രയും പൈസ രവി ബസുടമക്ക് നൽകണം.. ബാക്കി അയാളും സഹിക്കുക..
ഈ പൈസക്കിനി എന്ത് ചെയ്യും എന്ന് രവി ചിന്തിച്ച് തീരുന്നതിന് മുൻപ് ഗണേശൻ അവിടെ വെച്ച് തന്നെ ആ പൈസ പുളിങ്കുരുപോലെ എണ്ണിക്കൊടുത്തു..
പിന്നെയായിരുന്നു വലിയ പ്രശ്നം..
ഒരാൾ മരിച്ചിട്ടുണ്ട്..
മനപ്പൂർവ്വമല്ലെങ്കിലും മരിച്ചത് ഒരു മനുഷ്യനാണ്..
ഏതായാലും ബംഗാളിയുടെ ബോഡി നാട്ടിലേക്ക് കൊണ്ട് പോവാൻ തീരുമാനമായി..
ആംബുലൻസിന് വാടകയായി ഒന്നര ലക്ഷം കൂടി ഗണേശൻ വീശി..
രവി മാനസികമായി ആകെ തകർന്നു..
ചെറിയൊരു പ്രശ്നം വന്നാൽ പോലും അത് നേരിടാൻ കഴിയാത്ത അവന് ഇതൊന്നും താങ്ങാനായില്ല..
വീടിന്റെ ആധാരം പണയപ്പെടുത്തിയാണ് വീട് പുതുക്കിപ്പണിതതും, കാറ് വാങ്ങിയതും..
അതിന്റെ അടവൊക്കെ കൃത്യമായി പോയിരുന്നെങ്കിലും ആധാരം ഇപ്പഴും ബാങ്കിലാണ്..
ഇനിയും ഒരു പാട് പൈസയടക്കാനുണ്ട്..
മുന്നിലേക്കുള്ള വഴി ഇരുളടഞ്ഞതായി രവിക്ക് തോന്നി..ഇനിയൊന്നും തനിക്ക് പ്രതീക്ഷിക്കാനില്ലെന്നും രവിക്ക് മനസിലായി..
മനപ്പൂർവ്വമല്ലാത്ത നരഹത്യ രവിയുടെ മേൽ ചുമത്തിയേക്കുമെന്ന് പോലീസ് കാരൻ ഒരു സൂചന കൊടുത്തു..
എതിർഭാഗം ശക്തമായാൽ എട്ട് വർഷത്തോളം ശിക്ഷ അനുഭവിക്കേണ്ടിവരും..
ജീവിതമാകെ തകർന്ന മട്ടിലാണ് രവി വീട്ടിലെത്തിയത്.. മീരയോട് പോലും അവനൊന്നും മിണ്ടിയില്ല..
കാര്യത്തിന്റെ ഗൗരവം അവൾക്കും മനസിലായിരുന്നു..
രവിക്കന്ന് രാത്രി ഉറങ്ങാനായില്ല..
ഒരു പെറ്റിക്കേസിൽ പോലും കുടുങ്ങാത്ത അവന് താനൊരു കൊലപാതകക്കേസിൽ പ്രതിയായെന്നറിഞ്ഞ് വല്ലാത്ത പേടി തോന്നി..
മുറിയിലെ വെളിച്ചം കെടുത്താൻ അവൻ സമ്മതിച്ചില്ല..
കണ്ണുകൾ തുറുപ്പിച്ച് തന്റെ കുടുംബത്തിന്റെ ഭാവിയെ പറ്റി ആലോചിച്ചിട്ട് അവനൊരെത്തും പിടിയും കിട്ടിയില്ല..
താൻ ജയിൽ പോയി കിടന്നാൽ മീരയും, ബാബുവും എങ്ങിനെ ജീവിക്കും..

POLICHU WAITING FOR NEXT PART..