വല്യമ്മയുടെ മരുമകൾ റീമ
Vallyammayude Marumakal Reema | Author : Kadhikan
വിവാഹപൂര്‍വ്വ ലൈംഗികബന്ധം എനിക്ക് സ്വപ്നം കാണാന്‍മാത്രമേ കഴിയുമായിരുന്നുള്ളൂ. പക്ഷേ, കാലം നമുക്കായി കരുതിവച്ചിരിക്കുന്ന വീഞ്ഞ് നുകരാതിരിക്കാന്‍ പറ്റുമോ? ആ സമയത്ത് വീട്ടുകാരെല്ലാവരും ഒരു ധ്യാനത്തിനുപോകാന്‍ തീരുമാനിച്ചെങ്കിലും വീട്ടില്‍ ഒറ്റയ്ക്കിരിക്കാനാണ് ഞാന്‍ ഇഷ്ടപ്പെട്ടത്.
അതിനുമുമ്പും പലപ്പോഴും ഒറ്റയ്ക്ക് താമസിച്ചിട്ടുള്ളതുകൊണ്ടും, കാര്യങ്ങളെല്ലാം ഞാന്‍ തരക്കേടില്ലാതെ ചെയ്യുമെന്നതിനാലും ഞായറാഴ്ച അവരെല്ലാവരും യാത്രപോയി. തിങ്കളാഴ്ച ഒരു കൂട്ടുകാരന്‍റെ പെങ്ങളുടെ കല്ല്യാണമായിരുന്നു.
ചടങ്ങിനിടയില്‍ എനിയ്ക്ക് വല്ല്യമ്മയുടെ കോള്‍ വന്നു. ഞാന്‍ എവിടെയാണെന്നും, എന്‍റെ റിസല്‍ട്ടിനെപറ്റിയുമൊക്കെ വിശദമായി ചോദിച്ചു. ഞാന്‍ ഫ്രീയാണെങ്കില്‍ രണ്ടുദിവസം അവിടെച്ചെന്നുനിന്നാല്‍ വലിയ ഉപകാരമായിരിക്കുമെന്നും പറഞ്ഞു.
വല്ല്യമ്മയുടെ വീട് അധികം ദൂരെയല്ല. വല്ല്യച്ഛന്‍ മരിച്ചശേഷം മരുമകളോടൊപ്പമാണ് താമസം(മറ്റുമക്കളും മരുമക്കളും വിദേശത്താണ്). മറ്റുവീടുകളിലെപ്പോലെ അമ്മായിയമ്മ-മരുമകള്‍ യുദ്ധമൊന്നുമില്ലാത്തത് കൊണ്ട് സ്വസ്ഥമായി ജീവിക്കുന്നു. ഞാന്‍ ചേച്ചി എന്ന് വിളിക്കുന്ന മരുമകള്‍ റീമയാണ് ഈ കഥയിലെ നായിക.
അഴകളവുകളും, വിദ്യാഭ്യാസവും, സംസ്കാരവും ഒരുസ്ത്രീയില്‍ ഒരുപോലെ സമന്വയിച്ചാല്‍ അത് റീമയായി. മുമ്പില്‍നിന്നോ, പിറകില്‍നിന്നോ, വശങ്ങളിലൂടെയോ നോക്കിയാല്‍ ഒരു ചെറുപ്പക്കാരനും കണ്ണെടുക്കാന്‍ കഴിയാത്ത രൂപഭംഗി. അവളുടെ കുസൃതിനിറഞ്ഞ ചിരിയും, യുവത്വം തുളുമ്പുന്ന ശരീരവും ആരേയും വിവശനാക്കും. എനിയ്ക്ക് റീമചേച്ചിയോട് വലിയ ബഹുമാനമായിരുന്നു.
കാരണം, വല്ല്യമ്മ വീട്ടില്‍ ഒറ്റയ്ക്കായപ്പോള്‍ സ്വന്തം ജോലിപോലും രാജിവച്ച് കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍ നോക്കാന്‍ അവര്‍ തയ്യാറായി. എനിയ്ക്ക് റീമചേച്ചിയെപ്പോലെയുള്ള ഒരു ഭാര്യയെമതിയെന്ന് ഞാന്‍ പലപ്പോഴും അമ്മയോട് പറയാറുണ്ട്. ചേച്ചിയുടെ അപ്പച്ചന് അസുഖം കൂടുതലായതിനാല്‍ രണ്ട് ദിവസത്തേയ്ക്ക് സ്വന്തം വീട്ടിലേയ്ക്ക് പോകുകയാണ്. അതുകൊണ്ടാണ് വല്ല്യമ്മ എന്നോട് വരാന്‍ പറഞ്ഞത്.
ഉച്ചയ്ക്ക് രണ്ട് മണിയോടെ ഞാന്‍ അവിടെയെത്തുമ്പോള്‍ ചേച്ചി ഒരു വയസ്സുള്ള കുഞ്ഞിനേയുമെടുത്ത് എന്നെ പ്രതീക്ഷിച്ചു നില്ക്കു കയാണ്. പിന്നെ കുറച്ചുനേരത്തേയ്ക്ക് പാലുവാങ്ങുന്നകാര്യവും, ഗേറ്റ് അടയ്ക്കുന്നതും, വല്ല്യമ്മയ്ക്ക് മരുന്നുകൊടുക്കുന്നതുമെല്ലാം എനിയ്ക്ക് വിശദമായി പറഞ്ഞുതന്നു.
ഇത്തരം കാര്യങ്ങളെല്ലാം എനിയ്ക്ക് സുപരിചിതമായിരുന്നതിനാല്‍ ഞാന്‍ ഉള്ളില്‍ ചിരിച്ചു. മറ്റന്നാള്‍ ചേച്ചി തിരിച്ചുവരുമെന്നും അപ്പോള്‍ എനിയ്ക്ക് വീട്ടില്‍ പോകാമെന്നും പറഞ്ഞ് അവര്‍ പടിയിറങ്ങുമ്പോള്‍ എല്ലാം സമ്മതിച്ചമട്ടില്‍ ഞാന്‍ തലയാട്ടികൊണ്ടിരുന്നു.
രാത്രി ഭക്ഷണത്തിനിരിക്കുമ്പോള്‍, എനിയ്ക്ക് ബോറടിച്ചുതുടങ്ങിക്കാണുമെന്ന് വല്ല്യമ്മ പറഞ്ഞു. വീട്ടില്‍ ഒറ്റയ്ക്കിരിക്കുമ്പോഴും ബോറടിതന്നെയാണെന്നും, അതുകൊണ്ട് ഒരു ജോലി കണ്ടെത്തുകയാണ് എന്‍റെ പ്രഥമലക്ഷ്യമെന്നുമുള്ള മറുപടികേട്ടപ്പോള്‍ ഗള്‍ഫിലുള്ള മക്കളോട് അതെപ്പറ്റി പറയാമെന്നായി വല്ല്യമ്മ.
പിന്നെ ഞങ്ങളുടെ സംസാരം റീമയെക്കുറിച്ചായി. സ്വന്തം മകളേക്കാള്‍ തനിയ്ക്കിഷ്ടം റീമയെയാണെന്ന് വല്ല്യമ്മ പറഞ്ഞപ്പോള്‍, ഇതുപോലെയൊരു മരുമകളെ ഇക്കാലത്ത് കിട്ടണമെങ്കില്‍ ഭാഗ്യം ചെയ്യണമെന്ന് ഞാന്‍ പറഞ്ഞു.
വീട്ടില്‍
താഴെയും, മുകളിലും രണ്ട് മുറികള്‍ വീതമുണ്ട്. ആരും ഉപയോഗിയ്ക്കാതെ കിടക്കുന്നതിനാല്‍ മുകളിലെ മുറികളില്‍ നിറയെ പൊടിയാണ്. അതുകൊണ്ട് എന്നോട് റീമയുടെ മുറിയില്‍ കിടന്നോളാന്‍ വല്ല്യമ്മ പറഞ്ഞു. ആദ്യമായാണ് ഞാന്‍ ഒരു സ്ത്രീയുടെമുറിയില്‍(എന്‍റെ അമ്മയുടെയൊഴികെ) കിടക്കുന്നത്. ഉറക്കം വരാതെ ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു.
