ദീപ്തി
Deepthi | Author : Ajitha
ദീപ്തി നായർ എറണാകുളത്തെ നല്ലൊരു തറവാട്ടിലെ 22 വയസ്സുള്ള പെൺകുട്ടിയാണ്. തറവാടിന്റെ മഹിമ യൊന്നും അവൾക്ക് പ്രശ്നം അല്ലായിരുന്നു, അവൾക്ക് അവളിടെ മുത്തശ്ശനെ ഭയങ്കര ഇഷ്ടമായിരുന്നു. മുത്തശ്ശൻ എപ്പോഴും പറയും
“ പെൺകുട്ടികൾ സ്വന്തം കാലിൽ വേണം നിൽക്കാൻ “
അതിനാൽ അവൾ സ്വന്തമായി ജോലിചെയ്ത് കാശുകൊണ്ട് ജീവിക്കണം എന്നാണ് അവളുടെ ആഗ്രഹം, മുത്തശ്ശൻറെ മരണ ശേഷം അവൾക്ക് അപ്പോയിന്റ്മെന്റ് ലെറ്റർ കിട്ടി, വീട്ടുകാർ എതിർത്തത് കൊണ്ടു തന്നെ അച്ഛനോടും അമ്മയോടും വഴക്കായി വീട് വീട്ടിറങ്ങി, അവൾ ട്രിവാൻഡ്രം ടെക്‌നോ പാർക്കിൽ ജോലിചെയ്യുയാണ്.
ട്രിവാൻഡ്രത്തു തന്നെ ഒരു വീട് വാടകക്ക് എടുത്തു ഒറ്റക്കാണ് അവൾ താമസിക്കുകയാണ്. നല്ലരീതിയിൽ സാലറി കിട്ടുന്നതുകൊണ്ടുതന്നെ അവൾ സേവ് ചെയ്യാൻ തുടങ്ങി. സഹപ്രവർത്തകരിൽ ഉള്ള പുരുഷകേസരികളിൽ ചിലർ അവളെ പ്രെപ്പോസൽ ചെയ്തെങ്കിലും അവൾ അതിലൊന്നും വലിയ മൈൻഡ് കൊടുത്തില്ല, ഒരു വർഷം കൊണ്ടുത്തനുതന്നെ അവളിടെ ഹാർഡ് വർക്ക് കൊണ്ടു തന്നെ അവൾ HR ഡിപ്പാർട് മെന്റിൽ പ്രേമോഷൻ കിട്ടി.
സാലറിയും കൂടി. ഓഫീസ്സിനുള്ളിൽ കയറി കഴിഞ്ഞാൽ പൊതുവെ ആരോടും ഒരു കമിട്ട്മെന്റും ഇല്ലാത്തതു കൊണ്ടുതന്നെ അവൾ തന്റെ കീഴിലുള്ളവരെ അവൾ വർക്ക്പ്രഷർ നൽകി കൊണ്ടിരുന്നു. ഓഫീസ് ടൈം കഴിഞ്ഞു പുറത്തു വന്നാൽ അവൾ നല്ല ഫ്രണ്ട്‌ലി ആണ്. അതുകൊണ്ടുതന്നെ അവളെ എല്ലാർക്കും ഇഷ്ടമായിരുന്നു.
അങ്ങനെ മാസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു. വീട്ടിൽ നിന്നും അമ്മ വിളിക്കുമായിരുടെങ്കിലും അവൾ കാൾ കട്ട് ചെയ്ത് വിടും. ഒരു വിധത്തിൽ പറഞ്ഞാൽ വീട്ടുകാരുമായി നല്ല അകൽച്ചയിൽ ആയി.
ഒരുദിവസം രാത്രി 10.30 ആയ സമയം അവളുടെ കാർ നിയന്ത്രണം തെറ്റി റോടിൽ നിന്നും താഴേയുള്ള കാട്ടിലേക്ക് മറിഞ്ഞു. രാത്രി ആയതുകൊണ്ട് തന്നെ ആ സമയം ആരും അവിടെ ആരും ഇല്ലായിരുന്നു. പക്ഷെ അവളുടെ ബോധം മറയുന്ന സമയം അവൾ ഒരു മുഖം കണ്ടു. എവിടെ വച്ചൊക്കെയോ കണ്ട മുഖം, പതിയെ ബോധം മുഴുവനും പോയി.
അവൾക്ക് ബോധം വന്നപ്പോൾ അവൾ ഹോപിറ്റലിൽ ആണ്. അവൾ കണ്ണ് തുറന്നു നോക്കി തൊട്ടടുത്തു ഒരു 60-65 തോന്നിക്കുന്ന മുടിയൊക്കെ നരച്ചു ഒരാൾ ഇരിക്കുന്നു. അതെ! ബോധം മറയും മുൻപ് അയാളുടെ മുഖമാണ് ദീപ്തി കണ്ടത്. അവളുടെ നെറ്റിയിലും കൈയിലും ചെറിയ മുറിവുകളെ ഒള്ളൂ, അവൾ എഴുന്നേൽക്കാനായി തുടങ്ങിയപ്പോൾ
“ വേണ്ട മോളെ, കിടന്നോളു “
“ അങ്കിൾ ആണല്ലെ എന്നെ ഹോസ്പിറ്റലിൽ എത്തിച്ചത് “
“ ആണ് മോളെ, മോൾടെ വീട്ടുകാരെ വിളിച്ചു പറഞ്ഞേക്ക് “
അവൾ അല്പം മൗനം പാലിച്ചു,
“ എന്തുപറ്റി “
“ ഐയ് ഒന്നുല്ല, വീട്ടുകാരുമായി അത്രക്ക് രസത്തിലൊന്നും അല്ലാ “
“ അതിനെന്താ ഈ അവസ്ഥയിൽ ആണെന്ന് അറിഞ്ഞാൽ അവർ വരില്ലേ “
“ വരും, എന്നാലും അത് വേണ്ട “
“ അല്ലേലും അവരെ അറിയിക്കേണ്ട കാര്യമൊന്നും ഇല്ല, സാരമായ പരുക്കെ ഒള്ളൂ “
“ ഉം, “
“ മോൾക്ക് വേറെ വേദനയോ കാര്യങ്ങളൊ ഉണ്ടോ “
“ ഐയ് ഇല്ല “
“ ഉം “
“ അങ്കിളിന്റെ പേരെന്താ “
“ കേശവൻ, മോൾടെ “
“ ദീപ്തി “
“ മോളെവിടെ പോയതായിരുന്നു “
“ ഒരു ബിർത്തഡേക്ക് പോയിട്ട് തിരിച്ചു വരുന്ന വഴിയാണ്. “
“ ഓ “
അപ്പോഴേക്കും ഡോക്ടർ വന്നു നോക്കിട്ട് കുഴപ്പമൊന്നും ഇല്ലെന്ന് പറഞ്ഞു. ഡിസ്ചാർജ് ആക്കി. അയാൾ ഒരു ഓട്ടോ വിളിച്ചുകൊണ്ടുവന്നു. അവളും അയാളും അവളിടെ വീട്ടിലേക്ക് എത്തി.
“ മോളെ എന്നാൽ ഞാൻ പോകട്ടെ “
“ അങ്കിളിനോട് ഒരു കാര്യം പറയാൻ മറന്നു “
“ എന്താ മോളെ “
“thanks “
അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു.
“ എന്താ മോളെ കരയുന്നത് “
“ ഒന്നുല്ല “
“ പിന്നെന്തിനാ മോള് കരയുന്നത് “
“ എനിക്കിപ്പോൾ ആരും ഇല്ലെന്ന് തോന്നി അതാണ് കരഞ്ഞത് “
“ ഹോ, അതാണോ എത്രവല്യ കാര്യം “
“ അങ്കിൾ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ എന്തും സംഭവിച്ചേനെ “
“ ദൈവം സഹായിച്ചു ഒന്നും പറ്റിയില്ലലോ, “
