തുണ്ട് കഥകള്‍ – നിലാ പക്ഷികൾ – 1
മെൽവിൻ ജോയ് കല്ലുപുരക്കൽ… ഇരുപത്തിയാറാം വയസിൽ തന്നെ കുടുംബ പാരമ്പര്യം വിടാതെ ബസിനെസ്സിലേക്കു ഇറങ്ങി തിരിച്ച കല്ലുപുരക്കൽ ഫാമിലിയിലെ ഏറ്റവും ഇളമുറക്കാരൻ. വിജയകരമായി സ്റ്റാർട്ടപ്പ് ബിസിനസ് നടത്തി പോരുന്ന മെൽവിൻ ജീവിതം ശെരിക്കും ആഘോഷിച്ചിരുന്നു. പെണ്ണും ആർഭാട ജീവിതവും ആസ്വദിച്ചു പോരുന്നതിനിടക്കാണ് ട്രിവാൻഡ്രം ലോഡ്ജ് സിനിമ കാണുന്നത്. അതിലെ കന്യക എന്ന തെരുവ് വേശ്യയുടെ കഥാപാത്രം മെൽവിനെ വല്ലാതെ ആകർഷിച്ചു. തെരുവ് വേശ്യകളെ പറ്റി ഒരിക്കലും ചിന്തിച്ചിട്ട് പോലുമില്ലാത്ത മെൽവിൻറെ മനസ്സിൽ ഒരു തെരുവ് വേശ്യയെ പരിചയപ്പെടാൻ വല്ലാത്ത ആഗ്രഹമുണ്ടായി.
ഒരു ദിവസം കോയമ്പത്തൂർ നിന്ന് മടങ്ങുന്ന സമയത്താണ് തൻറെ സുഹൃത്ത് രോഹിത് ബസ് സ്റ്റാൻഡിൽ വെടികൾ ഉണ്ട് എന്ന് പറഞ്ഞത് ഓർത്തത്. മെൽവിൻ പാലക്കാട് ബസ് സ്റ്റാൻഡിന് പരിസരത്തു ഒന്ന് വണ്ടി നിറുത്തി ഒന്ന് പരതി നോക്കി. മുല്ലപ്പൂ ചൂടിയ ചില തൈകിളവികൾ മാത്രമേയുള്ളൂ. ഒരു നല്ല നാടൻ ചരക്കായിരുന്നു മനസ്സിൽ. അത് കൊണ്ട് അവരെ ഉപേക്ഷിച്ചു മെൽവിൻ വീണ്ടും കാറിൽ കയറി.
തൃശ്ശൂർ എത്തിയപ്പോളേക്കും സമയം പതിനൊന്ന് കഴിഞ്ഞിരുന്നു. മെൽവിൻ കാർ റോഡ് സൈഡിൽ നിറുത്തി പരിസരം ഒന്ന് വീക്ഷിച്ചു. ശെനിയാഴ്ച രാത്രിയായത് കൊണ്ട് തിരക്ക് കുറവാണ്. മെൽവിൻ ഗ്ലാസ് താഴ്ത്തി ഒരു സിഗരറ്റ് കത്തിച്ചു. സിഗരറ്റ് കത്തി തീരുന്നത് വരെ പരിസരം നോക്കി കാറിൽ തന്നെ ഇരുന്നു. ഇരുട്ടിൻറെ മറവിൽ ഒന്ന് രണ്ട് വേശ്യകൾ ആണുങ്ങളുമായി സംസാരിച്ചു നിൽപ്പുണ്ടായിരുന്നു. പക്ഷെ ഒന്നിനെയും ബോധിച്ചില്ല…
അങ്ങനെ ഇരിക്കുമ്പോൾ ഒരു ഓട്ടോറിക്ഷ കാറിനു മുന്നിൽ വന്ന് നിന്നു. അതിൽ നിന്നും ഒരു സ്ത്രീ ഇറങ്ങി. ചുണ്ടിലെ ബീഡി കുറ്റി ആഞ്ഞു വലിച്ചിട്ട് നിലത്തിട്ട് ചവിട്ടി കെടുത്തി ബ്ലൗസിന് അകത്തു നിന്ന് പൈസ എടുത്തു ഓട്ടോക്കാരന് കൊടുത്തു. അവർ തമ്മിൽ എന്തോ കുശലം പറഞ്ഞു ചിരിച്ചതിന് ശേഷം ഓട്ടോക്കാരൻ പോയി.
തിളക്കമുള്ള ഒരു മഞ്ഞ ഷിഫോൺ സാരിയാണ് അവർ ഉടുത്തിരുന്നത്. അവൾ റോഡ് മുറിച്ചു കടക്കാനായി ഇരുവശവും നോക്കിയപ്പോൾ കാറിൽ ഇരിക്കുന്ന മെൽവിനെ ശ്രദ്ധിച്ചു. തന്നെയാണ് നോക്കുന്നത് എന്നറിഞ്ഞ മെൽവിൻ ഒന്ന് പതറി. അവൾ റോഡ് മുറിച്ചു അപ്പുറത്തേക്ക് കടന്നു. തട്ടുകടയായിരുന്നു അവളുടെ ലക്ഷ്യം. അവൾ കടയിൽ നിന്നും ദോശ മേടിച്ചു ബെഞ്ചിൽ ചാരി നിന്ന് കഴിക്കാൻ തുടങ്ങി. മെൽവിൻറെ മനസിലെ കന്യകയുടെ അതെ രൂപ ഭംഗി പക്ഷെ അൽപം നിറം കുറവാണ് എന്ന് മാത്രം. അവൾ വീണ്ടും കാറിലേക്ക് നോക്കി. മെൽവിൻ പെട്ടന്നു മുഖം തിരിച്ചു.
രണ്ടും കൽപിച്ചു മെൽവിൻ കാറിൽ നിന്നും ഇറങ്ങി നേരെ തട്ടുകടയിൽ ചെന്നു. ഇടക്ക് അവൻ അവളെ പാളി നോക്കുന്നുണ്ടായിരുന്നു. അവളും തന്നെ നോക്കുന്നുണ്ട് എന്ന് മെൽവിനു ഉറപ്പായിരുന്നു അത് കൊണ്ട് മുഖത്തേക്ക് നോക്കാൻ ധൈര്യം വന്നില്ല.
ചേട്ടാ ഒരു കാപ്പി…
കടുപ്പം വേണോ?
ഹമ്… കടുപ്പത്തിൽ…
മെൽവിൻ അവൾക്ക് എതിർവശം കിടന്നിരുന്ന ഒരു സ്റ്റൂളിൽ ഇരുന്നു. മെൽവിൻ ഒരു കാക്കി ട്രൗസറും കറുത്ത റൌണ്ട് നെക്ക് ടീഷർട്ടുമായിരുന്നു ധരിച്ചിരുന്നത്. കൈയിൽ വില കൂടിയ വാച്ച്. കഴുത്തിലെ സ്വർണ മാലയും വില കൂടിയ പെർഫ്യൂമിൻറെ മണവും. പിന്നെ കണ്ടാൽ തന്നെ ഉള്ള ഫ്രിക്കൻ ലൂക്കും. സിനിമ നടനെ പോലെ തോന്നിക്കുന്ന അവനെ കടയിൽ എല്ലാവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
മെൽവിൻ കാപ്പി കുടിക്കുന്നതിനിടക്ക് ഒന്ന് രണ്ട് തവണ അവളെ പാളി നോക്കി. തന്നെ തന്നെയാണ് അവൾ നോക്കുന്നത്. പക്ഷെ എങ്ങനെ തുടങ്ങുമെന്ന് അറിയാതെ അവൻ കുഴങ്ങി. കാപ്പി കുടിച്ചു കഴിഞ്ഞു മെൽവിൻ എഴുനേറ്റു പേഴ്സ് എടുത്തു നോക്കി എല്ലാം അഞ്ഞൂറിൻറെ നോട്ടാണ്.
ചേട്ടാ രണ്ട് പായ്ക്കറ്റ് കിങ്‌സ് സിഗരറ്റ് കൂടെ…
അഞ്ഞൂറ് കടകാരൻറെ കൈയിൽ കൊടുത്തു.
ബാക്കി മേടിച്ചു പോക്കറ്റിൽ ഇട്ട് മെൽവിൻ നേരെ കാറിനു അടുത്തേക്ക് വന്നു. ശേ എങ്ങനെ തുടങ്ങും. ഡോർ തുറന്നു കാറിനകത്തു കയറി ഇരുന്നു. കടയിലേക്ക് നോക്കിയപ്പോൾ അവളെ കണ്ടില്ലേ. ചെ നശിപ്പിച്ചു… നഷ്ട ബോധത്തോടെ മെൽവിൻ സ്റ്ററിങ്ങിൽ അടിച്ചു.
