കാരാഗ്രഹ പ്രവേശനം – 1
[ Kiranbheema ]
അപ്രതീക്ഷിതമായി ജയിലിലകപ്പെട്ട ഒരു വീട്ടമ്മ അവിടെ നേരിടേണ്ടിവരുന്ന അപമാനങ്ങളും മാനസിക സംഘർഷങ്ങളും, അസാധാരണമായ അനുഭവങ്ങളും തുറന്നുകാട്ടുന്ന സാങ്കൽപ്പിക കഥ ആണ് ഇതിൽ . ജയിലിനുള്ളിലെ അവളുടെ ഭയവും നിസ്സഹായതയും അതിജീവനവും കഥയിലൂടെ അവതരിപ്പിക്കുന്നു.
ഈ കഥ തികച്ചും സാങ്കൽപ്പികമാണ്
****************************************************************************************************
കോടതി വിധി വന്നു ഫിനാൻസിന്റെ പേരിൽ ആളുകളിൽ നിന്നും പണം തട്ടിയതിന് ഫിനാൻസിന്റെ ഓണർ ആയ ജാനകിയെ 2 വർഷത്തേക്ക് ജയിൽ വാസത്തിനു ഉത്തരവിട്ടു.
ജാനകി 40 വയസുള്ള വെറും ഒരു വീട്ടമ്മ അവളുടെ ഭർത്താവ് 45 വയസുള്ള മഹേഷ്. ജാനകിയെ അവളുടെ അച്ഛൻ 19 വയസുള്ളപ്പോൾ മഹേഷിന് കെട്ടിച്ചു കൊടുത്തു.ജാനകിയെ മഹേഷ് വിവാഹം കഴിച്ചപ്പോൾ ജാനകിയുടെ അച്ഛൻ സ്ത്രീധനം ആയിട്ട് കൊടുത്ത കാശിന് മഹേഷ് തുടങ്ങിയ ഫിനാൻസ് കമ്പനി ആയിരുന്നു. കമ്പനിക്ക് ജാനകി ഫിനാൻസ് എന്നും കമ്പനിയുടെ ഓണർഷിപ് ജാനകിയുടെ പേരിലും ആയിരുന്നു.
ചെറിയ ഫിനാൻസ് ആയിരുന്നെകിലും പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ പോയികൊണ്ടിരിക്കുകയായിരുന്നു. ജാനകിക്കും മഹേഷിനും രണ്ടു മക്കൾ ആയിരുന്നു. മൂത്തത് മായാ മഹേഷ് 19 വയസ്, ഇളയത് കാവ്യാ മഹേഷ് 17വയസ്.
മായാ ഇപ്പോൾ കോളേജിൽ 2nd ഇയർ B. Com ചെയുന്നു കാവ്യാ പ്ലസ് ടു കഴിഞ്ഞു അഡ്മിഷന് വേണ്ടി നിൽക്കുന്നു. നല്ല നിലയിൽ പോയികൊണ്ടിരുന്ന ഫിനാൻസിൽ അവരുടെ വിശ്വാസ്ഥാനും മേനേജറും ആയ ദീപു ഫിനാൻസിൽ ആളുകൾ ഡെപ്പോസിറ്റ് ചെയ്ത കാശുമായി മുങ്ങി.ആളുകൾ ഈ സംഭവം അറിഞ്ഞു ഫിനാൻസിൽ ഒത്തു കൂടി പ്രേശ്നമുണ്ടാക്കി.
അതുപിന്നെ പോലീസ് കേസ് ആവുക്കയും ഫിനാൻസിന്റെ ഓണർ ആയ ജാനകിയെ അറസ്റ്റ് ചെയ്തു.കേസ് കോടതിയിൽ എത്തിയപ്പോൾ മഹേഷും ജാനകിയും അവരുടെ മുഴുവൻ സ്വത്തും വിറ്റിടും വീണ്ടും 30 ലക്ഷം വാക്കി കൊടുക്കുവാൻ ഉണ്ടായിരുന്നു. കോടതിയിൽ വാധം നടന്നെങ്കിലും അവസാനം കോടതി ജാനകിയെ 2 വർഷത്തേക്ക് ജയിൽ വാസത്തിനു വിധിച്ചു.കോടതിയിൽ നിന്നും ജാനകിയെ പോലീസ് കൂടിക്കൊണ്ട് പുറത്തു വന്നപ്പോൾ.
മഹേഷ് – ജാനകി നീ വിഷമിക്കേണ്ട ഞാൻ എങ്ങനെയും പണം കണ്ടെത്തി നിന്നെ പുറത്തിറങ്ങും.
ജാനകി – മഹേഷേട്ടാ നമ്മുടെ മക്കൾ.
മഹേഷ് – ഞാൻ വിളിച്ചതാ അവരെ പക്ഷെ നിന്നെ ഇങ്ങനെ കാണുവാൻ വയ്യ എന്ന് പറഞ്ഞതുകൊണ്ടാ വരാതെ.
ജാനകി – ഏട്ടാ ഞാൻ…
ജാനകി കരയുവാൻ തുടങ്ങി.
ലേഡി കോൺസ്റ്റബിൾ – ആ മതി കരഞ്ഞതൊക്കെ ഇനി കാണണമെങ്കിൽ ജയിലിൽ വന്ന് കണ്ടോ.
ലേഡി കോൺസ്റ്റബിൾ ജാനകിയും ആയി പോലീസ് ബസിലേക്ക് കയറി. അകത്ത് പല സ്ത്രീക്കളും സീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നു. അതിൽ ഒഴിഞ്ഞ ഒരു സീറ്റിൽ ജാനകി ഇരുന്നു.
തൊട്ട് പുറകിൽ ഇരുന്ന ഒരു സ്ത്രീ എന്താടി നിന്റെ പേര് .
ജാനകി പേടിച്ചു പുറകിലേക്ക് നോക്കി
ഒരു നാൽപതു നാൽപതിയഞ്ചു വയസു തോന്നിപ്പിക്കുന്ന ഒരു സ്ത്രീ.എന്താ കേസ്.ജാനകി മിണ്ടാതെ ഇരുന്നു.
സ്ത്രീ – വല്ല ലോഡ്ജിൽ നിന്നും പൊക്കിയതാണോ. നിന്നെ കണ്ടാലേ അറിയാം ഒരു വെടി ആണെന്ന്.
ജാനകി കരയുവാൻ തുടങ്ങി.അവിടേക്കു മറ്റൊരു തടവ് പുള്ളിയും ആയി വന്ന കോൺസ്റ്റബിൾ ജാനകി കരയുന്നത് കണ്ട് അങ്ങോട്ട് വന്ന്.
ലേഡി കോൺസ്റ്റബിൾ – ഏതാടി ശാന്തേ..എന്താ പ്രശ്നം ഇവൾ എന്തിനാ കരയുന്നെ.
ശാന്ത – എനിക്ക് അറിയാൻ പാടില്ല സാറെ ഞാൻ അവളുടെ പേര് ചോദിച്ചതിനാ അവള് കരയുന്നെ.
ലേഡി കോൺസ്റ്റബിൾ – നീ ഇവിടെ ഇരിക്കണ്ട അങ്ങോട്ട് മാറി ഇരിക്ക്.
വണ്ടിയിൽ ആളുകൾ എല്ലാം ആയപ്പോൾ ബസ് സ്റ്റാർട്ട് ചെയ്തു. അപ്പോഴും ജാനകി കരഞ്ഞുകൊണ്ടിരുന്നു. ബസിൽ ജാനകി അടക്കം മുഴുവൻ 10 തടവ് പുള്ളികൾ ഉണ്ടായിരുന്നു.ബസ് വുമൺസ് സെന്റർ പ്രിസണിൽ എത്തി. ഓരോരുത്തരെയും ബസിൽ നിന്നും ഇറക്കുവാൻ തുടങ്ങി. മുഴുവൻ പേരും ഇറങ്ങിട്ടും ജാനകി ബസിൽ ഇരുന്നു കരയുക ആയിരുന്നു.
