കടിഞ്ഞൂൽ കല്യാണം – 2

ഫേസ്ബുക്കിലൂടെയാണ് പ്രവീൺയും ദിയയും പരിചയപ്പെടുന്നത്. ആദ്യം വലിയ മിണ്ടാൻ താല്പര്യം രണ്ടുപേർക്കും ഇല്ലാരുന്നു.

പിന്നെ അവരിൽ സൗഹൃദം ഉണ്ടായി . ആ സൗഹൃദം പിന്നെ പ്രണയത്തിൽ ആയി. ഒരിക്കലും പിരിക്കാൻ പറ്റാത്ത അത്ര അടുത്തു കഴിഞ്ഞയിരുന്നു രണ്ടുപേരും.

അങ്ങനെ അവസാനം പെണ്ണ് ചോദിക്കാൻ വേണ്ടി അച്ഛനെയും അമ്മനെയും കൂട്ടി പ്രവീൺ ദിയയുടെ വീട്ടിൽലേക്ക് പോയി.

സാമ്പത്തികമായി വലിയ മോശം അല്ലാത്ത സ്ഥിതിയിൽ തന്നെയായിരുന്നു പ്രവീൺന്റെ കുടുംബം.

എന്നാൽ അച്ഛൻ പറഞ്ഞു കുടുംബം മോശം ആണ് എന്ന്.

: ഞങ്ങളുടെ കുടുംബത്തിന് എന്താ കൊഴപ്പം
: നിങ്ങൾയുടെ ജാതി തന്നെ ആണ് പ്രശ്നം. നിങ്ങൾ ഞങ്ങളെകാൾ താഴെ ആണ്.

: ജാതി അന്നോ മനുഷ്യൻ നല്ലവനാണെന്നും ചീത്തയാണെന്നും കണക്കാക്കുന്ന ഘടകം.

: എനിക്ക് അത് ഒന്നും അറിയത്തില്ലാ ഞങ്ങള്ക്ക് ഇ ബന്ധത്തിനു താല്പര്യമില്ല.

: നിങ്ങളുമായി ബന്ധം കൂടാൻ ആർക്കാണ് ഇത്ര താല്പര്യം. ഞങ്ങളുടെ സാമ്പത്തികസ്ഥിതി വെച്ച് നോക്കിയാൾ എന്റെ മകനെ കെട്ടാൻ ആയിരം പേർ ക്യൂ നിൽക്കും.അവസാനം കലി വന്ന് പ്രവീൺന്റെ അച്ഛൻ പറഞ്ഞു.

: എന്നാൽ അവരിൽ ആരെങ്കിലും കൊണ്ട് കെട്ടിച്ചു കൂടെ.എന്റെ അച്ഛനും വിട്ടു കൊടുത്തില്ലാ.

: ഇവനു ഇവളെ മതി എന്ന് പറഞ്ഞത് കൊണ്ട് ആണ് ഞങ്ങൾ കല്യാണം ആലോചിക്കാൻ വന്നത് തന്നെ അല്ലെങ്കിൽ ഞങ്ങൾ ഒന്നും ഇങ്ങോട്ട് വരത്തില്ലാരുന്നു.

: അത്ര ബുദ്ധിമുട്ടി ഒന്നും വരണ്ടായിരുന്നുല്ലോ .

: വരത്തില്ലാരുന്നു ഇവനു വേണ്ടി മാത്രം ആണ് വന്നത്.

:ഞങ്ങള്ക്ക് ഇത്രയേ പറയാൻ ഉള്ളു. ഇനി നിന്നു ബുദ്ധിമുട്ടുണ്ടാ നിങ്ങൾക്കു പോകാം.

: ഞങ്ങൾ പോവാ. ഡാ പ്രവീൺനെ നിനക്കു ഇപ്പോൾ സമാധാനം ആയെല്ലോ ഞങ്ങൾയെ ഇവർ നാണംകെടുത്തി വിട്ടപ്പോൾ.

എന്നും പറഞ്ഞു അവർ പോയി. അവര് പോയി കഴിഞ്ഞു അച്ഛനോട് ഞാൻ ഒത്തിരി പറഞ്ഞു നോക്കിട്ടു നടന്നില്ലാ.

അങ്ങനെ ഇരിക് ആണ് മൂന്നാൻ ശ്രീഹരിയുടെ കല്യാണം കൊണ്ട് വരുന്നത്.

ഞാൻ വേണ്ടാ വേണ്ടാ എന്ന് പറഞ്ഞിട്ടും അച്ഛൻ കേട്ടില്ല. ഞാൻ സമ്മതിച്ചില്ലെങ്കിൽ അച്ഛൻ മരിക്കും പറഞ്ഞപോലെ അവസാനം എനിക്ക് സമ്മതിക്കേണ്ടിവന്നു.

പിന്നെ മനസ്സിൽ നിന്നും പ്രവീൺനെ മാറ്റി പ്രതിഷ്ഠിക്കാൻ ഒത്തിരി നോക്കിയിട്ടും നടന്നില്ല.

അവസാനം ഞാൻ പോലും അറിയാതെ അച്ഛനും അമ്മയ്ക്കും വേണ്ടി ഇ വേഷം കെട്ടാൻ തീരുമാനിച്ചു.

റിയ എന്നോട് ചോദിച്ചാരുന്നു ഇ കല്യാണത്തിന് താൽപര്യം ഉണ്ടോ ഇല്ലയോ എന്ന്.

എനിക്ക് അവളോടും കള്ളം പറയേണ്ടി വന്ന്. എന്നാൽ കല്യാണ തലേന്ന് പ്രവീൺന്റെ കാൾ വന്നപ്പോൾ എന്റെ കൈവിട്ടുപോയി.

അവൻ മരിക്കാൻ പോവാ എന്ന് പറഞ്ഞപ്പോൾ ഞാൻ ശെരിക്കും തകർന്നുപോയി.

അവസാനം കല്യാണത്തിന് അന്ന് ഒളിച്ചോടാൻ ഞാൻ തീരുമാനിച്ചു. എന്റെ ചുറ്റിനും ആൾക്കാർ ഉള്ളത് കൊണ്ട് ഒന്നും തന്നെ നടന്നില്ലാ.
പിന്നെ ഒരു അവസരം വന്നത് തന്നെ ഡ്രസ്സ്‌ മാറാൻ ഉള്ള ടൈംയിൽ ആയിരുന്നു.

എന്റെ ഭാഗ്യത്തിന് ഒപ്പം റിയ മാത്രം ആണ് വന്നത്. അവൾ കുറച്ചു മാറി നില്കാൻ വേണ്ടി അവളുടെ കൈയിൽ കുങ്കുമം ആരും കാണാതെ തേച്ചു.

അങ്ങനെ അവളെ തന്ത്രപൂർവ്വം വാഷ്റൂമിയിൽലേക്ക് പറഞ്ഞു വിട്ടതിനു ശേഷം അച്ഛൻ തന്ന എല്ലാം അവിടെ വെച്ചിട്ട് ഞാൻ നേരെത്തെ എഴുതിയ കത്തും അവിടെവെച്ച്.

ഓഡിറ്റോറിയത്തിന്റെ പുറത്തിറങ്ങി അവിടെ എന്നെയും കാത്ത് പ്രവീൺഏട്ടന്റെ ഉണ്ടാരുന്നു.

അങ്ങനെ ഇന്ന് നടന്ന കാര്യങ്ങൾ മനസ്സിൽ ഓർത്തു കൊണ്ടാണ് യാത്ര ചെയ്യിതു കൊണ്ടുയിരുന്നത്.

**********-

പിന്നെ എന്റെ അടുത്തേക് വന്ന് കൊണ്ട് ശ്രീ ഹരി ചോദിച്ചു.

: എന്താണ് മാഡം കല്യാണത്തിന്റെ ടെൻഷൻ അന്നോ.

: ഏയ് അല്ലാ. എന്ന് കൃത്രിമമായി ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

പിന്നെ ഫോട്ടോ ഗ്രാഫർ ഒത്തിരി ഫോട്ടോ എടുക്കുണ്ടാരുന്നു. അവസാനം ഹരിയുടെ ഫോട്ടോ മാത്രം എടുക്കാൻ ഫോട്ടോഗ്രാഫർ പുള്ളിയോട് നീങ്ങി നിൽക്കാൻ പറഞ്ഞുഅപ്പോൾ ആണ് ഞാൻ അമ്മേ കാണുന്നത്.

അമ്മ എന്തോ ഭയം ഉള്ളത് പോലെ ആണ് എന്നെ നോക്കിയത്. ഞാൻ കണ്ണുകൊണ്ടു അമ്മയോട് അടുത്തേക് വരാൻ പറഞ്ഞു.

അമ്മ വന്നപ്പോൾ ഞാൻ പറഞ്ഞു എന്നെ റൂമിയിൽലേക്ക് വിളിച്ചോണ്ട് പോകാൻ.

: എന്നാൽ മോൾ വാ എന്നും പറഞ്ഞു ഞങ്ങൾ ഗ്രീൻ റൂമിയിൽ കേറി.

: എന്താ അമ്മേ എന്നോട് ഇ ചതി ചെയ്തതോർത്ത് എന്റെ മുഖം നോക്കാൻ പോലും പറ്റുന്നില്ല അല്ലേ. അങ്ങനെ ആണ് എങ്കിൽ ഞാൻ ദിയ ആണ് എന്ന് പറഞ്ഞ അദ്ദേഹത്തെ ഞാൻ എങ്ങനെ നോക്കും എന്ന് അമ്മ ചിന്തിച്ചോ എന്ന് പറഞ്ഞു അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു.

അപ്പോൾ ആണ് ആരോ ഡോർ മുട്ടിയത്. പിന്നെ കണ്ണീർ എല്ലാം തുടച്ചു കൊണ്ട് ഡോർ തുറന്നപ്പോൾ ഗോപിക ആയിരുന്നു.

: ഏട്ടത്തി എന്താ പെട്ടന്ന് ഇവിടെ വന്നത്. എല്ലാരും അവിടെ അന്വേഷിക്കുന്ന കഴിക്കാൻ.

: ഞാൻ ഒന്ന് ടോയ്ലറ്റ്യിൽ പോകാൻ വന്നത് ആണ്.
: അതിനു ആന്റി എന്തിനാ. നിങ്ങൾ ഒരുമിച്ചു അന്നോ പോകുന്നത് എന്നും ചോദിച്ചു കൊണ്ട് ഗോപിക ചിരിക്കാൻ തുടങ്ങി.

: പോടീ അവിടന്ന് എന്നും പറഞ്ഞു അവളുടെ ഒപ്പം ആഹാരം കഴിക്കാൻ പോയി.

എന്തോ വല്ലായ്മ പോലെ ചോറ് തൊണ്ടയുടെ താഴെക് ഇറങ്ങുന്നില്ല അവസാനം കുറച്ച് വെള്ളം കുടിച്ചിട്ട് എഴുന്നേറ്റു.

എല്ലാം കഴിഞ്ഞപ്പോ വരനും വധുവും വരന്‍റെ ഗൃഹത്തിലേക്ക് പോന്നു. കാറിലും ശ്രീഹരി വളരെ സന്തോഷത്തോടെയായിരുന്നു എങ്കിലും റിയ ചിന്തകളില്‍ ആയിരുന്നു.

ഒടുവില്‍ കാര്‍ ഒരു ഇല്ലത്തിന്‍റെ മുറ്റത്തെത്തി വേളി പ്രമാണിച്ച് മുറ്റത്ത് പന്തലൊക്കെ ഇട്ടിട്ടുണ്ട്. ഇരുനിലയിലായി വല്യ പറമ്പിന്‍റെ ഒത്ത നടുക്കായി സ്ഥിതി ചെയ്യുന്ന ഒരു നാലുകെട്ട് . പഴക്കമുള്ള ആ ഇല്ലത്തിലും പുതുമകള്‍ കുറെയുണ്ടായിരുന്നു. ഓടും വാര്‍പ്പും ചേര്‍ന്ന ഇല്ലം. വിശാലമായ പൂമുഖം. കൊത്തുപണികള്‍ ഉള്ള തുണുകള്‍. നല്ല വൃത്തിയിലുള്ള വീടും പരിസരവും.

കുഞ്ഞഏട്ടത്തി വാ എന്നും പറഞ്ഞു ഗോപിക ഒപ്പം തന്നെ ഉണ്ടാരുന്നു.പിന്നെ അവള്ക്ക് ഒരു കാൾ വന്നപ്പോൾ അവിടന്ന് പോയി.

അവിടെയും റിയക് ഒരുപാട് നമ്പൂതിരി വേളി ചടങ്ങുകള്‍ ഉണ്ടായിരുന്നു. കുടിവെപ്പ് എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. ആദ്യം തന്നെ പ്രധാന വാതില്‍ ചവിട്ടി തുറക്കണം. പിന്നെ നടുമുറ്റത്തിരുന്ന് അട നേദിക്കണം. അങ്ങനെ ചടങ്ങുകള്‍ അതിന്‍റെ വഴിക്ക് നടന്നു. ആ ചടങ്ങ് കഴിഞ്ഞതും വധുവിന്‍റെ കുടുംബക്കാര്‍ തിരിച്ചുപോയി. ആകെ അവളുടെ പേരശ്ശി മാത്രം അവിടെ നിന്നു.

: മോളെ ദിയയെ റിയ എവിടെ കണ്ടില്ലല്ലോ.

: എന്താ, പെട്ടന്നു അവളിൽ ഒരു ഞട്ടിൽയോട് ചോദിച്ചു.

:റിയ മോൾ എവിടെ എന്ന് ഞാൻ നോക്കുവാരുന്നു.ഇവിടെ ഒന്നും കണ്ടില്ലാ.

Leave a Reply

Your email address will not be published. Required fields are marked *