കടിഞ്ഞൂൽ കല്യാണം – 2

: അതോ അവൾ പോയി. അവളുടെ കമ്പനിയുടെ ബോസ്സ് വിളിച്ചു പറഞ്ഞു വേഗം അങ്ങോട്ട്‌ ചെല്ലാൻ.

: അതിനു അവള് ലീവ് എടുത്തിട്ട് അല്ലേ വന്നത് പിന്നെ എന്തിനാ പോയത്.

: ലീവ് എടുത്തിട്ട് ആയിരുന്നു വന്നത്. എന്നാൽ കമ്പനിക് പെട്ടന്ന് വലിയ ഓർഡർ ഒന്ന് കിട്ടി. അപ്പോൾ ഇവൾ അവിടെ വേണം. കാരണം ഇവൾ ആണ് എല്ലോ അവിടത്തെ മാർക്കറ്റിംഗ് ഹെഡ്.

: അത് എന്ത് പോക്കാ പോയേ സ്വന്തം സഹോദരിയുടെ ഒപ്പം ഇവിടെ വരെ വരാതെ പോകാൻ എന്താ ഇത്ര ജോലി.

: ഇന്ന് അവള് പോകാതില്ലാരുന്നു. ഇന്ന് പോയില്ലെങ്കിൽ ജോലി പോകും എന്ന് ബോസ് പറഞ്ഞു അതാ പിന്നെ പോയത്.അവൾ ഒത്തിരി ആഗ്രഹിച്ച നേടിയ ജോലി അല്ലേ അതാ അങ്ങനെ പോയെ.
: അ എനിക്ക് ഒന്നും അറിയത്തില്ലാ. നിങ്ങൾ എന്ത് വേണംഎങ്കിലും കാണിക്ക്. അവള് തിരിച്ചു വരട്ടെ ഞാൻ കൊടുക്കുന്നണ്ട്‌ നല്ല വഴക്ക് എന്നും പറഞ്ഞ പേരശ്ശി അവളെ അകത്തേക്കു കൊണ്ട് പോയി.

അതിന് ശേഷം അവള്‍ അവന്‍റെ മുറിയില്‍ എത്തി. നല്ല അടുക്കും ചിട്ടയുമുള്ള മുറി. മുകളിലത്തെ നിലയിലെ ഹാളിന് വടക്ക് ഭാഗത്തായുള്ള അത്യാവശ്യം വലിയ മുറിയായിരുന്നു അത്. മുറിയില്‍ ഒരു ഡബില്‍കോട്ട് കട്ടില്‍. ഒരു അലമാറ, ഒരു മേശ, ഒരു കസേര. ഒരു അറ്റാച്ച്ഡ് ബാത്തുറൂം. ചുമരില്‍ ഒരു ക്ലോക്ക്, ഒരു കലണ്ടര്‍, ഒരു ഷെല്‍ഫും. ഷെല്‍ഫില്‍ നിറച്ച് ബുക്കുകളും ട്രോഫിയും.

ഒരു ജനലുണ്ട് ആ മുറിയ്ക്ക് പിന്നെ ബാല്‍ക്കണിയിലേക്ക് ഒരു വാതിലും. രണ്ടും തുറന്നിട്ടിരിക്കുന്നു. അതിലുടെ നോക്കിയാല്‍ പച്ചപ്പ് മാത്രം. കാറ്റും വെളിച്ചവും അതിലുടെ തന്നെ വരുന്നുണ്ട്.

റിയയുടെ സാധനങ്ങള്‍ ഒരു വലിയ പെട്ടിയിലാക്കി കൊണ്ടുവന്ന് അവിടെ വെച്ചിട്ടുണ്ട്. റിയ ബാത്ത് റൂമിലേക്ക് ചെന്നു നോക്കി. അവളെ ഞെട്ടിക്കുന്ന തരത്തിലായിരുന്നു അതിനുള്ളില്‍. പഴയ ഇല്ലത്തിന്‍റെ ബാത്ത്റൂം പ്രതിക്ഷ അവളെ ബാത്ത്ടബ് അടക്കമുള്ള എല്ലാ ആധുനിക സജീകരണമുള്ള ഒരു ബാത്ത് റൂം.

അനു അങ്ങനെ പുതിയ ഗൃഹത്തിന്‍റെ ഭംഗി നോക്കി നില്‍ക്കുമ്പോഴാണ് അവളുടെ പേരശ്ശിയുടെ വരവ്. പേരശ്ശി വന്ന ഉടനെ അവളെ പിടിച്ച് ബെഡിലേക്കിരുത്തി. പിന്നെ ഒരു ഉപദേശക്ലാസ് കൊടുത്തു. പുതിയ വീടാണ് എന്ന് വെച്ച് ആരോടും എതിര്‍ത്ത് നില്‍ക്കരുത്. അവരുടെ ജീവിതരിതിയുമായി ഇഴകി ചേരണം, ഭര്‍ത്താവിനെയും അവന്‍റെ കുടുംബക്കാരെയും ബഹുമാനിച്ച് നില്‍ക്കണം. അങ്ങനെ ഒരുപാട് കാര്യങ്ങള്‍.

അങ്ങനെ പേരശ്ശിയുടെ ഉപദേശത്തിന് ശേഷം റിയ രാവിലെ മുതല്‍ കെട്ടിയിരിക്കുന്ന സാരിയും സ്വര്‍ണ്ണാഭരണങ്ങളും മാറ്റി ബാത്ത്റൂമില്‍ കയറി ഒരു കുളി അങ്ങ് പാസാക്കി. തിരിച്ച് വന്ന് ഒരു സാധാരണ സാരിയുടുത്ത് ബെഡില്‍ ഇരുന്നു. അപ്പോഴാണ് വാതിലില്‍ ഒരു പാദസരത്തിന്‍റെ കിലുക്കം കേട്ടത്. മുറിയിലുണ്ടായിരുന്നവര്‍ വാതിലിലേക്ക് നോക്കി. ശ്രീഹരിയുടെ എട്ടത്തിയമ്മയാണ് മായേട്ത്തി.

റിയ മായേട്ത്തിയെ ഒന്ന് നോക്കി.

““എന്താ കുട്ട്യേ….”” പേരശ്ശി മായയോട് ചോദിച്ചു.

““പേരശ്ശി…. താഴെ ല്ലാരും അത്താഴത്തിനെത്തി. നിങ്ങള് കുടെ വന്നുച്ചാ നമ്മുക്ക് ഒന്നിച്ചു കഴിക്ക്യാ….”” മായ ബഹുമാനപൂര്‍വ്വം പേരശ്ശിയേ അറിയിച്ചു.

““ആയിക്കോട്ടെ…. ദിയയെ നീ വര്വാ…”” പേരശ്ശി റിയനോടായി പറഞ്ഞു.

““പേരശ്ശി ഇറങ്ങിക്കൊള്ളു. ഞാന്‍ ദിയയും കൊണ്ട് എത്തിക്കൊള്ളം. എന്ന് മായ പറഞ്ഞു അതോടെ പേരശ്ശി അത്താഴത്തിനായി താഴെക്ക് ഇറങ്ങി.

““എട്ത്തി, അമ്മ എങ്ങിനെയാ….?”” റിയ മായയോട് ടെന്‍ഷനോടെ ചോദിച്ചു.

““ന്‍റെ ദിയയെ…. നീ ടെന്‍ഷന്‍ അടിക്കണ്ടട്ടോ… ഇവടെത്തെ അമ്മ ഒരു പാവാണ്… എനിക്ക് ന്‍റെ അമ്മയെക്കാള്‍ സ്നേഹാണ് ഇപ്പോ ഗോപിവേട്ടന്‍റെ അമ്മയെ….”” മായ മറുപടി നല്‍കി.

““ഇനിക്ക് എന്തോ പേടി പോലെ….”” റിയ പറഞ്ഞു

““അതോക്കെ രണ്ടുദിവസം കൊണ്ട് മാറും ന്‍റെ ദിയയെ … നീ വാ…”” മായ റിയനെ കൂട്ടി ഡൈനിംഗ് ഹാളിലേക്ക് നടന്നു.
റിയ ഡൈനിങ് ടേബിൾ ഇരുന്നു എന്നിട്ട് അവൾ എല്ലാവര്‍ക്കും ഒരു വോള്‍ട്ടേജ് കുറഞ്ഞ പുഞ്ചിരി പാസാക്കി.

““മായേ, ശ്രീക്കുട്ടൻ എന്ത്യേ….”” അമ്മ മായയോടായി ചോദിച്ചു.

ഓഫീസയിൽ എന്തോ മീറ്റിംഗ് ഉണ്ട്‌ എന്നും പറഞ്ഞുകൊണ്ട് പോയത് ആണ്.

കല്യാണം കഴിഞ്ഞു എന്നിട്ടും അവൻ ഓഫീസ് ഓഫീസ് എന്ന് പറഞ്ഞു നടക്കും.

നിങ്ങൾക് ഒന്ന് പറഞ്ഞു പറഞ്ഞു കൊടുത്തു കൂടെ എന്ന് ശ്രീഹരിയുടെ അച്ഛൻനോട് അമ്മ ചോദിച്ചു.

: അത് നമ്മുടെ ഓഫീസ്ന്റെ ആവശ്യം അല്ലേ അപ്പോൾ നമ്മൾ അല്ലേ അത് നോക്കേണ്ടേ. അവൻ പോയിട്ട് ഉണ്ട്‌ എങ്കിൽ അത് നമ്മുക്ക് വേണ്ടി അല്ലേ.

: അല്ലേലും തന്തയോടും മോനോട്യും പറഞ്ഞിട്ട് ഒരു കാര്യവുമില്ല.ഒരിക്കലും നേരെ ആകത്തില്ല.എന്നും പറഞ്ഞു അമ്മ കഴിക്കാൻ തുടങ്ങി.

അധികം വൈകാതെ ഡൈനിംഗ് ഹാളിലേക്ക് ഹരി കടന്ന് വന്നു. വെള്ള നിറത്തിലുള്ള മുണ്ടും ചുബയുമാണ് വേഷം. റിയ ഒഴികെ എല്ലാരും അവനെ നോക്കി ചിരിച്ചു. അവന്‍ തിരിച്ചും. അവന്‍ വന്ന് റിയന്റെനടുത്തുള്ള ചെയറില്‍ ഉപവിഷ്ടനായി. മായ തന്‍റെ ചെയറില്‍ നിന്ന് എണിറ്റു എല്ലാവര്‍ക്കും അത്താഴം വിളമ്പി.

അത്താഴം കഴിഞ്ഞ് എല്ലാവരും എണിറ്റു.. അധികം കാത്തുനില്‍കാതെ ശ്രീഹരിയെ ശാന്തിമുഹുര്‍ത്തതിനായി അവന്‍റെ മുറിയിലേക്ക് പറഞ്ഞയച്ചു. ബാക്കിയുള്ളവര്‍ അവരുടെ മുറിയിലേക്കും പോയി.

ദേവ് ഒരു നറുപുഞ്ചിരിയോടെ ഗോവണി കയറി തുടങ്ങി. തന്‍റെ മുറിയുടെ മുന്നിലെത്തിയപ്പോള്‍ വാതില്‍ തുറന്ന് പേരശ്ശി പുറത്തേക്കിറങ്ങി. ശ്രീഹരിയെ കണ്ട് പേരശ്ശി ഒരു വശപിശക്കുള്ള ചിരി നല്‍കി.

““പേരശ്ശി ആ മുറിയിലല്യേ….”” ദേവ് ചോദിച്ചു.

““അതേല്ലോ….”” പേരശ്ശി മറുപടി നല്‍കി.

““എന്തേലും വേണേങ്കി പറഞ്ഞ മതിട്ടോ….”” ഹരി പറഞ്ഞു.

““പോടാ ചെക്കാ…. നിന്നെ കാത്ത് ഇതിന്‍റെയുള്ളില് ഓരാളുണ്ട് അവളോട് പോയ് കൊഞ്ഞിക്കോ….”” പേരശ്ശി ചിരിയോടെ പറഞ്ഞു. പിന്നെ തനിക്കായ് പറഞ്ഞ മുറിയിലേക്ക് നടന്നു. ശ്രീഹരി തന്‍റെ മുറിയിലേക്കും.

ശ്രീഹരി വാതില്‍ തുറന്ന് അകത്ത് കയറി. വാതില്‍ കുറ്റിയിട്ട് ബെഡിലേക്ക് നോക്കി. ബെഡില്‍ ഇരിക്കുകയായിരുന്ന റിയ ആകെ ഒരു വെപ്രാളം ഉള്ളതുപോലെ അവനെ നോക്കി.

ശ്രീഹരി വാതിലടച്ച് ചെറു നാണത്തോടെ ബെഡിനടുത്തേക്ക് അടിവെച്ചടിവെച്ച് നടന്നുവന്നു. പതിയെ വന്ന് റിയയുടുത്ത് ബെഡിലിരുന്നു.

““ദിയയെ , അങ്ങനെ നമ്മള് ഭാര്യഭര്‍ത്തക്കന്‍മാരായി….”” ശ്രീഹരി നാണം നിറഞ്ഞ മുഖത്തോടെ റിയയോട് പറഞ്ഞു.

അവൻ തന്നെ ദിയ ദിയ എന്ന് വിളിക്കുമ്പോൾ നെഞ്ചിൽ എന്തോ എടുത്ത് വെച്ച ഭാരം ആണ്.

താൻ ചെയ്യുന്നത് തെറ്റ് ആണ് എന്ന് അറിയാം എന്നാലും എനിക്ക് ഇങ്ങനെ ചെയ്യാൻ പറ്റു.
എന്നാലും എന്റെ ദിയയെ നിന്നെ കാരണം ആണ് ഞാൻ ഇത് അനുഭവിക്കേണ്ടി വന്നത്.

Leave a Reply

Your email address will not be published. Required fields are marked *