ജീവിതം മാറ്റിയ യാത്ര – 1

Kambi Kadha – ജീവിതം മാറ്റിയ യാത്ര – 1

Jeevitham Mattiya Yaathra | Author : Mahesh Megha


ഒറ്റയാത്രകൊണ്ട് മാറി മറിഞ്ഞ ജീവിതത്തിന്റെ ഉടമ…ഒറ്റവാക്കില്‍ പറഞ്ഞാല്‍ അതാണ് ഞാന്‍…ഇന്നനുഭവിക്കുന്ന സകല സൗഭാഗ്യങ്ങള്‍ക്കും ആ പെരുമഴ ദിവസത്തെ കെ എസ് ആര്‍ ടി യാത്രയോടെ കടപ്പെട്ടിരിക്കുന്നു…

എന്റെ പേര് അദ്വൈത്. കോട്ടയത്താണ് വീട്. കോഴിക്കോടായിരുന്നു ജോലി. ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോള്‍ നാട്ടില്‍ പോയി അമ്മയെയും അനുജത്തിയേയും കണ്ട് തിരിച്ച് വരും. അങ്ങനെ ഒരു തിരിച്ച് വരവ് ദിവസം…ആ ദിവസം, മറക്കാനാകാത്ത ദിവസമായതിങ്ങനെയാണ്.


ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് യാത്ര. ഏകദേശം 8 മണിയോടെ കോഴിക്കോട്ടെത്തിച്ചേരും. സ്റ്റാന്റിന്റെ മുന്‍പിലുള്ള ‘മറിയ’ യില്‍ നിന്ന് രണ്ടെണ്ണം വീശണം. അത് കഴിഞ്ഞ് എവിടെയെങ്കിലും സെക്കന്റ് ഷോയ്ക്ക് കയറണം. റൂമില്‍ പോയി കിടക്കണം. റൂമെന്ന് പറഞ്ഞാല്‍ ഒരു കുടുസ്സ് മുറി, മാസം 2000 രൂപയാണ് വാടക. ആകെ 15000 രൂപ കൂടി കിട്ടുന്ന എനിക്ക് ബാക്കി 13 കൊണ്ട് നിത്യവൃത്തി, അമ്മയുടേയും അനുജത്തിയുടേയും ജീവിതം തുടങ്ങിയവയെല്ലാം അഡ്ജസ്റ്റ് ചെയ്യണം. അച്ഛന്‍ ചെറുപ്പത്തിലെങ്ങോ മരിച്ച് പോയതിനാല്‍ അങ്ങേരുടെ കാര്യത്തില്‍ ടെന്‍ഷനില്ല.

ബസ്സിലാണെങ്കില്‍ പരമാവധി വിന്‍ഡോ സീറ്റ് തന്നെ തെരഞ്ഞെടുക്കും. റോഡരികിലെ കാഴ്ചയൊക്കെ കണ്ട് അങ്ങിനെ പോകാമല്ലോ. ഏതാണ്ട് യാത്രക്കാരൊക്കെ നിറഞ്ഞിട്ടുണ്ട്. ഏറ്റവും നടക്കായി രണ്ട് പേര്‍ക്കിരിക്കാവുന്ന ഒരു സീറ്റ് ഒഴിഞ്ഞ് കിടക്കുന്നുണ്ട്. ബാക്കിയെല്ലാം ഫുള്‍ ആണ്. ബാഗ് മുകളില്‍ റാക്കില്‍ വെച്ച് വിന്‍ഡോസീറ്റിലേക്ക് ചേര്‍ന്നിരുന്നതേയുള്ളൂ, ഒരു കിളിനാദം..

‘എക്‌സ്യൂസ് മി’

ഞാന്‍ ചോദ്യഭാവത്തില്‍ മുഖമുയര്‍ത്തി…

‘ബുദ്ധിമുട്ടാവില്ലെങ്കില്‍ വിന്‍ഡോസീറ്റില്‍ ഞാനിരുന്നോട്ടേ?’ വളരെ മാന്യമായ അഭ്യര്‍ത്ഥനയാണ്. അനുകൂലമല്ലാതെ പ്രതികരിക്കാന്‍ സാധിച്ചില്ല. ഒന്നും പറയാതെ ചെറുതായൊന്ന് ചിരിച്ച ശേഷം ഞാന്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് നിന്ന് അവരുടെ ശരീരത്തില്‍ സ്പര്‍ശിക്കാതെ പുറത്തേക്ക് മാറി നിന്നുകൊടുത്തു.

മുകളിലെ റാക്കില്‍ വലിയ ബാഗ് തിരികെ വെക്കാനുള്ള പരിശ്രമം അല്‍പ്പം ബുദ്ധിമുട്ടുള്ളതായിരുന്നു. ഞാനും സഹായിച്ച് കൊടുത്തു.

‘താങ്ക്‌സ്’ വളരെ ഔപചാരികമായ ഒരു മറുപടി എനിക്ക് ലഭിച്ചു. ഞാന്‍ ഒന്നുകൂടി ചിരിച്ചു. ആ ചുരുങ്ങിയ സമയത്തിനുള്ളില്‍ അവരറിയാതെ തന്നെ അവരെ ഞാനൊന്ന് സ്‌കാന്‍ ചെയ്തു. ഏതാണ്ട് 35നും 38നും ഇടയില്‍ പ്രായമുണ്ടാകും. എന്നേക്കാള്‍ 10 വയസ്സ് അധികം. കൈകളുടെ പേശികളൊക്കെ നല്ല ഉറച്ചതാണ്. തീക്ഷ്ണമായ കണ്ണുകള്‍, മുഖത്തും മാംസപേശികള്‍ അല്‍പ്പം ഉറച്ചതാണ്. ഒറ്റനോട്ടത്തില്‍ നല്ല ഗൗരവമുള്ള പ്രകൃതം. മുലകളുടെ അളവ് കറക്റ്റായി മനസ്സിലാക്കാനാവാത്ത രീതിയിലുള്ള ചുരിദാറാണ് ധരിച്ചിരിക്കുന്നത്. ബാഗ് മുകളില്‍ വെക്കുന്ന ഗ്യാപ്പില്‍ തുടകളുടെ വീതി ഒറ്റനോട്ടം കണ്ടു. അത്യാവശ്യം വലുതാണ്. ചന്തികള്‍ രണ്ടും കൊഴുത്തുരുണ്ടത് തന്നെ പക്ഷെ ഒട്ടും പുറത്ത് കാണിക്കാത്തരാതിയിലുള്ള വസ്ത്രധാരണമാണ്.

ബസ്സ് പുറപ്പെട്ടു. ഞാന്‍ ഹെഡ് സെറ്റ് ചെവിയില്‍ വെച്ച് പാട്ട് കേട്ട് തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോള്‍ അറിയാതെ കണ്ണടഞ്ഞു…നല്ല ഉറക്കത്തിലേക്ക് വഴിമാറി. പുറത്ത് നല്ല കനത്ത മഴയാണ്. ഇടയ്ക്ക് അവരുടെ ഷോള്‍ഡറും എന്റെ ഷോള്‍ഡറും തമ്മില്‍ അറിയാതെ സ്പര്‍ശിക്കുന്നത് ഉറക്കത്തിനിടയിലും ഞാനറിയുന്നുണ്ട്…

പെട്ടെന്ന് ഉറക്കം ഞെട്ടി. നോക്കിയപ്പോള്‍ ബസ്സ് നിര്‍ത്തിയിട്ടതാണ്. എവിടെയോ മരം മുറിഞ്ഞ് വീണിട്ടുണ്ടത്രേ…ഇനി എപ്പോള്‍ പോകുമെന്ന് ദൈവത്തിനറിയാം. ബാറടയ്ക്കുന്നതിന് മുന്‍പേ കോഴിക്കോട്ടെത്തണമെന്നേ എനിക്കുള്ളൂ. അതുകൊണ്ട് തന്നെ വലിയ ടെന്‍ഷനൊന്നുമില്ല.

പുള്ളിക്കാരി അടുത്തിരുന്ന് നല്ല ഉറക്കമാണ്. പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ അവരും കണ്ണ് തുറന്നു.

‘ എന്ത് പറ്റി ബസ്സ് നിര്‍ത്തിയിട്ടിരിക്കുന്നത്’ ‘റോഡിലെവിടെയോ മരം വീണിരിക്കുന്നു. എപ്പോള്‍ പോകുമെന്ന് ഒരു ഐഡിയയുമില്ല’

അവര്‍ ഭയപ്പെടുമെന്നോ, അസ്വസ്ഥനാകുമെന്നോ ഒക്കെ ഞാന്‍ വിചാരിച്ചു. പക്ഷെ എല്ലാം വെറുതെയായി. ‘ഉം’ എന്ന് മൂളിക്കൊണ്ട് അവര്‍ പുറകിലേക്ക് ചാരി. സമയം ഏതാണ്ട് 7 മണിയായി. ഇപ്പോഴും ബസ്സ് അങ്ങിനെ തന്നെ കിടക്കുന്നു. പുറകില്‍ വാഹനങ്ങളുടെ വന്‍ നിര. ഇനി ബ്ലോക്ക് കഴിഞ്ഞാലും വിചാരിച്ച സമയത്ത് കോഴിക്കോടെത്തില്ലെന്നുറപ്പായി.

എന്ത് ചെയ്യണമെന്നറിയാതെ വെറുതെ പുറത്തേക്ക് നോക്കിയപ്പോഴാണ് തൊട്ടരികില്‍ ഒരു ചായക്കട കണ്ടത്. മഴയുടെ ശക്തിയും കുറഞ്ഞിട്ടുണ്ട്. ഒരു ചായ കുടിച്ചാലോ എന്ന് ചിന്തിച്ച് സീറ്റില്‍ നിന്ന് എഴുന്നേറ്റു.

‘ചായ കുടിക്കാനാണോ?’ അവരുടെ ചോദ്യമാണ്. ‘അതേ’ ഞാന്‍ മറുപടി നല്‍കി. ‘ചായ വേണോ’ ഔപചാരികതയുടെ വേരില്‍ ഒരു ചോദ്യം കൂടി ചോദിച്ചു.

‘ഉം, നല്ലതണുപ്പ്’ ഒരു മടിയും കൂടാതെ അവര്‍ എന്നോടൊപ്പം പുറത്തിറങ്ങി. ഒന്ന് മൂരിനിവര്‍ന്നു. അപ്പോഴാണ് ആ മുലകളുടെ വലുപ്പം ശ്രദ്ധിച്ചത്. ചുരിദാറിന്റെ മുന്‍പിലേക്ക് അതങ്ങനെ എടുത്ത് പിടിച്ച് നിന്നു. രണ്ട് നിമിഷം കൊണ്ട് കൈകള്‍ താഴ്ത്തി എന്റെ കൂടി അവരും നടന്നു.

ചായക്ക് ഓര്‍ഡര്‍ കൊടുത്തിരിക്കുന്നതിനിടയില്‍ ഞാന്‍ ആദ്യത്തെ ചോദ്യം അവരോട് ചോദിച്ചു.

‘എവിടേക്ക് പോകുന്നു’ കോഴിക്കോടിനും തൃശ്ശൂരിനും ഇടയിലുള്ള ഒരു സ്ഥലത്തിന്റെ പേര് പറഞ്ഞു. (ആ സ്ഥലപ്പേരും, അവരുടെ പേരും പുറത്ത് പറഞ്ഞാല്‍ ചിലര്‍ക്കെങ്കിലും ആളെ മനസ്സിലാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ രണ്ട് പേരും പറയുന്നില്ല). അത് സംഭാഷണത്തിന്റെ തുടക്കമായിരുന്നു. ഒരുപാട് നേരം അവിടെയിരുന്നു. ഭര്‍ത്താവ് ഗള്‍ഫിലാണ്. മകള്‍ ഹോസ്റ്റലില്‍ പഠിക്കുന്നു. അങ്ങിനെ പ്രാഥമികമായ കുറേ കാര്യങ്ങള്‍. ജോലിയുടെ കാര്യം മാത്രം ഒന്നും പറഞ്ഞില്ല.

ഏതാണ്ട് 9 മണിയായതോടെ ബസ്സ് നീങ്ങിത്തുടങ്ങി. വീണ്ടും സീറ്റില്‍ വന്നിരുന്നു. ഇത്തവണ പക്ഷെ ചേര്‍ന്നായിരുന്നു ഞങ്ങളിരുന്നത്. ഞങ്ങള്‍ക്കിടയിലെ അകലം എങ്ങനെയോ ഇല്ലാതായ പോലെ. തുടകള്‍ രണ്ടും ചേര്‍ന്നിരിക്കുന്നു, കൈയുടെ മസിലും ചേര്‍ന്നിരിക്കുന്നു. അകന്ന് മാറാന്‍ എനിക്ക് തോന്നിയില്ല, അവരെന്തായാലും നീങ്ങിയിരുന്നുമില്ല. ചുരിദാറിന്റെ സ്ലിറ്റിനിടയിലൂടെ തുടയിലലെ സ്പര്‍ശം ചെറുതല്ലാത്ത ഉന്മാദം എനിക്ക് നല്‍കിക്കൊണ്ടിരുന്നു. അതിനിടയിലും ഞങ്ങള്‍ പലതും സംസാരിച്ചു. അവര്‍ക്ക് യാതൊരു ഭാവ വ്യത്യാസവുമില്ല.

Leave a Reply

Your email address will not be published. Required fields are marked *