“”കുട്ടി കുട്ടി എന്തിനാണിങ്ങനെ കരയുന്നത്. ബി ബ്രേവ്. അതിനിപ്പോ ഇവിടെ എന്താ ഉണ്ടായത്? ഞങ്ങൾക്കറിയാം അവൻ നിന്നേ ചീറ്റ് ചെയ്കയായിരുന്നുന്ന്.
സർ ഇതാദ്യമല്ല കഴിഞ്ഞ വർഷവും ഇവന്‍ ഈ കുട്ടിയോട് അപമാര്യാദയായി പെരുമാറിട്ടുണ്ട്. “”
സാനിയുടെ വാക്കുകൾ ഞാൻ ഞെട്ടലോടെയാണ് കെട്ടുനിന്നത്. ആ കോളജിലെ ടോപ്പർ ആണെന്ന അല്ലങ്കില്‍ മറ്റൊരു പ്രശ്നത്തിനുംപോയിട്ടില്ലെന്ന പരിഗണന അവർ എനിക്ക് തന്നില്ല, എന്നോട് എന്തോ പകയുള്ളപോലെയാണ് അവര്‍ പെരുമാറുന്നത്. ചിലപ്പോള്‍ അന്നൊരിക്കല്‍ എന്‍റെ പേരും പറഞ്ഞു ഞങ്ങളുടെ ജുവലറിയില്‍ പോയപ്പോള്‍ അവര്‍ പ്രതീക്ഷിച്ച സ്വീകരണം ലഭിക്കാഞ്ഞതിനാലാകും. എനിക്കേ അവിടെ ഒരു റോള്‍ ഇല്ല അപ്പോഴാ ഇവര്‍ എന്‍റെ പേര് പറഞ്ഞു പോകുന്നത്.
പതിയെ അശ്വതിയോടുള്ള ചോദ്യങ്ങൾ കുറഞ്ഞു, അവൾ സേഫ് ആകുന്തോറും ആ ചോദ്യങ്ങളെല്ലാം മൂര്‍ച്ചകൂട്ടി എന്റെ നേരേ തിരിഞ്ഞു. ഞാൻ അപ്പോഴേക്കും വില്ലനാവാൻ തുടങ്ങിയിരിക്കുന്നു . അല്ല ഈ സമൂഹം എന്നെ മാത്രം തെറ്റുകാരനാക്കി. അശ്വതി അവളായിരുന്നു എല്ലാത്തിനും തുടക്കമിട്ടത്, എന്റെ മനസ്സിൽ അങ്ങനെ ഒരു മോഹം കുത്തിവെച്ചത് തന്നെ അവള്ളായിരുന്നല്ലോ.
ഇപ്പൊ ഞാനാണ് അവളെ വിളിച്ചോണ്ട് ആ ബിൽഡിങ്ങിൽ പോയത്, അവൾ ഒന്നും അറിഞ്ഞിരുന്നില്ല, ഞാൻ എന്തോ ചെയ്യാൻ ശ്രെമിച്ചപ്പോൾ അവൾ കരഞ്ഞ ശബ്ദം കെട്ടിട്ടാണത്രേ ജീന അങ്ങോട്ട് വന്നത് . ജീന സാനിയോട് പറഞ്ഞ കഥകൾ അവര്‍ക്ക് പറ്റുന്നപോലെ എന്നെ മോശക്കാരനാക്കി അവർ എന്റെ മുകളിൽ ആരോപിച്ചു. അശ്വതിയെ ഓർത്തുമാത്രമുള്ള എന്റെ മൗനം ആ കുറ്റചാർത്തുക്കൾ എല്ലാം എന്റെ തലയിൽ മാത്രമായി ഒതുങ്ങാൻ കാരണമായി. അതിൽ എനിക്ക് അതിശയം തോന്നി. എല്ലാത്തിനും അച്ചു കരച്ചിൽകൊണ്ട് മാത്രം മറുപടി പറഞ്ഞത്. എങ്കിലും ഞങ്ങൾ തമ്മിലുള്ള വേഴ്ച്ചയേ പറ്റി അവർ ഒന്നുംതന്നെ ആരോപിച്ചിരുന്നില്ല.
ഞാൻ മാത്രമായി വില്ലനായി ഒരു പരിധി കഴിഞ്ഞപ്പോൾ, അല്ല അവരുടെ ഉദ്ദേശം എനിക്കു വെക്തമായി തുടങ്ങിയപ്പോള്‍ ചോദിക്കുന്ന ചോദ്യങ്ങൾ എല്ലാം നിഷേധിക്കുക മാത്രമായിരുന്നു എന്റെ മുൻപിലുള്ള മാർഗം, എന്റെ മനസാക്ഷിയെ കുഴിച്ചുമൂടി ഞാൻ അവർ ആരോപിച്ചതെല്ലാം നിഷേധിച്ചു. പക്ഷേ അച്ചൂനോട് എനിക്കുള്ള പ്രണയം മാത്രം നിഷേധിക്കാൻ എനിക്കു സാധിച്ചില്ല. അവളോടും ചോദിച്ചു എന്നെ ഇഷ്ടം ആണോന്ന് അതിനവൾ ആണെന്നും അല്ലെന്നും പറഞ്ഞില്ല, അതേ കരച്ചിൽ.
അതിനിടയിൽ ഞങ്ങളുടെ പ്രണയം ഒരു കുറ്റമായി, അവളുടെ സമ്മതം ഇല്ലാതെ ഞാൻ അവളെ പ്രണയിച്ചു പോലും, മറ്റേതോ ഉദ്ദേശലക്ഷ്യം ആയിരുന്നു എനിക്ക് . അങ്ങനെ സാനി എഴുതി തയാറാക്കിയ കംപ്ലെന്റിൽ എന്റെ ഹൃദയം തകർത്ത് അവരുടെ നിര്‍ബന്ത പ്രകാരം അശ്വതി ഒപ്പുവെച്ച പ്പോൾ ഞാൻ ഒരു നിമിഷം അവളുടെ കണ്ണുകളിൽ നോക്കി. അതിൽ ഇപ്പൊ കണ്ണുനീർ ഇല്ല, അവളുടെ അപ്പോഴത്തെ ഭാവം എനിക്ക് ഉത്തരമില്ലാത്ത ഒരു പ്രഹേളികയായി.
എല്ലാത്തിനും ഒടുവിൽ എന്റെ കയ്യിൽ അവർ ഒരു പേപ്പർ തന്നു . പതിനഞ്ചു ദിവസത്തെ സസ്പെൻഷനാണ് ആ അടിച്ചു കിട്ടിയത്. പ്രണയത്തിന് ഇപ്പൊ അതാണ് ശിക്ഷ, അല്ലേലും എന്നെ ഡിസ്മിസ് ചെയ്യാൻ ആ പ്രിൻസിപ്പലിനോ മാനേജ്മെന്റിനോ പറ്റില്ല. അങ്ങനെ ചെയ്താൽ ആ കോളജിന്റെ ആകെക്കൂടെയുള്ള റാങ്ക് പ്രതീക്ഷ ഇല്ലാതാവും, അതോടെ അടുത്ത വർഷത്തെ ലക്ഷങ്ങളുടെ ഡൊണേഷൻ അവര്‍ക്കും ഇല്ലാതാവും, അതവർക്കറിയാം. അത് മാത്രമാണ് മാനേജ്മെന്റ് എന്നോട് കാണിച്ച ദേയയുടെ കാരണം, അല്ലെ ആ അഭിയെ പോലെ ഞാനും ഇപ്പൊ കോളജിനു പുറത്തയേനെ. ടെക്നിക്കലി ഇനി മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ ക്ലാസില്ല. സ്റ്റഡിലീവ് കഴിഞ്ഞു വന്ന് സെമസ്റ്റർ പരീക്ഷ എഴുതണം. അത് ഏതായാലും അൽപ്പം ആശ്വാസമായി .
അതിനിടയിൽ ഞങ്ങളുടെ വീട്ടിൽ നിന്നും വീട്ടുകാരെ കോളജിലേക്ക് വിളിപ്പിച്ചു വരുത്തി, എന്റെയും അവളുടെയും വീട്ടിൽ നിന്നും ഞങ്ങളുടെ അമ്മമാരാണ് വന്നത്. അവരുടെ മുൻപിൽവെച്ച് വീണ്ടും ചോദ്യം ചെയ്യൽ, അവിടെയും അവൾ വെറും വിക്റ്റിമും ഞാൻ തീർത്തും കുറ്റകാരനും, പക്ഷേ എന്തോ സാനി അവിടെ ഇല്ലാത്തോണ്ടാവും ചോദ്യങ്ങൾക്കൊന്നും അത്ര മൂർച്ചയില്ല.
