ഉയരങ്ങളിൽ – 4

Kambi Kuttan – ഉയരങ്ങളിൽ 4

Uyarangalil Part 4 | Author : Jay | Previous Part

എന്റെ മുറി വീണ്ടും റെഡിയാക്കി ഞാൻ അതിൽ താമസം തുടങ്ങി. ഒരുദിവസം മുത്തശ്ശനും മുത്തശ്ശിയും കൂടി ബാംഗ്ലൂരിൽ ഉള്ള ചെറുമക്കളെ കൊണ്ടുവരാൻ പോയി. എന്നെ കൂടെ കൂട്ടാൻ അവർ ആവുന്നതിന്റെ അപ്പുറം ശ്രെമിച്ചു എങ്കിലും ഞാൻ ഒഴിഞ്ഞുമാറി. അങ്ങനെ എന്റെ തെന്മലയിലുള്ള ജീവിതത്തിനു ഒരു അവസാനം വരാൻ പോവുന്നു. അതിനുള്ള ടിക്കറ്റുമായിട്ട് ധർമജൻ വീട്ടിൽ വന്നു.

അവരെ എയർപോർട്ടിൽ കൊണ്ടു വിടാനും ഞാൻ പോയില്ല. എന്തോ മനസിന്‌ ഒരു വല്ലായ്ക. ചിലപ്പോൾ ഇവരെയെല്ലാം മിസ്സ്‌ ചെയ്യും എന്നുള്ളത്കൊണ്ടാവും. അവർ ബാംഗ്ലൂരിലേക്ക് പോയി രണ്ടാമത്തെ ദിവസം ഷീലേച്ചി അവരുടെ സ്വന്തം വീട്ടിലേക്ക് പോവാൻ എന്നോട് അനുവാദം ചോദിച്ചുവന്നു. മുത്തശ്ശൻ ഇല്ലാത്തതുകൊണ്ട് തറവാട്ടിലെ പ്രധാനകാരണവൻ ഇപ്പോൾ ഞാൻ ആണല്ലോ. എനിക്ക് ഭക്ഷണത്തിനു ബുദ്ധിമുട്ടുണ്ടാവുമെങ്കിലും അവരോട് പോയ്കൊള്ളാൻ ഞാൻ പറഞ്ഞു. അങ്ങനെ പിറ്റേന്ന് രാവിലെ തന്നെ ഒരുമാതിരി കഴച്ചമഴ തുടങ്ങി. ഷീലേച്ചി എനിക്കുള്ള ഭക്ഷണമെല്ലാം റെഡിയാക്കി വെച്ചിട്ടുണ്ടായിരുന്നു. പുറത്തുള്ള മഴയും അസ്വദിച്ചുകൊണ്ട് വരാന്തയിൽ ഇരുന്നുകൊണ്ട് മഴയും ആസ്വദിച്ചുകൊണ്ട് ചായ കുടിക്കുന്നതിനു ഇടയിൽ ചേച്ചി കയറി വന്നു. മുത്തശ്ശൻ കുറച്ച് പൈസ കൊടുക്കാൻ പറഞ്ഞിട്ടുണ്ടായിരുന്നു. ചേച്ചിയുടെ വീട്ടിൽ ആകെ വയ്യാത്ത ഒരു അമ്മ മാത്രമേ ഉള്ളു. അവരെ കാണാൻ ആണ് ഈ പോക്ക്. കുറേനേരം ഞങ്ങൾ മഴയും നോക്കി വർത്തമാനം പറഞ്ഞുകൊണ്ട് നിന്നു. മഴതോരുന്നില്ല ഞാൻ ഷീലേച്ചിയെ നോക്കി

ഇന്നിനി പോണോ ചേച്ചി? അവരെ വിടുന്നതിൽ എനിക്ക് ഒരു മടിയുണ്ടായിരുന്നു.

അയ്യോ പോണമെടാ അമ്മയ്ക്ക് സാധനം എല്ലാം വാങ്ങികൊടുക്കണം. പാവത്തിന്റെ റേഷൻ എല്ലാം തീർന്നുകാണും.

അവരുടെ കുറച്ചുനേരത്തെ വാർത്തമാനത്തിൽ നിന്നും തന്നെ പിടിവാശിക്കാരിയായ അവരുടെ തള്ളയുടെ ഏകദേശരൂപം മനസിൽ വന്നിരുന്നു.

ചേച്ചിക്ക് അവിടെ ഇന്ന് നിൽക്കണം എന്നുണ്ടോ? ഇന്നുതന്നെ തിരിച്ചുവരുമെങ്കിൽ ഞാൻ കൊണ്ടുവിടാം.
അവർ എന്നെ നോക്കി….

കുഞ്ഞിന് അതൊരു ബുദ്ധിമുട്ടാവില്ലേ?

എന്ത് ബുദ്ധിമുട്ട്! ചേച്ചി റെഡി ആയിട്ട് വാ നമുക്ക് പോവാം.

കുറെ നേരം കഴിഞ്ഞു ചേച്ചി റെഡി ആയ്ട്ട് വന്നു.ഇപ്പൊ കണ്ടാൽ ഒരു ഇംഗ്ലീഷ് ടീച്ചറുടെ ലുക്ക്‌. ഞാൻ അവരെ അധികം നോക്കാൻ പോയില്ലെങ്കിലും അവർ എന്നെ നോക്കുന്നുണ്ടായിരുന്നു. എന്തോ അന്ന് ഉറക്കത്തിൽ അവരുടെ വായിൽ കൊടുത്തശേഷം അവരെ കാണുമ്പോൾ കുറ്റബോധമൈരൻ എന്നെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു.

ഞങ്ങൾ കാറിൽ യാത്ര തുടങ്ങി. മാർക്കറ്റിലൊക്കെ കയറി വണ്ടി പ്രധാന റോഡ് ഒക്കെ കഴിഞ്ഞ് ചെറിയ റോഡിലൂടെയാണ് ഇപ്പൊ യാത്ര ഒരു വശത്തു വലിയ മലയും മറുവശത്തു അഗാധമായ കൊക്കയും കൂടെ കാറിലെ റേഡിയോയിൽ നിന്നും നല്ല റൊമാന്റിക് പാട്ടുകളും….. ആഹാ….. അന്തസ്സ് . അങ്ങനെ ആ മഴയിൽ കാർ ചെന്ന് ഒരു ജംഗ്ഷനിൽ നിന്നു. അവിടെനിന്നും വലത്തോട്ടുള്ള വഴിയിലൂടെ പോവാൻ ചേച്ചി പറഞ്ഞു ,കുറച്ചു ചെന്നപ്പോൾ റോഡിന്റെ വീതികുറഞ്ഞുവന്നു ഇപ്പോൾ ടാറിനുപകരം കോൺക്രീറ്റ് റോഡ് ആണ്. വണ്ടിചെന്നു ഒരു പഴയവീടിനു മുന്നിൽ നിന്നു. പട്ടിക്കാടാണെങ്കിലും മുറ്റത്തു വരെ വണ്ടിചെല്ലും. ഞങ്ങൾ സാധനങ്ങളൊക്കെ വീട്ടിൽ ഇറക്കിവെച്ചു. ചേച്ചിയുടെ അമ്മ കാപ്പി ഇട്ടുതന്നു. ചേച്ചി പറഞ്ഞ കാര്യങ്ങളെയൊക്കെ പാടെ മാറ്റിമറിക്കുന്ന ഒരു സ്ത്രീ. എന്തോ അവർ എന്നോട് നല്ല സ്നേഹത്തോടെയാണ് പെരുമാറിയത്.കുറച്ചുനേരം ഇരുന്ന് വർത്തമാനം പറഞ്ഞതിനുശേഷം അവർ താഴത്തെ മലയിലെ റബ്ബർ ഫാക്റ്ററിയിലേക്ക് പോയി. അവിടെയാണ് അവരുൾപ്പടെ ആ ഏരിയയിലെ ആറേഴു വീട്ടിലുള്ളവരും ജോലി ചെയുന്നത് .

സമയം നാലുമണി ആയിട്ടും മഴ മാറുന്നില്ലായിരുന്നു.മൊത്തത്തിൽ ഒരു ഇരുണ്ടാകാലാവസ്ഥ, ഇടയ്ക്ക് ഇടിവെട്ടും ഉണ്ട്.

പെട്ടെന്ന് ചേച്ചിയുടെ ഫോൺ ബെൽ അടിച്ചു. താഴത്തെ മലയിൽ ഉരുൾ പൊട്ടിയെന്നു പറഞ്ഞു അമ്മയാണ് വിളിച്ചത്. അവർക്ക് കുഴപ്പം ഒന്നും ഉണ്ടായില്ലായിരുന്നു. പക്ഷെ റോഡ് എല്ലാം ഒലിച്ചുപോയിരുന്നു. ഞാൻ മഴപോലും വകവെക്കാതെ ഓടി പുറത്തിറങ്ങി. ഭാഗ്യം ജീപ്പ് കോമ്പസ് അവിടെ തന്നെയുണ്ട്. പാവപെട്ടവൻ ഒന്നും അറിഞ്ഞിട്ടില്ല. ഇനി അവൻ ഏതു കാലത്ത് വീട്ടിൽ പോവാൻ ആണ്.

ചേച്ചി തിണ്ണയിൽ നിന്നും എന്നെ വിളിച്ചു. പെട്ടെന്നുള്ള ഇടിവെട്ടിൽ ഞാൻ ഓടി തിണ്ണയിൽ കയറിയതും തെന്നിയടിച്ചു വീണു. കൈ പൊട്ടി ചോര വരുന്നുണ്ട് കാല് ഒടിഞ്ഞെന്നു തോന്നുന്നു. ഇല്ല ഒടിഞ്ഞിട്ടില്ല ഉളുക്കിയതായിരുന്നു. ചേച്ചി എന്നെ പിടിച്ചെഴുനേല്പിച്ചു ഹാളിൽ കൊണ്ടുപോയി തലയൊക്കെ തോർത്തി തന്നു. മുറിവ് വെച്ചുകെട്ടി. ചേച്ചിയും നനഞ്ഞിട്ടുണ്ട്. ഞങ്ങൾ പരസ്പരം നോക്കിയിരുന്നു. ഇതിനിടയ്ക്ക് അച്ഛനും മുത്തശ്ശനുമൊക്കെ വിളിച്ചിരുന്നു. അവരോട് ഞങ്ങൾ സേഫ് ആണെന്ന് മാത്രം പറഞ്ഞു. അന്ന് കേരളത്തിൽ മൊത്തം ഏഴ് സ്ഥലത്താണ് ഉരുൾ പൊട്ടിയത്. ഞങ്ങളോട് സേഫ് ആയിട്ടിരിക്കാൻ പറഞ്ഞു അവർ ഫോൺ വെച്ചു. പെട്ടെന്ന് ഒരു ഇടിവെട്ടുന്ന ശബ്ദവും ഒരു മുറിയുടെ ഭാഗം കാണാതാവുന്നതും മാത്രമാണ് ഞാനും ചേച്ചിയും കണ്ടത്. ആ കാഴ്ച ആ ദുരന്തത്തിന്റെ തീവ്രത ഞങ്ങൾക്ക് മനസിലാക്കി തന്നു. ചേച്ചി പേടിച്ചുപോയിരിക്കുന്നു. ഇപ്പോൾ ആ വീട്ടിൽ ആകെ ഒരു ഹാളും അടുക്കളയും മാത്രമാണ് ഉള്ളത്.
അന്ന് ഞങ്ങൾ അവിടെ തന്നെ ഇരുന്നു നേരം വെളുപ്പിച്ചു. മഴ അപ്പോഴും തോർന്നിട്ടില്ല.നനഞ്ഞ ഡ്രസ്സ്‌ ആയതുകൊണ്ട് എനിക്ക് പനിയുടെ ലക്ഷണങ്ങൾ ഒക്കെ കണ്ടുതുടങ്ങി. ചേച്ചി എനിക്ക് ചുക്കുകാപ്പി ഉണ്ടാക്കി തന്നു.ഞങ്ങൾ കാപ്പി കുടിച്ചശേഷം മാറാൻ എന്തേലും വസ്ത്രം ഉണ്ടാവുമൊന്നു നോക്കി. ഹാളിൽ കിടന്നിരുന്ന ഒരു തോർത്ത് അല്ലാതെ വേറെ ഒന്നും ഞങ്ങൾക്ക് കിട്ടിയില്ല.

എടാ നീ ഡ്രസ്സ്‌ മാറ് ഇനി പനിയെങ്ങാനും വന്നാൽ ഒന്നും ചെയ്യാൻ പറ്റില്ല.

മ്മ്…..

ഞാൻ തോർത്ത് വാങ്ങി ഡ്രസ്സ്‌ മാറാൻ ശ്രെമിച്ചു. കൈയും കാലും ഉളുക്കിയിരിക്കുന്നത് കൊണ്ട് ഞാൻ ഷർട്ടിന്റെ ബട്ടൻസ് അഴിക്കാൻ തന്നെ ബുദ്ധിമുട്ടി. ചേച്ചി എന്നെ തന്നെ നോക്കി ഇരിപ്പാണ്.

നിനക്ക് ഒറ്റയ്ക്ക് ബുദ്ധിമുട്ടാണല്ലേ…. ഇങ്ങു താ ഞാൻ മാറ്റിത്തരാം.

ആയ്യോാ വേണ്ട…. ഞാൻ നാണത്തോടെ വേണ്ടെന്നു പറഞ്ഞു.

എന്ത് വേണ്ടെന്ന്?… നീ നേരെ നിന്നെ….

“എന്നാലും ………”

ഒരു എന്നാലും ഇല്ല ..,,,, നീ ആ തോർത്ത്‌ മാറ്റിക്കെ

ഞാൻ എന്ത് ചെയ്ണമെന്ന് അറിയാതെ മടിച്ചു നിന്നു

Leave a Reply

Your email address will not be published. Required fields are marked *