“”എടി റംലാ ………
നിന്റെ നമ്പർ ഒന്നുകൊടുക്കടി വേഗം.””
“”അയ്യോ ഇക്കാ …………… എന്റെ ഫോൺ ഓഫ് ആണ്. ഞാൻ മോളുടെ നമ്പർ തരാം.”” റംല വെപ്രാളത്തോടെ അകത്തേക്ക് കയറി ഒരു പേപ്പറിൽ നമ്പർ എഴുതി രാജീവിന് കൊടുത്തു.
അപ്പോഴേക്കും ചായ കുടിച്ചിട്ട് അവൻ വണ്ടി സ്റ്റാർട്ട് ആക്കിയിരുന്നു. തോർന്നു നിന്ന മഴയുടെ ശക്തിയും വല്ലാതെ കൂടി….
രണ്ടുപേരുടെയും മുഖത്തെ സങ്കടം കണ്ട അവനു ഈ പെരുമഴ ഒന്നുംതന്നെ അല്ലയിരുന്നു.
അവരെയും സമാധാനപ്പെടുത്തി അവൻ വീടിനു പുറത്തേക്കിറങ്ങി.
അപ്പോഴേക്കും സമയം ഏതാണ്ട് പത്തുമണിയോട് അടുത്തിരുന്നു.…………….
പത്തിരുപതു മിനിറ്റ് കഴിഞ്ഞുകാണും… കബീറും റംലയും മോളും ടെൻഷൻ അടിച്ചു അകത്തെ ഹാളിൽ ഇരിക്കുമ്പോഴാണ് മൊബൈൽ റിങ് ചെയ്യുന്നത്.
പരിചയം ഇല്ലാത്ത നമ്പർ ആയതുകൊണ്ട് തന്നെ അത് രാജീവ് ആയിരിക്കുമെന്ന് മനസിലാക്കിയ റംല വേഗം കാൾ എടുത്തു.
“”ഹെലോ ………… രാജീവ് ആണോ.?””
“” ആഹ്ഹ താത്താ …………
കാശ് കിട്ടികെട്ടോ..”” അവൻ സന്തോഷത്തോടെ അവരോടു പറഞ്ഞു.
“”ഇക്കാഹ്……… കാശ് കിട്ടിയെന്ന്.
ഓഹ് ഇപ്പഴാ ഒരു സമാധാനം ആയത് ഞങ്ങൾക്ക്..””
“”ഒന്നും പേടിക്കണ്ടാ ………
ഇക്കയോട് പറഞ്ഞേക്കു കെട്ടോ.
ഇവിടെ നല്ല മഴയാണ് അതൊന്നു തോർന്നാൽ വേഗം എത്താം ഞാൻ.””
“”ഹ്മ്മ്മ്.…… അതൊന്നും വേണ്ടാ.
പൈസ കൈയ്യിൽ ഉണ്ടെന്നു അറിഞ്ഞാൽ മതി ഞങ്ങൾക്ക്. രാജീവ് കുറെ നേരമായി ഞങ്ങൾക്ക് വേണ്ടി മഴ നനയുവല്ലേ… ആ കാശുമായി വീട്ടിലേക്ക് പൊയ്ക്കോ
രാവിലെ കൊണ്ടുവന്നാൽ മതി.”” റംല അവനോടു പറഞ്ഞു.
“”അയ്യോ അതുവേണ്ടാ …………
അല്ലങ്കിൽ ഇക്കയോടും ഒന്ന് ചോദിക്കു.””
“”എന്തിനാടോ ചോദിക്കുന്നത്….
ഒരു ആപത്തുവന്നപ്പോൾ സഹായിച്ച തന്നെ ഞങ്ങൾക്ക് വിശ്വാസമാ കെട്ടോ.
രാവിലെ കൊണ്ടുവന്നാൽ മതി.”” കബീർ സന്തോഷത്തോടെ അവനോടു പറഞ്ഞു.
“”ആഹ്ഹ ശരിയിക്കാ എങ്കിൽ…..”” അവൻ ഫോൺ കട്ട് ആക്കി വണ്ടിയിൽ വെച്ചിട്ടു മഴയും നനഞ്ഞു വീട്ടിലേക്ക് പോയി.
പെരുമഴയും നനഞ്ഞു വീട്ടിൽ എത്തിയപ്പോഴേക്കും രാജീവിന്റെ കെട്ടുപൂർണ്ണമായും വിട്ടിരുന്നു……
അകത്തേക്ക് കയറിയ അവൻ മടിയിൽ തിരുകിയ പൈസ അലമാരിയിൽ വെച്ചുപൂട്ടിയിട്ടു നനഞ്ഞ ഡ്രെസ്സൊക്കെ ഊരിമാറ്റി ദേഹമൊക്കെ തുടച്ചു ഒരു കൈലിയും ചുറ്റി ബെഡിലേക്ക് ചാഞ്ഞു.
“”നാളെ രാവിലെ തന്നെ ഈ പൈസ കൊണ്ടുപോയി കൊടുക്കണം ഒരു ദിവസത്തെ ജോലി പോയാലും അതിലൊക്കെ വലുതാണല്ലോ ഇത്.””
അവൻ മനസ്സിൽ പറഞ്ഞു.
ഫോണെടുത്തു സമയം നോക്കുമ്പോൾ സമയം ഏതാണ്ട് 11 മണി കഴിഞ്ഞിരുന്നു.
“”ഇനി വീട്ടിൽ എത്തി എന്നും പറഞ്ഞു അവരെ ശല്യം ചെയ്യണ്ടാ വെറുതെ….””
ഉറക്കം വരാത്ത കാരണം വീണ്ടും ഫോണെടുത്തു ഓൺ ചെയ്യുമ്പോഴാണ് വാട്ട്സപ്പിൽ ഒരു നോട്ടിഫിക്കേഷൻ കണ്ടത്.
ഓപ്പൺ ചെയ്യുമ്പോൾ പരിചയമില്ലാത്ത നമ്പറും…
പക്ഷെ, അയേച്ച മെസ്സേജ് കണ്ടപ്പോൾ തന്നെ മനസിലായി അത് കബീറിക്കയുടെ വീട്ടിൽ നിന്നുമാണെന്ന്
“” ഹലോ….. വീട്ടിൽ എത്തിയോ.?””
“”പൈസ രാവിലെ സമാധാനത്തോടെ കൊണ്ടുവന്നാൽ മതിയെന്ന് വാപ്പ പറഞ്ഞു.””
ആ രണ്ടു മെസ്സേജുകൾ വായിക്കുമ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…….
“”ഇപ്പഴും കുറച്ചുനേരം മാത്രമുള്ള ആളുകളെ വിശ്വസിക്കുന്നവർ ഉണ്ടല്ലോ എന്ന്.””
അവൻ വേഗം തന്നെ മറുപടി നൽകി….
“”ആഹ്ഹ മോളെ …………
ഞാൻ വീട്ടിലെത്തി കെട്ടോ.
പിന്നെ പൈസ ഞാൻ രാവിലെ അങ്ങ് കൊണ്ടുവരാം.”” അവൻ റിപ്ലൈ നൽകിയിട്ടു ഫോൺ മാറ്റിവെച്ചു ഉറങ്ങാനായി കിടന്നു.
_________________________
ആ രാത്രി വളരെ സന്തോഷത്തോടെ ആയിരുന്നു രാജീവ് കിടന്നുറങ്ങിയത്……..
പിറ്റേന്ന് രാവിലെ…………
സമയം പത്തുമണിയോട് അടുക്കുന്നു.
ഇന്നലെ ആ പെരുമഴയത്തു ഇങ്ങോട് വന്നതിനേക്കാളും മോശം വഴികൾ ആയിട്ടാണ് അവന് ഇന്ന് തോന്നിയത്.
ചെറിയ ഓർമ്മയിൽ വണ്ടി ഓടിച്ചു എത്തുമ്പോൾ ഭാഗ്യംപോലെ കബീറിക്കാ വീടിന്റെ സിറ്റ്ഔട്ടിൽ തന്നെ ഉണ്ടായിരുന്നു…..
അവനെ കണ്ടതും അയാൾ നല്ലൊരു ചിരിനൽകി എഴുനേൽക്കാൻ ശ്രമിച്ചു.
